Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപക ഉൽപാദിപ്പിക്കുന്ന ...

പക ഉൽപാദിപ്പിക്കുന്ന  ഫാക്ടറിയോ രാഷ്ട്രം? 

text_fields
bookmark_border
പക ഉൽപാദിപ്പിക്കുന്ന  ഫാക്ടറിയോ രാഷ്ട്രം? 
cancel

നരേന്ദ്ര മോദിയുടെ വലതുപക്ഷ സർക്കാർ പൗരജീവിതം ഇത്രമേൽ ദുസ്സഹമാക്കുമെന്നോ രാജ്യത്തിന് ഇത്രയേറെ കോട്ടങ്ങൾ സൃഷ്ടിക്കുമെന്നോ മുൻകൂട്ടി കാണാൻ പലർക്കും സാധിച്ചില്ല.  അതിനാൽ, സമകാല ഭാരതത്തിലെ ദുരവസ്ഥക്കു മുന്നിൽ അവർ അമ്പരപ്പോടെ നിൽക്കുന്നു. സ്വാഭിപ്രായം പക്ഷപാതരഹിതമായി പ്രകടിപ്പിക്കുന്നതിെൻറ പേരിൽ ഉന്നത ബുദ്ധിജീവികൾപോലും വധിക്കപ്പെടുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കപ്പെടുന്നു. അക്കാദമികൾ  ഉന്മൂലനം ചെയ്യപ്പെടുന്നു. ആസൂത്രിതമായാണ് ഇത്തരം കുത്സിത പദ്ധതികൾ നടപ്പാക്കുന്നത്.

വയോധികനായ ആക്ടിവിസ്റ്റ് സ്വാമി അഗ്നിവേശിനെതിരെ കഴിഞ്ഞയാഴ്ചയുണ്ടായ കൈയേറ്റം  നോക്കുക. ഝാർഖണ്ഡിൽവെച്ചാണ് ഇൗ 80കാരനെ വലതുപക്ഷ ഗുണ്ടകൾ കൈയേറ്റം ചെയ്തത്. അഗ്നിവേശ് എന്തുകൊണ്ട് ആക്രമിക്കപ്പെട്ടു? ഗിരിവർഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചതുകൊണ്ട്, അധഃസ്ഥിതരുടെ ആവലാതികൾ ഉന്നയിച്ചതുെകാണ്ട്. സമൂഹത്തിലെ ദുർബലർക്കും പാർശ്വവത്കൃതർക്കുംവേണ്ടി സംസാരിക്കുന്നത് പാപകൃത്യമാണോ? ജനക്ഷേമത്തിനുവേണ്ടി  രംഗപ്രവേശം ചെയ്യുന്നവരെ അടിച്ചൊതുക്കുകയാണോ വേണ്ടത്? ഇത്തരം അപലപനീയ കൃത്യങ്ങൾക്ക് ഭരണകർത്താക്കൾ പ്രത്യക്ഷത്തിലോ പരോക്ഷമായോ ഒത്താശകൾ നൽകുന്നു  എന്നതാണ് കൂടുതൽ ആശ്ചര്യകരം. രാജ്യത്തിനും ജനങ്ങൾക്കും ദ്രോഹകരമായ തീരുമാനങ്ങൾ നടപ്പാക്കുന്ന ഭരണാധികാരികളെ ചോദ്യംചെയ്യാൻ ധൈര്യം കാട്ടുന്നവരെ പച്ചക്ക് തല്ലിച്ചതക്കാൻ  ഗുണ്ടകളെ കെട്ടഴിച്ചുവിടുന്നത് ഏതു പാർട്ടിക്കാണ് ഭൂഷണമാവുക? എന്നാൽ, ഇത്തരം ഇരുണ്ട  യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യാനോ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനോ  അധികാരികൾ സന്നദ്ധമാകുന്നില്ല.

അതേസമയം, രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ തരണം ചെയ്യാനുള്ള മാർഗങ്ങൾ  ആരായാൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഏതാനും മുസ്ലിം സംഘടന നേതാക്കളെ കണ്ടതിനെ ചൊല്ലി വിവാദം സൃഷ്ടിക്കാനാണ് ഇപ്പോഴെത്ത ശ്രമങ്ങൾ. ഒരു ജനാധിപത്യരാജ്യത്തെ ഏതു രാഷ്ട്രീയനേതാവും ചെയ്യേണ്ട സ്വാഭാവികനടപടി മാത്രമായിരുന്നു രാഹുൽ ഗാന്ധിയുടേത്. സർവമണ്ഡലങ്ങളിലും പിന്നാക്കാവസ്ഥ അഭിമുഖീകരിക്കുന്ന സമൂഹമായി തുടരുകയാണ് മുസ്ലിംകൾ എന്നത് സർവർക്കും അറിയാവുന്ന വാസ്തവമായിരിക്കെ അവരുമായി  നടത്തുന്ന സംഭാഷണങ്ങൾ സവിശേഷ പ്രസക്തി അർഹിക്കുന്നു. കഴിഞ്ഞ നാലുവർഷത്തിനിടെ  മുസ്ലിംകളുടെ നില കൂടുതൽ വഷളായിട്ടുമുണ്ട്. പല പ്രദേശങ്ങളിലും അവരുടെ അസ്തിത്വം വരെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ആൾക്കൂട്ടത്തിെൻറ അടിച്ചുകൊല്ലലുകളിൽ ഏറ്റവും കൂടുതൽ മരണപ്പെടുന്നത് മുസ്ലിംകളാണ്. എന്നാൽ, ഇത്തരം പ്രശ്നങ്ങൾക്കുനേരെ കണ്ണടക്കുന്നതാണ് സുഖകരം. അതേസമയം, ഇസ്ലാം വിലക്കിയ മുത്തലാഖിനെ രാജ്യത്തെ ഏറ്റവും നീറുന്ന പ്രശ്നമായി  ഉയർത്തിക്കാട്ടാൻ ഭരണവർഗത്തിന് സാധിച്ചു.

രാജ്യത്തെ മുസ്ലിംസമൂഹത്തിെൻറ പിന്നാക്കാവസ്ഥ അന്വേഷിക്കാൻ നിയുക്തരായ സച്ചാർകമ്മിറ്റിയും അമിതാഭ്കുണ്ഡുകമ്മിറ്റിയും സമർപ്പിച്ച റിപ്പോർട്ടുകൾ നിങ്ങളിൽ എത്രപേർ വായിച്ചിരിക്കും എന്നറിയില്ല. അന്വേഷണത്തിലെ കണ്ടെത്തലുകളും ശിപാർശകളും അടങ്ങിയ റിപ്പോർട്ട് സച്ചാർ കമ്മിറ്റി 2006 നവംബറിൽ തന്നെ ലോക്സഭയിൽ സമർപ്പിക്കുകയുണ്ടായി. അഥവാ, റിപ്പോർട്ട് സമർപ്പണത്തിനുശേഷം 12 ദീർഘ വർഷങ്ങൾ കടന്നുപോയിരിക്കുന്നു. കുണ്ഡു കമീഷൻ റിപ്പോർട്ട് 2014ലും സമർപ്പിക്കപ്പെട്ടു. കുണ്ഡു  കമീഷെൻറ ശിപാർശകൾ നടപ്പാക്കാൻ  സർക്കാർ എന്തുകൊണ്ട് തയാറാകുന്നില്ല എന്ന് ഞാൻ പ്രഫസർ കുണ്ഡുവിനോട് ആരാഞ്ഞു. സംവരണകാര്യത്തിൽ മുസ്ലിം േക്വാട്ട നികത്തപ്പെടാതിരിക്കുന്നത് വലിയ പ്രശ്നമല്ലേ എന്നും ഞാൻ തിരക്കി. ഇപ്രകാരമായിരുന്നു അദ്ദേഹത്തിെൻറ മറുപടി:

‘അതേ, സംവരണപ്രശ്നം തന്നെയായിരുന്നു ആ റിപ്പോർട്ടിൽ പ്രധാന പരാമർശം നേടിയിരുന്നത്. ക്രൈസ്തവരിലെയും മറ്റും പട്ടികജാതി പട്ടികവിഭാഗങ്ങൾക്ക് ഉയർന്ന സംവരണം ലഭിക്കുേമ്പാൾ  മുസ്ലിംകളിലെ ഇത്തരം വിഭാഗങ്ങൾ സംവരണ ആനുകൂല്യങ്ങളിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുന്നു.  ഇൗ നീതിനിഷേധം എന്തുകൊണ്ടാണ്? പല ദിക്കിലും പട്ടികവിഭാഗങ്ങളേക്കാൾ സാമ്പത്തിക ദുസ്ഥിതിയിലാണ് മുസ്ലിംകൾ. ചികിത്സ, വിദ്യാഭ്യാസം, മറ്റു പൊതുസൗകര്യങ്ങൾ എന്നിവ പലേടത്തും  മുസ്ലിംവിഭാഗങ്ങൾക്ക് പ്രാപ്യമാകുന്നില്ല.’

ഇൗ ദൈന്യസ്ഥിതിക്ക് പരിഹാരം നിർദേശിക്കുന്ന ശിപാർശകൾ നടപ്പാക്കാൻ സർക്കാർ  എന്തുകൊണ്ട് കൂട്ടാക്കുന്നില്ല എന്ന എെൻറ ചോദ്യത്തിന് യുപി.എ സർക്കാറിെൻറ കാലത്തായിരുന്നു കമീഷൻ നിയോഗികപ്പെട്ടതെന്നും റിപ്പോർട്ട് ലോക്സഭയിൽ സമർപ്പിച്ചത് എൻ.ഡി.എയുടെ ഭരണത്തിലാണെന്നും കുണ്ഡു  ചൂണ്ടിക്കാട്ടി.  മുസ്ലിം പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാനുള്ള  പദ്ധതികളൊന്നും എൻ.ഡി.എ അജണ്ടകളിൽ കാണാനില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നേട്ടങ്ങളിൽ മാത്രം കണ്ണുനടുന്ന ബി.ജെ.പി മുസ്ലിം ക്ഷേമത്തിനുവേണ്ടി പലതും  ചെയ്യാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും. 

മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണങ്ങളും പ്രതിവിധികളും ചൂണ്ടിക്കാട്ടിയ കമീഷൻ  റിപ്പോർട്ടുകൾക്കൊപ്പം മുസ്ലിം സാമൂഹിക-സാമ്പത്തിക പതിതാവസ്ഥയിലേക്ക് വെളിച്ചംവീശുന്ന നിരവധി അക്കാദമിക പഠനങ്ങളും പ്രബന്ധങ്ങളും ഇതിനകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഒാരോ ലഹളക്കുശേഷവും കൂടുതൽ തിരിച്ചടി കിട്ടുന്നത് മുസ്ലിംകൾക്കാണെന്ന വസ്തുത ഇതോട്  ചേർത്തുവായിക്കണം. തൽപരകക്ഷികളാൽ സൃഷ്ടിക്കപ്പെടുന്ന ഒാരോ ലഹളയുടെ സന്ദർഭങ്ങളിലും  സർക്കാർ മെഷിനറിയുടെ അന്ധമായ പക്ഷപാതിത്വം അസ്ഗർ അലി എൻജിനീയർ, വി.എൻ. റായ്  തുടങ്ങിയവരുടെ പഠനങ്ങൾ വിശദമായി കെണ്ടത്തിയത് ഒാർമിക്കുക.

ന്യൂനപക്ഷക്ഷേമത്തിന് പ്രത്യേകം മന്ത്രാലയംതന്നെ പ്രവർത്തിക്കുന്നുണ്ടത്രെ. പക്ഷേ, എന്നിട്ടും  ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങൾ നാൾക്കുനാൾ വർധിക്കുന്നതായാണ് അനുഭവം. അപ്പോൾ  ഇത്തരമൊരു മന്ത്രാലയത്തിനു എന്തു പ്രസക്തി? അതുെകാണ്ട് ആ സംവിധാനത്തെ ശുദ്ധ  പ്രഹസനമായേ വിലയിരുത്താൻ സാധിക്കൂ. ഇനി യുവമോർച്ചയുടെ മർദനമേറ്റ സ്വാമി അഗ്നിവേശുമായി ആദിവാസി പ്രശ്നങ്ങളിൽ രാഹുൽ  സംഭാഷണം നടത്തി എന്നു സങ്കൽപിക്കുക. അപ്പോൾ വീണ്ടും അസഹിഷ്ണുതയും പകയുമായി  ബി.ജെ.പി അണികൾ സ്വാമി അഗ്നിവേശിനെ വീണ്ടും തെരുവിൽ നേരിടുമോ? ദലിത്, ക്രിസ്ത്യൻ-സിഖ് വിഭാഗങ്ങളുമായി രാഹുൽ സംഭാഷണത്തിന് മുതിർന്നാൽ ബി.ജെ.പി അണികൾ അവരേയും തല്ലിച്ചതക്കുമോ?

മുസ്ലിംനേതാക്കളുമായി രാഹുൽ നടത്തിയ സംഭാഷണ വാർത്തയോട് ബി.ജെ.പി നേതാക്കൾ  കുടില മനസ്സോടെയാണ് പ്രതികരിച്ചത്. മുസ്ലിംകളെ സഹപൗരന്മാരായല്ല, ശത്രുക്കളായാണ് അവർ  വീക്ഷിക്കുന്നത്. വിദ്വേഷവും പകയും ഉൗതിവീർപ്പിച്ച് സമുദായങ്ങളെ പരസ്പരം പോരടിപ്പിക്കുന്ന  ഭരണാധികാരികൾ നമ്മിൽ  നടുക്കം പകരുന്നു. അന്നത്തിനുള്ള വക നൽകാതെ അധികൃതർ നമ്മെ  വിഷമാവസ്ഥയിലേക്കു തള്ളിവീഴ്ത്തിയാലും വിരോധമില്ല, പക്ഷേ, വിദ്വേഷപ്രചാരണവും  ജനമനസ്സുകളുടെ മലിനീകരണവും നടത്തി അധികൃതർ നമ്മെ കൊല്ലാതിരിക്കെട്ട. അന്തരീക്ഷ മലിനീകരണത്തേക്കാൾ ഗുരുതരമാണ് ഇപ്പോഴത്തെ സംസ്കാര മലിനീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlecommunitiesmalayalam newsReservation Stirs
News Summary - Country Produce Enmity - Article
Next Story