Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോവിഡ് 19: അത്ര...

കോവിഡ് 19: അത്ര ശുഭകരമല്ല കേരളത്തിെൻറ നില

text_fields
bookmark_border
കോവിഡ് 19: അത്ര ശുഭകരമല്ല  കേരളത്തിെൻറ നില
cancel

കഴിഞ്ഞ ജനുവരി മുപ്പതിനാണ് ചൈനയിലെ വൂഹാനിൽനിന്ന് തൃശൂരിൽ തിരികെയെത്തിയ എം.ബി.ബി.എസ് വിദ്യാർഥിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കോവിഡ് 19 കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ട് ആറുമാസം പിന്നിട്ടു. ആദ്യ കേസിനുശേഷം ഒരു മാസത്തോളം രോഗികളുടെ എണ്ണത്തിൽ വലിയ വർധന ഇല്ലായിരുന്നു. കേരളത്തിൽ രണ്ടാംഘട്ടം ആരംഭിച്ചത് മാർച്ച് മാസത്തോടെയായിരുന്നു. മാർച്ച് 24 ഓടെ കേരളത്തിലെ രോഗികളുടെ എണ്ണം 100 ആയിരുന്നു. ഒപ്പം ആദ്യമരണം മാർച്ച് 28 ന് എറണാകുളത്ത് റിപ്പോർട്ട് ചെയ്തു.രോഗികളുടെ എണ്ണം മേയ് അഞ്ചിന് 500 എത്തുകയും മേയ് 27 ന് ആയിരം കടക്കുകയും ജൂൺ 9ന് രണ്ടായിരവും ജൂലൈ ഏഴിന് അയ്യായിരവും ജൂലൈ 16ന് പതിനായിരവും 12 ദിവസങ്ങൾക്കുശേഷം ജൂലൈ 28ന് 20,000 ഉം കടന്നു. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് രോഗബാധിതരുടെ എണ്ണം 21,797, മരണങ്ങളുടെ എണ്ണം 68. നിലവിൽ 10,350 രോഗബാധിതരാണുള്ളത്. നമ്മുടെ രോഗമുക്തിനിരക്ക് കഷ്ടിച്ച് 52.1 ശതമാനം മാത്രമാണ്.

രാജ്യത്ത് ആദ്യം സമൂഹവ്യാപനം നടന്നുവെന്ന് പ്രഖ്യാപിച്ച സംസ്ഥാനം കേരളമായി. കെണ്ടയ്ൻമെൻറ് സോണുകളുടെയും ലാർജ് ക്ലസ്റ്ററുകളുടെയും എണ്ണം ദിേനന കൂടിവരികയാണ്. അതോടൊപ്പം, തീരദേശ മേഖലകളിൽ സമൂഹവ്യാപനവും. രോഗം റിപ്പോർട്ട് ചെയ്ത ആദ്യ ആഴ്ചകളിൽ കേരളം അവകാശപ്പെട്ട വാദമുഖങ്ങളെയും കണക്കുകളെയുമൊക്കെ അപ്രസക്തമാക്കുന്നതാണ് ആറുമാസം കഴിയുമ്പോഴുള്ള രോഗവ്യാപനവും സമൂഹ വ്യാപനവും.

തുടക്കത്തിൽ ടെസ്റ്റുകൾ നടത്തുന്ന കാര്യത്തിൽ മുമ്പന്തിയിൽ നിന്ന കേരളം പിന്നെപ്പിന്നെ വളരെ പിന്നോട്ട് പോവുകയും, ഒരു ഘട്ടത്തിൽ ഇന്ത്യയിലെ അവസാന സംസ്ഥാനങ്ങളിലൊന്നായി മാറുകയും ചെയ്തു. ഇക്കാര്യം നിരവധി തവണ പ്രതിപക്ഷ കക്ഷികൾ സർക്കാറിനോട് ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ ആനുപാതികമായി ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്ന നിലപാടല്ല സർക്കാർ സ്വീകരിച്ചത്. ലോകാരോഗ്യ സംഘടന നൽകിയ മാർഗനിർദേശം ടെസ്റ്റ്, ട്രേസ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന മാനദണ്ഡത്തിന് വിപരീതമായി ടെസ്റ്റുകൾ പരമാവധി കുറച്ചു നടത്താനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നത്.

ജൂലൈ ഏഴു മുതലാണ് നമ്മുടെ പരിശോധനകളുടെ എണ്ണം പതിനായിരം കഴിഞ്ഞത്. പരിശോധനകളുടെ എണ്ണം കൂടുമ്പോൾ ആനുപാതികമായി രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. ഒരുപക്ഷേ, നേരത്തെ തന്നെ പരിശോധനകളുടെ എണ്ണം കുറക്കാതിരുന്നെങ്കിൽ വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തി അവർക്ക് ചികിത്സ നൽകി മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും രോഗവ്യാപനം കുറക്കാനും സാധിക്കുമായിരുന്നു. ഇതുവരെയുള്ള പരിശോധനകളുടെ എണ്ണത്തിൽ രാജ്യത്ത് പതിമൂന്നാം സ്ഥാനത്തും, രോഗമുക്തി നിരക്കിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ അവസാനത്തെ പത്തിലുമാണ് കേരളം നിൽക്കുന്നത്. മേയ് അവസാനത്തിൽ വിദഗ്ധസമിതിയുടെ അവലോകനയോഗത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അത് വിശ്വാസത്തിലെടുക്കുന്ന സമീപനമായിരുന്നില്ല സർക്കാർ കൈക്കൊണ്ടത്.

ഒരുമാസം മുമ്പ് 200 രോഗബാധിതർ മാത്രമുണ്ടായിരുന്ന തിരുവനന്തപുരത്ത് ഇന്ന് രോഗബാധിതരുടെ എണ്ണം നാലായിരത്തോടടുക്കുകയാണ്. മേയ്, ജൂൺ മാസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തുണ്ടായിരുന്ന കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ തിരുവനന്തപുരം നഗരം ഒന്നാമതായിരുന്നു. സമ്പർക്ക രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് തിരുവനന്തപുരത്തെ സമൂഹവ്യാപനത്തിലെത്തിച്ചത്.ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ക്രമാതീത വർധനവുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ച സർക്കാർ അതിനു വേണ്ട ചികിത്സസൗകര്യങ്ങളോ, പരിശോധന സൗകര്യങ്ങളോ, ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനമോ ഉറപ്പാക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് പാളിച്ചയാണ്.

രോഗബാധിതരെ ചികിത്സിക്കാൻ 1,32,000 കിടക്കകൾ ഉണ്ടായിരുന്നുവെന്ന് ഒരുഘട്ടത്തിൽ അവകാശപ്പെട്ട സർക്കാർ ഇന്ന് 25,000 രോഗികളായപ്പോൾ തന്നെ രോഗലക്ഷണമില്ലാത്ത രോഗബാധിതരെ വീടുകളിൽ ചികിത്സിക്കാൻ നിർദേശിക്കുകയാണ്. സ്വകാര്യമേഖലയെ കൂടി വിശ്വാസത്തിലെടുത്ത് മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ. പരമാവധി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ആരംഭിക്കുന്നതിനാവണം സർക്കാർ മുൻഗണന നൽകേണ്ടത്.

ആവശ്യമെങ്കിൽ മാത്രമെ അടുത്ത ഘട്ടത്തിൽ രോഗം ഗുരുതരമല്ലാത്ത രോഗികളെ അവരുടെ വീടുകളിൽ ചികിത്സിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവൂ. ക്വാറൻറീനിലുണ്ടായ പാളിച്ചകൾ രോഗവ്യാപനത്തിന് കാരണമായതെന്ന് കണക്കിലെടുത്ത് രോഗബാധിതരെ വീടുകളിലെത്തി നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി മൊബൈൽ ക്ലിനിക്കുകൾ ആ ഘട്ടത്തിൽ ആരംഭിക്കുകയും വേണം. കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതിനുപകരം ആളുകളെ ചികിത്സിക്കുന്നതിനുമാത്രം മുൻഗണന നൽകിയതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണം വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഇത്രയധികം വർധിച്ചത്. ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് കാരണമാണ് ഇന്ന് തിരുവനന്തപുരം സമൂഹവ്യാപനത്തിൽ എത്തിനിൽക്കുന്നത്. കോവിഡ് 19 പരിശോധനകളുടെ പരിമിതമായ എണ്ണം, പരിശോധനക്ക് എടുക്കുന്ന കാലതാമസം, പരിശോധനാഫലം വരാനുള്ള അനന്തമായ കാത്തിരിപ്പ്, കോവിഡ് മൂലമുണ്ടായ മരണമാണോ, അല്ലേ എന്നറിയാൻ കഴിയാതെ മൃതദേഹത്തിനായി ദിവസങ്ങളോളമുള്ള കാത്തിരിപ്പ് എന്നിവ വ്യാപനത്തിനുള്ള പ്രധാന കാരണങ്ങളാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

സമൂഹവ്യാപനമുണ്ടായിരിക്കുന്ന തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളിൽ ടെസ്റ്റുകളുടെ എണ്ണത്തിൽ ഗുരുതര കുറവാണുണ്ടായിരിക്കുന്നത്. സമൂഹവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട പൂന്തുറ, പുല്ലുവിള ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ ജനപ്രതിനിധികൾ ആസ്തിവികസന ഫണ്ടിൽനിന്ന് കിറ്റുകൾ വാങ്ങി നൽകിയിട്ടും ഫലപ്രദമായി ഉപയോഗിക്കുന്നതിനും സർക്കാറിന് കഴിയുന്നില്ല .

ജില്ലയിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നും പതിനെട്ടിലൊരാൾക്ക് രോഗമുണ്ടെന്നും പറയുന്ന സർക്കാർ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം പരിമിതമാണ്. ജൂലൈ 22 ന് 1,032, 23 ന് 828, 24 ന് 786, 25 ന് 645, 26 ന് 570, 27 ന് 358, 28 ന് 681, 29 ന് 446 അങ്ങനെ കഴിഞ്ഞ എട്ട് ദിവസങ്ങളിലായി നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,300 മാത്രമാണ്. അതിൽ രോഗബാധിതരുടെ എണ്ണം ഏകദേശം 1,400 ഉം. അതായത് തിരുവനന്തപുരത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളെക്കാൾ ഏകദേശം ആറിരട്ടിയാണിത്.

ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്തുന്നതിന് സർക്കാറിന് 16 ലാബുകൾ മാത്രമാണുള്ളത്. കോവിഡ് പരിശോധനക്ക് 110 ഓളം ലാബുകളുണ്ടെന്ന് അവകാശപ്പെടുന്ന സർക്കാർ ഇതിനകം നടത്തിയത് കേവലം ഏഴര ലക്ഷം ടെസ്റ്റുകൾ മാത്രമാണ്. എന്നാൽ, 20 ലാബുകൾ മാത്രമുള്ള അസം ഇതിനകം നടത്തിയത് എട്ടര ലക്ഷം ടെസ്റ്റുകളാണ്. ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും, അതിതീവ്ര മേഖലകളിൽ പരമാവധി കമ്യൂണിറ്റി സ്ക്രീനിങ് നടത്തി രോഗബാധിതരെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകുകയും അവർക്ക് ഭക്ഷണവും അനുബന്ധസൗകര്യങ്ങളും ഒരുക്കി നൽകിയാൽ മാത്രമേ സമൂഹ വ്യാപനത്തെ തോൽപിച്ച് മരണനിരക്ക് കുറക്കാൻ കഴിയുകയുള്ളൂ. അല്ലാതെ കേരളത്തേക്കാൾ ആരോഗ്യ സൂചികകൾ മോശമായ സംസ്ഥാനങ്ങളുമായി താരതമ്യപഠനത്തിന് ഉപയോഗിച്ച് നടത്തുന്ന പ്രചാരണ തന്ത്രങ്ങൾ കോവിഡിനെ നിയന്ത്രിക്കാനല്ല, അനിയന്ത്രിതമായി വർധിക്കുന്നതിനേ കാരണമാക്കൂ. കോവിഡ് പ്രതിരോധമെന്ന ദീർഘദൂര ഓട്ടത്തിൽനിന്ന് നമുക്ക് പഠിക്കുവാനുള്ള പാഠങ്ങൾ വളരെയേറെയാണ്. വാർഷിക പരീക്ഷയിൽ വിജയിക്കുന്നതിനായി പഠിക്കുന്നതിനുപകരം ആദ്യ ക്ലാസ് ടെസ്റ്റിൽ ഒന്നാമനായി എന്ന് കരുതി പഠനം നിർത്തുന്ന സമീപനം ഒരു സർക്കാറിൽ നിന്നും ഉണ്ടാകാൻ പാടില്ല.

മുൻ ആരോഗ്യമന്ത്രിയാണ് ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19Covid In Kerala
Next Story