Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവംശീയക്കലിയടങ്ങാതെ...

വംശീയക്കലിയടങ്ങാതെ ആക്രമികൾ

text_fields
bookmark_border
delhi-riots
cancel

വടക്കുകിഴക്കൻ ഡൽഹിയിൽ ഒരാഴ്ച നീണ്ട വംശഹത്യ ആക്രമണങ്ങൾ നടത്തിയത് തങ്ങളാണ െന്നും സഹായിച്ചത് ഡൽഹി പൊലീസാണെന്നും ആക്രമികളുടെ വെളിപ്പെടുത്തൽ. ആക്രമികൾ ഡൽ ഹിക്കു പുറത്തുള്ളവരാണെന്ന മോദി സർക്കാറിെൻറയും കെജ്രിവാളിെൻറയും വാദം തെറ്റാ ണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുകൾ കൂടിയാണ് വടക്കുകിഴക്കൻ ഡൽഹിക്കാരായ ആ ക്രമികളുടേത്. ‘ഹിന്ദുവാണെന്ന വിശ്വാസത്തിലും ബോധ്യത്തിലുമാണ് കൊലക്കും ആക്രമണ ത്തിനുമിറങ്ങിയതെന്ന് ആക്രമികൾ ഏറ്റുപറഞ്ഞതായി ഒാൺലൈൻ മാധ്യമം ‘സ്ക്രോൾ’ റിപ്പോർട്ട് ചെയ്തു.

തോക്കെടുക്കാതെ കത്തി കൊണ്ട് മൂവരെയും കൊന്നു

താൻ കൊന്നവരെ കുറിച്ച് പറയുേമ്പാഴും ഡൽഹി കരാവൽ നഗറിലെ നിഷാന്ത് കുമാറിെൻറ മുഖത്തുനിന്ന് ചിരി മായുന്നില്ല. മൂന്നുപേരെ കൊന്നത് പറയുേമ്പാൾ ആവേശത്തിമിർപ്പിൽ ശബ്ദം വിറക്കുന്നു. ഫെബ്രുവരി 25ന് രാവിലെ എട്ടിന് വീട്ടിൽ നിന്നിറങ്ങിയത് കൈയിൽ ഒരു ഇരുമ്പു ദണ്ഡുമായി. അതിെൻറ അറ്റത്ത് അടുക്കളയിലെ കത്തി കെട്ടിവെച്ചു. കരാവൽ നഗറിൽ ചെയ്യാൻ കഴിയുന്നത് ചെയ്തു. പത്തു മണിക്കാണ് ഒരാളെ കിട്ടുന്നത്്. ഒരു ‘മുഹമ്മദൻ’ ഒാടുകയാണ്.

ഹിന്ദു ജനക്കൂട്ടം അയാളെ പിന്തുടർന്നു. താനാണ് സംഘെത്ത നയിച്ചത്. ആദ്യം അയാളെ പിടിച്ചതും ഇരുമ്പുദണ്ഡുകൊണ്ട് തലക്ക് അടിച്ചതും താൻതന്നെ. അയാൾ വീണു. ജനക്കൂട്ടം അയാളുടെ മേൽചാടി വീണു. ശേഷം എല്ലാവരും കൂടി തല്ലിക്കൊന്നു. രണ്ട് മുസ്ലിംകളെ കൂടി ഇതേ രീതിയിൽ കൊലപ്പെടുത്തിയെന്ന് കുമാർ പറഞ്ഞു. മൂന്നു പേരെയായിരുന്നു ഉന്നം. അത് പൂർത്തിയാക്കി. അവിടെ പൊലീസുകാരുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അവരെ കൊന്ന് മൃതേദഹങ്ങൾ വലിച്ചെറിയുന്നതുവരെ ആരുമില്ലായിരുന്നുവെന്ന് കുമാർ.

നഷ്ടം തനിക്കല്ല; എങ്കിലും പ്രതികാരം

കലാപത്തിൽ പ്രദേശത്തെ വീടുകളും കടകളും കത്തിയിരുന്നുവെങ്കിലും ഒരു നഷ്ടവും കുമാറിനുണ്ടായില്ല. എങ്കിലും തെരുവിലിറങ്ങി. ‘‘നിങ്ങളുടെ പ്രദേശത്തുള്ളവർക്കു പിന്നാലെ ആരെങ്കിലും കൂടിയാൽ അവരെ വിേട്ടക്കുമോ’’-മുസ്ലിംകളുടെ കൊലക്ക് കുമാറിെൻറ ന്യായം.

അഴുക്കുചാലിൽ നിന്ന് അസ്ഥികൂടങ്ങൾ വരും

കുമാറിെൻറ വിവരണെത്തക്കാൾ ഭീകരമാണ് ടാക്സി ആപ് സർവിസിെൻറ ഡ്രൈവറായ ഗോണ്ട അരവിന്ദ് നഗറുകാരൻ പറഞ്ഞത്. അയൽപക്കത്തുള്ള മുസ്ലിം ഭൂരിപക്ഷ ചാന്ദ് ബാഗിൽ കുറച്ചു ഹിന്ദുക്കളേയുള്ളൂ. അതുകൊണ്ട് ഫെബ്രുവരി 25ന് ഒരു കൈയിൽ തോക്കും മറുകൈയിൽ വാളുമായി അങ്ങോട്ടു പോയി. 1984ൽ സിഖു കലാപകാലത്ത് ഇറങ്ങിയ അച്ഛനെ ഒാർമിപ്പിച്ചു താനെന്ന് വീട്ടിൽ നിന്നിറങ്ങുേമ്പാൾ അമ്മായി പറഞ്ഞു. ആ സമയത്ത് അച്ഛൻ സ്വന്തം വാളിൽ ചോരതേച്ചു.

ഇത്തവണ ഞാനും വാൾ ചോരയിൽ മുക്കി. അരവിന്ദ് നഗറിലെത്തി ആദ്യം വൈദ്യുതി വിച്ഛേദിച്ചു. ഇരുട്ടിലും മുസ്ലിംവീടുകൾ ഏതൊക്കെയെന്ന് ഞങ്ങൾക്കറിയാമായിരുന്നു. തുടർന്ന് ഞങ്ങൾ കൊല തുടങ്ങി. ‘ആ മുടിഞ്ഞവരുടെ എണ്ണം കുറച്ചു. അത് സ്വന്തം കൈകൾ കൊണ്ടായതിൽ വലിയ സംതൃപ്തിയുണ്ട്’. കൊന്നവരുടെ മൃതദേഹങ്ങളെല്ലാം അഴുക്കുചാലിൽ തള്ളി. എത്ര പേരെയാണ് കൊന്നത് എന്ന് പറയാൻ ഡ്രൈവർ വിസമ്മതിച്ചു. ‘‘അഴുക്കുചാലിൽ ഞങ്ങൾ ഒളിപ്പിച്ച രഹസ്യം ഇപ്പോഴല്ലെങ്കിൽ പിന്നീട് പുറത്തുവരും. അവിടെനിന്ന് എത്ര അസ്ഥികൂടങ്ങൾ വരുമെന്നറിയുമോ?’’ ആവേശത്തോടെ ഡ്രൈവറുടെ ചോദ്യം.

ആയുധം തന്നാൽ ശവങ്ങൾ തരാമെന്ന് പൊലീസുകാരൻ

പ്രദേശത്ത് സുരക്ഷക്ക് ഏൽപിക്കപ്പെട്ട പൊലീസുകാരൻ പറഞ്ഞു: ‘‘നിങ്ങളുടെ ആയുധം തരൂ. ഞങ്ങൾ ശവങ്ങൾ തരാം’’. പൊലീസിെൻറ തോക്ക് ഉപയോഗിച്ചാലെന്തെന്ന് തിരക്കിയപ്പോൾ ആ ബുള്ളറ്റുകൾക്ക് കണക്ക് കൊടുക്കേണ്ടിവരും എന്നായിരുന്നു മറുപടി. ഞങ്ങൾക്ക് തോക്ക് കിട്ടാൻ വലിയ പ്രയാസമില്ല. ഇട്ടാവയിലും ആഗ്രയിലും ഹരിയാനയിലും ഉള്ള സുഹൃത്തുക്കളെല്ലാം തോക്കുള്ളവരാണ്. താൻ ഹിന്ദു തീവ്രവാദ സംഘടനയിൽപെട്ട ആളല്ലെന്നും ഹിന്ദു സ്ത്രീകളെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയുമുണ്ടായെന്ന കഥകൾ കേട്ടതിനാൽ ഇറങ്ങിയതാണെന്നും ഡ്രൈവർ പറഞ്ഞു.

കല്ലു തന്ന് പൊലീസ് എറിയാൻ പറഞ്ഞു

മുസ്ലിംകളെ എറിയാൻ കല്ലുകൾ സംഘടിപ്പിച്ചുതന്നത് ഡൽഹി പൊലീസാണെന്ന് ആക്രമണകാരികളിലൊരാൾ ‘ബി.ബി.സി’യോട് വെളിപ്പെടുത്തി. എറിയാൻ മതിയായ കല്ലുകളില്ലായിരുന്നുവെന്ന് ആക്രമണത്തിനിറങ്ങിയ ഹിമാൻഷു റാേതാഡ് പറഞ്ഞു. ഹിമാൻഷുവിെൻറ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

തോക്ക് കിട്ടാത്തതിനാൽ ഇരുമ്പുദണ്ഡ് എടുത്തു

മൗജ്പൂരിൽ മുസ്ലിംകളെ ഇരുമ്പുദണ്ഡുകൊണ്ട് അടിക്കാനിറങ്ങിയ ഹിന്ദുക്കളുടെ കൂട്ടത്തിൽ താനുണ്ടായിരുന്നുവെന്ന് ദരിയാഗഞ്ച് സ്കൂളിലെ ഗാർഡ്. അയൽക്കാരായ ഹിന്ദുക്കൾക്കൊപ്പമാണ് ഇറങ്ങിയത്. ജാഫറാബാദിലെ പൗരത്വസമരക്കാരുമായി നേരിട്ട് ഏറ്റുമുട്ടാനിറങ്ങിയ ഗാർഡ് ഒരു തോക്ക് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതാവശ്യമുള്ള നിക്ഷേപമാണെന്നും കഴിഞ്ഞ ആഴ്ചയിൽ സംഭവിച്ചത് ഒാർത്താൽ സ്വന്തം പ്രതിരോധത്തിന് തോക്ക് ആവശ്യമാണെന്നും ഗാർഡ് ന്യായീകരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ നരമേധങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുേമ്പാഴും കൊലപാതകക്കേസിൽ ആരെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് തയാറായിട്ടില്ല.

ഡൽഹി വംശീയാതിക്രമം ആസൂത്രിതം, ഏകപക്ഷീയം –ന്യൂനപക്ഷ കമീഷൻ

വടക്കുകിഴക്കൻ ഡൽഹിയിൽ നടന്നത് ഏകപക്ഷീയവും വ്യക്തമായി ആസൂത്രണംചെയ്തതുമായ കലാപമാണെന്ന് ഡൽഹി ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട്. പ്രദേശവാസികളുടെ സഹായത്തോടെയാണ് ന്യൂനപക്ഷ സമുദായക്കാരുടെ വീടും കടകളും തകർത്തത്. നാശനഷ്ടം ശരിയായി വിലയിരുത്താതെ ഡൽഹി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി. മുസ്ലിംകളുടെ വീടുകൾക്കും കടകൾക്കും വൻ നാശനഷ്ടമുണ്ടായി. പലായനം ചെയ്തവർ തിരികെയെത്തിയപ്പോൾ വരവേറ്റത് അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. അവർക്കിനിയവിടെ ജീവിക്കാൻ കഴിയില്ലെന്നും കമീഷൻ വിലയിരുത്തി. ചെയർമാൻ സഫറുൽ ഇസ്ലാം ഖാെൻറ നേതൃത്വത്തിലാണ് കലാപബാധിത മേഖല സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്.

ഹിന്ദുക്കളുടെ ഒന്നും തൊടാതെ മുസ്ലിംകളുടെ ട്രാവൽ ഏജൻസിയും വാഹനഷോറൂമുകളുമുൾപ്പെടെയുള്ളവയും കൊള്ളയടിച്ചതായി ഇസ്ലാം ഖാൻ പറഞ്ഞു. ബി.ജെ.പി നേതാവ് കപിൽ മിശ്ര കലാപത്തിന് വഴിമരുന്നിട്ട ഖജൂരി ഖാസിലെ അഞ്ചാം നമ്പർ ഗലിയിലെ താമസസ്ഥലങ്ങളും സംഘം സന്ദർശിച്ചു. ‘ഗലിയിൽ അന്ധരായ 100 ഓളം പേരുണ്ടായിരുന്നു. ഫെബ്രുവരി 23ന് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഓടാൻ പോലും കഴിയാതിരുന്നവർ പൊലീസ് സംരക്ഷണത്തിലാണ് 25ന് രാവിലെ അവിടംവിട്ടത്. ബി.എസ്.എഫ് ജവാൻ മുഹമ്മദ് അനീസിെൻറ വീടും തകർത്തു’ -റിപ്പോർട്ട് പറയുന്നു.

അതേസമയം, യമുന നഗറിൽ ഹിന്ദു-മുസ്ലിം സമുദായങ്ങളിലുള്ളവരുടെ വീടുകളും കടകളും തകർത്തതായി റിപ്പോർട്ടിലുണ്ട്. അവിടെ റോഡിെൻറ ഒരുഭാഗത്ത് മുസ്ലിംകളുടെയും മറുഭാഗത്ത് ഹിന്ദുക്കളുടെയും വീടും കടകളുമാണ്. ഇരുവിഭാഗങ്ങളെയും കലാപകാരികൾ വെറുതെ വിട്ടില്ല. രാജധാനി സ്കൂൾ ഡ്രൈവർ രാജ്കുമാറിനെ പൊള്ളലേൽപിച്ചതിനെക്കുറിച്ചും റിപ്പോർട്ടിലുണ്ട്. കെജ്രിവാൾ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇരട്ടിയാക്കണമെന്നും ഇസ്ലാംഖാൻ ആവശ്യപ്പെട്ടു.

ശ്രദ്ധതിരിക്കാൻ കോവിഡ്ഭീതി പരത്തുന്നു –മമത

ഡൽഹി കലാപത്തിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് കേന്ദ്രസർക്കാർ കോവിഡ്ഭീതി പരത്തുന്നതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘‘ഇപ്പോൾ ചിലയാളുകൾ കോവിഡെന്നു പറഞ്ഞ് അലറിവിളിക്കുന്നു. ഈ മരണവൈറസ് വലിയ ഭീഷണി തന്നെയാണെന്നതിൽ സംശയമില്ല. എന്നാൽ, ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മരണസംഖ്യവെച്ചുനോക്കുേമ്പാൾ ഇന്ത്യയിൽ കോവിഡ്ഭീതി സൃഷ്ടിക്കേണ്ട ആവശ്യമില്ല’’; ദക്ഷിണ ദിനാജ്പുർ ജില്ലയിലെ ബുനയ്ദ്പൂരിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. വൈറസ് ബാധിച്ചാണ് അവർ മരിച്ചതെന്ന് നാമറിയുന്നു.

എന്നാൽ, ഡൽഹിയിൽ ആരോഗ്യവാന്മാരായ ആളുകളെയാണ് നിർദയം കൊന്നത്. കൊല്ലപ്പെട്ടവരുടെ യഥാർഥ കണക്കുപോലും പുറത്തുവന്നിട്ടില്ല. ബംഗാളിൽ ആളുകളെ എലി കടിച്ചാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നവർ ഡൽഹി കലാപത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തിൽ മിണ്ടുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleDelhi violencedelhi riots
News Summary - Delhi Riots Delhi Violence -Malayalam Article
Next Story