കോവിന്ദിൽ തുടങ്ങുന്നു മാറ്റങ്ങളുടെ ഘട്ടം
text_fieldsനീതിപീഠം, ഉദ്യോഗസ്ഥവൃന്ദം, കാബിനറ്റ്, മാധ്യമങ്ങൾ, രാഷ്ട്രപതിപദം തുടങ്ങിയ ജനാധിപത്യത്തിെൻറ നെടുന്തൂണുകൾക്ക് മുമ്പില്ലാത്തവിധം ബലക്ഷയം സംഭവിച്ചിരിക്കുന്നു. ഇത്തരമൊരു പരിണതി നരേന്ദ്ര മോദിയിലും പ്രഭൃതികളിലും പകരുന്ന അമിതമായ ആത്മവിശ്വാസം നിസ്സാരമായി വിലയിരുത്തപ്പെട്ടുകൂടാ. ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് ഇത് ശുഭവാർത്തയല്ല.
അപകടകരമായ ഒരു ദശാസന്ധിയിലേക്കാണ് നാം ചുവടുവെച്ചുകൊണ്ടിരിക്കുന്നത്. രാജ്യാതിർത്തിയിലെ സ്ഥിതിവിശേഷങ്ങൾ ആശങ്കജനകമായതും വൈദേശിക പ്രശ്നങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നതും സന്തോഷിക്കാൻ വകനൽകുന്ന കാര്യങ്ങളല്ല. എന്നാൽ, ജനാധിപത്യ വ്യവസ്ഥയുടെ സ്ഥായീഭാവത്തെ തന്നെ അട്ടിമറിക്കാനിടയാക്കുന്ന ആഭ്യന്തര സമവാക്യ പരിവർത്തനങ്ങൾ സംഭവിക്കാൻ പോകുന്നു എന്നതാണ് കൂടുതൽ സ്വാസ്ഥ്യം തകർക്കുന്ന യാഥാർഥ്യം.
പുതിയ രാഷ്ട്രപതി ആരാകുമെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അസാധാരണമായ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ റെയ്സിനാഹിൽസിലെ രാഷ്ട്രപതി പീഠത്തിൽ രാംനാഥ് കോവിന്ദ് അവരോധിക്കപ്പെടുമെന്ന കാര്യത്തിൽ സന്ദേഹമില്ല. റെയ്സിനാഹിൽസിലെ സിംഹാസനമാറ്റം അതിേൻറതായ അനന്തരഫലങ്ങൾ സൃഷ്ടിക്കുക പതിവാണ്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമിടയിലെ മേൽകോയ്മാപ്രശ്നം പലപ്പോഴും ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്. രാഷ്ട്രപതിപദവും പ്രധാനമന്ത്രിപദവും അധികാര മത്സരത്തിെൻറ കേന്ദ്രങ്ങൾ അല്ലായിരിക്കാം. എന്നാൽ, ഏത് രാഷ്ട്രപതിയുടെയും അധികാരം പ്രധാനമന്ത്രിമാരിൽ അലോസരങ്ങളും വിതക്കാറുള്ളതായി പൂർവചരിത്രം സ്പഷ്ടമാക്കുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കുേമ്പാൾ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. പുതിയ രാഷ്ട്രപതിയുടെ രംഗപ്രവേശം കേന്ദ്രഭരണത്തിൽ മോദി പുലർത്തുന്ന പ്രഭാവത്തെ ഏതുവിധം സ്വാധീനം ചെലുത്തും? രാംനാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ നോമിനിയാണെന്ന് ഡൽഹിയിലെ രാഷ്ട്രീയകേന്ദ്രങ്ങൾ തീർത്തുപറയുന്നു. കോവിന്ദിനെ നാമനിർദേശം ചെയ്തതിലൂടെ ആർ.എസ്.എസിെൻറ നാട്യങ്ങൾക്ക് അടി നൽകാൻ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതായാണ് സൂചനകൾ. മറ്റു സ്ഥാനാർഥികളെ ഗോദയിലിറക്കുക എന്ന ലക്ഷ്യം ആർ.എസ്.എസ് താലോലിച്ചിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി സഹജീവന മണ്ഡലത്തിൽ രക്ഷാധികാരി/ആശ്രിതൻ ഫോർമുലയിൽ മേൽക്കൈ നേടണെമന്ന ചിന്താഗതി നരേന്ദ്ര മോദിയിൽ കലശലായി ഉെണ്ടന്ന് കാണാം. നേരേത്ത അടൽ ബിഹാരി വാജ്പേയിയും ഇൗ മോഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
ഭരണഘടനയോടുള്ള പ്രധാനമന്ത്രിയുടെ കൂറും നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്തോടുള്ള സ്വയംസേവകെൻറ ഭക്തിയും തമ്മിലുളവാകുന്ന ഉരസൽ മാത്രമാണ് പ്രശ്നത്തിെൻറ മർമം. ഭരണഘടനാപരമായ ബാധ്യതാ നിർവഹണങ്ങൾക്കാണ് ആർ.എസ്.എസിെൻറ ആവശ്യങ്ങളേക്കാൾ താൻ പരിഗണന നൽകുക എന്ന നിലപാട് വാജ്പേയി തുടക്കം മുതൽ വെളിപ്പെടുത്തുകയുണ്ടായി. ഒരുപക്ഷേ, അത്തരമൊരു സമീപനത്തിന് ചെറിയ തോതിൽ വില നൽകാൻ അദ്ദേഹം നിർബന്ധിക്കപ്പെടുകയുമുണ്ടായി. ആർ.എസ്.എസിെൻറ നിലപാടിനെ നർമോക്തികളിൽ നേരിട്ട് മോദി നേരത്തേ നൽകിയ സൂചനകൾ സംശയാസ്പദ സ്വഭാവമാർന്നതായിരുന്നു. അവയുടെ അന്തർഗതം വേണ്ടരീതിയിൽ വെളിപ്പെട്ടില്ല. എന്നാൽ, തനിക്കും നാഗ്പുരിലെ ആസ്ഥാനത്തിനുമിടയിൽ ഒരു ലക്ഷ്മണരേഖ വരക്കാൻ പ്രധാനമന്ത്രി അധികം വൈകാതെ നിർബന്ധിതനാകാതിരിക്കില്ല.
രാഷ്ട്രപതി സ്ഥാനാർഥിയായി രാംനാഥ് കോവിന്ദിനെ നാമനിർദേശം ചെയ്യുകവഴി ആ ലക്ഷ്മണരേഖയാണ് മോദി വരച്ചിട്ടുള്ളത്. ഇൗ നീക്കം രക്ഷാധികാരികളായ ആർ.എസ്.എസിെൻറ ശ്രദ്ധയിൽ പതിയാതിരിക്കില്ല. ബി.ജെ.പിക്കാരനായ പ്രധാനമന്ത്രിയുടെ അരമനയിൽ സദാസാന്നിധ്യമറിയിക്കുന്ന ഗജവീരനാണ് ആർ.എസ്.എസ്. കടിഞ്ഞാണില്ലാതെ തിമിർത്തുനടക്കുന്ന ഒരു പ്രധാനമന്ത്രിയെ നിയന്ത്രിക്കാൻ ആർ.എസ്.എസിനെപ്പോലെ ഒരു സംഘടന ആവശ്യമാകുന്നു എന്ന വിരോധാഭാസവും ഇവിടെ കാണാം.ജൂൈല 20ന് തെൻറ സ്വന്തം പ്രസിഡൻറിനെ പ്രധാനമന്ത്രിക്കു ലഭിക്കും. പ്രധാനമന്ത്രിയുടെ തീരുമാന നിർണയങ്ങളിൽ അസാധാരണമായ പ്രഭാവത്തിനാണ് അത് വഴിതുറക്കുക. പ്രണബ് മുഖർജി ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രാഷ്ട്രപതിയായിരുന്നില്ല. എന്നാൽ, അദ്ദേഹം അവഗണിക്കാനാകാത്തവിധം കരുത്തനായിരുന്നു. എന്നാൽ, രാംനാഥ് കോവിന്ദിനെ മോദിക്ക് ഒരിക്കലും ഭയപ്പെടേണ്ടതായിവരില്ല. അധികാരത്തട്ട് പ്രധാനമന്ത്രിക്കനുകൂലമായി ചരിയാൻ തുടങ്ങുന്നുവെന്ന് ചുരുക്കം.
ഒരു ‘പോക്കറ്റ് പ്രസിഡൻറിനെ’ മാത്രമല്ല മോദി സ്വന്തമാക്കാനിരിക്കുന്നത്. ഉപരാഷ്ട്രപതിയും അദ്ദേഹത്തിെൻറ പോക്കറ്റിൽ വീഴാനിരിക്കുന്നു. രാജ്യസഭയിൽ പ്രതിപക്ഷത്തിനുണ്ടായിരുന്ന നേരിയ മേധാവിത്വത്തിനുപോലും അന്ത്യം സംഭവിക്കുകയാണ്. പ്രസംഗവേദി വിട്ടുകൊടുക്കാൻ തയാറാകാത്ത ഹാമിദ് അൻസാരി ജനാധിപത്യമൂല്യങ്ങൾക്കുവേണ്ടി മുഴക്കത്തിൽ ശബ്ദിക്കുന്ന ഉപരാഷ്ട്രപതിയാണ്. ആ വേദിയിലും ഒരു മാസത്തിനകം മോദിയുടെ സ്വന്തം നോമിനി പ്രതിഷ്ഠിക്കപ്പെടും. ആഗസ്റ്റിൽ സുപ്രീംകോടതിയിലും ഇളക്കി പ്രതിഷ്ഠകൾ നടക്കും. ഭരണകൂടത്തിെൻറ മുഖസ്തുതിയിലോ ശകാരത്തിലോ വീഴാത്ത ഏക ജനാധിപത്യകേന്ദ്രമായിരുന്നു നമ്മുടെ നീതിപീഠങ്ങൾ. ജനാധിപത്യത്തിെൻറ ശരിയായ നിലനിൽപിന് സ്വതന്ത്ര ജുഡീഷ്യറിയുടെ സാന്നിധ്യം ഏറ്റവും അനിവാര്യമാണെന്നത് സർവാംഗീകൃത സത്യമാകുന്നു. എന്നാൽ, നീതിപീഠത്തിൽനിന്ന് എതിർപ്പ് ഉയരില്ലെന്ന് ഭരണപക്ഷം സമാശ്വസിക്കുന്ന രീതിയിലേക്ക് ജുഡീഷ്യൽ നിയമനങ്ങൾ തെന്നിമാറുന്നതായി മേഖലയിലെ ചലനങ്ങൾ വിളംബരം ചെയ്യുന്നു. 2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻഭൂരിപക്ഷം നേടുകയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്ത ഘട്ടത്തിൽ പാർട്ടി ശബ്ദത്തിന് കവിഞ്ഞ പ്രാധാന്യം ലഭിച്ചിരുന്നില്ല. അഥവാ പാർട്ടി അധ്യക്ഷന് നരേന്ദ്ര മോദിയുടെ അധികാരാവകാശങ്ങൾക്കുനേരെ വെല്ലുവിളികൾ ഉയർത്താൻ പോന്ന ഒരു നേതാവും അപ്പോൾ രംഗപ്രവേശംചെയ്തിരുന്നില്ല. വാജ്പേയിക്കോ അദ്വാനിക്കുപോലുമോ സ്വന്തമാക്കാനാകാത്ത അധികാരവ്യാപ്തിയായിരുന്നു മോദിക്കു ലഭ്യമായത്.
വാജ്പേയിയുടെ കാലഘട്ടത്തിൽ നേതാക്കൾ കൂട്ടുത്തരവാദിത്തം പ്രകടിപ്പിച്ചപ്പോൾ അത്തരം ‘അംഗവിഹീനത’കളുടെ പരിമിതി മോദിയെ അലട്ടുന്നില്ല.കാബിനറ്റ്, മാധ്യമം, ഉദ്യോഗസ്ഥവൃന്ദം എന്നീ ജനാധിപത്യ സംവിധാനങ്ങളും അഭൂതപൂർവമായ രീതിയിൽ ഭരണത്തിെൻറയും അവസരവാദത്തിെൻറയും പര്യായങ്ങളായി പരിണമിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഉപകരണങ്ങൾ മാത്രമായി ഇവ സേങ്കാചിക്കപ്പെട്ടുകഴിഞ്ഞു. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ട മോദി സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വക്കിൽ എത്തിനിൽക്കുന്നു നോട്ടുനിരോധ^ജി.എസ്.ടി നാടകങ്ങൾ വഴി ഉളവായ കുഴപ്പങ്ങളിൽനിന്ന് സമ്പദ്ഘടന ഇപ്പോഴും മുക്തമല്ല.
അതേസമയം, രാഷ്ട്രീയമായി തങ്ങൾ പരമയോഗ്യരാണെന്ന് മോദിയും കൂട്ടരും തെളിയിച്ചു. കോൺഗ്രസിനെയും ഗാന്ധിമാരെയും പ്രതിപക്ഷത്തെ ഒന്നടങ്കവും അവർ നിഷ്പ്രഭരാക്കി. കറൻസി റദ്ദാക്കൽ എന്ന തമാശ ജനങ്ങൾക്കിടയിൽ ക്രിയാത്മക നടപടിയായി അംഗീകരിപ്പിക്കുന്നതിലും അവരുടെ കൗശലം വിജയംവരിച്ചു. തങ്ങൾക്ക് മുന്നേറാനുള്ള ആവേശമുണ്ടെന്ന് ബി.ജെ.പി കരുതുന്നു. പിറകിൽ സ്വന്തമായ ചരിത്രമുണ്ടെന്നും അവർ വിശ്വസിക്കുന്നു.എന്നാൽ, ഇൗ അമിത ആത്മവിശ്വാസത്തിന് പിന്നിൽ അപായംമറഞ്ഞിരിക്കുന്നു. തങ്ങളാണ് അധികാരത്തിെൻറ നേർ അവകാശികളെന്ന ചിന്താഗതി പാർട്ടിയെ ഗ്രസിച്ചിട്ടുണ്ട്.തങ്ങൾ അപ്രമാദിത്വമുള്ളവരാണെന്ന ഗർവിലാണ് നേതാക്കൾ. എത്ര കരുത്തും ജനകീയതയുമുള്ള നേതാവിെൻറയും സ്വയം കേമനാണെന്ന ഗർവിനെ തിരുത്താൻ പ്രാപ്തിയുള്ള ഉത്തരവാദ സ്ഥാപനങ്ങൾ നിലനിന്നാലേ ജനാധിപത്യം സാർഥകമാകൂ.
(മുൻ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ലേഖകൻ ദ ട്രിബ്യൂൺ എഡിറ്റർ ഇൻ ചീഫ് ആണ്)
കടപ്പാട്: ദ ട്രിബ്യൂൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.