ഹമീദുമാർ ലോകത്തെ രക്ഷിച്ചതെങ്ങനെ...
text_fieldsകൊറോണക്കാലത്തും ഇസ്ലാം ഭീതി ഇന്ത്യയുടെ വിടാത്ത ആധിയാണ്. മഹാമാരി പടരുന്നതിനിടയിലും നിറംപിടിപ്പിച്ച കഥക ളുമായി മുസ്ലിം ഗൂഢാലോചന ആരോപിച്ചും പ്രതികാരത്തിന് ആഹ്വാനം ചെയ്തും സമൂഹ മാധ്യമങ്ങൾ ഉറഞ്ഞുതുള്ളുന്ന കാല ം. പക്ഷേ, മരുന്നില്ലാതെ ലോകം മിഴിച്ചുനിൽക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാൻ മറുമരുന്ന് നൽകി ഇന്ത്യ ലോകത്തിന ു മുന്നിൽ എഴുന്നുനിൽക്കുേമ്പാൾ കാരണക്കാരായ രണ്ട് ഹമീദുകാരെ കൂടി ലോകമറിയണം. മരുന്നും ചികിത്സയും താങ്ങാനാവ ാതെ യു.എസിലും യൂറോപിലും എണ്ണമറ്റയാളുകൾ മരണത്തിന് നിന്നുകൊടുക്കുേമ്പാൾ ഏറ്റവും പാവപ്പെട്ടവനെ മുന്നിൽകണ് ട് ജനറിക് മരുന്നുകളുമായി ചികിൽസയിൽ വിപ്ലവം കുറിച്ച സിപ്ല എന്ന ഇന്ത്യൻ കമ്പനിയെ കുറിച്ചുമറിയണം. ഈ വില കുറഞ് ഞ മരുന്നുകൾക്കെതിരെ ഒരുകാലത്ത് നിയമയുദ്ധവുമായി ഇറങ്ങിയ യു.എസിെൻറ പിൽക്കാല പ്രസിഡൻറ് തന്നെ ഇന്ത്യക്കു മുന്നിൽ അതേ മരുന്നിനായി ദയ യാചിക്കുേമ്പാൾ വിശേഷിച്ചും...
കപ്പലേറിയ മരുന്നിെൻറ കഥ
1920കളിലാണ്, ബോംബെക്കാരനായ ഒരു സമ്പന്നൻ മകനെ നിയമം പഠിച്ച് ബാരിസ്റ്ററാക്കാൻ ബ്രിട്ടനിലേക്ക് കപ്പലിൽ യാത്രയാക്കുന്നു. രസതന്ത്രവും സയൻസും ഹൃദയത്തോടു ചേർത്തുവെച്ച മകൻ ഖാജ അബ്ദുൽ ഹമീദിന് പക്ഷേ, പിതാവിനോട് അത് തുറന്നുപറയാൻ ധൈര്യമുണ്ടായിരുന്നില്ല. യാത്രയാക്കും വരെ എല്ലാം ഒളിച്ചുവെച്ച മകൻ കപ്പലേറിതോടെ പഴയ സ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ തീരുമാനിച്ചു. പാതിവഴിയിൽ കപ്പൽ മാറിക്കയറിയ ഖാജ ഹമീദ് തെൻറ സ്വപ്നങ്ങളുമായി നങ്കൂരമിടുന്നത് ജർമനിയിൽ. കെമിസ്ട്രി, കെമിക്കൽ പഠനത്തിെൻറ അന്നത്തെ ‘ഹോട്സ്പോട്ട്’ ആണ് ജർമനി. ഇഷ്ട വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയ യുവാവ്, കമ്യൂണിസ്റ്റായ ഒരു ജൂത പെൺകുട്ടിയെ വിവാഹം ചെയ്യുക കൂടി ചെയ്തു. അഡോൾഫ് ഹിറ്റ്ലറും അദ്ദേഹത്തിെൻറ രഹസ്യ സേന ഗെസ്റ്റേപായും വേട്ട തുടങ്ങിയ കാലം. കമ്യൂണിസ്റ്റും ജൂതനും കൂടി ചേർന്നാൽ ജീവൻ ബാക്കിയുണ്ടാവില്ലെന്നറിഞ്ഞ് ഇരുവരും ആരോരുമറിയാതെ ഇന്ത്യയിലേക്ക് കപ്പൽ കയറി. സുരക്ഷിതമായി രാജ്യത്തെത്തി വൈകാതെ പുതിയ കമ്പനിയും അവർ തുടങ്ങി.
സിപ്ലയെന്ന മറുമരുന്ന്
1935ലാണ് കെമിക്കൽ, ഇൻഡസ്ട്രിയൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറീസ് എന്ന് നീട്ടിയും സിപ്ല (CIPLA) എന്ന് കുറുക്കിയും വിളിക്കാവുന്ന കമ്പനി പിറക്കുന്നത്. രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന മഹാത്മ ഗാന്ധിയോടും ജവഹർലാൽ നെഹ്റുവിനോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന ഖാജ ഹമീദ്, സാധാരണക്കാർക്ക് താങ്ങാവുന്ന വിലകുറഞ്ഞ മരുന്നുകൾ നിർമിക്കുകയെന്ന വലിയ ദൗത്യത്തിന് അവിടെ നാന്ദി കുറിച്ചു. മലേറിയ, ക്ഷയം തുടങ്ങി രാജ്യത്തെ കാർന്നുതിന്ന പകർച്ച വ്യാധികൾക്കു മാത്രമല്ല, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം തുടങ്ങിയവക്കും സിപ്ല മരുന്നു വികസിപ്പിച്ചു.
രക്ത സമ്മർദം, മൈഗ്രേൻ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ന്യൂയോർകിലെ ബ്രൂക്ലിൻ ആസ്ഥാനമായുള്ള പ്രമുഖ മരുന്ന് കമ്പനിക്ക് പേറ്റൻറുള്ള Propranolol എന്ന മരുന്ന് 1970കളിൽ സിപ്ല വിപണിയിലെത്തിച്ചു തുടങ്ങി. റഷ്യയോട് അനുഭാവം പുലർത്തിയതിെൻറ പേരിൽ ശത്രുപക്ഷത്ത് നിർത്തിയ ഇന്ത്യയിൽ അങ്ങനെയൊരു മരുന്ന് നിർമാണം അനുവദിക്കില്ലെന്നായി കമ്പനി.
പരാതിയെത്തിയത് ഇന്ദിര ഭരിക്കുന്ന സർക്കാറിെൻറ മുന്നിൽ. ഉടൻ നടപടി സ്വീകരിക്കും മുമ്പ് സിപ്ലയുടെ വിശദീകരണം തേടാമെന്നായിരുന്നു കേന്ദ്ര സർക്കാർ തീരുമാനം. ഖാജ ഹമീദിെൻറ മകനും കാംബ്രിജിൽനിന്ന് രസതന്ത്രത്തിൽ ബിരുദമെടുത്ത ഗവേഷകനുമായ യൂസുഫ് ഹമീദായിരുന്നു കമ്പനി കാര്യങ്ങളിലെ അവസാന വാക്ക്. അമേരിക്കൻ കമ്പനിയുടെ പേറ്റൻറ് ലംഘിച്ചതെന്തിനെന്ന ഇന്ദിരയുടെ ചോദ്യത്തിന് പിതാവ് മരിക്കുംമുമ്പ് തന്നെ ഏൽപിച്ച ഒരു ഒസ്യത്ത് ആയിരുന്നു മറുപടി: ‘‘ലോകത്തെ മറ്റേതു മരുന്നു കമ്പനിയും പോലെയല്ല സിപ്ല. ലാഭമുണ്ടാക്കലല്ല, തങ്ങളുടെ ലക്ഷ്യം. ഗുണ നിലവാരമുള്ള മരുന്ന് ലഭിക്കാതെ മരിച്ചുപോകാനിടയുള്ള പാവങ്ങൾക്ക് ആതുര സേവനവും ആശ്വാസവും പകരലാണ്’’ ഇതുകേട്ട അന്നത്തെ പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. ഈ പൈതൃകം പിന്തുടരുക മാത്രമാണ് താൻ ചെയ്യുന്നതെന്നും മറ്റാർക്ക് ഇത് നൽകാനാവുമെന്നും കൂടി ഹമീദ് യൂസുഫ് ചോദിച്ചതോടെ അമേരിക്ക നൽകാവുന്ന തിരിച്ചടികൾ അറിയാമായിട്ടും ഇന്ദിര ‘സിപ്ല’ക്കൊപ്പം നിന്നു. മരുന്ന് നിർമാണം തുടരാൻ അനുമതി നൽകി. എന്നു മാത്രമല്ല, രാജ്യത്തെ പേറ്റൻറ് നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്തി വിലകുറഞ്ഞ ജനറിക് മരുന്നുകൾ യഥേഷ്ടം നിർമിക്കാൻ മറ്റുള്ളവർക്കും അവസരമൊരുക്കി.
പിന്നാലെ, എയിഡ്സിനുൾപെടെ മരുന്നുകൾ വികസിപ്പിച്ച സിപ്ല ആഫ്രിക്കയിലും മറ്റിടങ്ങളിലുമായി പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു. മലേറിയക്കെതിരായ പോരാട്ടത്തിൽ വലിയ പങ്കുവഹിച്ച ൈഹഡ്രോക്സിേക്ലാറോക്വിൻ എന്ന മരുന്നും സിപ്ല നിർമിച്ചു. നേരത്തെ പാവപ്പെട്ട രാജ്യങ്ങളിലേക്കായിരുന്നു ഇത് വ്യാപകമായി കയറ്റി അയച്ചതെങ്കിൽ കോവിഡ് മഹാമാരി പടർന്നുപിടിച്ചതോടെ ഇന്നത് യു.എസിലേക്കും യൂറോപിലേക്കും കൂടി വളർന്നുവെന്നത് കമ്പനി നേടിയ വലിയ വിപ്ലവത്തിെൻറ ഏറ്റവും പുതിയ ഉദാഹരണം മാത്രം. അതിലേറെ പ്രധാനം, നേരത്തെ മലേറിയ കൂടുതൽ പടർന്ന രാജ്യങ്ങളിൽ കോവിഡ് വലിയ ഭീഷണിയാകുന്നില്ലെന്ന കണ്ടെത്തലുകൾ കൂടി ഇതോടു ചേർത്തുവായിക്കാമെന്നതാണ്. യു.എസ്, യു.കെ, ഫ്രാൻസ്, സ്പെയിൻ, ജർമനി തുടങ്ങിയവയൊന്നും മലേറിയയുടെ ഭീഷണി നേരിട്ടവയല്ല. അവിടങ്ങളിൽ ഈ രോഗം കൂടുതൽ ഭീഷണവുമാണ്.
കടപ്പാട്: നാഷനൽ ഹെറാൾഡ്
പരിഭാഷ: കെ.പി. മൻസൂർ അലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.