സൈബറിടത്തിൽ സ്വന്തം കുഴി തോണ്ടുന്നവർ
text_fieldsസൈബർ കുറ്റകൃത്യങ്ങൾ മുമ്പത്തേക്കാളേറെ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു എന്നറിയില്ല. വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം സുരക്ഷിതവും ഭദ്രവുമാക്കാൻ പാർലമെൻറ് 2000ൽ വിവരസാങ്കേതികവിദ്യ നിയമം കൊണ്ടുവന്നു. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശന ശിക്ഷ വ്യവസ്ഥചെയ്താണ് 2000 ഒക്ടോബർ 17ന് ഐ.ടി ആക്ട് 2000 എന്ന പേരിൽ സൈബർ നിയമമുണ്ടാകുന്നത്. 2009 ഒക്ടോബർ 27ന് അത് ഭേദഗതി ചെയ്തു. ഭരണപ്രക്രിയയിൽ ഇലക്േട്രാണിക് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കാനുള്ളതുമായ കാര്യങ്ങൾ, തന്ത്രപ്രധാന വിവരങ്ങളുടെ സംരക്ഷണവ്യവസ്ഥകൾ തുടങ്ങി സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നടപടികൾവരെ ഈ നിയമത്തിലുണ്ട്.
സ്ത്രീകൾ ഇരയാകുന്നത്
ഇൻറർനെറ്റ് ചതിക്കുഴികളിൽ ഏറ്റവും കൂടുതൽ വീഴുന്നത് സ്ത്രീകളാണെന്നു പറയാം. ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് സ്ത്രീകൾ ഏറെയും ചതിക്കുഴികളിൽ വീഴുന്നത്. വർഷങ്ങൾക്കു മുമ്പ് മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ കാലത്ത് മിസ്ഡ് കാൾ ആയിരുന്നു ചതിക്കുഴി തീർത്തതെങ്കിൽ ഇന്ന് മെസേജുകളിലൂടെയാണ്. മൊബൈൽ, സോഷ്യൽ മീഡിയയുടെ കടന്നുവരവ് പലർക്കും സ്വകാര്യത വർധിപ്പിച്ചു. പഠനകാലത്തെ സുഹൃത്തുക്കളെ തേടി സോഷ്യൽ മീഡിയ പരതുന്നവർ തങ്ങൾക്കുള്ള കുഴിതോണ്ടുകയാണ് എന്ന് അറിഞ്ഞിരിക്കില്ല. പഴയ ബന്ധങ്ങൾ, ഓർമകൾ എല്ലാം പങ്കുവെച്ച് വീണ്ടും ബന്ധങ്ങളെ മുറുക്കുമ്പോൾ പലരും അറിയാതെയാണെങ്കിലും ചെന്നുചാടുന്നത് കുടുംബജീവിതം തകർക്കുന്നതിലേക്കാണ്.
വിവാഹമോചന കേസുകൾ ഇൗയിടെ വർധിക്കുന്നതിനു പിന്നിലെ വില്ലന്മാരും വാട്സ്ആപ്, ഫേസ്ബുക്ക് ചാറ്റുകളാണ്. മെസേജുകളും ഫോട്ടോകളും വിഡിയോകളുമടക്കം സ്വകാര്യത മുഴുവനായും സോഷ്യൽമീഡിയ വഴി പങ്കുവെക്കപ്പെടുന്നു. പലരും അത് ചതിക്ക് ഉപയോഗിക്കുന്നു. വിവാഹമോചന കേസുകൾ കൂടുതലും ഉടലെടുക്കുന്നത് ഇങ്ങനെയാണ്. ഒന്നോർക്കണം. ചാറ്റുകളും ഷെയറുകളും ഡിലീറ്റ് ചെയ്തതുകൊണ്ട് സമാധാനമായി ഇരിക്കാൻ വരട്ടെ. സെർവറുകളിൽ എല്ലാ ഡോക്യുമെൻറ്സും സൂക്ഷിക്കപ്പെടുന്നുവെന്നും എപ്പോൾ വേണമെങ്കിലും ഉത്തരവാദപ്പെട്ടവർക്ക് അത് തിരിച്ചെടുക്കാൻ കഴിയും എന്നും തിരിച്ചറിയുക.
അറിവില്ലായ്മയും അശ്രദ്ധയും
ഇൻറർനെറ്റ്, സ്വന്തം മൊബൈൽ പാസ് വേർഡ്, മെയിൽ ഐഡി പാസ് വേർഡ് എന്നിവപോലും അറിയാത്ത എത്രയോ സ്ത്രീകൾ ഇപ്പോഴുമുണ്ട്. ഇൻറർനെറ്റ് കഫേകളിൽ കയറി മറ്റുള്ളവരുടെ സഹായത്താൽ മെയിൽ ഐഡി തുറന്ന് ഉപയോഗിച്ച ശേഷം ലോഗൗട്ട് ചെയ്തിട്ടുണ്ടോ എന്നു നോക്കാൻപോലും അറിയാത്തവർ. െക്രഡിറ്റ് കാർഡ് നമ്പർ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നവരെയും കണ്ടിട്ടുണ്ട്. കുറച്ചുവർഷം മുമ്പുവന്ന ഒരു കേസ് ഓർമ വരുന്നു. ഇ-മെയിൽ വഴി പരിചയപ്പെട്ട ഒരു ചെറുപ്പക്കാരനുമായി ബിസിനസ് ചെയ്യാൻ ശ്രമിച്ച സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ഒരു സ്ത്രീ. അയാൾ കൊടുത്ത മെയിൽ ഐ.ഡി മാത്രമാണ് അവർക്കാകെയുള്ള പരിചയം.
പലപ്പോഴായി അവർ ബിസിനസ്സിന് ഇറക്കിയത് രണ്ടു കോടിയോളം രൂപ. ചതിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കാൻ കുറെ മാസങ്ങൾ വേണ്ടിവന്നു അവർക്ക്. സോഷ്യൽ മീഡിയയിൽ സ്ത്രീകൾ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഒരു സ്വകാര്യതയുമില്ലാത്ത ഇടമാണത്. ഫോട്ടോകളും സ്വകാര്യ ചാറ്റുകളും ഡോക്യുമെൻറുകളും എല്ലാം ൈപ്രവസി സെലക്ട് ചെയ്ത് സൂക്ഷിക്കുന്നത് ഏറ്റവും വലിയ വിഡ്ഢിത്തമാണ് എന്നു മനസ്സിലാക്കുകതന്നെ വേണം. കാരണം ഹാക് ചെയ്യുക, പാസ് വേർഡ് നഷ്ടമാകുക, ലോഗ് ഔട്ട് ചെയ്യാതെ സോഷ്യൽ മീഡിയയിൽനിന്നും പുറത്തുപോവുക, മൊബൈൽ നഷ്ടമാവുക ഇതൊക്കെ ഏതു സമയത്തും സംഭവിക്കാവുന്ന കാര്യങ്ങളാണ്.
മെസഞ്ചറിൽ മെസേജ് അയക്കുമ്പോൾ അതിന് വല്ലാത്ത മാസ്മരികത തോന്നിപ്പോകും. കാരണം, ഒരു പരിചയവുമില്ലാത്ത വ്യക്തിയോട് ഹായ്, ഹലോ പറഞ്ഞ് തുടങ്ങുന്ന ചാറ്റ് ചിലപ്പോൾ മിനിറ്റുകളും മണിക്കൂറുകളും കടന്ന് സ്വകാര്യതകൾപോലും വെളിപ്പെടുത്തുന്ന അവസ്ഥയിൽ എത്തിച്ചേരാറുണ്ട്. ചാറ്റ് ചെയ്യുന്നയാൾ ഫെയ്ക്കാണോ എന്നുപോലും ശ്രദ്ധിക്കാതെയാണ് പലരും ഇത്തരത്തിൽ ചെന്നു ചാടുന്നത്. കുറച്ചു നാൾ കഴിയുമ്പോൾ െപ്രാഫൈൽപോലും കളഞ്ഞ് പലരും മുങ്ങുന്നു. നഷ്ടം ആർക്കെന്ന് ഓർത്ത് അപ്പോൾ വിലപിക്കുകയേ വഴിയുള്ളു.
സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോൾ അവർ ഫെയ്ക്ക് ആണോ എന്നറിയാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാം. മ്യൂച്വൽ ഫ്രണ്ട്സിൽ വ്യക്തമായി അറിയാവുന്ന ആളുകൾ ഉണ്ടെങ്കിൽ വിവരങ്ങൾ ശേഖരിക്കാം, കൂടുതൽ അടുപ്പമാകും മുമ്പ് ലൈവ് വിഡിയോ ചാറ്റിൽ വരുന്നതിന് ആളെ ക്ഷണിക്കാം, പറയുന്ന കാര്യങ്ങളിൽ വ്യക്തത ഉണ്ടോ എന്ന് ശ്രദ്ധിക്കാം. എങ്കിൽപോലും സോഷ്യൽ മീഡിയയിൽ പരിധിവിട്ട് സ്വകാര്യത പങ്കുവെക്കുന്നത് ശ്രദ്ധിക്കുകതന്നെ വേണം. സഹായം അഭ്യർഥിച്ചും, പ്രണയം പറഞ്ഞും, സെൻറിമെൻറ്സ് പറഞ്ഞും സ്ത്രീകളെ വലയിലാക്കുന്നവർക്ക് ഉദ്ദേശ്യങ്ങൾ പലതുണ്ടാകാം.
കുട്ടികൾ ഇൻറർനെറ്റ് അടിമകളാകുന്നത്
ഓൺലൈൻ ഗെയിമുകളിൽ കുട്ടികളാണ് അകപ്പെടുന്നത്. ഒരു നേരമ്പോക്കിന് കളി തുടങ്ങുന്ന കുട്ടികൾ പതിയെ ഇതിന് അടിമപ്പെടുന്നു. ഇപ്പോൾ ആൻേഡ്രായ്ഡ് മൊബൈൽ ഇല്ലാത്ത കുട്ടികളില്ല. അഹങ്കരിക്കാൻ വേണ്ടിയെങ്കിലും മകന്/മകൾക്ക് മൊബൈൽ വാങ്ങിക്കൊടുക്കാൻ മടിയില്ലാത്തവരാണ് ഇപ്പോഴുള്ള മാതാപിതാക്കൾ. ഏതു ചടങ്ങിൽ പങ്കെടുക്കുമ്പോഴും വീട്ടിലായാലും പുറത്തായാലും മറ്റൊരു ചിന്തയും ഇല്ലാതെ ഗെയിമിൽ ലയിച്ചിരിക്കുന്ന കുട്ടികളുണ്ട്. മറ്റു കുട്ടികളുടെ കൂടെചേർന്ന് കളിയോ കുട്ടിത്തമോ ഇല്ലാതെ എപ്പോഴും എവിടെയെങ്കിലും ഒതുങ്ങിയിരുന്ന് മൊബൈലിൽ കളിക്കുന്നവരെ അത് അടിമപ്പെടുത്തുന്നു.
പഠിക്കാനോ, മറ്റുള്ളവരോടൊത്ത് കുറച്ചു സമയം ചെലവിടാനോ, സമയത്തിന് ഭക്ഷണം കഴിക്കാനോ ഇവർ ശ്രദ്ധിക്കുന്നില്ല. പല ഗെയിമുകളും ആകാംക്ഷ നിലനിർത്തുന്ന ഒന്നാണ്. അടുത്തത് എന്ത് എന്നുള്ള ആകാംക്ഷയാൽ ഗെയിമിെൻറ അടുത്ത റൗണ്ടിലേക്ക് എത്തിപ്പെടാനുള്ള തിടുക്കമായിരിക്കും കുട്ടികൾക്ക്. ഇടയ്ക്ക് ആരെങ്കിലും എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുന്നത് ഇവർക്ക് ശ്രദ്ധിക്കാൻ കഴിയില്ല, അതൊരു ശല്യമായി തോന്നിയാൽ വല്ലാതെ ദേഷ്യപ്പെടുകയും വാശിപിടിക്കുകയും ചെയ്യും.
കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ഇത്തരം ഗെയിമുകൾ കളിക്കുന്നത് പതിയെ ശാരീരികാസ്വസ്ഥതകൾക്ക് കാരണമാകും. കണ്ണിനും കൈകൾക്കും കൈവിരലുകൾക്കും കഴുത്തിനും വല്ലാത്ത വേദനയും ഉറക്കക്കുറവും ഭക്ഷണത്തിനോട് താൽപര്യക്കുറവും അനുഭവപ്പെടുകയും എപ്പോഴും മനസ്സിൽ ഗെയിം എന്ന ചിന്ത മാത്രമായി ഇരിക്കുകയും ചെയ്യുന്നു. വല്ലാത്ത നിശ്ശബ്ദതയിൽ ആയിരിക്കും പല സമയത്തും ഇവർ. ഇത് മാനസികമായ അസ്വസ്ഥകൾക്ക് വഴിതെളിക്കുന്നു. കുട്ടികളിൽ ഏറിയ പങ്കും അനുകരണത്തിൽ മുൻപന്തിയിലാണ്. ഇഷ്ടപ്പെട്ട ഗെയിം കഥാപാത്രമായി ഉള്ള മാറ്റവും അതുപോലെ ഉള്ള പ്രവൃത്തികളും ഒരു തമാശ രൂപേണ മാതാപിതാക്കൾ കാണുന്നു. കൂടുതൽ പ്രശ്നമായി തോന്നുമ്പോൾ സൈക്കോളജിസ്റ്റിെൻറ അടുത്തു രക്ഷതേടേണ്ട അവസ്ഥയാണുണ്ടാവുന്നത്.
കമിഴ്ന്നു നീന്തുന്ന പ്രായത്തിൽപോലും കുട്ടികൾ വാശിപിടിക്കുമ്പോൾ മുന്നിൽ മൊബൈൽ, ടാബ് എന്നിവ െവച്ചുകൊടുക്കുന്നതും ടച്ച് സ്ക്രീനിൽ വിരൽ നീക്കിഅവർ ചിത്രങ്ങൾ മാറുന്നത് നോക്കി ചിരിക്കുന്നത് മാതാപിതാക്കൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും നമ്മൾ കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികൾ കുട്ടികളോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്. ഓരോ പ്രായത്തിന് അനുസരിച്ച കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികൾ വളരണം. അവരുടെ തലച്ചോറിെൻറ വളർച്ചയെത്തന്നെ മാറ്റിമറിച്ചു കളയുന്ന രീതിയിലുള്ള ഓൺലൈൻ ഗെയിമുകളിൽ കുട്ടികളെ പരിധിവിട്ട് തള്ളിവിടരുത്.
ഗുണകരമായി സാേങ്കതികവിദ്യ ഉപയോഗിക്കുന്നതിനുള്ള അറിവ് അവർക്ക് പകർന്നു നൽകണം. ശരീരത്തിനും മനസ്സിനും ഗുണകരമായ പ്രവർത്തനങ്ങളിലേക്ക് ഇറക്കിവിട്ടും ടെക്നോളജി വിദ്യാഭ്യാസം നല്ല രീതിയിൽ കൊടുത്തും വേണം കുട്ടികളെ മുന്നോട്ട് നയിക്കാൻ. 15 മിനിറ്റ് മുതൽ 16 മിനിറ്റ് വരെയുള്ള സമയമാണ് അഡിക്ഷൻ സമയം. ആ സമയത്തിൽ ഗെയിം നിർത്താൻ അവരെ േപ്രാത്സാഹിപ്പിച്ചാൽ ഇടയ്ക്കിടെ ആ സമയം ക്രമീകരിച്ച് അവർക്ക് കളിക്കുവാൻ അവസരം നൽകുക. ഇത്തരത്തിൽ കുറച്ചു നാൾ കഴിയുമ്പോൾ കുട്ടികൾക്ക് ഇത്തരം ഗെയിമിനോട് താൽപര്യം ഇല്ലാതാകുകതന്നെ ചെയ്യും.
(സൈബർ ൈക്രം ഇൻവെസ്റ്റിഗേറ്ററാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.