സ്ത്രീജീവിതത്തിൽ കോവിഡ് സാന്നിധ്യം
text_fieldsധാരാളം പുതിയ അറിവുകൾ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടു പുറത്തുവരുന്നു. അതിലൊന്ന ് സ്ത്രീകളെയും പുരുഷന്മാരെയും കോവിഡ് വ്യത്യസ്തമായാണ് ബാധിക്കുന്നത് എന്നാണ്. ആരംഭം തൊേട്ട നേരിയ വ്യത്യാസം കണ്ടുതുടങ്ങിയെങ്കിലും ഇതൊരു പ്രവണതയാണെന്നിപ്പോൾ മനസ്സി ലായിട്ടുണ്ട്. ചൈനീസ് ഗവേഷകനായ ഹുവാ കേയ് ‘ലാൻസെറ്റി’ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കോ വിഡ് ബാധയുടെ ലിംഗവ്യത്യാസങ്ങൾ പറയുന്നു. അതിസങ്കീർണതയിലുള്ള രോഗികളിൽ 67 ശതമാന വും പുരുഷന്മാരാണ്. മുപ്പത് ചൈനീസ് പ്രവിശ്യകളിൽ രോഗികളായി റിപ്പോർട്ടുചെയ്തതിൽ 58 ശതമാനം പുരുഷന്മാരാണ്. തുടക്കത്തിൽ പുരുഷന്മാരിൽ കൂടുതലായി കാണുന്ന പുകവലിയാവാം കാരണമെന്ന് തോന്നി. ചൈനയിൽ 29 കോടി പുരുഷന്മാരും 1.3 കോടി സ്ത്രീകളും പുകവലിക്കാരാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ, തീവ്രപരിചരണ ശുശ്രൂഷയിൽ കഴിയുന്നവരിൽ പുകവലിക്കാത്തവരെ കൂടുതലായി കണ്ടതോടെ മറ്റുകാരണങ്ങൾ തേടണമെന്നായി. യൂറോപ്/അമേരിക്കൻപഠനങ്ങൾ പുരുഷന്മാർ അധികമായി കോവിഡ് ബാധിതരാകുന്നുവെന്ന നിഗമനം ശരിവെക്കുന്നു. രോഗസങ്കീർണതയിലും മരണത്തിലും പുരുഷന്മാർതന്നെ മുന്നിൽ. അമേരിക്കയിൽ 15 ലക്ഷം കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയപ്പോൾ വിധേയരായവർ കൂടുതലും സ്ത്രീകളായിരുന്നു -56 ശതമാനം. എന്നാൽ, സ്ത്രീകളിൽ 16 ശതമാനവും പുരുഷന്മാരിൽ 23 ശതമാനവുമായിരുന്നു രോഗബാധിതർ. പരിശോധനയിൽ കാണിക്കുന്ന ഉദാസീനത പുരുഷന്മാർ കോവിഡ്പ്രതിരോധത്തിലും കാണിക്കുന്നുണ്ടാവണം. വേണ്ടത്ര കൈ കഴുകുന്നതിലും സോപ്പ് ഉപയോഗിക്കുന്നതിലും സ്ത്രീകളുടെയത്ര ശ്രദ്ധചെലുത്താറില്ലെന്ന് പഠനം അനുമാനിക്കുന്നു. മുൻ കൊറോണ വൈറസുകൾ കാരണമായ സാർസ്, മെർസ് രോഗങ്ങളിലും സമാനമായ ലിംഗഭേദം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കൂടുതൽ പഠനങ്ങൾ രുദ്രഗൗഡ ചെന്നപ്പൻവർ (2017) എന്ന ഗവേഷകെൻറ നേതൃത്വത്തിൽ നടന്നു. സാർസ് വൈറസ് ആൺ എലികളിൽ രോഗാതുരത, വൈറസ് സാന്ദ്രത, ശ്വാസകോശ പാളികളിൽ നീർവീഴ്ച, അധിക മരണനിരക്ക് എന്നിവയുണ്ടാക്കുന്നു. എലികളുടെ പ്രായം കൂടുന്നതനുസരിച്ചു രോഗത്തിെൻറ സങ്കീർണതകളും ഉയരുന്നതായി കണ്ടു. എന്നാൽ, പെൺ എലികളുടെ അണ്ഡാശയം നീക്കം ചെയ്താൽ അവരും വർധിച്ച നിരക്കിൽ രോഗാതുരരാകുന്നു. മൃഗപരീക്ഷണങ്ങൾ ഇപ്പോൾ കൂടുതൽ ശ്രദ്ധയാകർഷിച്ചു തുടങ്ങി.
കോവിഡ് രോഗവും ലിംഗവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താൻ ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റിയിലെ ഡോ. സബ്റ ക്ലെയ്ൻ ശ്രമിക്കുന്നു. സ്ത്രീകളുടെ ശക്തമായ പ്രതിരോധ സിസ്റ്റവും ഹോർമോണുകളും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടാകും എന്നാണ് അവരുടെ അഭിപ്രായം. മയോ ക്ലിനിക്കിലെ വീണ തനേജയും ഇതേ ആശയങ്ങൾ പങ്കുവെക്കുന്നു. എന്നാൽ, എക്സ് ക്രോമൊസോം ഇതിൽ സ്വാധീനം ചെലുത്തുന്നുണ്ടാകുമെന്നവർ കരുതുന്നു. എന്തായാലും രോഗങ്ങളിലെ സ്ത്രീപുരുഷ വ്യത്യാസങ്ങൾ ഗവേഷണത്തിെൻറ മുൻനിരയിലെത്തിക്കാൻ കോവിഡ് പകർച്ചവ്യാധിക്ക് കഴിഞ്ഞു. രോഗങ്ങളുടെ പരിവർത്തനങ്ങൾ പഠിക്കുന്നതിനും നൂതന ചികിത്സരീതികൾ കണ്ടെത്താനും ഇവ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. മറ്റൊരു രീതിയിലുംകൂടി കോവിഡ് സ്ത്രീകളെ ബാധിക്കുന്നു. ഇക്കുറി അത് ശുഭോദർക്കമാണെന്നു കരുതാനാവില്ല. കോവിഡ് മഹാമാരിയായി മാറിക്കഴിഞ്ഞപ്പോൾ പല മേഖലകളിലും സ്ത്രീകളുടെ ജീവിതം കൂടുതൽ ക്ലേശകരമാക്കി. ക്ലയർ വെൻഹാം, ജൂലിയ സ്മിത്ത് (മാർച്ച് 2020) എന്നിവർ തയാറാക്കിയ പ്രബന്ധം സ്ത്രീകളുടെ പരാധീനത വിവരിക്കുന്നു. ലോകമെമ്പാടും ശുശ്രൂഷ, പരിചരണം എന്നിവ സ്ത്രീകളാണ് ചെയ്യുന്നത്. ചൈനയിൽ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന 90 ശതമാനവും സ്ത്രീകളാണ്. അതായത് മുൻനിര പ്രവർത്തകർ ഏറെയും സ്ത്രീകളാകുമ്പോൾ അവർക്ക് കോവിഡ് റിസ്ക് കൂടിയതായി പരിഗണിക്കണം. സമൂഹവും രാജ്യവും അടച്ചുപൂട്ടൽ ദിശയിലേക്കു കയറുമ്പോൾ പുരുഷന്മാർ തൊഴിൽരഹിതരാകുന്നു; സ്ത്രീകളുടെ അധ്വാനഭാരം കൂടുന്നു. അവരിപ്പോൾ വീട്ടിലുള്ള എല്ലാവരേയും പരിചരിക്കേണ്ട അവസ്ഥയിലേക്ക് തള്ളപ്പെടുന്നു എന്നതാണ് സത്യം. സ്കൂളുകൾ അടച്ചതിനാൽ കുട്ടികളെയും വീട്ടിലുള്ളതിനാൽ വാർധക്യത്തിലുള്ളവരെയും ശുശ്രൂഷിക്കാൻ സ്ത്രീകൾ വേണമെന്ന് നിലവന്നത് ആശങ്കയുളവാക്കുന്നു.
ആഫ്രിക്കയിൽ 2014-15 കാലത്ത് ഇബോള വൈറസ് പടർന്നുപിടിച്ചപ്പോൾ പ്രധാന ശുശ്രൂഷപ്രവർത്തനങ്ങളിൽ സ്ത്രീകൾ വ്യാപൃതരായെങ്കിലും അവർക്ക് സ്വയം രോഗത്തിൽനിന്നു രക്ഷനേടാനായില്ല. ലൈംഗിക, പ്രജനന പ്രവർത്തനങ്ങളിലും ശുചിത്വ സൗകര്യങ്ങളിലും വീഴ്ചയുണ്ടായി. വർധിച്ച മാതൃമരണ നിരക്ക് ഇതേത്തുടർന്ന് ആഫ്രിക്കൻ പ്രദേശങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെട്ടു. സിക വൈറസ് കാലത്തും ഇതുതന്നെയായിരുന്നു സ്ത്രീയനുഭവം. കോവിഡും വ്യത്യസ്തമാകാനിടയില്ല. പകർച്ചവ്യാധി വ്യാപിക്കുന്ന സമയത്തു സമൂഹത്തിലെ രോഗാതുരതയും പുതുതായി പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങളും കണ്ടെത്താൻ സ്ത്രീകൾക്ക് കഴിയുന്നു. എന്നാൽ, സ്ത്രീകൾക്ക് സേവനത്തിനനുസൃതമായ വേതനം ലഭിക്കാറില്ലെന്നതും സത്യമാണ്. ലോകാരോഗ്യ സംഘടന സ്ത്രീകളെ പകർച്ചവ്യാധി മാനേജ്മെൻറിൽ തീരുമാനങ്ങളെടുക്കാൻ പറ്റുന്ന തലങ്ങളിൽ എത്തിക്കണമെന്നും ഇപ്പോഴത്തെ സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കണമെന്നും ശിപാർശചെയ്യുന്നു.
ഇതൊന്നും സ്ത്രീകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നില്ല. ഏതാനും നാളുകൾക്കു മുമ്പ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് സ്ത്രീകളുടെ കാര്യത്തിൽ ആഗോളശ്രദ്ധ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രവർത്തനത്തിെൻറ കേന്ദ്രബിന്ദുവിൽ സ്ത്രീകളെയും പെൺകുട്ടികളെയും എത്തിക്കുക എന്നതാണ് അദ്ദേഹം നൽകുന്ന സന്ദേശം. ലോകത്ത് 60 ശതമാനം സ്ത്രീകൾ അസംഘടിതമേഖലയിൽ പ്രവർത്തിക്കുന്നു. വേതനത്തിലും സമ്പാദ്യത്തിലും അവർ പിന്നാക്കമാണ്. അധികം താമസിക്കാതെ അവർ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തും. കമ്പോളങ്ങൾ പ്രവർത്തനരഹിതമാകുകയും ബിസിനസ് ശിഥിലമാകുകയും ചെയ്യുമ്പോൾ ഏറെ സ്ത്രീകളുടെ തൊഴിൽ അപ്രത്യക്ഷമാകും. വേതനം ലഭിച്ചിരുന്ന തൊഴിലുകളിൽനിന്ന് പുറത്താകുന്ന സ്ത്രീകൾ വീട്ടിനുള്ളിൽ വേതനരഹിത ജോലികളിൽ വ്യാപൃതരാകണം എന്ന നിലവരും. സ്ത്രീകളുടെ അധ്വാനഭാരം അടച്ചുപൂട്ടൽ കാലത്തു വർധിക്കുന്നത് ഗൗരവമായി കാണേണ്ടതാണ്. കൗമാരപ്രായത്തിലെ പെൺകുട്ടികൾ ഇപ്പോൾ സ്കൂളിലേക്ക് പോകുന്നില്ല. അവർക്കും അധ്വാനിക്കേണ്ടിവരും. അത് പുതിയ സാമൂഹിക മാതൃകയാകുന്നിടത്ത് കോവിഡ് കാലം കഴിഞ്ഞാലും സ്കൂളിലേക്ക് മടങ്ങാൻ പെൺകുട്ടികൾക്കാവില്ല. അതിനാൽ സമ്പദ്വ്യവസ്ഥയെ ചലനാത്മകമാക്കി നിലനിർത്താനും നേരിട്ട് പണം ദുർബലരുടെ കൈയിലെത്തിക്കാനും ശ്രമം ഉണ്ടാകണം. ഈ ശ്രമങ്ങൾ തീർച്ചയായും സ്ത്രീകളെ കേന്ദ്രീകരിച്ചാകുകയും വേണം -സെക്രട്ടറി ജനറൽ പറഞ്ഞ ഇക്കാര്യങ്ങൾ എല്ലാ വികസ്വര രാജ്യങ്ങളിലും ഏറ്റക്കുറച്ചിലോടെ സംഭവിക്കുന്നതാണ്. നമ്മുടെ സമൂഹവും അതിൽനിന്നു മുക്തമല്ല. സ്ത്രീസൗഹൃദ പദ്ധതികൾ ഉടൻ നടപ്പാക്കേണ്ടതിെൻറ ആവശ്യകത ഇതിലും നന്നായി പറഞ്ഞുവെക്കാനുമാവില്ല.
ലോക്ഡൗണിൽ ഗാർഹികപീഡനം കൂടുതൽ ശക്തമാകുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയും പുരുഷനും തൊഴിലിനായി പോകുന്നിടത്തുള്ളതിനേക്കാൾ പീഡനങ്ങൾ ഇപ്പോൾ ഉണ്ടാകും. കൂടാതെ ഇപ്പോൾ കുട്ടികളും വീട്ടിൽതന്നെയുള്ളതും പീഡനത്തിെൻറ സ്വഭാവവും വ്യാപ്തിയും വർധിപ്പിക്കും. ഇന്ത്യയിൽ ലോക്ഡൗൺ തുടങ്ങിയശേഷം കുട്ടികളുടെ മേൽ സംഭവിക്കുന്ന പീഡനം വർധിച്ചിട്ടുണ്ട്. ഉദ്ദേശം 92,000 പ്രശ്നങ്ങൾ ഇതിനകം കുട്ടികളെ സംരക്ഷിക്കുന്ന വിവിധ ഏജൻസികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. സുരക്ഷിതമായ റിപ്പോർട്ടിങ് സാധ്യമാകുന്ന യൂറോപ്പിൽ വ്യക്തമായ തെളിവുകൾ വന്നിട്ടുണ്ട്. സ്ത്രീകളുടെ ജീവിതത്തെ പലതരത്തിലാണ് കോവിഡ് ബാധിക്കുന്നത്. ഇത് മനസ്സിലാക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും സമൂഹവും സർക്കാറും വളരെ വേഗം മുന്നോട്ടുവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.