Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
job
cancel

2016 നവംബർ എട്ടിന് മോദിസർക്കാർ നടപ്പാക്കിയ നോട്ടുനിരോധനത്തിന്  (ഡിേമാണിറ്റൈസേഷൻ) ഉത്തരേന്ത്യൻ സമൂഹവും മാധ്യമങ്ങളും ‘നോട്ട്ബ ന്ദി’ എന്ന പദം പൊതുവിൽ പ്രയോഗിച്ചുകണ്ടിരുന്നു. നോട്ട്ബന്ദിയിൽ പൂ ർണമായും സ്തംഭിച്ച ഇൗ രാജ്യത്തെ മോദി ‘ബന്ദിസ്ഥാൻ റിപ്പബ്ലിക്’ ആക ്കിമാറ്റിയെന്ന വിമർശനവും ആ സമയത്ത് ചില രാഷ്ട്രീയ നിരീക്ഷകർ ഉ യർത്തി. കേന്ദ്രസർക്കാറിെൻറ ഒരൊറ്റ നയവൈകല്യത്തെ തുറന്നുകാണി ക്കാനായിരുന്നു അത്തരമൊരു വിശേഷണമെങ്കിലും, തിരിഞ്ഞുനോക്കുേമ്പാൾ മോദിഭരണത്തിെൻറ സർവതലങ്ങൾക്കും ഇൗ പ്രയോഗം യോജിക്കും. സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ മോദി നടപ്പാക്കിയ പല പദ്ധതികളും പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിച്ചില്ലെന്നുമാത്രമല്ല, കനത്ത തിരിച്ചടികളാവുകയും ചെയ്തു.

വിദേശനയങ്ങളിൽ ഇന്ത്യ ഇതഃപര്യന്തം പുലർത്തിപ്പോന്ന രാഷ്ട്രീയ മര്യാദകളെയെല്ലാം കാറ്റിൽപറത്തി നടപ്പാക്കിയ ‘നവനയതന്ത്ര’ മാതൃകകളും വ്യാപക വിമർശനങ്ങൾക്കിടയാക്കി. പ്രതിരോധമേഖല പൂർണമായും അഴിമതിമേഖലയായി മാറി. ആഗോള താപനത്തിെൻറയും കാലാവസ്ഥമാറ്റത്തിെൻറയും പശ്ചാത്തലത്തിൽ കൈക്കൊള്ളേണ്ട ജാഗ്രതക്കുപകരം, പരിസ്ഥിതി നയത്തിൽ വെള്ളംചേർത്ത് കാടും മലയും കുന്നുകളും തീരങ്ങളും കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ വർധിപ്പിക്കുംവിധം, പാർലമെൻറിൽ പല ബില്ലുകൾക്കും നിയമങ്ങൾക്കും രൂപംനൽകി. ഭരണഘടനസ്ഥാപനങ്ങളെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് മാറ്റിയെടുത്ത് രാഷ്ട്രീയ മേൽക്കൈ നേടി. ഇൗ സർവാധിപത്യത്തിെൻറയെല്ലാം പിന്തുണയിലാണ് പാർട്ടി അണികൾ ആൾക്കൂട്ടക്കൊലപാതകികളും ‘നിയമപാലകരും’ ആയി മാറിയത്. ഇപ്പോഴിതാ, ‘മോദി എല്ലാം സാധ്യമാക്കുന്നു’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. മോദിഭരണത്തിൽ എല്ലാം ശുഭകരമായിരുന്നുവെന്നും അതിനാൽ അദ്ദേഹം രണ്ടാമൂഴം അർഹിക്കുന്നുവെന്നുമാണ് ഇൗ മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള മോദി സ്തുതികളിലധിഷ്ഠിതമായ പ്രചാരണങ്ങളാണ് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നടന്നുകൊണ്ടിരിക്കുന്നത്. ഇൗ സാഹചര്യത്തിൽ, പോയ അഞ്ചുവർഷക്കാലത്തെ ഭരണം എങ്ങനെയായിരുന്നുവെന്ന അന്വേഷണം ഏറെ പ്രസക്തമായിരിക്കും.

പഞ്ചവത്സര പദ്ധതികളെ പൊളിച്ച സാമ്പത്തിക ‘പരിഷ്കാരണങ്ങൾ’
കൃഷി, ആേരാഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഗതാഗതം, ജലസേചനം തുടങ്ങി രാജ്യത്തിെൻറ അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഇന്ന് എത്തിച്ചേർന്നിരിക്കുന്ന പുരോഗതിയെല്ലാം വിവിധ പഞ്ചവത്സര പദ്ധതികളിലൂടെ ആസൂത്രണം ചെയ്യപ്പെട്ടവയായിരുന്നു. അതത് കാലത്തെ ആവശ്യങ്ങൾ പരിഗണിച്ച് ഒാരോ മേഖലക്കും പ്രാധാന്യം നൽകിയുള്ള പഞ്ചവത്സര പദ്ധതികൾക്ക് ന്യൂനതകളുണ്ടായിരുന്നുവെങ്കിലും, ക്രമാനുഗതമായി വികസനത്തിെൻറ പാതയിലേക്ക് രാജ്യത്തെ നയിക്കാൻ ഇൗ ആസൂത്രണ പരമ്പരകളിലൂടെ സാധിച്ചു. മറ്റൊരർഥത്തിൽ, 21ാം നൂറ്റാണ്ടിലെ ഇന്ത്യയെ സാധ്യമാക്കിയത് പഞ്ചവത്സരപദ്ധതികളാണെന്ന് പറയാം. ആറര പതിറ്റാണ്ടിെൻറ ഇൗ ആസൂത്രണ പാരമ്പര്യത്തെ പൂർണമായും മായ്ച്ചുകളഞ്ഞാണ് മോദിസർക്കാർ തങ്ങളുടെ സാമ്പത്തിക നയങ്ങൾ നടപ്പാക്കിത്തുടങ്ങിയത്.

പഞ്ചവത്സര പദ്ധതികൾക്ക് ചുക്കാൻപിടിച്ചിരുന്ന ആസൂത്രണ കമീഷനെ പിരിച്ചുവിട്ട് കൂടുതൽ കാര്യക്ഷമമായ മറ്റൊരു സംരംഭം ആരംഭിക്കുന്നതായി പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന പ്രഭാഷണത്തിൽ മോദി വ്യക്തമാക്കി. നിതി ആയോഗ് ആയിരുന്നു പ്രസ്തുത സംരംഭം. സാമ്പത്തിക നയ വിഷയങ്ങളിൽ കേന്ദ്രസർക്കാറിന് ഉപദേശം നൽകുന്ന വിദഗ്ധ സമിതി (തിങ്ക് ടാങ്ക്) എന്നാണ് നിതി ആയോഗിന് നൽകിയിരിക്കുന്ന നിർവചനം. പല രാജ്യങ്ങളിലും ഇത്തരം തിങ്ക് ടാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അവയെല്ലാം സർക്കാറിനുപുറമെ നിൽക്കുന്ന പ്രസ്ഥാനങ്ങളാണ്. ഇവിടെയാകെട്ട, പ്രധാനമന്ത്രിയുടെതന്നെ നേതൃത്വത്തിലുള്ള ഒരു സമിതിയും. അഥവാ, പ്രധാനമന്ത്രിയെ ഉപദേശിക്കാൻ അദ്ദേഹത്തിെൻറതന്നെ നേതൃത്വത്തിലുള്ള ഒരു സംഘം. ഇൗ സംഘം ഒരിക്കലും പഞ്ചവത്സര പദ്ധതികൾക്ക് പകരമാവില്ലെന്ന് അമർത്യസെന്നിനെേപ്പാലുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, അദ്ദേഹത്തിെൻറ കോൺഗ്രസ് ‘പക്ഷപാതിത്വം’ ഉയർത്തിക്കാട്ടി അരുൺ ജെയ്റ്റ്ലി അടക്കമുള്ളവർ ആ വിമർശനത്തെ തള്ളി.

ഇപ്പോൾ ഇന്ത്യ എത്തിപ്പെട്ടിരിക്കുന്ന സാമ്പത്തിക അരാജകത്വത്തിെൻറ പ്രധാന കാരണങ്ങളിലൊന്ന് ആസൂത്രണ കമീഷനെ പിരിച്ചുവിട്ടതാണ്. സമൃദ്ധിയുടെ ദിനങ്ങൾ വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ ഒരു ഭരണകൂടം, സാമ്പത്തിക വളർച്ചയുടെ ഏത് അളവുകോൽ വെച്ചുനോക്കിയാലും തികഞ്ഞ പരാജയമാണെന്ന് കാണാനാകും. ആദ്യ വർഷത്തിൽ ജി.ഡി.പി 7.2 ശതമാനത്തിൽ എത്തിച്ച് ലോകത്തെ ഞെട്ടിച്ചുവെങ്കിലും, മോദിനോമിക്സിെൻറ ഫലങ്ങൾ കണ്ടുതുടങ്ങിയതോടെ കാര്യങ്ങൾ പൂർണമായും താഴേക്കായി. മൂന്നാംവർഷത്തിൽ ജി.ഡി.പി നിരക്ക് 6.1ലേക്ക് കൂപ്പുകുത്തിയിരുന്നു. നോട്ടുനിരോധനമാണ് ഇൗ തകർച്ചക്ക് കാരണമായിപ്പറഞ്ഞത്.

എന്നാൽ, ഇപ്പോഴും അതിൽനിന്ന് കരകയറാനായിട്ടില്ല; ജി.ഡി.പി ഏഴുശതമാനത്തിൽ താഴെ തന്നെ തുടരുന്നു. മോദിസർക്കാറിെൻറ വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രതിവർഷം രണ്ടു കോടി തൊഴിൽ നൽകുമെന്നായിരുന്നു. ഇൗ വാഗ്ദാനം കേന്ദ്രത്തിന് പാലിക്കാനായില്ലെന്ന് മാത്രമല്ല, 40 വർഷത്തിനിടയിലെ ഏറ്റവും കടുത്ത തൊഴിലില്ലായ്മക്ക് (2017-18 വർഷം) രാജ്യം സാക്ഷിയാവുകയും ചെയ്തു. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ കമീഷെൻറ സർവേയിൽനിന്ന് ലഭ്യമായ കണക്കുകൾ പേക്ഷ, പുറത്തുവിടാൻ നിതി ആയോഗ് തയാറായില്ല. ഇതേത്തുടർന്ന് കമീഷനിൽനിന്ന് അംഗങ്ങൾ രാജിവെക്കുന്ന അവസ്ഥവരെയുണ്ടായി. മോദിനോമിക്സിെൻറതന്നെ ഭാഗമായ ‘മേക് ഇൻ ഇന്ത്യ’ പദ്ധതി വഴിയായിരുന്നു രണ്ടുകോടി തൊഴിലുകൾ എന്നസ്വപ്നം മോദി മുന്നോട്ടുവെച്ചത്. ഇൗ പദ്ധതിതന്നെയും പരാജയപ്പെട്ടതോടെയാണ്, ആ വാഗ്ദാനം നിറവേറ്റാൻ സാധിക്കാെത പോയതെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsLok Sabha Electon 2019
News Summary - Dark Days in Bandisthan Republic - Article
Next Story