Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോവിഡ്:...

കോവിഡ്: ചോദ്യങ്ങളും പാഠങ്ങളും

text_fields
bookmark_border
കോവിഡ്: ചോദ്യങ്ങളും പാഠങ്ങളും
cancel
camera_alt??????????? ????? ????????????? ???? ?????

ഭൂമിയിലെ മനുഷ്യരുടെ എണ്ണം 750 കോടി കവിഞ്ഞു എന്നാണ് കണക്ക്. ഭൂമിയിൽ എക്കാലത്തും ജീ വിച്ചിരുന്നവരേക്കാൾ എത്രയോ കൂടുതൽ വരുമിത്. എന്നാൽ, ഇപ്പോഴത്തെ ലോക ജനസംഖ്യ കഴിഞ് ഞ അമ്പതിനായിരം വർഷങ്ങൾക്കിടയിൽ ഈ ഭൂമുഖത്ത് ജീവിച്ച മൊത്തം ജനങ്ങളുടെ എണ്ണത്തിെ ൻറ ഏഴു ശതമാനം മാത്രമേ വരൂ!

മനുഷ്യരാശിയുടെ നാശത്തിനു നിമിത്തമായേക്കാവുന്ന അപക ടങ്ങളെക്കുറിച്ചാണ് ശാസ്ത്രം ഇന്ന് ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം അപകടങ് ങളെ ലക്ഷക്കണക്കിന് വർഷങ്ങളായി അതിജീവിച്ച് മാനവികത മുന്നോട്ടുനീങ്ങിയെങ്കിലും അ ടുത്ത നൂറ്റാണ്ടിനുള്ളിൽ സൂപ്പർ വോൾക്കാനിക് പൊട്ടിത്തെറികൾ, ഭൂകമ്പങ്ങൾ, പകർച്ചവ് യാധികൾ, ഛിന്നഗ്രഹ സ്വാധീനങ്ങൾ, ഗ്രഹസ്ഫോടനങ്ങൾ കാരണം പുറത്തുവിടുന്ന ഗാമ വികിരണങ് ങൾ തുടങ്ങി ദുരന്തസാധ്യതകളേക്കാൾ പ്രകൃതിയിൽ മനുഷ്യ വംശനാശത്തിന് കാരണമാവുക പ്രകൃതിക്കും ശാസ്ത്രത്തിനും മേലുള്ള മനുഷ്യെൻറ അനാവശ്യ കൈകടത്തലുകളായിരിക്കുമെന്ന് പ്രശസ്ത സ്വീഡിഷ് ചിന്തകനും കേംബ്രിജ് യൂനിവേഴ്സിറ്റിയിലെ പ്രഫസറുമായ നിക് ബോ സ്‌ട്രോം പറയുന്നു. ഇതേവരെ സൈനിക സംഘട്ടനങ്ങളിൽ ആണവായുധം പ്രയോഗിച്ചത് രണ്ടു തവണ മാത്രമാണ്. ഇനിയൊരു ആണവയുദ്ധം മനുഷ്യനാഗരികതയുടെ പൂർണനാശത്തിനുതന്നെ കാരണമാകും . അതുകൊണ്ടായിരിക്കാം ആൽബർട്ട് ഐൻസ്റ്റൈൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്: ‘‘മൂന്നാം ലോകയുദ്ധം എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല, പക്ഷേ, നാലാമത്തേതിൽ അവർ എന്ത് ഉപയോഗിക്കുമെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും; പാറകളായിരിക്കും അത്!’’

പകർച്ചവ്യാധി പടർത്തിവിടുന്ന ജൈവയുദ്ധങ്ങൾ ഏതു യുദ്ധത്തേക്കാളും കൂടുതൽ ആളുകളെ നശിപ്പിക്കും. ജൈവായുധങ്ങൾ പുതിയ പ്രതിഭാസമല്ല. വളരെ കാലപ്പഴക്കംചെന്നതും ഭയാനകവുമായ ഒരു ചരിത്രം അതിനുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രം 50 കോടിയിലധികം ആളുകൾ പകർച്ചവ്യാധികൾ മൂലം മരിച്ചു. അതിൽ ലക്ഷക്കണക്കിനു പേർ മരിച്ചത് ജൈവയുദ്ധം കാരണമായിരുന്നു. രണ്ടാം ലോകയുദ്ധ സമയത്ത് ചൈനക്കെതിരായ ആക്രമണത്തിനിടെ ജപ്പാൻ, രോഗാണുവിഷം മനഃപൂർവം പുറത്തുവിട്ടതിലൂടെ മാത്രം മുപ്പതിനായിരത്തിലധികം ചൈനക്കാരാണ് മരിച്ചുവീണത്. ജാപ്പനീസ് വിമാനങ്ങൾ പ്ലേഗ് ബാധിച്ച ഈച്ചകളെ ചൈനീസ് നഗരങ്ങളിലും നെൽവയലുകളിലും റോഡുകളിലും വിതരണം ചെയ്യുകയായിരുന്നു. അവ വരുത്തിവെച്ച പകർച്ചവ്യാധികൾ വർഷങ്ങളോളം തുടർന്നു.

മുൻകൂട്ടി പ്രതിരോധം തീർക്കാൻ സാധ്യമല്ലാത്ത ഒന്നാണ് ജൈവായുധങ്ങൾ. അവ അദൃശ്യമാണെന്നു മാത്രമല്ല, ഫലം പ്രവചനാതീതവുമാണ്. ചിലപ്പോൾ വേഗത്തിലോ അതെല്ലങ്കിൽ വളരെ സാവധാനമോ ആയിരിക്കും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതം. രോഗവും മരണവും മൂലമുള്ള ഇരകളുടെ എണ്ണത്തിെൻറ വ്യാപ്തി കാരണം ഭയം, പരിഭ്രാന്തി, അരക്ഷിതാവസ്ഥ എന്നിവ പടരും. ഒപ്പം സർവ മേഖലയിലും മരവിപ്പിക്കുന്ന ഒരു അനിശ്ചിതത്വം സൃഷ്ടിക്കാൻ ജൈവായുധങ്ങൾ കാരണമാകും.

ഇപ്പോൾ ഭൂമുഖത്ത് അപകടം വിതക്കുന്ന കൊറോണ വൈറസിെൻറ ഉറവിടത്തെക്കുറിച്ച് ധാരാളം സംശയങ്ങളും ഗൂഢാലോചനസിദ്ധാന്തങ്ങളും പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ് ജൈവായുധമായി ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെ നിർമിച്ചതാണെന്നും യാദൃച്ഛികമായി പരീക്ഷണശാലയിൽനിന്ന് ചോർന്നതാണോ എന്ന ലാബ് എസ്കേപ് സിദ്ധാന്തം ഇപ്പോൾ ലോകത്ത് വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. യു.എസ് സാമൂഹിക ശാസ്ത്രജ്ഞനായ സ്റ്റീവൻ മോഷർ പറയുന്നത്, ചൈനയിലെ നാഷനൽ ബയോസേഫ്റ്റി ലാബായ വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്ന് അബദ്ധത്തിൽ ചോർന്ന വൈറസാണ് കൊറോണ എന്നാണ്. ലോകത്ത് കോവിഡ്-19 രോഗബാധ ആദ്യമായി കണ്ടെത്തിയ വൂഹാൻ സമുദ്രവിഭവ മാർക്കറ്റിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരമേയുള്ളൂ വൈറസ് ചോർന്ന പരീക്ഷണശാലയിലേക്ക് എന്ന് മോഷർ പറയുന്നു. വവ്വാലുകളും പാമ്പുകളും പട്ടികളും ഉൾെപ്പടെ വിവിധയിനം മൃഗങ്ങളുടെ മാംസവിപണിയാണ് വൂഹാൻ സീഫുഡ് മാർക്കറ്റ്.

പകർച്ചവ്യാധിയെ രാഷ്ട്രീയവത്കരിക്കുന്നതിനെ പല ശാസ്ത്രജ്ഞരും എതിർക്കുമ്പോൾ ചൈനീസ് വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ചൈനീസ് വാർത്താ ഏജൻസികളും പറയുന്നത് കൊറോണ വൈറസ് അമേരിക്കയുടെ സൃഷ്ടിയാണെന്നാണ്. ചൈനയെ കുറ്റപ്പെടുത്തുന്ന ഗൂഢാലോചനസിദ്ധാന്തത്തെ പിന്തുണച്ച് ചിലർ െകാറോണ വൈറസ് ചൈനയിൽനിന്ന് ഉത്ഭവിച്ച ഒരു ജൈവായുധമാണെന്ന് സ്ഥാപിക്കാൻ 1981ൽ പ്രസിദ്ധീകരിച്ച സയൻസ് ഫിക്ഷനായ ‘ദി െഎസ് ഓഫ് ഡാർക്‌നസ്’ എന്ന പുസ്തകത്തെ കൂട്ടുപിടിക്കുന്നുണ്ട്. ഒരു നഗരത്തെയോ രാജ്യത്തെയോ തുടച്ചുമാറ്റാൻ പ്രാപ്തിയുള്ള വൂഹാൻ-400 എന്ന വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞൻ പടച്ചുവിട്ടതും മറ്റും കൊറോണ വൈറസിന് സമാനമായ വാചാേടാപത്തിൽ ഡീൻ ക്രൂൻസ് എന്ന എഴുത്തുകാരൻ മുൻകൂട്ടി പ്രവചിച്ചിരിക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തും!

ഇതേപോലെ അതിശയപ്പെടുത്തുന്ന സാമ്യതയുള്ളതാണ് 2011ൽ റിലീസ് ചെയ്ത അക്കാദമി അവാർഡ് ചിത്രമായ ‘കണ്ടേജിയൻ’ എന്ന സിനിമയുടെ ഇതിവൃത്തവും. വീടിനകത്തുതന്നെ കഴിയാൻ നിരവധി ലോക നേതാക്കൾ അവരുടെ പൗരന്മാരോട് ആവശ്യപ്പെട്ടതിനാൽ കൂടുതൽ ആളുകൾ ഇൻറർനെറ്റിൽ വിവിധ സ്ട്രീമിങ് സൈറ്റുകളിൽ ‘കണ്ടേജിയൻ’ അഥവാ ‘പകർച്ചവ്യാധി’ എന്ന സിനിമ കാണുന്നതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. MEV-1 എന്ന വൈറസിനെ കേന്ദ്രീകരിച്ചാണ് ഈ സിനിമയുടെ ഇതിവൃത്തം. ഈ വൈറസ് ഏഷ്യയിൽനിന്ന് ഉത്ഭവിക്കുകയും സ്പർശനത്തിലൂടെ പകരുന്നതായും സിനിമയിൽ പറയുന്നു. കടുത്ത ചുമതന്നെയാണ് സിനിമയിലും ഈ രോഗത്തിെൻറ പ്രാരംഭലക്ഷണം. ഈ സിനിമയെയും പുസ്തകത്തെയുമെല്ലാം ആസ്പദമാക്കി ആരെങ്കിലും ഗവേഷണത്തിലൂടെ സൃഷ്ടിച്ചതാണോ കൊറോണ വൈറസ് എന്ന സംശയവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാൻ ഈ സാമ്യതകൾ കാരണമായിട്ടുണ്ട്. എന്നാൽ, തർക്കങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമിടയിൽ വൈറസിെൻറ ഉറവിടം എവിടെനിന്നെന്നോ ഇതൊരു മനുഷ്യപരീക്ഷണത്തിെൻറ ഫലമാണെന്നോ ഒരു തെളിവും ഇതേവരെ ലഭിച്ചിട്ടില്ല.

രാജ്യം, മതം, വംശം, വർണം, സമ്പത്ത്, ആഭിജാത്യം എന്നിവ അടിസ്ഥാനമാക്കി കൊറോണ വൈറസ് ആളുകളെ വേർതിരിക്കുന്നില്ല. ഉപരോധങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും അന്യോന്യം കലഹിക്കുന്ന രാജ്യങ്ങൾ പരസ്പരം സഹകരിക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനും തയാറാകണം. മാനവമൂല്യങ്ങളും പരിസ്ഥിതിബോധവുമെല്ലാം തിരിച്ചുപിടിക്കാൻ സമയമായെന്നറിയിക്കുന്ന അന്തിമ കാഹളം തന്നെയാണ് ഈ കോവിഡ് കാലത്ത് മുഴങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam articlescontagionKerala News
News Summary - Covid19 Questions and Lessons -Malayalam articles
Next Story