കെ.എസ്.ആർ.ടി.സിയുെട നഷ്ടകാരണം നമ്മൾ കേട്ടതല്ല
text_fieldsകെ.എസ്.ആർ.ടി.സിയെ അഴിമതിയിൽ മുക്കിക്കൊല്ലുന്നുതിൽ മുഖ്യ പങ്ക് വഹിക്കുന്നത് നിശ്ചിത യോഗ്യതയോ സർക്കാർ അംഗീകാരമോ ഇല്ലാത്ത എക്സിക്യൂട്ടീവ് ഡയറക്ടർമാർ . കെ.എസ്.ആർ.ടി.സി കടം കയറി പൊറുതിമുട്ടിയതോടെ ഇത്തരത്തിലുള്ള എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും തരംതാഴ്ത്താൻ ഡയറക്ടർബോർഡ് യോഗം തീരുമാനം എടുത്തുവെങ്കിലും പിന്നീട് അട്ടിമറിച്ചു. കഴിഞ്ഞ മാർച്ച് 21ന് ചേർന്ന 391 ാം ബോർഡ് യോഗമാണ് നിർണായകമായ ഇൗ തീരുമാനം എടുത്തത്.
എന്നാൽ, ഇത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിറ്റേന്ന് തന്നെ ബോർഡിലെ സി.പി.എം, സി.െഎ.ടി.യു അനുകൂലികൾ നിവേദനം നൽകി. നിലവാരമുള്ള സ്ഥാപനത്തിൽ നിന്ന് എം.ബി.എയും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും വേണ്ട സ്ഥാനത്ത് കണ്ടക്ടർ, മെക്കാനിക്, ക്ലർക്ക് എന്നീ തസ്തികകളിൽ ജോലിക്ക് കയറി പിന്നീട് കറസ്പോണ്ടൻസ് കോഴ്സിലൂടെ സമ്പാദിച്ച സർട്ടിഫിക്കറ്റുകൾ കാണിച്ചാണ് പല എക്സിക്യൂട്ടിവ് ഡയറക്ടർമാരും ആ പദവിയിലെത്തിയത്.
കെ.എസ്.ആർ.ടി.സിയിലെ ചീഫ് ലോ ഒാഫീസറും വിജിലൻസിെൻറ ചുമതല വഹിച്ചിരുന്ന വ്യക്തിയുമായ ഷിബുകുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണ വിഭാഗം മേധാവി ശ്രീകുമാർ ഡയറക്ടർ ബോർഡിന് സമർപ്പിച്ച അഞ്ച് പേജടങ്ങുന്ന കത്താണ് (548/GL/2012/RT) എല്ലാ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെയും ജോലി തെറിപ്പിച്ചത്.
ഇൗ കത്തിെൻറ മൂന്നാംപേജിൽ, വിവിധ വർഷങ്ങളിൽ പല എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും നിയമിച്ചത് സർക്കാർ അംഗീകരിക്കാത്ത റഗുലേഷനുകളിലൂടെയാണെന്നും ആർ.ടി.സി. ആക്ടിെൻറ 45 ാം വകുപ്പ് പ്രകാരം അംഗീകാരമില്ലാത്ത റഗുലേഷനുകൾക്ക് നിയമ സാധുതയില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആദ്യം ഷിബുകുമാറിനെ മാറ്റാൻ അനൗദ്യോഗിക അംഗങ്ങളടക്കം തീരുമാനിച്ചു. പിന്നീട് നടന്ന ചർച്ചയിൽ എല്ലാ എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കും ഇത് ബാധകമാണെന്ന് കണ്ടെത്തിയതോടെ നിലവിലെ എല്ലാ എക്സിക്യൂട്ടീവ് ഡയറക്ടമാരുടെയും പ്രെമോഷൻ റദ്ദാക്കാൻ ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടെ വെട്ടിലായ എക്സിക്യൂട്ടീവ് ഡയറക്ടർമാർ രഹസ്യയോഗം ചേർന്നു. തുടർന്ന് കോട്ടയം ജില്ലയിലെ ഉന്നത സി.പി.എം നേതാവുമായി ചേർന്ന് നാല് എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കെതിരായ നടപടി റദ്ദാക്കി. എന്നാൽ, സി.െഎ.ടി.യു യൂണിയന് അനഭിമതനായ ഷിബുകുമാറിനെതിരായ നടപടി അനൗദ്യോഗികാംഗങ്ങളുടെ നിർബന്ധത്തെതുടർന്ന് നിലനിർത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.