Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹൃദയത്തെ...

ഹൃദയത്തെ നിലക്കുനിർത്താൻ 

text_fields
bookmark_border
ഹൃദയത്തെ നിലക്കുനിർത്താൻ 
cancel

ഹൃദ്രോഗവും ഹൃദയാഘാതവും മൂലം ആഗോളതലത്തിൽ ഏതാണ്ട് രണ്ടു കോടി മരണങ്ങൾ സംഭവിക്കുന്നു. എന്നാൽ, ചെറുപ്രായത്തിൽ തന്നെ വരുന്ന ഹൃേദ്രാഗങ്ങളിൽ 80 ശതമാനവും പ്രതിരോധിക്കാം. ഹൃേദ്രാഗങ്ങളിൽ ഏറ്റവും മാരകം ഹൃദയാഘാതമാണ്. ഹൃദയാഘാതത്തെക്കുറിച്ച അറിവില്ലായ്മയും അശ്രദ്ധയുമാണ് പലപ്പോഴും പല ജീവനും പൊലിയാനുള്ള കാരണം. മെഡിക്കൽ ഭാഷയിൽ മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നാണ് ഹൃദയാഘാതം അറിയപ്പെടുന്നത്. ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ കൊഴുപ്പും കാൽസ്യവും അടിഞ്ഞുകൂടി ഹൃദയത്തിെൻറ രക്തക്കുഴലുകൾ പൂർണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള ചോരയോട്ടം നിലക്കുകയും ഇതുമൂലം പേശികളുടെ പ്രവർത്തനം നിലച്ച് അവ നശിച്ചുപോവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഹൃദയത്തിന് വലത്തും ഇടത്തുമുള്ള രണ്ട് രക്തക്കുഴലുകൾ വഴിയാണ് ഹൃദയത്തിലേക്ക് രക്തമെത്തുന്നത്. പഠനങ്ങളനുസരിച്ച് ഹൃദയത്തിെൻറ രക്തക്കുഴലുകളിൽ 10 വയസ്സ് കഴിയുമ്പോൾ തന്നെ കൊഴുപ്പ് അടിഞ്ഞുതുടങ്ങുന്നു. ഇൗ പ്രതിഭാസത്തിന് കൊറോണറി അതറോസ്ക്ലീറോസിസ് എന്നാണ് പേര്. പ്രായം ഏറുന്തോറും കൊഴുപ്പ് അടിയുന്നതിെൻറ തോത് കൂടുകയും ഈ കൊഴുപ്പ് രക്തക്കുഴലിെൻറ വ്യാസത്തിെൻറ 50 ശതമാനത്തിൽ കൂടുതലാകുമ്പോൾ കൊറോണറി ആർട്ടറി ഡിസീസ് എന്ന അസുഖത്തിലേക്കെത്തുകയും ചെയ്യുന്നു. ചില ആളുകൾക്ക് നടക്കുമ്പോൾ നെഞ്ചിൽ ഭാരം എടുത്തുവെച്ച പോെലയുള്ള അസ്വസ്ഥത അനുഭവപ്പെടുന്നു. ഇതിനെയാണ് േക്രാണിക് സ്റ്റേബിൾ ആൻജിന എന്നു പറയുന്നത്. ഈ അവസ്ഥയിൽ വിശ്രമിക്കുകയോ നാവിെൻറ അടിയിൽ നൈേട്രറ്റ് ഗുളികകൾ വെക്കുകയോ ചെയ്താൽ അസ്വസ്ഥത കുറയുന്നു. എന്നാൽ, വെറുതെയിരിക്കുമ്പോഴോ ചെറിയ ജോലികൾ ചെയ്യുമ്പോഴോ അസ്വസ്ഥത അനുഭവപ്പെടണമെന്നില്ല. ചിലരിൽ ഈ അവസ്ഥ കൂടിക്കൂടി വരുകയും ചെറിയ ജോലികൾ ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും ഇതേ അവസ്ഥ അനുഭവപ്പെടുകയും ചെയ്യാം. ഇതിനെ അസ്റ്റേബിൾ ആൻജിന എന്നു പറയുന്നു. അതേസമയം, ചിലർക്ക് പെട്ടെന്നാണ് നെഞ്ചിൽ നിൽക്കാതെയുള്ള അസ്വസ്ഥത വരുന്നത്. ഇതിനെയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് എന്നു പറയുന്നത്. ഹൃദയാഘാതം സർവസാധാരണമായി കണ്ടുവരുന്ന ഈ സമയത്ത് ഇതിെൻറ ലക്ഷണങ്ങൾ കാണുമ്പോൾതന്നെ വേണ്ട പ്രാധാന്യം നൽകുകയും വൈദ്യസഹായം തേടുകയും ചെയ്യണം.

ഹൃദയാഘാതമുണ്ടാവുന്ന സമയത്ത് ആളുകൾക്ക് സാധാരണ നെഞ്ചിൽ ഭാരം എടുത്തുവെച്ച പോലെയുള്ള അസ്വസ്ഥതയായിട്ടാണ് അനുഭവപ്പെടുക. നെഞ്ചിെൻറ മധ്യഭാഗത്തായി അനുഭവപ്പെടുന്ന അസ്വസ്ഥതപോലെയുള്ള വേദന ഇടതു കൈയിലേക്ക് പടരുന്നതാണ്. ചിലർക്ക് ഇരുകൈകളിലേക്കും മറ്റു ചിലർക്ക് കഴുത്തിലേക്കും നീങ്ങാം. ഈ അസ്വസ്ഥത ഓരോ ആളിലും ഓരോ വിധത്തിലായിരിക്കും. ഇത് നെഞ്ചെരിച്ചിൽ, പുകച്ചിൽ, വരിഞ്ഞുമുറുകുന്ന രീതി എന്നിങ്ങനെയും അനുഭവപ്പെടും. ഇതുകൂടാതെ ഛർദി, ക്ഷീണം, തലചുറ്റൽ എന്നിവ ഉണ്ടാവാനും അമിതമായി ശരീരം വിയർക്കാനുമിടയുണ്ട്. അപൂർവമായി വയറിളക്കവും കാണാം. നെഞ്ചിടിപ്പും ശ്വാസം മുട്ടലും അനുഭവപ്പെട്ടെന്നും വരാം. പ്രത്യേകിച്ച് രാത്രിയിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നത്. ഹൃദയാഘാതത്തിെൻറ അസ്വസ്ഥത 20 മിനിറ്റിൽ കൂടുതൽ നീളുന്നതാണ്. പലപ്പോഴും ഹൃദയാഘാതത്തിെൻറ അസ്വസ്ഥതയെ ഗ്യാസിെൻറ വേദനയായി പലരും കാണാറുണ്ട്. എന്നാൽ, മുകളിൽ വിവരിച്ച ലക്ഷണങ്ങളോടെയുള്ള അസ്വസ്ഥതയാണെങ്കിൽ സമയം കളയാതെ വൈദ്യസഹായം തേടേണ്ടതാണ്. 
ഇ.സി.ജി പരിശോധനയാണ് ആദ്യം നടത്തുന്നത്. ഹൃദയപേശികളിലുണ്ടാവുന്ന ഇലക്ട്രിക് വ്യതിയാനങ്ങളെ കണ്ടെത്തുകയാണ് ഇ.സി.ജിയിലൂടെ ചെയ്യുന്നത്. എല്ലാവരിലും ഇ.സി.ജി മാറ്റങ്ങൾ ആദ്യതവണ തന്നെ കാണിക്കണമെന്നില്ല. അതിനാൽ ഇ.സി.ജി പരിശോധന ആവർത്തിച്ച് നടത്തേണ്ടതാണ്. ഇതിലും സംശയം തോന്നുന്ന അവസ്ഥയുണ്ടെങ്കിൽ രക്തസാമ്പിളുകൾ ശേഖരിച്ചുള്ള േട്രാപ്പോണി എന്ന ഘടകത്തിെൻറ  നില പരിശോധിക്കണം. ഹൃദയാഘാതമുണ്ടായാൽ ഇതിെൻറ നില ഉയരുന്നതാണ്. ഇതിൽ ഹൃദയാഘാതമുണ്ടെന്ന്് കണ്ടത്തിയാൽ എത്രയും പെട്ടെന്നുതന്നെ രോഗിയെ അടുത്തുള്ള കാത്ത്ലാബ് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യേണ്ടത്. എത്രയും പെട്ടെന്ന്് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിലൂടെ അടഞ്ഞ രക്തക്കുഴലുകൾ തുറക്കാനും ബ്ലോക്ക് നീക്കി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സാധിക്കുന്നു. 

ഹൃദയാഘാതത്തിന് പല കാരണങ്ങളുണ്ട്. പ്രമേഹം, പുകവലി, രക്തസമ്മർദം, അമിത കൊളസ്േട്രാൾ, വ്യായാമമില്ലായ്മ, ചിട്ടയില്ലാത്ത ഭക്ഷണക്രമം, മാനസികപിരിമുറുക്കം എന്നിവയെല്ലാം ഹൃദയാഘാതത്തിന് കാരണമാകുന്നു. കൂടാതെ പ്രായാധിക്യം മൂലവും പാരമ്പര്യമായും ഹൃദയാഘാതവും ഹൃേദ്രാഗവും വരാം. പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് പാരമ്പര്യമായി ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്. ജീനുകളിൽ (േക്രാമസോം) വ്യതിയാനമുള്ളവർക്ക് ചെറുപ്രായത്തിൽ തന്നെ ഹൃദയാഘാതവും ഹൃദയത്തിൽ രക്തക്കുഴലുകളിൽ ബ്ലോക്കും വരാൻ സാധ്യതയുണ്ട്്. കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കുമുള്ള പാരമ്പര്യരോഗങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ഇതിെൻറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധചികിത്സ തേടുകയും ചെയ്യേണ്ടതാണ്. കൊളസ്േട്രാൾ വർധിക്കുന്നത് ഹൃദയാഘാതത്തിെൻറ ഒരു പ്രധാന കാരണമായി കാണപ്പെടുന്നു. മനുഷ്യശരീരത്തിൽ നല്ല കൊളസ്േട്രാൾ, ചീത്ത കൊളസ്േട്രാൾ എന്നിങ്ങനെ രണ്ടുവിധത്തിലുള്ള കൊളസ്േട്രാളാണുള്ളത്. എച്ച്.ഡി.എൽ നല്ല കൊളസ്േട്രാളാണ്. എന്നാൽ ൈട്രഗ്ലിസറൈഡ്സ്, എൽ.ഡി.എൽ, വി.എൽ.ഡി.എൽ എന്നിങ്ങനെയുള്ള ചീത്ത കൊളസ്േട്രാളിെൻറ അളവ് ശരീരത്തിൽ കൂടിയാൽ അത് രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുകയും ബ്ലോക്ക് ഉണ്ടാവാൻ േപ്രരിപ്പിക്കുകയും െചയ്യും. ചീത്ത കൊളസ്േട്രാൾ നിയന്ത്രിക്കുന്നത് ബ്ലോക്കിനുള്ള സാധ്യത കുറക്കുകയും അതുമൂലം ഹൃദയാഘാതം തടയുകയും ചെയ്യുന്നു. വ്യായാമം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക എന്നിവ ചീത്ത കൊളസ്േട്രാളിെൻറ അളവ് കൂടാതെ സഹായിക്കുന്നു. അതേസമയം, നല്ല കൊളസ്േട്രാളിെൻറ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയാഘാതം മുൻകൂട്ടി പറയുക ബുദ്ധിമുട്ടാണ്. എന്നാൽ, കൊറോണറി ആർട്ടറി ഡിസീസ് ഉള്ളവർ പ്രത്യേക ടെസ്റ്റുകളായ ഇ.സി.ജി, െട്രഡ്മിൽ ടെസ്റ്റ്, കൊറോണറി ആൻജിയോഗ്രാം, എക്കോ കാർഡിയോഗ്രഫി എന്നിവ നടത്തുന്നതിലൂടെ ഹൃദയാഘാതത്തിനുള്ള സാധ്യത തിരിച്ചറിയാനും തക്കതായ ചികിത്സ കൃത്യസമയത്ത് തുടങ്ങാനും സാധിക്കും. 

ആർത്തവകാലത്ത് സ്ത്രീകളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് കുറവാണ്. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ രക്തത്തിലെ നല്ല കൊളസ്േട്രാളായ എച്ച്.ഡി.എല്ലിെൻറ അളവുകൂട്ടി രക്തധമനികളിൽ കൊഴുപ്പടിയുന്നത് കുറക്കുകയും രക്തപ്രവാഹത്തിന് തടസ്സമുണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ, ആർത്തവവിരാമമെത്തിയ സ്ത്രീകളിൽ ഈ ഹോർമോണിെൻറ സംരക്ഷണമില്ലാതെ വരുന്നു. അതുകൊണ്ടുതന്നെ അറുപത് വയസ്സു കഴിഞ്ഞാൽ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുന്നു. പൊതുവെ സ്ത്രീകൾക്കിടയിൽ വ്യായാമം കുറവാണ്. ഇതുമൂലം പൊണ്ണത്തടി, അമിതമായിട്ടുള്ള കൊളസ്േട്രാൾ എന്നിവയും സ്ത്രീകളിൽ കാണാറുണ്ട്. മുമ്പ് വിരളമായിേട്ട യുവാക്കളിൽ ഹൃദയാഘാതം വന്നിരുന്നുള്ളൂ. എന്നാൽ, ഇന്ന് യുവാക്കളിൽ അത് ഒരു വില്ലനായി കടന്നുവന്നിരിക്കുന്നു. ജീവിതശൈലീമാറ്റങ്ങളാണ് ഒരു പ്രധാന കാരണം.  
ഹൃദയത്തിെൻറ സുഗമമായ പ്രവർത്തനത്തിന് ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തണം. ഇവയിൽ രക്തക്കുഴലിനെ സംരക്ഷിക്കുന്ന ആൻഡി ഓക്സൈഡുകൾ ധാരാളമടങ്ങിയിട്ടുണ്ട്്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ ശരീരത്തിൽ ചീത്ത കൊളസ്േട്രാളിെൻറ അളവ് വർധിപ്പിക്കുന്നു. അതിനാൽ ഇത് ഒഴിവാക്കുക. എണ്ണയിൽ വറുത്ത പലഹാരങ്ങൾ ഒഴിവാക്കുക. എണ്ണയും കൊഴുപ്പും കുറച്ച് ഭക്ഷണം പാകം ചെയ്യുക. കൊളസ്േട്രാൾ കൂടുതലുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ പൂർണമായും ഒഴിവാക്കണം. ചായയും കാപ്പിയും വേണ്ടെന്ന് വെക്കണം. അതേസമയം അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകൾ സമൃദ്ധമായടങ്ങിയ മത്സ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക.  

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ സീനിയർ കാർഡിയോളജിസ്റ്റും ഡയറക്ടർ ആൻഡ് ചീഫ് ഓഫ് ക്ലിനിക്കൽ സർവിസസും ആണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart diseasearticleheartmalayalam news
News Summary - To Control Heart - Article
Next Story