Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനോട്ട്...

നോട്ട് നിരോധനത്തിലും സഹകരണ മേഖല പിടിച്ചുനിന്നു 

text_fields
bookmark_border
നോട്ട് നിരോധനത്തിലും സഹകരണ മേഖല പിടിച്ചുനിന്നു 
cancel

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറിെൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ച് മന്ത്രിമാർ. വകുപ്പിെൻറ ശരിതെറ്റുകൾ പറഞ്ഞ് മുൻമന്ത്രിമാരും

നേട്ടങ്ങൾ
●സംസ്ഥാനത്തെ രൂക്ഷമായ അരിക്ഷാമം നേരിടാൻ സഹകരണ വകുപ്പ് വിപണിയിൽ ഇടെപട്ടു. ബംഗാളിൽനിന്ന് അരി ഇറക്കുമതി ചെയ്തു. കിലോക്ക് 25 രൂപ നിരക്കിൽ 600ലധികം കടകളിലൂടെ അരി ആവശ്യക്കാരിലേക്ക് എത്തിച്ചു.
●419 കോടിയുടെ സഞ്ചിതനഷ്ടത്തിലേക്ക് താഴ്ന്ന കൺസ്യൂമർഫെഡിന് കഴിഞ്ഞ സാമ്പത്തികവർഷം 64 കോടിയുടെ പ്രവർത്തനലാഭമുണ്ടാക്കാൻ കഴിഞ്ഞു. 2000 നീതി സ്റ്റോറുകളും 1500 നീതി മെഡിക്കൽ സ്റ്റോറുകളും തുടങ്ങാൻ നടപടി തുടങ്ങി.
● സാമൂഹിക സുരക്ഷ പെൻഷനുകൾ സഹകരണ സംഘങ്ങൾ വഴി നേരിട്ട് ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ചു. മൂന്നു ഘട്ടങ്ങളിലായി 3300 കോടിയിലധികം ഇങ്ങനെ വിതരണം ചെയ്തു. 
സഹകരണ മേഖലയിൽനിന്ന് സർക്കാറിലേക്ക് അടയ്േക്കണ്ട കുടിശ്ശികയിൽ 5.84 കോടി പിരിച്ചെടുത്തു.
●സഹകരണ ഇലക്ഷൻ കമീഷനും വിവിധ ക്ഷേമബോർഡുകളും പുനഃസംഘടിപ്പിച്ചു. സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിന് 500 കോടിയുടെ അധിക സർക്കാർ ഗാരൻറി.
●ഒാൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതിനും വീടുകളിലെത്തിക്കുന്നതിനും കൺസ്യൂമർ ഫെഡിന് ഇ^ത്രിവേണി.
●പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്വെയർ^കോർ ബാങ്കിങ് സംവിധാനം.
ടൂറിസം 
●വിവിധ ടൂറിസം പദ്ധതികൾക്കായി 84 കോടിയുടെ ഭരണാനുമതി. 84 ടൂറിസം കേന്ദ്രങ്ങളിൽ ഗ്രീൻ കാർപെറ്റ് പദ്ധതി നടപ്പാക്കി.
 പ്രധാന ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക്രഹിത മേഖലയാക്കുന്ന കർമപദ്ധതിക്ക് തുടക്കമിട്ടു.
●14 ജില്ലകളിലും അഡ്വഞ്ചർ പാർക്ക് സ്ഥാപിക്കുന്നതിെൻറ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വേളിയിലും മലപ്പുറം കോട്ടക്കുന്നിലും നിർമാണം പൂർത്തിയാക്കി.
● കിഫ്ബിയുടെ ധനസഹായത്തോടെ പ്രധാന ടൂറിസം കേന്ദ്രങ്ങളുെടയും സർക്യൂട്ടുകളുടെയും വിപുലമായ പദ്ധതിരേഖയുണ്ടാക്കുന്നതിന് കേരള ടൂറിസ്റ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ ചുമതലപ്പെടുത്തി.
●ഹൗസ്ബോട്ടുകളിലെ സുരക്ഷ ഉറപ്പുവരുത്താൻ ഹൗസ്ബോട്ട് ട്രാക്കിങ് സംവിധാനം. ടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പദ്ധതി. പുതിയ ടൂറിസം നയം.

സഹകരണ മേഖല കലുഷിതം


സി.എൻ. ബാലകൃഷ്ണൻ (മുൻ സഹകരണ മന്ത്രി) 
ഇടതു-വലത് സർക്കാറുകൾ ഭരിക്കുമ്പോഴും പ്രശ്നം നിലനിൽക്കുന്ന മേഖലയാണ് സഹകരണ മേഖല. ഞാൻ ഭരിച്ച കഴിഞ്ഞ അഞ്ചുവർഷം സഹകാരികളെ യോജിപ്പിച്ചുകൊണ്ടുപോകാനും പ്രശ്ന പരിഹാരങ്ങൾക്കും സാധിച്ചു. എന്നാൽ, ഈ സർക്കാറിൽനിന്ന് ഇതിെൻറ തുടർപ്രവർത്തനം പ്രതീക്ഷിച്ചുവെങ്കിലും നടന്നില്ല. പഴയതുപോലെ സഹകരണ മേഖലയിൽ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫിെൻറ ഭാഗത്തുനിന്നുണ്ടാകുന്നത്. തൃശൂരിൽ എെൻറ കാലത്ത് തുടങ്ങിയ രണ്ട് ഓഫിസുകൾ അടച്ചു. ജീവനക്കാരെ പിരിച്ചുവിട്ടു. ജില്ല ബാങ്കുകൾ പലതും പിരിച്ചുവിട്ടു. പല സഹകരണ ബാങ്കുകളും പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു.

സഹകരണ മേഖലയിൽ കലുഷിതമായ അവസ്ഥയാണ് ഇന്ന്. സഹകരണ പ്രസ്ഥാനം ജനകീയമായി കൊണ്ടുനടക്കേണ്ട ഒന്നാണ്. അത് പിരിച്ചുവിടുമ്പോഴും നിബന്ധനകൾ പാലിക്കണം. 97ാം ഭേദഗതിയിൽ ഇത് വ്യക്തമായി പറയുന്നു. എന്നാൽ, ഇതെല്ലാം മറികടന്നാണ് എൽ.ഡി.എഫ് പ്രവർത്തനം. ഈ മേഖലയെ സംബന്ധിച്ച് സഹകാരികളുെട സ്വപ്നം തകർക്കുകയാണ്. കഴിഞ്ഞ സർക്കാറിെൻറ അഞ്ചുകൊല്ലത്തെ പ്രവർത്തനവും ഈ സർക്കാറിെൻറ ഒരു വർഷവും സഹകാരികളുടെ പ്രതികരണത്തിൽനിന്ന് വ്യക്തമാണ്. നോട്ടു പ്രതിസന്ധിയെ അതിജീവിച്ച് സഹകരണ മേഖലയെ രക്ഷിക്കാൻ ഇപ്പോഴും സർക്കാർ പ്രവർത്തനം പര്യാപ്തമല്ല. ഇക്കാര്യത്തിൽ കേന്ദ്രം കൈക്കൊണ്ട നടപടിയല്ലാതെ സംസ്ഥാന സർക്കാറിന് ഒന്നും അവകാശപ്പെടാനില്ല.

വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുവെന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് എല്ലാ വായ്പകൾക്കും ബാധകമാക്കിയിട്ടില്ല. കാർഷിക വായ്പയെടുത്ത് തിരിച്ചടക്കാൻ കഴിയാത്തവർക്കു മാത്രമാണ് ഇത് ബാധമാക്കുക. കേരള കോഓപറേറ്റിവ് ബാങ്ക് രൂപവത്കരണം വിമർശനാത്മകമായി വിലയിരുത്തണം. സർക്കാറിെൻറ ആവശ്യത്തിന് പണം കുന്നുകൂട്ടുകയാണ് ഇതിെൻറ ലക്ഷ്യം. ജില്ല ബാങ്കുകളിൽനിന്ന് എടുക്കാൻ റിസർവ് ബാങ്ക് സമ്മതിക്കില്ല. അതിനുവേണ്ടിയുള്ള ധനമന്ത്രി തോമസ് ഐസക്കിെൻറ ബുദ്ധിയാണിത്. ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടാണ് കൺസ്യൂമർഫെഡ് ലാഭത്തിലാക്കിയെന്ന് പറയുന്നത്.

കള്ളുകച്ചവടം മാത്രേമ കൺസ്യൂമർഫെഡിൽ നടക്കുന്നുള്ളൂ. അത് ഞങ്ങളുടെ കാലത്ത് നാലു ലക്ഷമായിരുന്നെങ്കിൽ ഇന്ന് 40 ലക്ഷമായി വർധിച്ചു. കൺസ്യൂമർഫെഡിന് കള്ളുകച്ചവടത്തിൽ മാത്രമാണ് ശ്രദ്ധ. നീതി സ്റ്റോറുകളും മെഡിക്കൽ സ്റ്റോറുകളും കൊണ്ടുവന്നത് ഈ സർക്കാറിെൻറ നേട്ടമായി കണക്കാക്കാനാവില്ല. ഇതെല്ലാം കഴിഞ്ഞ സർക്കാർ തീരുമാനം എടുത്തിട്ടുള്ളതാണ്. തുടർപ്രവർത്തനങ്ങൾ മാത്രമാണ് ഈ സർക്കാർ ചെയ്യുന്നത്. തെൻറ കാലത്തും ചോദിച്ചവർക്കെല്ലാം നീതി സ്റ്റോറുകൾ കൊടുത്തിരുന്നു. ആശാവഹമായ പുരോഗതിയൊന്നും സഹകരണ മേഖലയിൽ കാണുന്നില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - coperative sector
Next Story