Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാർട്ടിന്‍റെ...

മാർട്ടിന്‍റെ സ്വപ്നത്തിലേക്ക് ഇനിയെത്ര?

text_fields
bookmark_border
മാർട്ടിന്‍റെ സ്വപ്നത്തിലേക്ക് ഇനിയെത്ര?
cancel

ലോകമനഃസാക്ഷിയെ തൊട്ടുണർത്തുകയും അമേരിക്കൻ ജനതയുടെ മനോഭാവത്തിൽ കാതലായ മാറ്റത്തിന് കാരണക്കാരനാകുകയും ചെയ്ത ഡോ. മാർട്ടിൻ ലൂഥർ കിങ് (ജൂനിയർ) വെള്ളക്കാരെൻറ വെടിയേറ്റ് മരിച്ചിട്ട് 50 വർഷം തികയുകയാണ്. 39ാം വയസ്സിലാണ് ആ നീഗ്രോ നേതാവ്മരണത്തിന് കീഴടങ്ങിയത്. നമ്മുടെ സ്വാമി വിവേകാനന്ദനും 39ാം വയസ്സിലാണ് മരിച്ചത്. 1964ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുേമ്പാൾ വെറും 35കാരനായിരുന്നു മാർട്ടിൻ. 

പിതാവിെൻറ പേരും മാർട്ടിൻ ലൂഥർ കിങ് എന്നായിരുന്നതിനാൽ കറുത്ത വർഗക്കാർക്കുവേണ്ടി പൊരുതിയ ഇൗ യുവാവ് മാർട്ടിൻ ലൂഥർ കിങ് (ജൂനിയർ) എന്നറിയപ്പെടുന്നു. ജനനാവസരത്തിൽ നൽകിയ പേര് മൈക്കിൾ കിങ് എന്നായിരുന്നെങ്കിലും ജർമനിയിൽ െപ്രാട്ടസ്റ്റൻറ് പ്രസ്ഥാനം ആരംഭിച്ചതിനെ തുടർന്ന് മാർട്ടിൻ ലൂഥർ കിങ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. നീഗ്രോകളുടെ അവകാശങ്ങൾക്കുവേണ്ടിയും വർണവിവേചനത്തിനെതിരെയും വിയറ്റ്നാം യുദ്ധത്തിന് എതിരെയും റാലികൾ, കുത്തിയിരിപ്പു സമരങ്ങൾ, ബസ് ബഹിഷ്കരണം എന്നിവ നിരന്തരം സംഘടിപ്പിച്ച മാർട്ടിൻ പ്രാഥമികമായി ഒരു ബാപ്റ്റിസ്റ്റ് സഭാ പട്ടക്കാരനായിരുന്നു. 1929 ജനുവരി 15ന് അമേരിക്കയിൽ ജോർജിയ സംസ്ഥാനത്തെ അറ്റ്ലാൻറയിലാണ് ജനനം. അറ്റ്ലാൻറയിലെ മൂർഹൗസ് കോളജിൽനിന്ന് 1948 ജൂണിൽ സാമൂഹികശാസ്ത്രത്തിൽ ബിരുദംനേടി. ഡോക്ടറോ എൻജിനീയറോ ആകാൻ ആദ്യം താൽപര്യം കാട്ടിയെങ്കിലും ആ വർഷംതന്നെ ദൈവശാസ്ത്രപഠനത്തിന് ക്രോസർ തിയോളജിക്കൽ സെമിനാരിയിൽ ചേർന്നു. സമർഥനായ വിദ്യാർഥിയായിരുന്നു അദ്ദേഹം. പിന്നിട് ബോസ്റ്റൺ സർവകലാശാലയിൽനിന്നു ദൈവസങ്കൽപത്തെ അടിസ്ഥാനമാക്കി ഡോക്ടറേറ്റ് നേടി. 

1953ലായിരുന്നു വിവാഹം. സംഗീത വിദ്യാർഥിനിയായിരുന്ന കൊറേറ്റോ സ്കോട്ടായിരുന്നു വധു. പിന്നീടുള്ള മാർട്ടിെൻറ സഹനസമരങ്ങളിലെല്ലാം ഇവർ ഒപ്പമുണ്ടായിരുന്നു. നാലു മക്കളിൽ മുത്തവളായ യൊത്രാൻഡയുടെ മകൾ റെനി ഇൗയിടെ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. തോക്കുരഹിത ലോകമാണ് തെൻറ സ്വപ്നമെന്ന പ്രഖ്യാപനത്തിലൂടെ സമാധാനത്തിനുവേണ്ടിയുള്ള സന്ദേശമാണ് റെനിയും നൽകിയത്. തെൻറ വിവാഹം നടക്കുേമ്പാഴേക്കും കറുത്ത വർഗക്കാർ അനുഭവിക്കുന്ന വിവേചനവും അനീതികളും കൂടുതൽ പ്രകടമായിരുന്നു. കറുത്തവർക്ക് വെള്ളക്കാർക്കൊപ്പം ബസിൽ യാത്രചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. ചില കോടതി വിധികൾ അനുകൂലമായി ഉണ്ടായിരുന്നുവെങ്കിലും അത് പരിഹാരമായില്ല. 

1955 ഡിസംബറിലെ ഒരു സംഭവമാണ് മാർട്ടിെൻറ ജീവിതത്തിലെ വഴിത്തിരിവായത്. മൊൻറ്ഗൊമേറിയിൽ റോസ പാർക്സ് എന്ന സ്ത്രീ വെള്ളക്കാർക്കുവേണ്ടി ബസിൽ സീറ്റ് ഒഴിഞ്ഞ് കൊടുത്തില്ലെന്നതിെൻറ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതേ തുടർന്ന് കറുത്തവർ ബസ് യാത്ര ഒഴിവാക്കി. ഇൗ ബസ് ബഹിഷ്കരണ സമര പ്രസ്ഥാനത്തിെൻറ നേതാവായി 26കാരനായ മാർട്ടിൻ തെരഞ്ഞെടുക്കപ്പെട്ടു. ഇതേതുടർന്ന് വധഭീഷണി, അറസ്റ്റ്, ജയിൽവാസം  എന്നിവ നിരന്തരം നേരിടേണ്ടി വന്നു. 1956 ജനുവരിയിൽ 30 മൊൻറ്ഗൊമേറി ബാപ്റ്റിസ്റ്റ് പള്ളിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, വെള്ളക്കാർ മാർട്ടിെൻറ വീടിനുനേരെ ബോംബെറിഞ്ഞു. പ്രതികാരമായി ഹിംസ പാടില്ലെന്ന നിലപാടാണ് പ്രതിഷേധക്കാരോട് അദ്ദേഹം പറഞ്ഞത്. 

മഹാത്മാഗാന്ധി അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. 1959ൽ അദ്ദേഹം ഇന്ത്യയിൽ തീർഥാടകനാെയത്തി. പ്രധാനമന്ത്രി നെഹ്റുവുമായി മണിക്കൂറുകൾ അദ്ദേഹം സംഭാഷണം നടത്തി. അദ്ദേഹവും ഭാര്യയും കന്യാകുമാരിയും തിരുവനന്തപുരവും സന്ദർശിച്ചിരുന്നു. അമേരിക്കൻ കറുത്തവരുടെ പൗരാവകാശ പ്രസ്ഥാനമായ സതേൺ ക്രിസ്ത്യൻ ലീഡർഷിപ് കോൺഫറൻസിെൻറ പ്രസിഡൻറായി 1957 മുതൽ 68 വരെയുള്ള കാലഘട്ടത്തിൽ പ്രവർത്തിച്ചു. 60 ലക്ഷം മൈൽ സഞ്ചരിച്ച് 2500ലേറെ യോഗങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. അനീതിയും അവഗണനയും കണ്ടയിടങ്ങളിലൊക്കെ ഇടപ്പെട്ടു. അഞ്ച് ഗ്രന്ഥങ്ങളും എഴുതി. ആദ്യ ഗ്രന്ഥം മൊൻറ്ഗൊമേറി ബസ് സമരത്തെക്കുറിച്ചായിരുന്നു^‘സ്ട്രൈഡ് ടുവേഡ്സ് ഫ്രീഡം’. ഒരിക്കൽ അദ്ദേഹം ഇൗ പുസ്തകം ഒപ്പിട്ട് ഒരാൾക്ക് കൊടുക്കുന്നതിനിടെ മാനസിക വൈകല്യം ബാധിച്ച ഒരു സ്ത്രീ പേനക്കത്തികൊണ്ട് കുത്തി മുറിവേൽപിച്ച സംഭവവുമുണ്ടായി. 

‘ബർമിങ്ഹാം ജയിലിൽനിന്നൊരു കത്ത്’ കറുത്തവരുടെ സത്യസന്ധമായ പ്രകടനപത്രികയാണ്. 1963 ആഗസ്റ്റ് 28ന് വാഷിങ്ടണിൽ  ജോലിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തിയ കറുത്തവരുടെ പ്രകടനത്തിലാണ് ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗം. അന്നത്തെ പ്രകടനത്തിൽ രണ്ടര ലക്ഷത്തിലേറെ പേർ പെങ്കടുത്തു. 17 മിനിറ്റായിരുന്നു പ്രസംഗം. ‘എനിക്കൊരു സ്വപ്നമുണ്ട്’  എന്ന വാക്കുകൾ പിന്നീട് പലപ്പോഴും ആവർത്തിച്ചു. ‘എനിക്കൊരു സ്വപ്നമുണ്ട്; ഇൗ രാജ്യം ഒരു നാൾ ഉയിർത്തെഴുന്നേൽക്കും, അതിെൻറ ജനതയുടെ ശരിയായ അർഥം തിരിച്ചറിയും.  ഇൗ സത്യം ലോകം കാൺകെ ഞങ്ങൾ ഉയർത്തിപ്പിടിക്കും. എല്ലാ മനുഷ്യരും തുല്യരാണ് എന്ന സത്യം’’^അദ്ദേഹം പറഞ്ഞു. ഇത് അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായി കണക്കാക്കുന്നു.

1964 ഒക്ടോബറിൽ അറ്റ്ലാൻറയിലെ ഒരു നഴ്സിങ് ഹോമിൽ കഴിയുേമ്പാഴാണ് സമാധാനത്തിനുള്ള നോബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ട വിവരം അറിയിക്കുന്നത്. ഡിസംബർ 10ന് സമ്മാനം സ്വീകരിച്ച് അദ്ദേഹം പറഞ്ഞു: ‘‘നിർണായകമായ രാഷ്ട്രീയ, ധാർമികപ്രശ്നങ്ങൾക്കുള്ള മറുപടി അഹിംസയാണ് എന്നതിനുള്ള അംഗീകാരമാണ് ഇൗ ബഹുമതി. അടിച്ചമർത്തലിനെയും അക്രമത്തെയും അതേ നാണയത്തിൽ തിരിച്ചടിക്കാതെ തന്നെ അതിജീവിക്കേണ്ട ആവശ്യകതയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്’’.  എല്ലാ കറുത്തവരും മാർട്ടിനെ പൂർണമായും അംഗീകരിച്ചിരുന്നില്ല. ചിലർ അക്രമമാർഗം സ്വീകാര്യമായി കരുതി. മറ്റ് ചിലർക്ക് അദ്ദേഹത്തിന് ലഭിക്കുന്ന പ്രശസ്തിയിൽ അസൂയയും തോന്നിയിരിക്കാം. വെള്ളക്കാർക്കുണ്ടായ എതിർപ്പ് സ്വാഭാവികം.

അദ്ദേഹത്തിൻറ അന്ത്യവും പോരാട്ട വീഥിയിലായിരുന്നു. 1968 ഏപ്രിൽ നാലിന് മെംഫിസിലുള്ള വീടിെൻറ മട്ടുപ്പാവിൽ നഗരത്തിലെ മാലിന്യം നീക്കുന്ന തൊഴിലാളികളുടെ സമരസമിതി യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് വെടിയേൽക്കുന്നത്. സമീപത്തെ ആശുപത്രിയിൽ എത്തിെച്ചങ്കിലും 7.05ന് മരിച്ചതായി സ്ഥിരീകരിച്ചു. ജെയിംസ് ഏൾ റെയ് എന്നയാളാണ് വെടിയുതിർത്തത്. അയാളെ പിന്നീട് പിടികൂടി. 1963ൽ കെന്നഡി വധിക്കപ്പെട്ടപ്പോൾ തന്നെ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഭാര്യയോട് പറഞ്ഞിരുന്നു, ഇതുതന്നെയാകും തനിക്കും സംഭവിക്കുകയെന്ന്. വധത്തെ തുടർന്ന് പല നഗരങ്ങളിലും ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. ഏപ്രിൽ ഏഴിനു ദേശീയ അവധിയായി പ്രഖ്യാപിച്ചു. സംസ്കാര ചടങ്ങിൽ മൂന്നു ലക്ഷം പേർ പെങ്കടുത്തു. മാർട്ടിൻ ലൂഥർ കിങ്ങിെൻറ ജന്മദിനമായ ജുനവരി 15 ദേശീയ അവധിദിനമായി 1986 നവംബർ രണ്ടിന് പ്രഖ്യാപിച്ചു. ഇതൊരു അപൂർവ ബഹുമതിയാണ്. മാർട്ടിന് പുറമെ, ക്രിസ്റ്റഫർ കൊളംബസിെൻറ ജന്മദിനം മാത്രമാണ് ദേശീയ അവധിദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്. മാർട്ടിൻ ലൂഥർ കിങ്ങിെൻറ സ്വപ്നം അത് ഇനിയും ബാക്കിയല്ലേ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmartin luther king jr
News Summary - Dreams of martin luther king jr -Kerala News
Next Story