ദൈവത്തെയോർത്ത്, പ്രവാചകനെയോർത്ത്...
text_fieldsക്ഷേത്രപ്രവേശന പ്രക്ഷോഭത്തിൽ ഹൈന്ദവേതരർ പങ്കെടുക്കരുതെന്നും കടുത്ത അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്നും മഹാത്മജി ഉപദേശിച്ചിരുന്നു. ഈ ഉപദേശത്തിനുപിറകിൽ ഒ രു തത്ത്വമുണ്ടായിരുന്നു. ഒരു രാജ്യതന്ത്രജ്ഞതയുമുണ്ടായിരുന്നു. ഹിന്ദുക്കളുടെ ദുരാ ചാരങ്ങൾക്കെതിരെ ഹിന്ദുക്കളാണ് പ്രതികരിക്കേണ്ടതെന്നായിരുന്നു ആ തത്ത്വം. അഹിന്ദു ക്കളുടെ പ്രതികരണങ്ങൾ ഹിന്ദുക്കളിൽ അഭിമാനക്ഷതമുണ്ടാക്കി വിപരീതഫലം സൃഷ്ടിക് കുമെന്ന കരുതലായിരുന്നു ആ രാജ്യതന്ത്രജ്ഞത.
എന്നാൽ, ഇന്നത്തെ ഗതികെട്ട അവസ്ഥയ ിൽ മഹാത്മജിയുടെ ഉപദേശപ്പൊരുളിനെ ധിക്കരിച്ച്, ഒരു ഹിന്ദുവായിക്കൊണ്ടുതന്നെ ഞാൻ ച ില മുസ്ലിം സഹോദരരുടെ മതസംബന്ധ പ്രവൃത്തികളിൽ ഇടപെടുകയാണ്. ഇങ്ങനെ ചെയ്യാൻ എനി ക്ക് അർഹത നൽകുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ഹിന്ദു-മുസ്ലിം അഭേദ സംസ്കാരത്തി െൻറ കേദാരമായ പൊന്നാനിക്കാരൻ എന്നത്. രണ്ട്, മുഹമ്മദ് നബി(സ)യെ ആദ്യമായി ഒരു നോവലിൽ ആവിഷ്കരിക്കാൻ സുകൃതം ലഭിച്ച എഴുത്തുകാരനെന്നത്. പിന്നെ സ്വന്തം മതസമുദായത്തിൽ പടരുന്ന വർഗീയച്ചൊറിയുടെ മുന്നറിയിപ്പ് അതിലെ സഹമത സ്നേഹികൾ നൽകണമെന്ന ഉത്തരവാദിത്തവും.
ഡൽഹി നിസാമുദ്ദീൻ സംഗമം വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിന് കാരണമായെന്ന വാർത്ത കടുത്ത വർഗീയ വിളവെടുപ്പിന് അവസരമൊരുക്കിയല്ലോ. കോവിഡ് ജിഹാദ്, ഇസ്ലാം കൊറോണ തുടങ്ങിയ നികൃഷ്ട പദപ്രയോഗങ്ങൾവരെ രാജ്യത്ത് പ്രചരിച്ചു. നാടിെൻറ നട്ടെല്ല് തകർക്കും തരത്തിലുള്ള വാചകക്കോടാലികളാണ് അർണബ് ഗോസ്വാമിയെ പോലുള്ള ഭീകരർ തലങ്ങും വിലങ്ങും വീശിയത്.
ജനത കർഫ്യൂവിനുശേഷം ഇതര മത സമൂഹങ്ങളിൽ ഇതിലും വലിയ കൂട്ടംകൂടലുകൾ നടന്നിട്ടില്ലേ? ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ വലിയ നിയന്ത്രണ ലംഘനങ്ങൾ സംഭവിച്ചിട്ടില്ലേ? തബ്ലീഗുകാരെ പിരിച്ചുവിടുന്നതിൽ ഡൽഹി പൊലീസിെൻറ അനാസ്ഥയുമില്ലേ? തലസ്ഥാനനഗരിയിൽനിന്നുള്ള കൂട്ടപ്പലായനം പടുകൂറ്റൻ ആൾക്കൂട്ടത്തെ സൃഷ്ടിച്ചിട്ടില്ലേ? എതിർവാദങ്ങൾ എത്ര വേണമെങ്കിലും ഉന്നയിക്കാം. തബ്ലീഗുകാർ പഞ്ചപാവങ്ങളും മിതവാദികളുമാണെന്ന സത്യപ്രസ്താവനയും ഇഷ്ടം പോലെ ആവാം. എന്നാൽ, സമ്മേളനപ്രതിനിധികൾ നാനാസംസ്ഥാനങ്ങളിൽ കൊളുത്തിവിട്ട കൊറോണഭീതി പ്രാണഭയമെന്ന ലോലസ്തരിയിലൂടെ കടന്ന് രാജ്യത്തെ പൗരന്മാരെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. ഈ പരിഭ്രാന്തി വർഗീയ വിളവെടുപ്പുകാരുടെ കുപ്രചാരണങ്ങൾക്ക് കുറെയധികം സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്യുന്നു.
അങ്ങനെയിരിക്കെയാണ് എരിതീയിൽ എണ്ണയൊഴിക്കുന്നപോലെ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതനായ വയോധികെൻറ മദ്റസാധ്യാപകനായ മകൻ ആരോഗ്യപ്രവർത്തകരെ കബളിപ്പിച്ച് അനേകരുമായി ബന്ധപ്പെട്ടു എന്ന വാർത്ത വരുന്നത്. പിന്നാലെയാണ് ഫറോക്കിലെയും ചാവക്കാട്ടെയും കാസർകോട്ടെയും തമിഴ്നാട്ടിലെയും ചില മുസ്ലിംപള്ളികളിൽ കൂട്ടം ചേർന്ന് പ്രാർഥിച്ചതിന് ആളുകൾ അറസ്റ്റിലായ വിവരങ്ങളും എത്തുന്നത്. വല്ലാത്ത കഷ്ടം തന്നെ. ശാസ്ത്രത്തിന് പരമപ്രാധാന്യം നൽകിയ ഇസ്ലാംചരിത്രത്തെയും സാംക്രമിക രോഗാവസരങ്ങളിൽ ജനസഞ്ചാരം വിലക്കിയ പ്രവാചകവിവേകത്തെയും നോക്കുകുത്തിയാക്കുന്ന ചിലരുടെ ചെയ്തികൾ അങ്ങേയറ്റം ദുഃഖകരമാണ്.
തങ്ങളുടെയും സഹജീവികളുടെയും ജീവനെ മാത്രമല്ല ഇവർ അപകടത്തിലാക്കുന്നത്. വർഗീയ വൈറസിെൻറ വ്യാപനത്തിന് വളംവെച്ച് രാജ്യത്തിെൻറ ജീവ ചൈതന്യത്തെ അപായപ്പെടുത്തുന്നു. മതത്തിനും മതവിശ്വാസത്തിനുമെതിരായ പുലഭ്യങ്ങളെയും ശക്തിപ്പെടുത്തുന്നു. പനമ്പള്ളി നഗറിലെ പ്രഭാത സവാരിക്കാർ പിടിക്കപ്പെട്ടതിെൻറ പ്രത്യാഘാതമല്ല ഇതുണ്ടാക്കുന്നത്.
മത ദർശനങ്ങളോടുള്ള സമർപ്പണം ധാരാളം നന്മകൾ മുസ്ലിം സമുദായത്തിൽ വിളയിച്ചെടുത്തിട്ടുണ്ട്. മറ്റു സമുദായാംഗങ്ങൾക്കുകൂടി ജീവാമൃതം പകരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അവർ നിർലോഭം നടത്തുന്നു. എന്നാൽ സമതുലിത മാർഗം, സാഹചര്യവിവേകം എന്നീ ഇസ്ലാമിക തത്ത്വങ്ങൾ മതവിഷയങ്ങളിൽപോലും തെറ്റിക്കാൻ അനുവാദമില്ലെന്ന് നേരത്തേ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാക്കിവെക്കുന്നവർ തിരിച്ചറിയുക തന്നെ വേണം.
കോഴിക്കോട് പൂവാട്ടുപറമ്പിലെ ഉത്തമ ഭിഷഗ്വരനായ ഡോ. ജോയ് ജേക്കബ് ഇന്നലെ എന്നോട് പറഞ്ഞു, പരസ്പരമുള്ള സ്നേഹസൗഹാർദങ്ങൾ മുസ്ലിം സമുദായത്തിൽ വളരെ വളരെ കൂടുതലാണെന്ന്. ചെറിയൊരു മുറിവുപറ്റി വരുന്ന ആൾക്കൊപ്പം 30 പേർ കൂട്ടിനുണ്ടാകുമത്രെ. പക്ഷേ, ഈയിടെയായി ഈ നന്മ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നു മാത്രം. അതെ, സ്നേഹത്തിെൻറയും വിശ്വാസത്തിെൻറയും ലഹരിയാണെങ്കിലും കൊറോണക്കാലത്ത് ഗുണത്തെക്കാൾ ദോഷം ചെയ്യും.
കോവിഡ് 19നെ പ്രതിരോധിക്കുന്നതിൽ കേരളം ലോകോത്തര മാതൃകയാവുകയാണ്. ആ സമരത്തിെൻറ അന്ത്യമാകുേമ്പാഴേക്ക് വർഗീയവൈറസുകൾ നാടിനെ കീഴ്പ്പെടുത്താൻ അനുവദിച്ചാൽ കേരളം മൊത്തം മൃതപ്രായമാകും. നമ്മുടെ സാഹിത്യ സാംസ്കാരിക നായകർ, വിശേഷിച്ച് പൊന്നാനി സ്കൂളുകാർ കരുപ്പിടിപ്പിച്ച സഹമത സ്നേഹത്തിെൻറ സകലമൂല്യങ്ങളും കുറ്റിയറ്റുപോകും. അതിനാൽ, ഈറനണിയുന്ന കണ്ണുകളോടെ പറയുകയാണ്, മുസ്ലിം സഹോദരങ്ങളിലെ വിശ്വാസതീവ്രരേ, ദൈവത്തെയോർത്ത്, പ്രവാചകനെയോർത്ത്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.