ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആർക്കുവേണ്ടി?
text_fieldsഭരണഘടനയിലെ 53ാം വകുപ്പിൽ പറയുന്നു:
1. യൂനിയെൻറ ഭരണനിർവഹണ അധി കാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്നതും, ഈ ഭരണഘടന അനുസ രിച്ച് അദ്ദേഹം നേരിട്ടോ തെൻറ കീഴിലുള്ള ഉദ്യോഗസ്ഥന്മാർ വഴിയോ പ് രയോഗിക്കേണ്ടതുമാകുന്നു.
2. മുൻപറഞ്ഞ വ്യവസ്ഥയുടെ സാമാന്യതക് ക് ഭംഗംവരാത്തവിധം യൂനിയെൻറ പ്രതിരോധസേനകളുടെ പരമാധിപത്യം രാഷ് ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്നതും, അതിെൻറ പ്രയോഗം നിയമം വഴി ക ്രമപ്പെടുത്തേണ്ടതുമാകുന്നു.
ഇന്ത്യൻ സൈന്യത്തിെൻറ സർവാധിപൻ രാഷ് ട്രപതിയാണെന്ന് ഭരണഘടന അടിവരയിട്ട് പറയുകയാണ്. ഇതിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നിലവിലു ള്ള കര, നാവിക, വായുസേന മേധാവികൾക്ക് മുകളിലായി ഒരു സേനാതലവനെ പ്രഖ് യാപിച്ചിരിക്കുന്നത്. ഭരണഘടനയിൽ നിലവിലുള്ള പ്രസിഡൻറിെൻറ അവകാശാധികാരങ്ങളെ ചോദ്യം ചെയ്യുന്നതിന് സമാനമായ നടപടിയാണിത്. പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് സർവസൈന്യാധിപൻ പദവി പ്രത്യേകം എടുത്തുപറയുന്നിെല്ലങ്കിലും മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായ ഇദ്ദേഹം സ്വാഭാവികമായും അപ്രഖ്യാപിത സർവസൈന്യാധിപനാകുമെന്ന കാര്യത്തിൽ സംശയമില്ല.
ഇത്തരത്തിലുള്ള ഒരു നയപരമായ തീരുമാനം കേന്ദ്രസർക്കാറിന് കൈക്കൊള്ളാം. എന്നാൽ, അതിന് ഭരണഘടന ഭേദഗതി വേണ്ടിവരും. ഭരണഘടനപരമായി നിലവിലുള്ള സർവസൈന്യാധിപനായ യൂനിയൻ പ്രസിഡൻറിെൻറ അവകാശാധികാരങ്ങൾക്ക് സമാന്തരമായി ഒരു പദവി സൃഷ്ടിക്കുന്നത് ഭരണഘടനയെത്തന്നെ തിരുത്തിക്കുറിക്കലാണ്. അതുകൊണ്ടുതന്നെ ഇത് ഭരണഘടന വിരുദ്ധമാണ്.
എന്നാൽ, ഭരണഘടനയുടെ 368ാം വകുപ്പ് (ഭരണഘടന ഭേദഗതി ചെയ്യുന്നതിന് പാർലമെൻറിനുള്ള അധികാരവും അതിനുള്ള നടപടിക്രമങ്ങളും) അനുസരിച്ച് സർക്കാറിന് ഇക്കാര്യത്തിൽ ഭേദഗതി കൊണ്ടുവരാം. പാർലമെൻറിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇത് പാസാക്കണം. രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകളുടെയെങ്കിലും അംഗീകാരം ഇതിന് അനിവാര്യവുമാണ്. ഇതിലേക്കൊന്നും പോകാതെ വെറും കാബിനറ്റ് തീരുമാനംകൊണ്ടു മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഒരു പദവിയല്ല രാജ്യത്തെ സർവസൈന്യാധിപന് സമാനമായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം.
രാജ്യത്തിെൻറ മൂന്ന് സേനാവിഭാഗങ്ങളെയും ഏകോപിപ്പിക്കാൻ ഒരു മേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്- സി.ഡി.എസ്) എന്ന പുതിയ പദവി സൃഷ്ടിച്ച് പ്രതിരോധരംഗത്ത് ഐതിഹാസികവും സുപ്രധാനവുമായ പരിഷ്കരണം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതിെൻറ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി: ‘‘ഇനി യുദ്ധത്തിെൻറ സ്വഭാവം മാറി. സാങ്കേതികമായ ഒരുപാട് മുന്നേറ്റങ്ങൾ പ്രതിരോധരംഗത്ത് ഉണ്ടായി. ഈ സാഹചര്യത്തിൽ ഇന്ത്യയും മുന്നോട്ടുപോയേ മതിയാവൂ. മൂന്ന് സേനാവിഭാഗങ്ങളുടെ ഏകോപനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് സുപ്രധാനമായ ഈ തീരുമാനത്തിലേക്ക് പോകുന്നത്.’’
നരേന്ദ്ര മോദിയുടെ രണ്ടാം സർക്കാർ ‘ഒരു രാജ്യം, ഒരു ഭരണഘടന’ എന്ന മുദ്രാവാക്യമുയർത്തി ജമ്മു-കശ്മീർ വിഭജിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം. അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളിൽ സി.ഡി.എസ് (അല്ലെങ്കിൽ സമാനപദവി) ഉെണ്ടന്നാണ് മോദി പറയുന്നത്. ദേശീയസുരക്ഷ ഉപദേഷ്ടാവ് പദവി നേടിയെടുത്ത പ്രധാനമന്ത്രി എ.ബി. വാജ്േപയിയുടെ പിൻഗാമിയായിരിക്കുകയാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സൃഷ്ടിക്കുന്ന മോദി.
സി.ഡി.എസ് എന്ന ആവശ്യത്തിന് ഇന്ത്യയിൽ രണ്ട് ദശാബ്ദത്തോളം പഴക്കമുണ്ട്. കാർഗിൽ യുദ്ധശേഷം രൂപവത്കരിച്ച കെ. സുബ്രഹ്മണ്യൻ കമ്മിറ്റി ഇത്തരം ഒരു നിർദേശം മുന്നോട്ടുവെച്ചിരുന്നു. 2001ൽ അന്നത്തെ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി അധ്യക്ഷനായ മന്ത്രിസഭ ഉപസമിതി സി.ഡി.എസ് വേണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, പൊതു അഭിപ്രായത്തെ മാനിച്ച് അത് നടപ്പാക്കാൻ അന്നത്തെ കേന്ദ്രസർക്കാർ തയാറായില്ല. 2018ൽ പാർലമെൻറിൽ സി.ഡി.എസ് രൂപവത്കരണവുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നിരുന്നു. ഈ വിഷയത്തെപ്പറ്റി രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടന്നുവരുകയാണെന്നായിരുന്നു അന്ന് പ്രതിരോധ സഹമന്ത്രി മറുപടി നൽകിയത്. മുൻ പ്രതിരോധമന്ത്രി മനോഹർ പരീകറും ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കുറേക്കാലമായി ഇത് നടപ്പാക്കാനുള്ള ശ്രമത്തിലുമായിരുന്നു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സർവസൈന്യാധിപൻ അല്ലെന്നും മൂന്ന് സേനവിഭാഗങ്ങളുടെയും വെറും കോഓഡിനേറ്റർ മാത്രമാണെന്നുമാണ് ഇവർ പറയുന്നത്. എന്തായാലും കര, നാവിക, വായുസേന മേധാവികളുടെ മുകളിൽത്തന്നെയാണ് സി.ഡി.എസ്. ഈ സേനാമേധാവികൾക്ക് നാല് നക്ഷത്ര റാങ്കാണ് ഉള്ളത്. സി.ഡി.എസിന് പഞ്ചനക്ഷത്ര റാങ്ക് നൽകാനാണ് ധാരണയെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്.
സൈനികരംഗത്ത് സപയറ്റിത്തെളിഞ്ഞ ഒരു ഉദ്യോഗസ്ഥൻതന്നെ പ്രതിരോധ വിഷയത്തിൽ സർക്കാറിന് ഉപദേശം നൽകണമെന്നാണ് പുതിയ തീരുമാനം. നിലവിലുള്ള ഐ.എ.എസ്/ഐ.എഫ്.എസ്/ഐ.പി.എസ് ഉദ്യോഗസ്ഥന്മാർക്ക് സൈനിക വിഷയത്തിൽ കാര്യമായ പരിജ്ഞാനം കാണുകയിെല്ലന്നാണ് വിലയിരുത്തൽ. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിർദേശത്തെ ബഹുഭൂരിപക്ഷം പ്രതിപക്ഷനേതാക്കളും ശക്തമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ഡിഫൻസ് രംഗത്ത് നിലവിലുള്ള സംവിധാനമാകെ മാറ്റിമറിക്കാനുള്ള ഒരു സാഹചര്യവും ഇന്ന് ഈ രാജ്യത്ത് ഇല്ല. നമ്മുടെ ഭരണഘടനയുടെ അഭേദ്യ ഭാഗമായി അതിനകത്തുനിന്നുകൊണ്ടും, ജനാധിപത്യ സംവിധാനങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടുമാണ് നിലവിലുള്ള സൈനികമേധാവികളും ഭരണഘടനയിലെ സർവസൈന്യാധിപനായ പ്രസിഡൻറും മുന്നോട്ടു പോകുന്നത്.
സർവസൈന്യാധിപന് സമാനമായ ഒരു പദവി നിലവിലുള്ള യൂനിയൻ പ്രസിഡൻറിെൻറ അധികാരത്തിന് സമാനമായി സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് സൃഷ്ടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നമ്മുടെ തൊട്ടടുത്തുള്ള പാകിസ്താനിലും ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിലുള്ള ചില രാജ്യങ്ങളിലും പട്ടാളം അധികാരം പിടിച്ചെടുത്തതിന് സമാനമായ ഒരു സാഹചര്യം ഇവിടെയും സൃഷ്ടിക്കപ്പെടാൻ ഇത് ഇടയാക്കുമെന്ന് ഇതിനകംതന്നെ പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിക്കഴിഞ്ഞിരിക്കുകയാണ്. ചരിത്രത്തിൽനിന്ന് പാഠം പഠിക്കാൻ മോദി-അമിത് ഷാ കൂട്ടുകെട്ട് തയാറാകാത്തത് ഖേദകരമാണ്. യഥാർഥത്തിൽ നേരിട്ട് ഔദ്യോഗിക ബന്ധമില്ലാത്ത മൂന്ന് സൈന്യാധിപന്മാരും അതിന് മുകളിൽ സർവസൈന്യാധിപനായ യൂനിയൻ പ്രസിഡൻറുമെന്ന നിലവിലുള്ള നമ്മുടെ ഭരണഘടനയിലെ വ്യവസ്ഥയാണ് ഇന്ത്യൻ ജനാധിപത്യത്തിന് ഗുണകരം.
തനിക്ക് താൽപര്യമുള്ള ഒരു പട്ടാളമേധാവിയെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിച്ച് ഇന്ത്യൻ മിലിട്ടറിയിൽ സ്വാധീനം കാര്യമായി വർധിപ്പിക്കുക എന്ന ഗൂഢലക്ഷ്യം മാത്രമാണ് പ്രധാനമന്ത്രി മോദിക്ക് ഈ വിഷയത്തിലുള്ളത് എന്ന ആക്ഷേപം വ്യാപകമാണ്. എന്തായാലും ഇന്ത്യയെപ്പോലുള്ള പാർലമെൻററി ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന ഒരു പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് ഒരു നീതീകരണവുമില്ല. ഈ പദവി സൃഷ്ടിക്കണമെങ്കിൽതന്നെ ഭരണഘടനയുടെ 368ാം വകുപ്പ് അനുസരിച്ചുള്ള ഭരണഘടനഭേദഗതിയിലേക്ക് നീങ്ങാൻ കേന്ദ്രം തയാറാകണം. ജമ്മു-കശ്മീർ വിഭജനത്തിലും ഭരണഘടനയിലെ 370, 30(എ) എന്നിവ റദ്ദ് ചെയ്തതിലുമെന്നതുപോലെ ഭരണഘടന ഭേദഗതി ഇല്ലാതെ ഭരണഘടനയെയും പാർലമെൻറിനെയും നോക്കുകുത്തിയാക്കി മുന്നോട്ടു പോകാനാണ് മോദി സർക്കാറിെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.