Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightക്രിസ്മസിെൻറ...

ക്രിസ്മസിെൻറ താരോദയം

text_fields
bookmark_border
ക്രിസ്മസിെൻറ താരോദയം
cancel

‘അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ മനുഷ്യർക്കു സമാധാനം’ എന്നാണ് മാലാഖമാർ ക്രിസ്മസ് രാത്രിയിൽ പ ാടിയത്–സമാധാനത്തിെൻറ സ്വർഗീയ വിളംബരം. വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വാളുവളച്ച് അരിവാളും കുന്തം ത ല്ലി കൊഴുവുമുണ്ടാക്കുന്ന കാലത്തിെൻറ ആഗമനവിളംബരം. പക്ഷേ, ക്രിസ്തു ജനിച്ചത് അങ്ങനെ ഒരു കാലത്തല്ല. അവനു ജനിക ്കാൻ ഇടം ലഭിച്ചില്ല; അവൻ കാലികളുടെ ഇടയിൽ പിറന്നു. അവെൻറ ജന്മം തനിക്കു ഭീഷണിയായി എന്നു മനസ്സിലാക്കിയ രാഷ്ട് രീയക്കാരൻ ഹേറോദേസ് അവനെ വെട്ടിനീക്കാനാണ് ശ്രമിച്ചത്. ബെത്ലഹേമിൽ രണ്ടു വയസ്സിനു താഴെയുള്ള ആൺകുട്ടികളെ അവ ൻ ആളയച്ചു കൊല്ലിച്ചു. അവൻ അഭയാർഥിയായിത്തീർന്നു. അവെൻറ ജന്മത്തെ എതിരേറ്റത് വെറുപ്പും വിദ്വേഷവും അക്രമവുമ ായിരുന്നു.

ചരിത്രം പലരെയും വഷളാക്കുന്നു. ചരിത്രത്തിെൻറ പാതകങ്ങൾക്കു കണക്കു തീർക്കാനാണ് നാസികൾ കച്ചകെട്ടിയത്. അവർ വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും അക്രമഭാഷ സൃഷ്ടിച്ചു. ഭാഷാഭവനത്തിൽ ലക്ഷങ്ങൾ കൊന്നൊടുക്കപ്പെട്ടു. അത് ആര്യവർഗത്തിെൻറ ചരിത്രശുദ്ധീകരണമായിരുന്നു. പഴമയുടെ പാതകങ്ങൾക്ക് അഥവാ പഴമയെ പാതകമാക്കിയവർക്കു തീർക്കാനുള്ള കണക്കുകളുടെ കാലമായി മാറിയിരിക്കുന്നു നമ്മുടെ കാലവും. ദുരന്തസമസ്യയുടെ േപ്രതപിശാചുക്കൾ തലമുറയെ ആവസിക്കുന്നു. പഴയ വൈരങ്ങളെ ഉൗതിക്കത്തിച്ച് അധികാരത്തിെൻറ ഇച്ഛയുടെ ആധിപത്യം സൃഷ്ടിക്കുന്ന മണ്ണിലാണ് നാം.

ലോകം ഒരു കമ്പോളമാക്കപ്പെട്ടിരിക്കുന്നു. പണ്ടു നാസിസത്തിെൻറ ആചാര്യനായി അവരോധിതനായ നീഷേയുടെ ‘അധികാരത്തിെൻറ ഇച്ഛ’യുടെ ആധിപത്യമാണ് നടക്കുന്നത്. അഹത്തിെൻറ വേട്ടയുടെ വേദിയാണ് ചന്ത. അവിടെ എല്ലാം ഇരകളും ചരക്കുകളുമാക്കപ്പെടുന്നു. ഇരപിടിക്കുന്ന കമ്പോളം മനുഷ്യനെ വിലകുറഞ്ഞ ചരക്കാക്കിയിരിക്കുന്നു. അധികാരകാമ്യത്തിൽ വർഗ–ജാതി സമുദായങ്ങൾ ആധിപത്യം നേടുന്നതു വെറുപ്പിെൻറ ഭാഷയിൽ മനുഷ്യരെ തമ്മിൽ വിഘടിപ്പിച്ചാണ്. ഈ വിഘടനത്തിലൂടെ സമുദായ ഐക്യം സൃഷ്ടിക്കുന്ന അധികാരകാമം മതങ്ങളിൽ യുഗാന്ത്യവീക്ഷണമായി മാറുന്നു. യുഗാന്ത്യചിന്ത ലോകാവസാനം സൃഷ്ടിക്കുന്ന ചിന്താപദ്ധതിയാണ്. തങ്ങളുടെ നീതിയുടെ ആയുധത്തിൽ മറ്റുള്ളവരെ വിധിച്ചു കളകൾ പറിച്ചും വെട്ടിയും ശുദ്ധികലശത്തിെൻറ അന്ത്യവിധി നടപ്പാക്കുന്നു. ഈ നടപടിക്ക് അനിവാര്യം പിന്നോട്ടുപോക്കാണ്. പഴമയിലേക്കു തിരിച്ചുപോയി എല്ലാ അനീതികളെയും വെട്ടിനിരത്തി ശുദ്ധമാക്കുന്നു.

അടിമയാക്കപ്പെട്ടുവെന്നു കരുതുന്നവരുടെ മക്കൾ സ്വയം ഉടമകളായ ഹെഗേലിയൻ വൈരുധ്യാത്മക ആത്മീയവാദത്തിൽ വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും ചരിത്രം സൃഷ്ടിക്കുന്നു. അങ്ങനെ രാജ്യം സ്ഥിരമായി അടിയന്തരാവസ്ഥയിലായിരിക്കുന്നു. ബഹുസ്വരത എന്ന വിവരക്കേട് നിശ്ശബ്ദമാക്കിയ ഏകസ്വരാധിപത്യത്തിെൻറ ‘നല്ല ദിനങ്ങൾ’ ജനിക്കുന്ന ചരിത്രം! അവിടെ ചരിത്രത്തിെൻറ അന്ധവും യാന്ത്രികവുമായ പരിണാമത്തിെൻറ അനിവാര്യഹത്യകൾ മുറപോലെ നടക്കുന്നു. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിെൻറ ഔദാര്യത്തിൽ കഴിഞ്ഞില്ലെങ്കിൽ തല്ലിക്കൊല്ലും എന്നതു വ്യക്തമാക്കപ്പെട്ട കാലം. ആതിഥ്യത്തിെൻറ മതം സ്പർധയുടെ മതമായി മാറി. അതു ഫ്രാൻസ് കാഫ്ക പറഞ്ഞ മനുഷ്യൻ പാറ്റയാകുന്ന രൂപാന്തരീകരണമാണ്. അത് ഒരു മതത്തിൽ മാത്രം നടന്നതല്ല. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതിയും ഭൂമിയിൽ മനുഷ്യർക്കു സമാധാനവും ആശംസിക്കുന്ന ക്രിസ്തുമതത്തിനുള്ളിൽപോലും അശാന്തിയുടെയും അഴിമതിയുടെയും കാർമേഘങ്ങൾ മാത്രമല്ല വെറുപ്പിെൻറ മൗലികവാദ വികാരങ്ങളും ഉൗതിക്കത്തിക്കപ്പെടുന്നു.

എന്തുകൊണ്ടും വിഷലിപ്തമായ ഒരു ഭാഷാഭവനത്തിലാണ് കേരളജനത ക്രിസ്മസ് ആഘോഷിക്കുന്നത്. ദൈവം ചരിത്രത്തിൽ ഇറങ്ങിവന്ന കഥയാണു ക്രിസ്മസ്. ചരിത്രത്തിലേക്ക് ദൈവികത ഇറങ്ങിവരുമോ, മനുഷ്യനു മഹത്ത്വം ലഭിക്കുമോ? ധാരാളം പേർക്കു ചിന്ത പിന്നോട്ടുപോകുന്നു; പലർക്കും ചിന്ത ചലിക്കുന്നില്ല. ചരിത്രത്തെ പിടിച്ചുനിർത്തി പിറകോട്ട് നടക്കാൻ പോകുന്നവരുടെ കലികാലത്തിൽ, പുതിയ ഭാവിയുടെ ചിന്തയുണ്ടാകുമോ, സങ്കൽപമുണ്ടാകുമോ? പഴമയുടെ മാലിന്യങ്ങൾ കഴുകിയകറ്റി മനസ്സുകളെ ശാന്തമാക്കാൻ സാധിക്കില്ലേ? സംബന്ധത്തിെൻറ ഭാഷയിൽ കയറിയ വൈരത്തിെൻറ പിശാചിനെ ഇറക്കിക്കളയാനാവുമോ? ദുരന്തത്തിൽനിന്നു ശാന്തിയുടെ വഴി തുറക്കുമോ? സംഘട്ടനങ്ങളെ അനുരഞ്ജനത്തിലേക്കു നടത്താൻ ആർക്കു കഴിയും? ഒത്തുവാസത്തിനും സഹവാസത്തിനും വഴി നടത്തുന്ന പ്രവാചകരും കവികളും പിറക്കുമോ? വെറുപ്പിെൻറ നാവിന് അശുദ്ധി വരുത്തുന്ന സരസ്വതിസംസ്കാരത്തിലേക്ക് ഒഴുകുമോ? വിശുദ്ധഭാഷയുടെ അഭാവത്തിൽ കേഴുന്ന കവികളെവിടെ? കുറ്റക്കാരായി വിധിക്കപ്പെടുന്നവർ കുറ്റത്തിലധികമുള്ളവരാണ് എന്ന് കാണാൻ കോപത്തിെൻറ സൂര്യനേത്രങ്ങൾ കെടണം. വർഗശത്രുവിെൻറ മുഖത്തു വേദം വായിക്കുന്നതിനു കണ്ണെഴുതാൻ അഞ്ജനം എവിടെനിന്നു വാങ്ങും? സൂര്യാരാധനയുടെ റോമാസാമ്രാജ്യങ്ങളാണു ചുറ്റുപാടും. ആധിപത്യത്തിെൻറ സൂര്യപൂജയുടെ പകലിൽ ഒരു നക്ഷത്രവും കാണപ്പെടില്ല; ഒരു വിളക്കിനും വെളിച്ചമുണ്ടാകില്ല. സംഘബോധത്തിെൻറ, അഹങ്കാരത്തിെൻറ സൂര്യനസ്തമിക്കാത്ത ലോകത്തിൽ ആർക്കും അസ്തിത്വം ലഭിക്കില്ല; ആതിഥ്യം ലഭിക്കില്ല. അതിഥിയെ ദേവതുല്യം ആദരിക്കുന്ന മതങ്ങൾ മരിക്കുന്നു. ക്രിസ്മസ് നക്ഷത്രം വിളിച്ചുവരുത്തുന്നത് ഒരു പുതിയ പ്രഭാതമാണ്. നക്ഷത്രം വഴികാണിച്ചതു വിജ്ഞാനികൾക്കാണ്. ആ വിജ്ഞാനികൾ ഏതു മതക്കാരായിരുന്നു? അവർ ആകാശവും ഭൂമിയും വേദമായി വായിച്ചവരാണ്.

അവർ പുൽക്കൂട്ടിലെ കുഞ്ഞിനു നിക്ഷേപപാത്രങ്ങൾ തുറന്നു കാഴ്ചകൾ സമർപ്പിച്ചവരാണ്. ഒരു കുഞ്ഞിെൻറ പിറവിയിൽ ദൈവത്തിെൻറ ദാനം കണ്ടവരാണ്. ഈ കഥ പറഞ്ഞ മാത്യു എന്ന സുവിശേഷകൻ ഒരു വാചകം കൂട്ടിച്ചേർത്തു. ‘‘ഹേറോദേസിെൻറ അടുക്കലേക്കു മടങ്ങിപ്പോകരുതെന്ന സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവർ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.’’ അക്രമത്തിെൻറ വഴി വെടിഞ്ഞു ‘മറ്റൊരു വഴി’ ഭാവിയിലേക്കു തുറക്കാൻ ഈ ക്രിസ്മസിെൻറ താരോദയം പ്രസാദിക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsChritsmas
News Summary - Christmas - Article
Next Story