മലബാറിലെ വാസ്തുഹാരകൾ
text_fieldsതൂമ്പിൽ അഹമ്മദ് ഒരർഥത്തിൽ ഭാഗ്യവാനാണ്. ജനിച്ച മണ്ണിൽനിന്നു നൂറുകണക്കിന് കിലോ മീറ്ററുകൾ അപ്പുറത്ത് അസമിൽ ലക്ഷക്കണക്കിന് നിർഭാഗ്യജന്മങ്ങൾക്ക് മനുഷ്യർ എന്ന ന ിലയിലുള്ള നിലനിൽപു തന്നെ ചോദ്യം ചെയ്യപ്പെടും വിധം പൗരത്വപ്രശ്നം വളർന്ന് ഭീമാകാര രൂ പം പ്രാപിക്കുന്നതിനും ഒരു ദശകം മുേമ്പ മരണം അയാളെ കാലത്തിെൻറ തിരശ്ശീലക്കു പിന്നില േക്ക് കൂട്ടിക്കൊണ്ടുപോയി. അസമിൽ ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്ന 19 ലക്ഷം മനുഷ്യരു ടേതിൽനിന്നു ഒട്ടും വിഭിന്നമായിരുന്നില്ല കേരളത്തിലെ മലപ്പുറം ജില്ലക്കാരനായിരു ന്ന അഹമ്മദിെൻറയും അവസ്ഥ. തുടർച്ചയായ ജയിൽ ജീവിതത്തിെൻറയും നാടുകടത്തലിെൻറയ ും ഇതര അരക്ഷിതത്വങ്ങളുടെയും നിഴലിൽ ജീവിച്ച നീണ്ട വർഷങ്ങൾക്കൊടുവിൽ മരണം ഒരു ശാശ ്വതപരിഹാരമായി അയാളുടെ മുന്നിൽ വന്നുനിന്നു.
ജീവിച്ചിരുന്നുവെങ്കിൽ അഹമ്മദിന ിപ്പോൾ 89 വയസ്സാകുമായിരുന്നു. പാകിസ്താനിൽ കുറച്ചുകാലം ജോലിയെടുക്കേണ്ടിവന്ന നിര ക്ഷരനായ ഒരു സാധാരണ കുടിയേറ്റ തൊഴിലാളി. ഇപ്പോൾ പത്തുവർഷമായി മരിച്ചിട്ട്. തേൻറത ല്ലാത്ത കാരണങ്ങളാൽ നഷ്ടമായ ഇന്ത്യൻ പൗരത്വം തിരിച്ചുകിട്ടാൻ അഹമ്മദ് മുട്ടാത്ത വാ തിലുകളില്ലായിരുന്നു. കാണാത്ത നേതാക്കളില്ലായിരുന്നു. കയറിയിറങ്ങാത്ത ഓഫിസുകൾ ഇല ്ലായിരുന്നു.
സ്വാതന്ത്ര്യത്തിനു മുമ്പും തൊട്ടു പിന്നാലെയും ആയി ഇപ്പോഴത്തെ പാകിസ് താനിൽ ജോലി അന്വേഷിച്ചുപോയി ഒട്ടും പ്രതീക്ഷിക്കാതെ പൗരത്വവിവാദങ്ങളുടെ വിഷയമാവുക യും തിരികെ നാട്ടിൽ എത്തിയപ്പോൾ അസ്തിത്വവും നിലനിൽപും പ്രതിസന്ധിയിലാവുകയും ചെയ ്ത എഴുന്നൂറോളം നിസ്സഹായരായ മലബാറുകാരിൽ ഒരാളായിരുന്നു അഹമ്മദ്. സ്വാതന്ത്ര്യത്തിന് സമീപ നാളുകളിൽ ഗൾഫിലും അഫ്ഗാനിസ്താനിലും ശ്രീലങ്കയിലും മലേഷ്യയിലും സിംഗപ്പൂരിലുമെന്നപോലെ ലഹോറിലും കറാച്ചിയിലും എത്തിപ്പെട്ട മലയാളി മുസ്ലിംകളിലൊരാൾ. ഇവിടെ മതമായിരുന്നില്ല വിഷയം; ഉപജീവനമായിരുന്നു. ഉപജീവനം തേടി മറുനാടുകളിലേക്ക് പോകുന്ന മലയാളിപാരമ്പര്യമാണ് അയാളേയും പ്രവാസിയാക്കിയത്. പക്ഷേ, വിധിവൈപരീത്യമെന്ന് പറയട്ടെ, അത് പാകിസ്താനിലേക്കായിപ്പോയി. അതിന് അയാൾ നൽകേണ്ടിവന്ന വിലയും വലുതായിരുന്നു.
പാകിസ്താൻ വാസ്തവത്തിൽ അയാളുടെ തെരഞ്ഞെടുപ്പായിരുന്നില്ല. തിരുന്നാവായക്കടുത്ത് പട്ടർ നടക്കാവിലെ വീട്ടിൽ 2006 ഒക്ടോബർ 17ന് ഈ ലേഖകൻ കാണുമ്പോൾ അഹമ്മദ് പറഞ്ഞത് ജോലിതേടി താൻ പോയത് ഇരുപതാം വയസ്സിൽ മുംെബെയിലേക്കായിരുന്നുവെന്നാണ്. അവിടെ ദിവസക്കൂലിയിൽ ഹോട്ടൽ തൊഴിലാളിയായി. 1953ൽ ഒരു ട്രാവൽ ഏജൻസിക്കാരൻ പറ്റിച്ചു. ദുബൈയിലെത്തിക്കാമെന്നു പറഞ്ഞ് അമ്പത് രൂപ വാങ്ങി അഹമ്മദിനെ ഒരു ഉരുവിൽ കയറ്റി കറാച്ചിയിലിറക്കി വിട്ടു. അവിടെയും നീണ്ട കാലം ഹോട്ടൽ തൊഴിലാളിയായി. അന്ന് രാജ്യാതിർത്തികൾ വലിയ പ്രശ്നമായിരുന്നില്ല. വിഭജനം തന്നെ എന്തിനെന്ന് അറിയുമായിരുന്നില്ല. ഉമ്മക്ക് സുഖമില്ലെന്നറിഞ്ഞ് അഹമ്മദ് നാട്ടിലെത്തിയതോടെയാണ് കുഴപ്പങ്ങൾ തുടങ്ങിയത്. കടയുടമ ഉപദേശിച്ചതനുസരിച്ച് പാകിസ്താനി പാസ്പോർട്ട് എടുത്താണ് നാട്ടിലെത്തിയത്. നിരക്ഷരനായ ആ തൊഴിലാളിയുടെ ദുരിതങ്ങൾ അവിടെ തുടങ്ങി.
മൂന്നുമാസം നാട്ടിൽനിന്നപ്പോഴേക്കും മടങ്ങിപ്പോകാൻ പൊലീസിെൻറ കർശന നിർദേശം. അങ്ങനെ 22 വർഷം അവിടെ ജോലി ചെയ്തു. അതിനിടയിൽ, അഞ്ചുവട്ടം മാത്രം പാസ്പോർട്ട് ഉപയോഗിച്ച് നാട്ടിൽ വന്നു. അങ്ങനെയൊരു വരവിൽ കുഞ്ഞിമറിയത്തെ വിവാഹം ചെയ്തു. മൂന്നുമക്കളുണ്ടായി. ഭാര്യയും മക്കളും പാകിസ്താൻ സന്ദർശിച്ചിട്ടു പോലുമില്ല. അവരിന്നും ഇന്ത്യൻ പൗരത്വമുള്ളവർ. 1975ൽ അഹമ്മദ് ദുബൈയിലേക്ക് ജോലി മാറി. എന്നാൽ, 1988 ആയപ്പോഴേക്കും ആരോഗ്യം തകർന്നു. കടുത്ത പ്രമേഹബാധിതനായി. കാലുകൾ രണ്ടും മുറിച്ച് മാറ്റപ്പെട്ടു. നാട്ടിലേക്ക് മടങ്ങാൻ അയാൾ തീരുമാനിച്ചു. തുടർന്നാണ് ദുരന്തങ്ങൾ വേട്ടയാടി തുടങ്ങിയത്. കേരള പൊലീസും സുരക്ഷ ഏജൻസികളും നുഴഞ്ഞു കയറ്റക്കാരൻ എന്ന പേര് ചാർത്തി നൽകി. പലവട്ടം അറസ്റ്റുചെയ്യുകയും ജയിലിലിടുകയും പാകിസ്താനിലേക്ക് നാടുകടത്തുകയും ചെയ്തു. ഒരു പാട് നാളത്തെ ശ്രമഫലമായി 2004 ൽ കേരള ഹൈകോടതി അഹമ്മദിനെ നാടു കടത്തുന്നത് തടഞ്ഞു. പക്ഷേ, ആ സ്റ്റേ എപ്പോൾ വേണമെങ്കിലും നീങ്ങിയേക്കാമെന്ന ഭയത്തിൽ അയാൾ അരക്ഷിതനായി തുടർന്നു.
‘‘എനിക്ക് ഇന്ത്യക്കാരനായി മരിക്കാൻ ഒരവസരം തരാമോ?’’-2006ൽ കണ്ടുമുട്ടിയപ്പോൾ അയാൾ കെഞ്ചി. പക്ഷേ, മരണം അയാൾക്ക് ഇന്ത്യയിൽ കുടിയേറിയ പാകിസ്താൻ പൗരൻ എന്ന നിലയിലായിരുന്നു. പൗരത്വം ഇവർക്കെല്ലാം അന്ത്യം വരെ കിട്ടാക്കനിയായി തുടർന്നു. ഇത്തരം പൗരത്വപ്രശ്നം നേരിട്ടവർ 700 പേരുണ്ടായിരുന്നുവെന്നാണ് കണക്ക്. അസമിലെ പൗരത്വ പ്രശ്നം ലോകവ്യാപക ചർച്ചയാകുമ്പോൾ ഇവിടെ ഈ 700 പേരും മരിച്ചിരിക്കുന്നു. ആരും ജീവിച്ചിരിക്കുന്നതായി അറിവില്ല.
പാക് പൗരന്മാരും ദേശവിരുദ്ധരുമെന്ന് വിളിച്ചാക്ഷേപിക്കപ്പെട്ടിരുന്ന ഈ മനുഷ്യർ ദേശീയതകൾക്കപ്പുറം വിശപ്പിെൻറ വിളികേട്ട് തൊഴിലന്വേഷിച്ച് പോയവരായിരുന്നു. അങ്ങനേയും ഒരു കാലം. തിരൂരിൽ നിന്നോ പരപ്പനങ്ങാടിയിൽനിന്നോ െട്രയിൻ കയറിയാൽ രണ്ടു ദിവസങ്ങൾക്കപ്പുറം ലാഹോറിലോ കറാച്ചിയിലോ എത്തുമായിരുന്ന കാലം. കൊളോണിയൽ വാഴ്ചയുടെ അന്ത്യത്തിൽ തീർത്തും അപ്രതീക്ഷിതമായി രാജ്യാതിർത്തികൾ മാറ്റിവരക്കപ്പെടുന്നതിനു മുമ്പും തൊട്ടു പിമ്പും തൊഴിലും ഉപജീവനവും തേടി ശത്രു രാജ്യത്ത് എത്തിപ്പെട്ടവർ. രാജ്യം രണ്ടായി വിഭജിക്കപ്പെടുകയും ദേശീയതകൾ പുനർനിർവചിക്കപ്പെടുകയും ചെയ്തപ്പോൾ ആർക്കും വേണ്ടാതായ മനുഷ്യർ. അവരായിരുന്നു ആ 700 പേർ. പൗരത്വപ്പട്ടികകൾക്ക് പുറത്താക്കപ്പെട്ടവർ. തിരിച്ചറിയൽ കാർഡില്ലാത്തവർ. ഒരു രാജ്യത്തും പൗരത്വമില്ലാത്തവർ. വയോവൃദ്ധർ. മാതാപിതാക്കളും ജീവിത പങ്കാളികളും മക്കളുമെല്ലാം ഇന്ത്യക്കാരായിരുന്നിട്ടും തുടർച്ചയായി പൊലീസിനാൽ പിടിക്കപ്പെട്ട് അതിർത്തിയിൽ കൊണ്ടുപോയി തള്ളപ്പെട്ടിരുന്നവർ. ഇന്ത്യയും പാകിസ്താനും പലവട്ടം അറസ്റ്റ് ചെയ്ത് ‘പുറത്താക്കിയ’ കുറേ മനുഷ്യർ. തുടർച്ചയായി ആളൊഴിഞ്ഞ അതിർത്തികളിൽ കൊണ്ടുപോയി തള്ളും. ഉപേക്ഷിച്ചവർ തിരിച്ചുപോയി കഴിയുമ്പോൾ വല്ല വിധേനയും അവർ സ്വന്തം വീടുകളിലേക്ക് മടങ്ങും. പൊലീസും കസ്റ്റഡിയും നീതിരഹിതമായ നാടുകടത്തലുകളുമെല്ലാമായി അവർ എല്ലാവരും ഒരു നീണ്ട ജീവിതം നരകിച്ച് ജീവിച്ചുതീർന്നു.
മാധ്യമപ്രവർത്തകനായിരുന്ന തോപ്പിൽ ഷാജഹാൻ എഴുതിയ തുടർച്ചയായ ഹൃദയസ്പർശിയായ റിപ്പോർട്ടുകളിലൂടെയാണ് ഈ മനുഷ്യരെപ്പറ്റി പുറം ലോകം അറിയുന്നത്. ഒന്നര ദശകം മുമ്പ് ഷാജഹാനൊപ്പം പോയി അവരിൽ ചിലരെയെല്ലാം കണ്ടു. അവരുടെ നിസ്സഹായ ജീവിതങ്ങളെപ്പറ്റി അന്ന് തൊഴിൽ ചെയ്തിരുന്ന തരുൺ തേജ്പാൽ പത്രാധിപരായിരുന്ന ‘തെഹൽക’യിൽ വിശദമായി എഴുതി. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം അടക്കമുള്ളവരുടെ ശ്രദ്ധ ഈ വിഷയത്തിൽ പതിയാൻ ആ റിപ്പോർട്ട് ഉപകരിച്ചു (അതുകൊണ്ട് വിശേഷിച്ച് ഫലം ഒന്നും ഉണ്ടായില്ലെങ്കിലും).
അസം പൗരത്വപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഈ മനുഷ്യരെ കഴിഞ്ഞ ദിവസം യാദൃച്ഛികമായി വീണ്ടുമോർത്തു. അന്വേഷിച്ചപ്പോൾ അവരെല്ലാം ഒന്നൊഴിയാതെ മരിച്ചുപോയിരിക്കുന്നു. മരണം മാത്രമായിരുന്നു അവർക്ക് മുന്നിലുണ്ടായിരുന്ന അവസാന പരിഹാരം. സ്വന്തം മണ്ണിൽ അഭയാർഥികളായിരുന്ന അവരിലാരും ഇന്ന് ജീവിച്ചിരിപ്പില്ല. ‘തെഹൽക’യുടെ ഇന്നത്തെ ഉടമകൾ പഴയ ഓൺലൈൻ ആർക്കൈവ്സ് ഒക്കെ നശിപ്പിച്ചു കഴിഞ്ഞു. പഴയ ആ ലേഖനവും ഇപ്പോൾ ലഭ്യമല്ല. ജനപക്ഷ പത്രപ്രവർത്തനത്തിലെ ഭൂതകാലമൊക്കെ അവർ സ്വയം മായ്ച്ച് ഇല്ലാതാക്കി കഴിഞ്ഞു, ആർക്കെല്ലാമോ വേണ്ടി.
പഴയ ഓർമകൾക്ക് അസമിലെ പുതിയ സാഹചര്യങ്ങളിൽ ഇന്ന് പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ തോറ്റുപോയ ആ പാവം മനുഷ്യരെയും അവരുടെ ദുരിതജീവിതങ്ങളേയും കുറിച്ച് ഓർമകളിൽനിന്നും വീണ്ടുമെടുത്തെഴുതുകയാണ്. എല്ലാവരുടേയും കാര്യത്തിൽ മരണം ഒടുവിലത്തെ പരിഹാരമായി. മലപ്പുറത്തും കോഴിക്കോട്ടും ഇവരെ നിരീക്ഷിക്കാനുള്ള പൊലീസ് വിഭാഗങ്ങൾ ഇന്നില്ല. അതിർത്തികൾ തേടിയുള്ള പുറത്താക്കൽ യാത്രകളുമില്ല.
പാകിസ്താനിലും ഇന്ത്യയിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ അവസ്ഥ ഭേദമായിരുന്നില്ല. അവരവിടെ ഇന്ത്യൻ ചാരന്മാരായി. ജയിലിലടക്കപ്പെടുകയോ ഇന്ത്യയിലേക്ക് മടക്കിയയക്കപ്പെടുകയോ ചെയ്തു. ഇരു രാജ്യങ്ങൾക്കിടയിൽ തട്ടിക്കളിക്കുന്ന പന്തായി അവർ. നാടുകടത്തലും തിരികെ നാടുകടത്തലും.
പാകിസ്താനി പാസ്പോർട്ടില്ലാത്തവരും ഒരക്ഷരം ഉർദു അറിയാത്തവരുമെല്ലാം അവിടെ പിടിയിലായി. നാലു ദശകത്തിലധികം ഈ പ്രക്രിയ നീണ്ടു. 2006ൽ ഇവരിൽ ഒരു ഡസനിലധികം പേരെ നേരിൽ പോയി കണ്ടിരുന്നു. അവരെല്ലാം നിരാശയുടെയും ആശങ്കകളുടേയും പാരമ്യത്തിലായിരുന്നു. സ്വന്തം നാട്ടിൽ അഭയാർഥികളാക്കപ്പെട്ടവർ. വാസ്തുഹാരകൾ. ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷം രൂക്ഷമായ ഓരോ ഘട്ടത്തിലും ഇവരെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ച് നാടുകടത്തൽ നാടകം നടന്നു.
ഹസ്സൻകോയയെ കാണുമ്പോൾ 84 വയസ്സായിരുന്നു അയാൾക്ക്. പാണ്ടിക്കാട് സ്വദേശി. മുംബൈയിൽ ആയിരുന്നു ജോലി. കറാച്ചിയിലേക്ക് ഒട്ടകങ്ങളെ കൊണ്ടുപോയിരുന്ന സംഘം രാജസ്ഥാനിൽ െവച്ച് കൂടെകൂട്ടി. പാകിസ്താനിലെത്തി. അവിടെ ഒരു പാക് പെൺകുട്ടിയെ വിവാഹം ചെയ്ത് കട നടത്തി ജീവിച്ചു. 1953 ൽ പാകിസ്താൻ പാസ്പോർട്ടിൽ ഒരു മാസത്തേക്ക് നാട്ടിൽ വന്നു. തിരികെ ചെന്നപ്പോൾ കടക്കു പുതിയ ഉടമസ്ഥനായി. ഭാര്യക്ക് പുതിയ ഭർത്താവും. കള്ള പാസ്പോർട്ടുകാരൻ എന്ന് മുദ്രകുത്തപ്പെട്ട് രണ്ട് വർഷം ജയിലിലിട്ടു. പിന്നെ ഇന്ത്യയിലേക്ക് നാടുകടത്തി. അയാളെ നാലുവട്ടം പാകിസ്താനും രണ്ടു വട്ടം ഇന്ത്യയും നാടുകടത്തി. രണ്ടുകൂട്ടരും ചാരൻ എന്നു വിളിച്ചു.
വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറിയ വട്ടശ്ശേരി മുഹമ്മദിന് 2006ൽ 83 വയസ്സായിരുന്നു. മൂന്നു വർഷം ജീവിച്ചപ്പോഴേക്കും പാകിസ്താൻ മടുത്ത് മടങ്ങിയതാണ്. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പാസ്പോർട്ട് ഹാജരാക്കിയതും ഉടൻ നാടുകടത്തൽ നടപടി തുടങ്ങി. രാജസ്ഥാനിലെ ബാർമറിലെ അതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ടു. അവിടെ പാക് സൈന്യം പിടിച്ച് ഉപദ്രവിച്ചു. അയാളെ പാകിസ്താൻ നാല് വട്ടവും ഇന്ത്യ രണ്ടു വട്ടവും നാടു കടത്തി. മൂന്നിയൂരിലെ എരഞ്ഞിക്കൽ കമ്മു ഇരുവശത്തുനിന്നും നാലു വട്ടം വീതമാണ് നാടുകടത്തപ്പെട്ടത്. ഉർദു പറയാനറിയാത്തതിനാൽ കറാച്ചി പൊലീസ് അയാളുടെ ചായക്കടയും പൊളിച്ചു. നാട്ടിൽനിന്ന് തീവണ്ടി കയറി പോകാവുന്ന ദൂരം പോയി നോക്കിയതാണ് കമ്മു.
മുമ്പ് രാജ്യസഭാംഗമായിരുന്ന ഇപ്പോഴത്തെ ഇടതു മുന്നണി കൺവീനർ എ. വിജയരാഘവനാണ് ഈ മനുഷ്യരുടെ വിഷയം പാർലമെൻറിൽ എത്തിച്ചത്. കാര്യമുണ്ടായില്ല. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാറുകൾ മൗനം ദീക്ഷിച്ചു. ബി.ജെ.പി എതിർത്തു. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാം ഇവരുടെ പൗരത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വർഷങ്ങൾക്കുമുമ്പ് കാണുമ്പോൾ പെരുമാൾ പറമ്പിൽ സെയ്തലവിക്ക് 92 വയസ്സായിരുന്നു. കിടപ്പിലാണ്. ഓർമ നശിച്ചിരുന്നു. ആരേയും തിരിച്ചറിയില്ല. പാകിസ്താനിൽ എവിടെ ആയിരുന്നു എന്നും ഓർമയില്ലായിരുന്നു. പക്ഷേ, അയാളും നാടു കടത്തേണ്ടവരുടെ ലിസ്റ്റിൽ മുന്നിലായിരുന്നു. മനുഷ്യത്വം കൊണ്ട് ഒരു ഓഫിസർ റേഷൻ കാർഡ് അനുവദിച്ചിരുന്നു. മറ്റൊരാൾ അത് വെട്ടി.
78ാം വയസ്സിൽ മരിക്കും വരെ കെ. മസൂദ് ഓട്ടത്തിലായിരുന്നു. പാകിസ്താനിലെ പൗരത്വരേഖ സംഘടിപ്പിച്ച് അത് റദ്ദാക്കിയാൽ ഇന്ത്യൻ പൗരത്വം നൽകാമെന്നായിരുന്നു സർക്കാർ വാഗ്ദാനം. പലവട്ടം ഡൽഹിയിലെ പാകിസ്താൻ എംബസി കയറിയിറങ്ങി. കറാച്ചിയിൽ ജീവിച്ചതിന് മൂന്ന് സാക്ഷികളെ ഹാജരാക്കാനായിരുന്നു നിർദേശം. എങ്കിൽ രേഖ നൽകാമെന്നും. കറാച്ചി വിട്ടിട്ട് 35 വർഷം കഴിഞ്ഞ തനിക്കെങ്ങനെ മൂന്ന് സാക്ഷികളെ കിട്ടുമെന്നായിരുന്നു അയാളുടെ ചോദ്യം.
െകാൽക്കത്തയിലെ ‘ദ ടെലഗ്രാഫ്’ പത്രം പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോർട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.