Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചെങ്ങന്നൂർ മർമം

ചെങ്ങന്നൂർ മർമം

text_fields
bookmark_border
ചെങ്ങന്നൂർ മർമം
cancel

വിട്ടുവിട്ടു സ്പന്ദിക്കുകയും അമർത്തുേമ്പാൾ  വേദനിക്കുകയും ചെയ്യുന്ന ശരീരഭാഗങ്ങളെയാണ് മർമസ്ഥാനങ്ങൾ എന്നു പറയുന്നത്. ഇൗ ഭാഗത്ത്  മുറിവേൽക്കുകയോ അടിയേൽക്കുകയോ ചെയ്താൽ മരണംവരെ സംഭവിക്കാം. മർമം എന്ന പദം മരിക്കുക എന്നർഥമുള്ള ‘മൃ’ എന്ന ധാതുവിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത് എന്നതുതന്നെ മർമത്തിെൻറ പ്രാധാന്യം വ്യക്തമാക്കുന്നു. നൂറ്റിയെട്ട് മർമങ്ങളാണ് മനുഷ്യശരീരത്തിലുള്ളത്. തൊടുമർമം, പടുമർമം, തട്ടുമർമം, നോക്കുമർമം... എന്നിങ്ങനെ. ഇപ്പോൾ പുതിയൊരു മർമംകൂടി കേരളത്തിൽ ഉദയംചെയ്തിരിക്കുകയാണ്. അതാണ് ‘ചെങ്ങന്നൂർ മർമം’. ഇക്കൊല്ലം ജനുവരിക്കു ശേഷമാണ് ഇതു കണ്ടെത്തിയത്. സൂക്ഷ്മമായി പറഞ്ഞാൽ, ജനുവരി 14ന് ചെങ്ങന്നൂർ എം.എൽ.എയായിരുന്ന കെ.കെ.രാമചന്ദ്രൻ നായർ മരിക്കുകയും അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുകയും ചെയ്തതോടെ. നിലവിലുള്ള  മർമങ്ങളെക്കുറിച്ച് ഏതാണ്ടൊരു ധാരണ കളരിയാശാന്മാരിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും ‘ചെങ്ങന്നൂർ മർമം’ എങ്ങനെയാണ് പ്രവർത്തിക്കുകയെന്നോ പ്രതിപ്രവർത്തിക്കുകയെന്നോ ഇനിയും പൂർണമായും വ്യക്തമായിട്ടില്ല. ‘മർമമറിയുന്നവന് സർവത്ര മർമം’ എന്നു പറയുേമ്പാലെ എവിടെത്തൊട്ടാൽ അനുകൂലം, എവിടെത്തൊട്ടാൽ പ്രതികൂലം എന്നറിയാത്ത ആശങ്കയിലാണ് ചെങ്ങന്നൂരിലെ നിയുക്ത സ്ഥാനാർഥികളും അവരെ നിർത്തിയിട്ടുള്ള രാഷ്ട്രീയ പാർട്ടികളും. പൂർണസ്വഭാവം തെരഞ്ഞെടുപ്പുഫലം വന്നാലേ അറിയാനാവൂവെങ്കിലും പുറത്തുവരുന്ന സൂചനകൾ െവച്ച് അസാധാരണ സ്വഭാവ വിശേഷങ്ങളുള്ളതാണ്  ചെങ്ങന്നൂർ മർമമെന്നാണ് വ്യക്തമാവുന്നത്. ഇതുവരെ ദോഷമായിരുന്നത് നല്ലതായി മാറുക, നല്ലതായിരുന്നത് ദോഷമാവുക, എന്തും എപ്പോഴും വിളിച്ചു പറഞ്ഞിരുന്നവർ മൗനികളാവുക തുടങ്ങിയവയൊക്കെ സംഭവിക്കുന്നതായിട്ടാണ് ഫലസൂചനകൾ. കഴിഞ്ഞ കുറെ നാളുകളായി അല്ല, വർഷങ്ങളായി എന്നുതന്നെ പറയാം, കേരളീയർക്കാകെ എന്ത് തോന്നിയവാസവും വിളിച്ചുപറയാനും ആക്ഷേപിക്കാനും ലൈസൻസുള്ള ഒരു പേരായിരുന്നു കെ.എം. മാണി. മുമ്പ് മാണിസാർ എന്ന് മുഴുവൻ പറയും മുമ്പ് എഴുന്നേറ്റ് നിന്നിരുന്നവർ വരെ ഇക്കാലയളവിൽ സാറൊക്കെ കളഞ്ഞ് മാണിയെന്നു മാത്രമല്ല, പല വിശേഷണങ്ങളും ചേർത്ത്  അദ്ദേഹത്തെ വിളിക്കുക പതിവായിരുന്നു. എന്തിന്, സത്യസന്ധത തെളിയിക്കണമെങ്കിൽ മാണിയെ രണ്ടു ചീത്ത പറയണമെന്നുവരെയായി കാര്യങ്ങളുടെ കിടപ്പ്.

എന്നാൽ, ചെങ്ങന്നൂർ മർമം പ്രത്യക്ഷപ്പെട്ടതോടെ എല്ലാം മാറിമറിഞ്ഞു. ഇപ്പോൾ മാണിയെന്നു പറഞ്ഞാൽ സി.പി.എമ്മിനും കോൺഗ്രസിനും ബി.ജെ.പിക്കും വെറും മാണിയല്ല, പൊന്നുമാണിയാണ്. സാറിനു വേണ്ടി അവർ പിടിവലിയാണ്. ഒരുവശത്ത് സജി ചെറിയാൻ, മറുവശത്ത് ഡി. വിജയകുമാർ, അതിനുമപ്പുറത്ത് പി.എസ്. ശ്രീധരൻ പിള്ള.
ബാറെന്നോ ബാർക്കോഴയെന്നോ നോെട്ടണ്ണൽ യന്ത്രമെന്നോ വിജിലൻസ് കേസെന്നോ നിയമസഭയിലെ ചരിത്രപ്രസിദ്ധമായ ബജറ്റ് അവതരണമെന്നോ പറഞ്ഞാൽ ആർക്കും ഒന്നും ഒാർമയില്ല. എല്ലാവർക്കും ഒരുമിച്ച് സ്മൃതിനാശം വന്ന അവസ്ഥ. ഇനി എങ്ങനെയെങ്കിലും അതൊക്കെ ഒന്നു ഒാർമപ്പെടുത്തിയാൽത്തന്നെ  ചോദിക്കും അതിന് മാണി, അല്ല, മാണി സാറുമായി എന്തു ബന്ധമെന്ന്. എം.പിയൊക്കെയായതിെൻറ ആവേശത്തിൽ പാവം വി. മുരളീധരൻ എന്തോ ഒന്ന് പറഞ്ഞത് മാണിയെക്കുറിച്ചാണെന്ന് തോന്നിയതിെൻറ പേരിൽ എന്തൊക്കെയായിരുന്നു പുകില്. ബി.ജെ.പി കോർ കമ്മിറ്റിവരെ കൂടി മുരളീധരനെ ഒരു പരുവമാക്കി.

സി.പി.എമ്മിനാണെങ്കിൽ മാണി സാറില്ലാതെ ഇനി എന്തു ജീവിതം എന്ന മട്ടാണ്. സാറിനെതിരെയുള്ള കേസുകളോരോന്നായി അവർ തീർത്തുകൊണ്ടിരിക്കുകയാണ്. ബാറുകൾ എല്ലാം തുറക്കുംമുമ്പ് തന്നെ ബാർക്കേസുകൾ അടച്ച് എല്ലാം ശരിയാക്കുമെന്ന പ്രകടനപത്രിക വാഗ്ദാനം പാലിക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ.  ഞങ്ങളാരും ഇറക്കിവിട്ടതല്ല, വേണമെങ്കിൽ മാണി വന്നോേട്ട എന്നൊക്കെ നേരത്തേ ഗമ പറഞ്ഞിരുന്ന ചെന്നിത്തല പോലും ഇപ്പോൾ സൗമ്യഭാവത്തിലാണ്. മാണിയെ കൂട്ടിക്കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടിയെ ഏർപ്പെടുത്തിയിരിക്കുകയാണ് ഉമ്മൻ ചാണ്ടി. ആകപ്പാടെ ഒരു കാനം രാജേന്ദ്രന് മാത്രമാണ് മുറുമുറുപ്പ്. മെയ്യനങ്ങാതെ കൂലി വാങ്ങുന്നവരായതുകൊണ്ട്  സി.പി.െഎക്കാർക്ക് എന്തു പണിക്കുറ്റവും പറയാമല്ലോ! അഴിമതിക്കേസിൽ സുപ്രീംകോടതി ശിക്ഷിച്ച ആർ. ബാലകൃഷ്ണ പിള്ളയെ കൂടെക്കൊണ്ടുനടക്കാൻ  ഒരു പ്രയാസവുമില്ലാത്ത കാനത്തിനാണ് മാണി ഇത്ര അസ്പൃശ്യനാവുന്നത് എന്നത് മറ്റൊരു വിരോധാഭാസം.

കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ സാമൂഹികാവസ്ഥയെ വർണത്തിൽനിന്ന് വർഗാടിസ്ഥാനത്തിലാക്കുകയെന്ന ചരിത്രപരമായ ദൗത്യനിർവഹണമാണ് സാമ്പത്തികസംവരണം നടപ്പാക്കൽകൊണ്ട് സി.പി.എം ലക്ഷ്യമിട്ടത്. ഉദ്യോഗസ്ഥരിൽ തൊണ്ണൂറിലധികം ശതമാനവും മുന്നാക്കക്കാരായ ദേവസ്വം ബോർഡ് തന്നെ മുന്നാക്കസംവരണം  നടപ്പാക്കാൻ തെരഞ്ഞെടുത്ത ആ സി.പി.എം ബുദ്ധിവൈഭവത്തെ വിശേഷിപ്പിക്കാൻ മലയാളത്തിൽ പദമില്ലെന്നാണ്  ഭാഷാപണ്ഡിതർ പറയുന്നത്. ബി.ജെ.പിക്കാരോടു വല്ലോം ചോദിച്ച് ഇതിനായി സംസ്കൃതത്തിൽ നിന്ന് വാക്ക് കടമെടുക്കാൻ എം.എ. ബേബിയെപ്പോലെയുള്ള ഭാഷാപണ്ഡിതരെ സി.പി.എം ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ലോ അക്കാദമി മുതൽ കീഴാറ്റൂർ വരെയുള്ള കാര്യങ്ങളിൽ പിണറായി വിജയൻ എടുത്ത എല്ലാ തീരുമാനങ്ങൾക്കും എതിരായിരുന്നു കോൺഗ്രസും ബി.ജെ.പിയും സി.പി.െഎയും വരെ. എന്നാൽ, സാമ്പത്തികസംവരണം നടപ്പാക്കുന്നതിൽ അവർക്കാർക്കും ഒരു എതിർപ്പുമുണ്ടായിരുന്നില്ല. അക്കാര്യത്തിൽ എല്ലാവരും രഹസ്യമായെങ്കിലും പിണറായിയെ സ്തുതിച്ചു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ചെങ്ങന്നൂർ മർമത്തിൽ സംവരണം എങ്ങനെ ഏശുമെന്ന ശങ്ക എല്ലാവർക്കുമുണ്ട്. അതിനാൽ, കേന്ദ്രത്തിൽ ഇത് നടപ്പാക്കാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ച് വീമ്പടിച്ച കോടിയേരി തന്നെ ഇനി അവിടെച്ചെന്ന് ‘സ’ എന്നുച്ചരിക്കാൻ പോലും തയാറാവുമോയെന്ന് കണ്ടറിയണം.

ഇതിനിടെ ചില മൗനങ്ങളും സംഭവിച്ചിട്ടുണ്ട്. കുറേക്കാലമായി, പെരുന്നയിലെ സുകുമാരൻനായർ ചേട്ടൻ രാഷ്ട്രീയ വിഷയങ്ങളിൽ പരസ്യമായ അഭിപ്രായപ്രകടനത്തിനൊന്നും തയാറാവാറില്ല. പത്മ കഫേ, സമുദായാംഗങ്ങളുടെ ആരോഗ്യരക്ഷ തുടങ്ങിയ സൃഷ്ടിപരമായ കാര്യങ്ങളിലാണ് അദ്ദേഹത്തിന് കമ്പം. എങ്കിലും ചെങ്ങന്നൂർ കയറണമെങ്കിൽ നായന്മാരുടെ കൈപിടിക്കണമെന്നതിനാൽ ആ കൈകളുടെ ഉടമസ്ഥനായ ചേട്ടൻ എന്തെങ്കിലുംപറയുമെന്നാണ് എല്ലാവരും വിചാരിച്ചത്. രാമചന്ദ്രൻ നായർക്കുപകരം സജി ചെറിയൻ വന്നിട്ടുപോലും അദ്ദേഹം ഒന്നും മിണ്ടിയിട്ടില്ല. ഇനി എൻ.എസ്.എസിെൻറ ചിരകാല ആഗ്രഹമായ സാമ്പത്തിക സംവരണം പിണറായി നടപ്പാക്കിക്കൊടുത്തതിനാലാണോ ഇൗ മൗനമെന്നും അറിയില്ല.

തെരഞ്ഞെടുപ്പാവുേമ്പാൾ ചില സ്ഥാനാർഥികൾ ജയിക്കുമെന്ന് പ്രഖ്യാപിച്ച് അവരുടെ തോൽവി ഉറപ്പാക്കുന്ന നടേശൻ മുതലാളിയും ഉറപ്പിച്ച് മിണ്ടിയിട്ടില്ല. മോൻ ബി.ജെ.പിയോട് ഗുഡ്ബൈ പറഞ്ഞിട്ടില്ല, സാമ്പത്തിക സംവരണം നടപ്പാക്കിയ സി.പി.എമ്മിനെ പിന്തുണക്കാൻ പറ്റില്ല, കോൺഗ്രസുകാർ വിെട്ടാന്നും പറയുന്നില്ല.പിണറായിയുടെ കൈയിലിരിക്കുന്ന വിജിലൻസ് കേസുകൾ ഒന്നും രണ്ടുമല്ല എന്നിങ്ങനെയുള്ള വിഷമവൃത്തത്തിലുമാണ് അദ്ദേഹം.

ഇനിയുമുണ്ട് മർമങ്ങൾ. ആറന്മുള പറഞ്ഞാൽ കീഴാറ്റൂർ വരും, ദലിത് ശാന്തി പറഞ്ഞാൽ വടയമ്പാടി ഉയരും, വിഷ്ണുനാഥിനെ കാണിച്ചാൽ  സോളാർ കത്തും.  ത്രിപുര പറഞ്ഞാൽ ഗോരഖ്പുർ പറയും, അലിമുദ്ദീനെ ഒാർത്താൽ  ഷുഹൈബിനെയും ഒാർക്കും. തെരഞ്ഞെടുപ്പ് കമീഷന് മുമ്പ് കർണാടകയിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ബി.ജെ.പിക്ക് ചെങ്ങന്നൂർ തീയതി പറയാൻ ഇനിയും ധൈര്യം വരാത്തത് ബി.ഡി.ജെ.എസ് മർമഭയം കൊണ്ടുമാവാം. ശോഭന ജോർജിെൻറ  ഇഷ്ടനേതാവായി പിണറായി വിജയൻ മാറി എന്ന അത്ഭുതവും ചെങ്ങന്നൂരിൽ സംഭവിച്ചു!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsChengannur election
News Summary - Chengannur Election - Article
Next Story