Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവീണിതല്ലോ...

വീണിതല്ലോ കിടക്കുന്നൂ,  ചെങ്ങന്നൂരിൽ...

text_fields
bookmark_border
വീണിതല്ലോ കിടക്കുന്നൂ,  ചെങ്ങന്നൂരിൽ...
cancel

പതിനെട്ടു ദിവസം നീണ്ട കുരുക്ഷേത്ര യുദ്ധത്തിനുശേഷം യുദ്ധഭൂമി കാണാനെത്തുന്ന കൗരവരുടെ അമ്മയായ ഗാന്ധാരിയുടെ ഒരു സീനുണ്ട് മഹാഭാരതത്തിൽ. സർവം രക്തമയം, പ്രതാപികളായ രാജാക്കന്മാരോടൊപ്പം തേരും കുതിരകളുമെല്ലാം ചത്തുമലച്ചു കിടക്കുന്നു, കാക്കയും കഴുകനും നരിയുമെല്ലാം വട്ടമിടുന്നു, വീരശൂര പരാക്രമികളുടെ ശവങ്ങൾ, എത്രയെത്ര ദയനീയ ചിത്രങ്ങൾ... ഒടുവിൽ അർജുന പുത്രനായ അഭിമന്യുവും മരിച്ചുകിടക്കുന്നതു കണ്ടപ്പോൾ നിയന്ത്രണം വിട്ട ഗാന്ധാരി ഇങ്ങനെ വിലപിച്ചു:
‘വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുണിഞ്ഞയ്യോ ശിവ ശിവ!...

അത് പഴയ കഥ. ഇപ്പോൾ ഇവിടെ, ഇൗ നൂറ്റാണ്ടിൽ അതായത് 2018 മേയ് 28ന് അവസാനിച്ച,  മൂന്നു മാസത്തോളം നീണ്ട, ചെങ്ങന്നൂർ യുദ്ധം കഴിഞ്ഞ് ആ യുദ്ധഭൂമി സന്ദർശിക്കുേമ്പാൾ കാണുന്ന രംഗങ്ങൾ അതി ദയനീയമാണ്. വിജയശ്രീലാളിതനായ വിജയനും സജി ‘വിജയനും’ അവരുടെ സേനാപതികളുമൊഴിച്ച് ഏതാണ്ടെല്ലാവരും അഭിമന്യുവിന് സമാനരായി ‘വീണിതല്ലോ കിടക്കുന്നു ’ എന്ന അവസ്ഥയിലാണ്.ഭാഗ്യത്തിന് ആർക്കും ജീവഹാനിയൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും എന്ത് സംഭവിച്ചുവെന്ന് മനസ്സിലാവാതെ അന്തംവിട്ട് നിൽക്കുന്നവർ, കരഞ്ഞുവിളിച്ചു നിൽക്കുന്നവർ, സംസാരശേഷി നഷ്ടെപ്പട്ടവർ, ഭാവിയെ ഒാർത്ത് നിലവിളിച്ച് ഉറക്കത്തിൽ ചാടിയെഴുന്നേൽക്കുന്നവർ, പിച്ചും പേയും പറയുന്നവർ, നാടുവിടാൻ ഒരുങ്ങി നിൽക്കുന്നവർ, യുദ്ധാവസാനത്തിനു മുമ്പ് നാടുകടത്തപ്പെട്ടവർ എന്നുവേണ്ട ഉറപ്പിച്ച കസേര മറ്റാരോ എടുത്തുകൊണ്ടു പോകുന്നതായി സ്വപ്നം കാണുന്നവർ, എട്ടു കാലി മമ്മൂഞ്ഞുമാർ, എടുക്കാച്ചരക്കായി കിടക്കുന്നവർ, എന്നിങ്ങനെ എത്രയെത്ര പേരെയാണ് പഴയ ചേര രാജ്യത്തിലെ പ്രധാന ഉൗരുകളിലൊന്നായിരുന്ന ചെങ്ങന്നൂരിൽ കാണാൻ കഴിയുന്നതെന്നോ. വിജയപക്ഷത്തെന്ന് നടിക്കുകയും ഒന്ന് തോറ്റിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നവരും ‘ചാനൽ കോടതി’ ജഡ്ജിമാരും പുറമേ.

1991 മുതൽ ഡി. വിജയകുമാർ ചെങ്ങന്നൂരിൽ കോൺഗ്രസിെൻറ സ്ഥാനാർഥി പട്ടികയിലുണ്ട്. ഇൗ 27 വർഷത്തിനിടയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ‘കോൺഗ്രസ് സ്ഥാനാർഥികളായി പരിഗണിക്കപ്പെടുന്നവരിൽ അഡ്വ. ഡി. വിജയകുമാറും ഉൾപ്പെടുന്നു’ എന്നതുവരെയായിരുന്നു സ്ഥാനാർഥി വിജയകുമാറിെൻറ ആയുസ്സ്. അതു കഴിയുേമ്പാൾ ഏതെങ്കിലും ആണോ പെണ്ണോ സ്ഥാനർഥിത്വം അടിച്ചുകൊണ്ടു പോവും. അപ്പോൾ ഒന്ന് മുറുമുറുക്കും, കുറച്ചൊന്ന് വിമതനാവും അതുകഴിഞ്ഞ് പഴയ ആളായി മാറും. എപ്പോഴെങ്കിലും കോൺഗ്രസുകാരൻ തോറ്റാൽ വിജയകുമാറായിരുന്നുവെങ്കിൽ ജയിച്ചേനെയെന്ന് അടുപ്പക്കാരെക്കൊണ്ട് പറയിപ്പിക്കും. അത് മതിയായിരുന്നു അദ്ദേഹത്തിന്.
അങ്ങനെ അയ്യപ്പ സേവാസംഘവും കാർഷിക ബാങ്കും കോടതിയുമൊക്കെയായി കഴിയവെയാണ് കെ.കെ. രാമചന്ദ്രൻ നായരുടെ മരണം. തെരഞ്ഞെടുപ്പ് വരുമെന്നറിയാമായിരുന്നുവെങ്കിലും ഒന്നും പ്രതീക്ഷിച്ചില്ല. ആഗ്രഹിച്ചതുമില്ല. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. എല്ലാ കോൺഗ്രസ് ഗ്രൂപ്പുകളും ചേർന്ന് വിജയകുമാറിനെ സ്ഥാനാർഥിയാക്കിക്കളഞ്ഞു. കോൺഗ്രസിൽ വഴക്കില്ലാതെ ഒരു തീരുമാനമെടുത്തു എന്നു വന്നപ്പോൾ തന്നെ ഒരു വശപ്പിശക് തോന്നിച്ചിരുന്നു. ഒരു ഗ്രൂപ്പുകാരനെ മറ്റേ ഗ്രൂപ്പുകാർ വലിച്ചിടുക എന്നതാണ് കോൺഗ്രസ് സംസ്കാരം. അതിനു വ്യത്യസ്തമായി എല്ലാ ഗ്രൂപ്പുകളും ഒന്നിച്ച് സ്ഥാനാർഥിയാക്കിയപ്പോൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ വാരി. അതിനൊപ്പം മറ്റു ചിലകാര്യങ്ങളും കൂടി വർക്കൗട്ട് ചെയ്തപ്പോൾ ചെങ്ങന്നൂരുകാരാകെ ആ പാവത്തെ വാരി നിലത്തിട്ടു. ഇതുവരെ ‘വിജയകുമാറായിരുന്നുവെങ്കിൽ’ എന്നെങ്കിലും പറഞ്ഞ് ആശ്വസിക്കാമായിരുന്നു. ഇനി അതിനും പറ്റാതായി.
അഭിഭാഷകൻ, എഴുത്തുകാരൻ, വാഗ്മി,താർക്കികൻ, സംഘിയെങ്കിലും ഏത് അരമനയിലും ഏത് ഉസ്താദിെൻറയടുത്തും ചെന്ന് കയറാൻ കഴിയുന്ന വ്യക്തിത്വത്തിെൻറ ഉടമയാണ് പി.എസ്. ശ്രീധരൻ പിള്ള. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എം.എൽ.എ പട്ടികയിലും അദ്ദേഹമുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ രണ്ടാം സ്ഥാനത്തിനു സമാനമായ മൂന്നാം സ്ഥാനത്തും അദ്ദേഹം ചെങ്ങന്നൂരിൽ പാർട്ടിയെക്കൊണ്ടെത്തിച്ചു.

ഇത്തവണയും ആദ്യം ഉയർന്ന പേര് ശ്രീധരൻപിള്ളയുടേത് തെന്നയായിരുന്നു.എന്നാൽ ‘അച്ഛേ ദിൻ’െൻറ ചെമ്പ് ഒക്കെ തെളിഞ്ഞു കഴിഞ്ഞിരുന്നതിനാൽ ഇനിയും അത്  ചെങ്ങന്നൂര് ചെലവാകില്ലെന്ന് വക്കീലിന് നന്നായി അറിയാമായിരുന്നു. പേക്ഷ, ഇക്കാര്യം മറ്റുള്ളവർക്കും മനസ്സിലായതിനാൽ സ്ഥാനാർഥിത്വം ശ്രീധരൻപിള്ളയുടെ തലയിൽത്തന്നെ കെട്ടിെവച്ചു. സി.പി.എമ്മിനെ തോൽപിച്ച ത്രിപുര ബഡായി മാത്രമായിരുന്നു ആകെ പറയാനുണ്ടായിരുന്നത്. അവിടെ വിപ്ലവം നയിച്ച ബിപ്ലവ് കുമാർ വന്ന് പതിവ് മണ്ടത്തമൊക്കെ പറഞ്ഞുപോയി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ രായ്ക്കു രാമാനം സംസ്ഥാന പ്രസിഡൻറിനെത്തന്നെ കെട്ടുകെട്ടിച്ചത്. ചെങ്ങന്നൂരിൽ  സത്യത്തിൽ വീണത് ശ്രീധരൻപിള്ളയല്ല, കുമ്മനമാണ്. ബി.ജെ.പിയുടെ പുതിയ ആസ്ഥാനത്തെ മുഖ്യമന്ത്രിയുടെ മുറിയിലിരിക്കാനായിരുന്നു മോഹം. പക്ഷേ, ചെന്നുനിന്നത് രാജ്ഭവനിലാണ്. അതു പോെട്ടന്ന് വെക്കാം. പക്ഷേ, ഡൽഹിയിലെ മിസോറം ഭവനിൽ ചെന്നപ്പോൾ സ്വീകരണം ബൈബിൾ വായിച്ച്. അതും സഹിച്ച്  ഉൗൺ മുറിയിൽ കയറിയപ്പോഴോ അവിടെ ഗവർണർക്കായി ഒരുക്കിയിരുന്നത് ബീഫ് കൊണ്ടുള്ള കൊണ്ടാട്ടം വരെ. പശു സംരക്ഷകന് ഉചിത സ്വീകരണം! ഇതിനാണ് വിധി എന്ന് പറയുന്നത്. ഇപ്പോൾ ഇവിടെനിന്ന് നാടുകടത്തപ്പെട്ട് ചെന്നയാളെ, അവിടെനിന്ന് ഒാടിക്കണെമന്നാണത്രെ ഒരു കൂട്ടരുടെ ആവശ്യം.
കെ.എസ്.യു മുതൽ കെ.പി.സി.സി പ്രസിഡൻറ് വരെയായി പിന്നെ, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ് ഇനി സ്വാഭാവികമായി രമേശ് ചെന്നിത്തല എത്തേണ്ടത് മുഖ്യമന്ത്രി സ്ഥാനത്താണ്. എല്ലായിടത്തും വ്യക്തിമുദ്ര പ്രകടിപ്പിച്ച പ്രവർത്തനമായിരുന്നു. ഇത്തരമൊരു റെക്കോഡ് മറ്റൊരു നേതാവിനും ഇല്ലതാനും. എങ്കിലും എന്തോ ഒരു പോരായ്മ. ഏറെ ഗവേഷണം നടത്തിയ ശേഷമാണ് ഒരു പുതുപ്പള്ളിക്കാരെൻറ സാന്നിധ്യമാണ് ചെന്നിത്തലക്കാരന് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് കണ്ടെത്തിയത്. ആ തടസ്സവും ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് തലേന്ന് നീക്കിക്കിട്ടി. ഇനി മുന്നോട്ടുകുതിക്കാൻ ഒരു കടമ്പയും ഇല്ലെന്ന് കരുതിയിരിക്കെയാണ്

വെള്ളിടി പോലെയുള്ള തെരഞ്ഞെടുപ്പ് ഫലം . ഒരു ഉപ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം തോൽക്കുന്നത് അത്ര ആനക്കാര്യമൊന്നുമല്ല.പ്രതിപക്ഷ നേതാവിനെ അതു ബാധിക്കേണ്ടതുമില്ല. പക്ഷേ, ഇവിടെ അതല്ല കാര്യം. സ്വന്തം മണ്ഡലമാണ്. സ്വന്തം ബൂത്തിൽപോലും എതിർ മുന്നണിക്ക് ഭൂരിപക്ഷം ഒന്നും പത്തുമല്ല,177, ഇനി പഞ്ചായത്തിലെ കണക്കെടുത്താൽ അത് രണ്ടായിരത്തിനു മേലെ. തലേന്ന് ഒരു ടെൻഷനുമില്ല, കംഫർട്ടബിൾ മെജോറിറ്റി എന്നൊക്കെ തട്ടിവിട്ടിട്ട് സ്വന്തം ബൂത്തിൽ പോലും ജയിക്കാൻ പറ്റിയില്ലെങ്കിൽ അത് ഒന്നല്ല, ഒരു ഒന്നൊന്നര നാണക്കേടും. താക്കോൽ സ്ഥാനം വാങ്ങിച്ചുകൊടുക്കാൻ പണ്ട് ഉൗർജിതമായി നിന്നവരൊക്കെ ഇപ്പോഴും ചങ്ങനാശ്ശേരിയിലുണ്ട്. അവരുപോലും വിജയനൊപ്പം കൂടിയതാണ് കൊടും ചതിയായിപ്പോയത്. അതുമല്ല, ചങ്ങനാശ്ശേരിയിലുള്ളവർക്ക് ഇപ്പോൾ പഥ്യം മറ്റു ചിലരെയാണെന്നും കേൾക്കുന്നുണ്ട്.

കണ്ടകശ്ശനി കെണ്ടേ പോകൂ എന്ന് പറഞ്ഞുകേട്ടപ്പോൾ ഇത്ര കരുതിയിരുന്നില്ല. മൂന്നു വർഷത്തിനിടക്ക് ഉമ്മൻ ചാണ്ടിയെ തേടിവന്ന ഗ്രഹപ്പിഴകൾക്ക് ൈകയും കണക്കുമില്ല. സലിംരാജ്, പാറ്റൂർ തുടങ്ങി സോളാറും സരിതയും വരെ നീളുന്നു ആ പട്ടിക. യു.ഡി.എഫ് തോൽവിയോടെ ശനി തീരുമെന്നായിരുന്നു വിശ്വാസം. പ്രായശ്ചിത്തമായി പ്രതിപക്ഷ നേതൃസ്ഥാനം തന്നെ വേണ്ടെന്നുെവച്ചു. എന്നിട്ടും വിടാതെയാണ് ശിവരാജൻ കമീഷൻ റിപ്പോർട്ട് വന്നത്. അതിെൻറ നാറ്റക്കേസ് കോടതിയിൽ പോയി പകുതി മാറ്റിയിട്ടാണ് ചെങ്ങന്നൂരിൽ സർവൈസന്യാധിപനായത്. അവിടെ വിജയംകണ്ട് പ്രഭാവം വീെണ്ടടുക്കാമെന്നും കരുതി. അപ്പോഴാണ് രാഹുൽജിക്ക് പ്രേമം വന്നത്. അതിെൻറ പിറകേ കേരളം വിട്ട് ആന്ധ്രയിലേക്ക് വണ്ടികയറിക്കൊള്ളാനുള്ള ഉത്തരവും വന്നു. ചിലർ അങ്ങനെയാണ് സ്നേഹിച്ച് നക്കിക്കൊന്നു കളയും. ഒാേരാന്നിനും ഒാരോരോ കാരണങ്ങൾ എന്നല്ലാതെ ഇതിന് എന്ത് പറയാനാ.  ൈകയിലുള്ള മലയാളം പോയിട്ട് ഇംഗ്ലീഷു കൊണ്ടു തന്നെ അവിടെ ഒരു കാര്യവുമില്ല. ഇനി തെലുങ്ക് അക്ഷരമാല തൊട്ട് പഠിക്കണം. കോൺഗ്രസ് ഒാഫിസ് കണ്ടെത്താൻ ഉപഗ്രഹസർവേ വേണ്ട ആന്ധ്രയിൽ ഫലം ചെങ്ങന്നൂര് തന്നെയായിരിക്കുകയും ചെയ്യും. അതിെൻറ പേരുദോഷം വേറെ. അതോടെയെങ്കിലും ഗ്രഹപ്പിഴാ കാലസന്ധിക്ക് മാറ്റംവരുമെന്ന് പ്രതീക്ഷിക്കാനേ നിവൃത്തിയുള്ളൂ.

എത്ര തല്ലുകൊണ്ടാലും രാത്രി വെളുക്കുേമ്പാൾ ചേട്ടാ എന്നു വിളിച്ചു ചെല്ലുന്ന ചില ഭാര്യമാരുണ്ട്. അത്തരത്തിലൊരവസ്ഥയിലാണ് ജൂനിയർ വെള്ളാപ്പള്ളി. എം.പി സ്ഥാനം, അതു കഴിഞ്ഞ് മന്ത്രി, കൂടെയുള്ളവർക്കെല്ലാം കാറും പത്രാസും. എന്നിങ്ങനെ എന്തൊക്കെയായിരുന്നു അമിത്ജിയുടെ പ്രലോഭനങ്ങൾ. അതു കേട്ടാണ് അവർ കൊടുത്ത വായിൽക്കൊള്ളാത്ത പേരുമായി ഒരു പാർട്ടി തന്നെ ഉണ്ടാക്കിയത്. ഒന്നും കൊടുത്തില്ലെന്ന് മാത്രമല്ല,ചോദിക്കുേമ്പാൾ ഇപ്പം ശരിയാക്കാം എന്ന ഡയലോഗും. ഒടുവിൽ എം.പിയാക്കുമെന്ന് പത്രവാർത്ത വരുത്തിയും നാറ്റിച്ചു. അത് കണ്ട് കുർത്തയും പൈജാമയും വാങ്ങിക്കുകയും ചെയ്തു. ചെങ്ങന്നൂർ വന്നപ്പോൾ മുഖം വീർപ്പിച്ചു നിന്ന് നീരുെവച്ചത് മാത്രം മിച്ചം. വേറൊരിടത്തും കേറ്റില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഇനിയും ചേട്ടാ വിളിച്ചു നിൽക്കനേ നിവൃത്തിയുമുള്ളൂ.മാണിസാറിെൻറ അവസ്ഥയെ ഉപമിക്കാൻ കാളിദാസൻ ഇനി ഒരിക്കൽ കൂടി ജനിക്കണം. അത്രക്കു പരിതാപകരമാണത്. കയ്യാലപ്പുറത്തെ തേങ്ങാ പോലെ രണ്ടു വർഷത്തോളം ഇരുന്നിട്ട് ഒടുവിൽ ചെന്നു വീണുകൊടുത്തത് നിലയില്ലാക്കയത്തിലേക്ക്. അതുമില്ല, ഇതുമില്ല, അമ്മേടെ ദീക്ഷയുമില്ല എന്നതാണ് ഏറക്കുറെയുള്ള അവസ്ഥ.

എട്ടുകാലി മമ്മൂഞ്ഞ് ആകില്ലെന്ന് മുൻകൂട്ടിത്തന്നെ പ്രഖ്യാപിച്ചിരുന്നുകൊണ്ടായിരിക്കും സജിയെ ജയിപ്പിച്ചത് ഞാനാണെന്ന് വെള്ളാപ്പള്ളി ഇതുവരെ പറഞ്ഞില്ല. എങ്കിലും ചില സൂചനകൾ നൽകി അത് പറയാതെ പറയുന്നുമുണ്ട്. വോെട്ടടുപ്പിനു മുെമ്പങ്ങാനും സജി ചെറിയാനെ ജയിപ്പിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നെങ്കിൽ കാര്യം ഏതാണ്ട് തീരുമാനമായേനെ. അങ്ങെന പറയുമെന്ന് തോന്നിയപ്പോൾ തന്നെ മൈക്രോ ഫിനാൻസ് കേസെടുപ്പിച്ച് അതിനു തടയുമിട്ടതിലുമുണ്ട് സജിയുടെ മിടുക്ക്.പിണറായിക്ക് ജനം ജയം കൊടുത്തതോടെ മിണ്ടാട്ടമില്ലാത്തവരായ രണ്ടു കൂട്ടർ കൂടിയുണ്ട്. സി.പി.െഎക്കാരും ചാനൽ ജഡ്ജിമാരുമാണ് അവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km maniramesh chennithalamalayalam newsOPNIONChengannur election
News Summary - chenganur byelection-Opnion
Next Story