Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാറുന്ന മതിപ്പുവില

മാറുന്ന മതിപ്പുവില

text_fields
bookmark_border
rahul-gandhi-mamatha
cancel

ഇന്ത്യ ഇൻഫർമേഷൻ സർവീസിലെ ജീവനക്കാർ പിരാകുകയാണ്. സർക്കാർ ഒന്നു ചെയ്യുന്നത് 10 ആയി പെരുപ്പിച്ചു കാണിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി തുമ്മിയാലും ഫോേട്ടാ അടക്കം വിവരം എല്ലായിടത്തും എത്തിക്കണം. പ്രസ് റിലീസ്, ട്വിറ്റർ, ഫേസ്ബുക്ക്, വെബ്സൈറ്റ്, വിഡിയോ ക്ലിപ്, ലൈവ് എന്നിങ്ങനെ പല രൂപേണ ഏതു കാര്യവും പത്തു തലയുള്ള രാവണെൻറ പരുവത്തിലാക്കണം. ഡൽഹിയിൽ മാത്രമല്ല, മേഖല പി.െഎ.ബി കേന്ദ്രങ്ങളിലും സ്ഥിതി ഇതുതന്നെ. പ്രാദേശിക ഭാഷകളിലേക്ക് സർക്കാറിെൻറ മഹത്വം പരിഭാഷപ്പെടുത്തി നൽകണം. മന്ത്രിസഭ യോഗവും കേന്ദ്രസർക്കാർ പരിപാടികളും ഏതേതു പത്രങ്ങളിൽ, ചാനലുകളിൽ എങ്ങനെയൊക്കെ വന്നുവെന്ന് നിരീക്ഷിച്ച് റിപ്പോർട്ട് നൽകണം.

സർക്കാറിനെ പൊലിപ്പിക്കാത്ത മാധ്യമങ്ങൾക്കുള്ള പരസ്യ തോതിന് കത്രിക വെക്കണം. ഇതൊക്കെ സർക്കാർ ഉദ്യോഗസ്ഥർ കണിശമായി ചെയ്യുന്നുേണ്ടാ എന്ന് നിരീക്ഷിക്കാൻ സമാന്തര സംവിധാനം വേറെയുണ്ട്. അതുകൊണ്ട് കുനിയാൻ പറഞ്ഞ സർക്കാറിനു മുന്നിൽ മുട്ടിലിഴഞ്ഞു നടക്കുകയാണ് ജീവനക്കാർ. ദേശീയ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ എങ്ങനെ കഴിഞ്ഞുവോ, അതേപോലെ പ്രാദേശിക മാധ്യമങ്ങളെയും കൂച്ചിക്കെട്ടാനുള്ള കരുനീക്കങ്ങൾ അണിയറയിൽ നടന്നുവരുന്നു. അങ്ങനെയെല്ലാം വാർത്തയെയും മാധ്യമങ്ങളെയും സർക്കാറിനു വേണ്ടപ്പെട്ട രീതിയിൽ വളച്ചെടുക്കുന്ന ഉത്തരവാദിത്തത്തിൽ നിർണായക പങ്കുവഹിക്കാനുള്ള പാച്ചിലിൽ കുത്തിയിരിക്കാൻ നേരമില്ലാതായ ഉദ്യോഗസ്ഥർക്ക് പിരാകാതെ വയ്യ.

ഒന്നിനെ പത്തായി പെരുപ്പിച്ചുകാട്ടിയിട്ടും, ഇനിയൊരു അഞ്ചുവർഷം കൂടി കിട്ടിയാൽ എന്തൊക്കെ ചെയ്തുകളയുമെന്ന് മോദിസർക്കാർ മൂന്നരവർഷം കൊണ്ട് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ധനമന്ത്രി അരുൺ ജെയ്റ്റ്ലി നിന്നും ഇരുന്നുമായി നാലു ബജറ്റുകൾ വായിച്ചുതീർത്തിട്ടും ജനത്തിന് എരിപൊരി തന്നെ. പാർലമെൻറിനെ കുമ്പിട്ട്, യുവാക്കളുടെ അഭിലാഷമായി സ്വയം വിശേഷിപ്പിച്ച് ഭരിക്കാൻ കയറിയ നേതാവാണ് നരേന്ദ്ര മോദി. ശുചിത്വ ഭാരതം, മേക് ഇൻ ഇന്ത്യ, സ്മാർട്ട് സിറ്റി, നോട്ട് നിരോധനം, ജി.എസ്.ടി എന്നിങ്ങനെ നീണ്ടുനീണ്ടു വന്ന് മോദികെയറിൽ വരെ എത്തിനിൽക്കുന്നു ഭരണവിപ്ലവം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിൽക്കുന്നതിനു പുറമെ, സ്വന്തം മുദ്ര കറൻസിയിൽ വരെ പതിപ്പിച്ചു. വിദേശത്ത് ഇമേജ് നടന്നു വിറ്റു. പൊതുതെരഞ്ഞെടുപ്പിലേക്ക് ബാക്കിയുള്ള ഒന്നേകാൽ വർഷത്തിലേക്ക് ഇതിെൻറയെല്ലാം അകമ്പടിയോടെയാണ് കുതിക്കുന്നതെങ്കിലും ഇൗ സർക്കാർ വന്നതു കൊണ്ട് എന്തൊക്കെ പ്രയോജനം, ആശ്വാസം, സാന്ത്വനം കിട്ടിയെന്ന് മൂക്കത്ത് വിരൽവെച്ച് അന്വേഷിക്കുകയാണ് ബഹുഭൂരിപക്ഷം. ബി.ജെ.പിയുടെ പോഷക തൊഴിലാളി സംഘടനയായ ബി.എം.എസും സഖ്യകക്ഷികളായ ശിവസേനയും തെലുഗുദേശം പാർട്ടിയുമൊക്കെ അക്കൂട്ടത്തിൽ പെടും. എന്നാലും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജീവനക്കാർക്ക് നടുനിവർത്താൻ നേരം കിട്ടുന്നില്ല.

പാർലമെൻറിനെ കുമ്പിട്ട് ഉള്ളിലേക്ക് കയറിയപ്പോൾ മുതൽ  മോദി സംസാരിച്ചു കൊണ്ടിരുന്നത് 2014 മുതലുള്ള അഞ്ചുവർഷത്തെക്കുറിച്ചല്ല; 2019ലെ ജനവിധിയും കീഴടക്കുന്നതിനെക്കുറിച്ചാണ്. എന്നാൽ, ഒരു ശൈത്യംകൂടി വിട്ടകലുന്ന വടക്കേയിന്ത്യൻ നാടുകളിൽ വീശുന്ന കാറ്റിൽ കാവിക്കലർപ്പ് നേർത്തു പോയിട്ടുണ്ട്.

 ‘മോദിഹവ’ വീശുന്നതായി രാജസ്ഥാനിൽനിന്നോ ഗുജറാത്തിൽനിന്നോ ബിഹാറിൽനിന്നോ ഡൽഹിയിൽനിന്നോ വാർത്തകളില്ല. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന നാടായ രാജസ്ഥാനിൽ വസുന്ധര രാജെയുടെ അഹങ്കാര ഭരണത്തിന് കനത്ത തിരിച്ചടിയാണ് കഴിഞ്ഞദിവസം കിട്ടിയത്. മൂന്നരവർഷം മുമ്പ് 25 പാർലമെൻറ് മണ്ഡലങ്ങളിൽ ഒന്നുപോലും പിടിച്ചെടുക്കാൻ കഴിയാതെപോയ കോൺഗ്രസ്, ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു ലോക്സഭ മണ്ഡലങ്ങളും ഒരു വിധാൻസഭ സീറ്റും വലിയ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തു. ഇൗ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് രാജസ്ഥാൻ. രണ്ടു പാർട്ടികളും നേർക്കുനേർ ഏറ്റുമുട്ടിയ മോദിയുടെ സ്വന്തം ഗുജറാത്തിൽ നന്നായി വിയർത്തശേഷം ഏഴെട്ടു സീറ്റിെൻറ ബലത്തിലാണ് ബി.ജെ.പി ഭരണം നിലനിർത്തിയത്. ആം ആദ്മി പാർട്ടി ഡൽഹി രാഷ്ട്രീയത്തിലെ താൽക്കാലിക പ്രതിഭാസം മാത്രമെന്ന വിലയിരുത്തൽ ശരിയാണെന്ന് സ്ഥാപിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. നിതീഷ് കുമാറിനുണ്ടായ മനോഭ്രമം മൂലം ബിഹാറിൽ മഹാസഖ്യം കടപുഴകിയെന്നത് നേര്. എന്നാൽ, ബജറ്റിൽ ആന്ധ്രയെ തഴഞ്ഞ ബി.ജെ.പിയോടുള്ള ബന്ധം വിഷയാധിഷ്ഠിതമാണെന്ന് പ്രഖ്യാപിക്കുന്നു, ആന്ധ്രപ്രദേശിൽ തെലുഗുദേശം പാർട്ടി. മൂന്നരവർഷമായി എൻ.ഡി.എ സഖ്യത്തിനുള്ളിൽ നിത്യം പോരടിക്കുന്ന മറാത്ത പാർട്ടിയായ ശിവസേനക്ക് കൂട്ടാവുകയാണ് തെലുഗുദേശം പാർട്ടി.

ഫലത്തിൽ ജനത്തിെൻറ നിരാശാബോധത്തിനൊപ്പം സഖ്യകക്ഷികളുടെ വിരക്തിയും വർധിച്ചിരിക്കുന്നു. 2019ലെ തെരഞ്ഞെടുപ്പ് അനായാസമെന്നു മോദി കരുതിയ കാലം കഴിഞ്ഞു. മൂഡീസ് മോദിസർക്കാറിന് നൽകുന്ന റേറ്റിങ് എന്തായാലും ജനങ്ങൾക്കിടയിൽ മോദിയുടെ റേറ്റിങ് ഇടിഞ്ഞു.
ആത്മാർഥത നിഴലിക്കാത്ത, വായ്ത്താരിയുടെ മറ്റൊരു ബജറ്റു കൂടി പിന്നിട്ട് പൊതുതെരഞ്ഞെടുപ്പിലേക്ക് ആഞ്ഞുപിടിക്കാൻ കിട്ടിയ അവസരത്തിൽ പക്ഷേ, പ്രതിപക്ഷ പാർട്ടികൾ പല ദിശയിലേക്ക് വടം ആഞ്ഞുവലിക്കുകയാണ്. അടുത്ത തെരെഞ്ഞടുപ്പിൽ മോദിയെ നേരിടാൻ മുന്നിൽ നിൽക്കേണ്ട നേതാവ് ആരാകണമെന്നതാണ് ഒരു ചോദ്യം. സോണിയ ഗാന്ധിയിൽനിന്ന് പാർട്ടി പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുകയും ഗുജറാത്തിൽ മോദിയോട് നേരിട്ടു പോ
രാടുകയും ചെയ്ത രാഹുൽ അല്ലാതെ മറ്റൊരാളെ കോൺഗ്രസ് കാണുന്നില്ല. എല്ലാ യോഗ്യതകളും തികഞ്ഞവൾ മമത ബാനർജിയെന്ന് തൃണമൂൽ കോൺഗ്രസ്. എല്ലാ പ്രതിപക്ഷ പാർട്ടികളെയും കോർത്തിണക്കാനുള്ള കെൽപ് മറ്റാർക്കെന്ന മട്ടിലാണ് എൻ.സി.പി നേതാവ് ശരദ് പവാറിെൻറ നിൽപ്. അവസരം നോക്കി കളത്തിലിറങ്ങാമെന്നു കരുതി കയ്യാലപ്പുറത്തിരിക്കുന്നു ബി.ജെ.ഡി നേതാവ് നവീൻ പട്നായിക്. 

rahul-gandhi

ഇതിനെല്ലാമിടയിൽ, പാർലമെൻറിെൻറ ബജറ്റ് സമ്മേളനം തുടങ്ങി നാലുദിവസങ്ങൾക്കിടയിൽ രണ്ടു പ്രതിപക്ഷ നേതൃയോഗങ്ങളാണ് നടന്നത്. ഒന്ന് ശരദ് പവാറിെൻറ വക, മറ്റൊന്ന് സോണിയയുടെ വക. ബി.ജെ.പിയെ നേരിടാൻ യോഗ്യത മമത ബാനർജിക്കാണെന്ന് മമത പാർട്ടി എം.പിമാരെക്കൊണ്ട് പറയിപ്പിക്കുകയും പ്രതിപക്ഷ നേതൃയോഗത്തിന് എത്താതെ മാറിനിൽക്കുകയും ചെയ്യുന്നു. രാഹുൽ ഗാന്ധിയെ പ്രസിഡൻറാക്കി എന്നതല്ലാതെ, സഖ്യകക്ഷികൾക്ക് പൊതുസമ്മതനായ നേതാവാക്കി വളർത്താൻ പ്രയാസപ്പെടുകയാണ് കോൺഗ്രസ്. യു.പി.എ അധ്യക്ഷസ്ഥാനം സോണിയ കൈവിട്ടാൽ മമതയോ പവാർ തന്നെയോ അവകാശവാദം ഉന്നയിച്ചാലോ എന്ന് ആശങ്കിക്കേണ്ട സ്ഥിതി.സി.പി.എമ്മോ? ഉറുമി വീശുന്ന കാരാട്ട്, യെച്ചൂരിമാരിൽ ഒരാൾ കുഴഞ്ഞുവീണിട്ടു വേണം, ആദ്യം നേരിടേണ്ട മുഖ്യശത്രു ബി.ജെ.പിയോ കോൺഗ്രസോ 

എന്നു പാർട്ടിക്ക് തീരുമാനിക്കാൻ. പശ്ചിമ ബംഗാളിൽനിന്ന് കഴിഞ്ഞദിവസം വന്ന ഉപതെരഞ്ഞെടുപ്പുഫലം വെച്ചുനോക്കിയാൽ ആദ്യം തോൽപിക്കേണ്ടത് തൃണമൂൽ കോൺഗ്രസിനെയാണ്. ജയിച്ച അവർ കഴിഞ്ഞാൽ തോൽപിക്കേണ്ടത് രണ്ടാംസ്ഥാനത്തെത്തിയ ബി.ജെ.പിയെ. അതും കഴിഞ്ഞിട്ടുവേണം മൂന്നു പതിറ്റാണ്ടു ഭരിച്ച സി.പി.എമ്മിനെ ഇനിയൊരുവട്ടം ഭരിക്കാൻ പാകത്തിൽ മൂന്നാംസ്ഥാനത്തുനിന്ന് ഉയർത്തിക്കൊണ്ടുവരുന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഒരു തീർപ്പുണ്ടാക്കാൻ. മണിക് സർക്കാർ ഉള്ളകാലം പാർട്ടിക്ക് തിരിഞ്ഞുനോക്കേണ്ടിവരില്ലെന്ന് ഉറപ്പിച്ചിരുന്ന ത്രിപുരയെക്കുറിച്ച് ഒാർക്കുേമ്പാൾ സി.പി.എം നേതാക്കൾക്ക് ഇപ്പോൾ നെഞ്ചിടിക്കുന്നു.

18ന് വോെട്ടടുപ്പ് നടക്കേണ്ട ത്രിപുരയിൽ ബി.ജെ.പിയുമായി നേർക്കുനേർ പോരാട്ടത്തിലാണ് സി.പി.എം. ദാരിദ്ര്യം പിടിച്ച മണിക് സർക്കാറിെൻറ നാട്ടിൽനിന്ന്, പാർട്ടി കോർപറേറ്റ്/കോടിയേരി പ്രസ്ഥാനമായി മാറിയ കേരളത്തിലേക്ക് എത്തുേമ്പാൾ കാര്യങ്ങൾ അത്രത്തോളമായിട്ടില്ല. എന്നാൽ, അത്രത്തോളം എത്തിച്ചിട്ടുവേണം മുഖ്യശത്രുവിനെ നേരിടാൻ ആരുമായും ചങ്ങാത്തമാകാം എന്നൊരു ടാക്റ്റിക്കൽ ലൈനെടുക്കാൻ! അതുവരെ, കേന്ദ്രം ഭരിക്കുകയും അന്വേഷണ ഏജൻസികളെ നിയന്ത്രിക്കുകയും ചെയ്യുന്ന ബി.ജെ.പിയെ കടന്നാക്രമിക്കാതെ സന്ധിചെയ്യുന്ന  ടാക്റ്റിക്കൽ ലൈൻ ഇല്ലാതെയുമില്ല.

modi-in-davos

ഇതിനെല്ലാമിടയിൽ മോദിയെ നേരിടുന്നതിനുംമുേമ്പ കോൺഗ്രസ് നേരിടേണ്ടത് പ്രധാനമായും രണ്ടു പ്രതിസന്ധികളാണ്. യു.പി.എ സഖ്യകക്ഷികൾക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വം സ്വീകാര്യമാക്കി മാറ്റുക. വിവിധ സംസ്ഥാനങ്ങളിൽ ജനപ്രിയനേതാക്കളെ പ്രതിഷ്ഠിച്ചും വളർത്തിയും പാർട്ടിയുടെ കരുത്തും പ്രതിരോധശേഷിയും വർധിപ്പിക്കുക. രണ്ടാം യു.പി.എ സർക്കാർ തകർത്തുകളഞ്ഞ വിശ്വാസ്യത കെട്ടിപ്പടുക്കുക എന്ന പ്രശ്നം വേറെ. 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 44 സീറ്റിലേക്ക്കൂപ്പുകുത്തുകയും സോണിയ പിന്മാറുകയും ചെയ്തതാണ് മറ്റു സഖ്യകക്ഷികൾക്ക് നേതൃപദവിയിൽ അവകാശവാദം ഉന്നയിക്കാവുന്ന അവസ്ഥ ഉണ്ടാക്കിയത്. കോൺഗ്രസിനെ മുമ്പ് പിന്തുണച്ച തങ്ങളെ ഇനി കോൺഗ്രസ് പിന്തുണക്കെട്ട എന്ന് മമതക്കും പവാറിനുമൊക്കെ ചിന്തിക്കാം. അതിനു തടയിടണമെങ്കിൽ രാഹുൽ ഗാന്ധി നേതൃപാടവം നിരന്തരം കാണിക്കണം. തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ പോക്കറ്റിൽ വേണ്ടത്ര സീറ്റെണ്ണം ഉണ്ടാവുകയും വേണം. അതിന് സംസ്ഥാനങ്ങളിൽ പാർട്ടി ശക്തിപ്പെടണം. വിശ്വസ്തമായ പുതുനിര നേതൃത്വം ഉണ്ടെങ്കിൽ അതിനു സാധിക്കുമെന്നാണ് സചിൻ പൈലറ്റ് നയിച്ച രാജസ്ഥാനിലെ മുന്നേറ്റം കാണിക്കുന്നത്. ഗുജറാത്തിലെന്നപോലെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റുമുട്ടൽ മോദി^രാഹുൽ എന്ന മട്ടിൽ പറ്റില്ല. 

ബി.ജെ.പിയെ മടുക്കുേമ്പാൾ ജനം കോൺഗ്രസിനെ ജയിപ്പിക്കുമെന്ന പതിവുമട്ടും പറ്റില്ല. കോൺഗ്രസ് ഇനിയും ഉണർന്നെണീറ്റിട്ടുവേണം. രാഹുലിനെ വാഴിച്ചതല്ലാതെ എ.െഎ.സി.സി പുനഃസംഘടന നടത്തിയിട്ടില്ല, സമ്മേളനം വിളിച്ചിട്ടില്ല എന്നിങ്ങനെ വിഷയങ്ങൾ ബാക്കി. ഇതെല്ലാം കാണുന്ന ചില പി.െഎ.ബി ഉദ്യോഗസ്ഥർ ചോദിക്കുന്നു: ‘പണിഭാരം തീരാരെ 2019ൽ വി.ആർ.എസിന് അപേക്ഷിക്കേണ്ടിവരുേമാ?’  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiSharad Pawarncpmalayalam news
News Summary - Current indian politics-Opnion
Next Story