Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരാജ്യം ചങ്ങാത്ത ...

രാജ്യം ചങ്ങാത്ത മുതലാളിത്തത്തിെൻറ പിടിയിൽ

text_fields
bookmark_border
രാജ്യം ചങ്ങാത്ത  മുതലാളിത്തത്തിെൻറ പിടിയിൽ
cancel

പുത്തൻ സാമ്പത്തിക സംവിധാനത്തിലെ പുതിയ സമസ്യയാണ് ചങ്ങാത്ത മുതലാളിത്തം. ഒൗദ്യോഗ ിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സർക്കാറും രാഷ്ട്രീയ നേതൃത്വവും ചങ്ങാത്തം പുലർത്തി മൂലധനശക്തികളായിത്തീരുന്നതാണ് ഇൗ പ്രക്രിയ. ജനാധിപത്യസമ്പ്രദായത്തിൽ മാറിമാറി വരുന്ന ഭരണകൂടങ്ങൾ ഇവർക്ക് അടിമപ്പെടേണ്ടി വരുന്നു. ഭരണകൂടങ്ങളെ നിശ്ചയിക്കാനും നിയന്ത്രിക്കാനും കഴിവുള്ള അമിതാധികാര ശക്തികളാണ് ഇവർ. സാധാരണജനങ്ങളുടെ ദൈനംദിന ജീവിതം മുതൽ സർക്കാറിെൻറ വിദേശവ്യാപാരം വരെ നിശ്ചയിക്കുന്നതും നടത്തിക്കൊണ്ടുപോകുന്നതും ഇവരാണ്.

നവ ഉദാരീകരണ നയങ്ങളുടെ ഫലമായി ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തം ത്വരിത വേഗതയിലാണ് ശക്തിയാർജിച്ചത്. 1956ൽ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രൂപം കൊടുത്ത വ്യവസായനയം പൊതുമേഖലക്ക് മുൻതൂക്കം നൽകുന്നതായിരുന്നു. ഒരു സമ്മിശ്ര സമ്പദ്വ്യവസ്ഥയിൽ പൊതുമേഖലയെ ഉപയോഗപ്പെടുത്തി വികസനം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിെൻറ ലക്ഷ്യം. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും ക്ഷേമരാഷ്ട്രവും അതിലൂടെ കൈവരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ചങ്ങാത്ത മുതലാളിത്തത്തിന് അന്ന് സാധ്യതകൾ വിരളമായിരുന്നു. അടിസ്ഥാനവ്യവസായങ്ങളെ സർക്കാർ ഉടമയിൽ നിലനിർത്തുക മാത്രമല്ല, ആസൂത്രണ പദ്ധതികളിലൂടെ വികസനത്തിനുള്ള രൂപരേഖകൾ തയാറാക്കി അവ ജനപങ്കാളിത്തമുള്ളതാക്കിത്തീർക്കാൻ അേദ്ദഹം പരിശ്രമിച്ചു. പൊതുമേഖലയിലെ ഉദ്യോഗസ്ഥ മേധാവിത്തവും തെറ്റായ തൊഴിലാളി-തൊഴിലുടമ ബന്ധങ്ങളും കഴിവുകെട്ട മാനേജ്മെൻറും പൊതുമേഖലയെ ലക്ഷ്യമിട്ടതുപോലെ വിജയത്തിലെത്തിക്കാൻ പര്യാപ്തമായില്ല.

മലവെള്ളംപോലെ കയറിവന്ന ആഗോളീകരണം ഇന്ത്യയെയും സാരമായി ബാധിച്ചു. ഉദാരീകരണം, സ്വകാര്യവത്കരണം എന്നിവ ലോക സമ്പദ്വ്യവസ്ഥയെ തകിടം മറിച്ചപ്പോൾ ഇന്ത്യയും അതിനിരയായി. പൂർണമായി തുറന്നുകൊടുത്ത ഇന്ത്യൻ സമ്പദ്വ്യവസ്ഥ വിദേശ കുത്തകകൾക്കും ദേശീയ മുതലാളിത്തത്തിനും തഴച്ചുവളരാൻ അവസരമൊരുക്കി. പെർമിറ്റ് രാജും സാമ്പത്തികനിയന്ത്രണങ്ങളും ഇല്ലാതായതോടെ വികസന പ്രവർത്തനങ്ങൾക്കും നിലനിൽപിനുതന്നെയും സ്വകാര്യ സ്വത്തിനെ ആശ്രയിക്കേണ്ടിവന്നു. പൊതുമുതലിെൻറ പിൻബലത്തിൽ പെെട്ടന്ന് തഴച്ചുവളർന്ന സ്വാധീനശക്തിയുള്ള പുതുവരേണ്യ വർഗം എല്ലാ ഉൽപാദന-വ്യാപാര, സാമ്പത്തിക കാര്യങ്ങളും െകെയടക്കി. മാറിമാറി വരുന്ന സർക്കാറുകളിൽ സ്വാധീന ശക്തിയുള്ളവർ ചങ്ങാത്ത മുതലാളിമാരായി. അവരുടെ വളർച്ച അതിവേഗത്തിലായിരുന്നു.

ബഹുശതകോടി ഡോളർ ആസ്തിയുള്ള ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി ഇന്ന് ലോകത്തിലെ ധനികന്മാരിൽ അഞ്ചാം സ്ഥാനത്താണ്. 1970കളിൽ അദ്ദേഹത്തിെൻറ അച്ഛൻ ധീരുബായി അംബാനി തെൻറ പെട്രോൾബങ്കിലെ ജോലി ഉപേക്ഷിച്ച് ടെക്സ്റ്റൈൽ ബ്രോക്കറായി. പ്രണബ് മുഖർജി ഇന്ദിരഗാന്ധിയുടെ കാബിനറ്റിൽ ധനമന്ത്രിയായിരിക്കുേമ്പാൾ കേന്ദ്ര ബജറ്റിൽ സിന്തറ്റിക് ഫൈബറിന് 100 ശതമാനം തീരുവ വർധിപ്പിക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കി മുംബൈയിലെയും അഹ്മദാബാദിലെയും സിന്തറ്റിക് ഫൈബർ സാട്ടാ കച്ചവടത്തിലൂടെ ബജറ്റിന് മുമ്പുള്ള റേറ്റിൽ കൂടുതൽ നൽകി ഉൗഹക്കച്ചവടം നടത്തി ഒറ്റ രാത്രികൊണ്ട് നേടിയത് അന്നത്തെ 100 കോടി രൂപയാണ്. അവിടന്നിങ്ങോട്ട് സർക്കാർ ലാളനയിൽ അദ്ദേഹം കോടീശ്വരനായി. വിമൽ എന്ന ടെക്സ്റ്റൈൽ വ്യവസായം നാഷനൽ കൺസ്യൂമർ ഫെഡറേഷെൻ റ റേഷൻ തുണിത്തരത്തിെൻറ കരാർ ഏറ്റെടുത്ത് ഉണ്ടാക്കിയ സ്വാധീനത്തിലൂടെ പടുത്തുയർത്തിയ ടെക്സ്റ്റൈൽ സാമ്രാജ്യമാണ്. ഒായിൽ ഉൽപാദിപ്പിക്കാനും വിതരണം ചെയ്യാനും പൊതുമേഖലയെ മറികടന്ന് ഇന്ത്യയിൽ ഉടനീളം പെട്രോളിെൻറയും ഡീസലിെൻറയും വ്യാപാരം ഉറപ്പിച്ചതും സർക്കാർ ലാളനയിൽ. റിലയൻസിെൻറ ജിയോ എന്ന ടെലിഫോൺ കമ്പനി ഇന്ന് ബി.എസ്.എൻ.എൽ എന്ന സ്ഥാപനത്തെ മുഴുവൻ വിഴുങ്ങാൻ പോകുന്ന ടെലികമ്യൂണിക്കേഷൻ ശൃംഖലയായി മാറി. എന്തിനേറെ റഫാൽ യുദ്ധവിമാന ഇട പാടിൽ ഇടനിലക്കാരനും ഇപ്പോഴും മറയിൽ നിൽക്കുന്ന ഇന്ത്യയിലെ അതിബൃഹത്തായ യൂനിവേഴ്സിറ്റിയുടെ ഉടമയും അംബാനിമാർതന്നെ. സർക്കാർ സ്വരൂപിച്ച തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ടും ഇ.എസ്.െഎയും അടക്കമുള്ള ശതകോടികൾ അദ്ദേഹത്തിെൻറ മക്കളുടെ ഉള്ളംകൈയിലാണ്. കർഷകർക്ക് കൊടുത്ത വായ്പകൾ തിരിച്ചുപിടിക്കുന്നതിലൂടെ ലഭിക്കുന്ന കമീഷനായ കോടികൾ കർഷകർക്ക് കിട്ടിയ സഹായ ധനത്തെക്കാൾ കൂടുതൽ വരും. സർക്കാറിനെക്കാൾ വലിയ സാമ്പത്തികശക്തിയായി വളരാൻ ചങ്ങാത്ത മുതലാളിത്തം അംബാനി കുടുംബത്തിന് വഴി തെളിച്ചുകൊടുത്തു.

കേന്ദ്ര സർക്കാറിെൻറയും ഗുജറാത്ത് സംസ്ഥാന സർക്കാറിെൻറയും ഒാമനപുത്രനാണ് അദാനി. തുറമുഖമാണ് അദ്ദേഹത്തിെൻറ മേഖല. വ്യവസായം എന്തെന്നറിയാത്ത അദാനി പെെട്ടന്ന് ധനികനും അന്തർദേശീയ കുത്തകകളിലൊന്നുമായി വളർന്നത് ഗുജറാത്ത് സർക്കാറിെൻറ ശിങ്കിടിയായാണ്. ആസ്ട്രേലിയയിൽ വൻകരാർ എടുക്കാനാണ് ഇന്ത്യയിൽനിന്ന് അദ്ദേഹം പണം കണ്ടെത്തിയത്. സ്വകാര്യ തുറമുഖങ്ങളുടെ രാജാവാണ്. തുറമുഖവ്യവസായം ഇന്ത്യ ഗവൺമെൻറിെൻറ കുത്തകയായിരുന്നു. ഇന്നത് അദാനിയുടെ വക. പൊതുമേഖല തുറമുഖങ്ങളുടെ വ്യാപാരത്തെക്കാൾ കൂടുതൽ സ്വകാര്യവ്യക്തികളുടേതാണ് തുറമുഖങ്ങൾ. ഇന്ത്യയുടെ പൊതുസ്വത്ത് ഇവർക്കായി തീറെഴുതിക്കൊടുക്കുന്നത് സർക്കാറുമായുള്ള ചങ്ങാത്തത്തിെൻറ ഫലമായാണ്. അഴിമതിക്ക് കൂട്ടുനിന്ന ചില രാഷ്ട്രീയനേതൃത്വങ്ങൾ പിടിക്കപ്പെട്ടിട്ടുണ്ട്. മൻമോഹൻസിങ് ഗവൺമെൻറിലെ മന്ത്രിമാർ ഇതിൽ ഉൾപ്പെടുന്നു. രാജയും കനിമൊഴിയും ഒക്കെ 3ജി അഴിമതിയിലും കൽക്കരിപ്പാടം കേസിലും പെട്ടു. ജയലളിതയുടെ നിഴലിൽ വളർന്ന ദിനകരനും ശശികലയും വ്യത്യസ്തരല്ല.

സർക്കാറുമായി ചങ്ങാത്തം സ്ഥാപിച്ച കോടികൾ തട്ടി വിദേശത്തേക്ക് കടന്നവരുണ്ട്. വിദേശമദ്യ നിർമാണത്തിൽ തുടങ്ങി വിമാനകമ്പനികൾ വരെ തുടങ്ങി പാർലമെൻറിലെത്തി ശതകോടികളുമായി മുങ്ങിയതാണ് വിജയ് മല്യ. നീരവ് മോദിയെന്ന രത്നവ്യാപാരി ബാങ്കുകളെ വെട്ടിച്ചത് 1300 കോടി. ബാങ്കുകളുടെ നിലനിൽപുതന്നെ ഇല്ലാതാക്കി വൻ തുകകൾ വായ്പ വാങ്ങി കിട്ടാക്കടം ഉണ്ടാക്കിയവർ. സ്രാവുകൾ വളർന്നത് ചങ്ങാത്ത മുതലാളിത്തത്തിലൂടെയാണ്. സർക്കാർതന്നെ ഇക്കൂട്ടരെ സഹായിക്കാൻ റിസർവ് ബാങ്കിെൻറ സുരക്ഷനിധിയും തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ടും ഇ.എസ്.െഎയുമായി സ്വരുക്കൂട്ടിയിട്ടുള്ള നിക്ഷേപങ്ങളും ഉപയോഗിക്കുന്നു. രാജ്യത്തിെൻറ മൊത്ത വരുമാനം (ജി.ഡി.പി) ഉയരുന്നെന്ന് അവകാശപ്പെടുേമ്പാൾ ദാരിദ്ര്യം വർധിക്കുകയാണ്. 121 ശതകോടി പ്രഭുക്കൾ 30 ശതമാനം കൈവശം വെക്കുന്നു. 1300 കോടി ജനങ്ങളിൽ ചങ്ങാത്ത മുതലാളിത്തം സഹായിക്കുന്നത് ഏതാനും വ്യക്തികളെ മാത്രം. തൊഴിൽരഹിതർ പെരുകുന്നു. അത് ഇന്ന് ഏറ്റവും ഉയർന്ന് എട്ട് ശതമാനത്തിലെത്തിയിരിക്കുന്നു. പുതിയതായി തൊഴിൽതേടി വരുന്നവരുടെ 80 ശതമാനത്തിനുപോലും ജോലി കിട്ടുന്നില്ല. സമ്പത്ത് ഒരു വശത്ത് ഏതാനും ആളുകളിൽ കുന്നുകൂടുേമ്പാൾ കർഷകരും സാധാരണ ജനങ്ങളും ആത്മഹത്യയുടെ വക്കത്താണ്.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയും തുല്യതാബോധവും എവിടെ? പൗരെൻറ മൗലികാവകാശമായ ഭക്ഷണവും പാർപ്പിടവും വസ്ത്രവും ഏവർക്കും ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ടോ? എല്ലാവർക്കും അവകാശപ്പെട്ട നാടിെൻറ സ്വത്ത് സ്വാധീനമുള്ള, സർക്കാറിെൻറ ചങ്ങാത്തമുള്ളവർക്ക് അനായാസമായി സ്വരുക്കൂട്ടാൻ സർക്കാർ അവസരം നൽകിയിരിക്കുകയല്ലേ?

(എച്ച്.എം.എസ് മുൻ ദേശീയ പ്രസിഡൻറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsCrony Capitalism
News Summary - Country In the Control Of Crony Capitalism - Article
Next Story