Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേന്ദ്ര സർക്കാർ...

കേന്ദ്ര സർക്കാർ നടത്തുന്നത് അതിതീവ്ര സാമ്പത്തിക കടന്നാക്രമണം

text_fields
bookmark_border
kn balagopal
cancel

സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ്‌ രണ്ടാം പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്‌. ഓണക്കാലത്തുമാത്രം 18,000 കോടി രൂപയാണ്‌ ഖജനാവിൽനിന്ന്‌ ജനങ്ങളിലേക്കെത്തിയത്‌. ട്രഷറി പ്രവർത്തനം ഒരു ദിവസവും സ്‌തംഭിച്ചിട്ടില്ല.

ബില്ലുകൾ മുൻഗണനാ ക്രമത്തിൽ മാറിനൽകുന്നു. രണ്ടുമാസത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 2223 കോടി രൂപ നൽകി. റബർ കർഷക സബ്‌സിഡി, നാളികേര സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെല്ലാം ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. നെല്ല്‌ സംഭരണത്തിനായി 700 കോടിയിൽപരം രൂപയാണ്‌ സപ്ലൈകോക്ക്‌ ലഭ്യമാക്കിയത്‌.

ചെറുതും വലുതുമായ പല പദ്ധതികൾക്കും കഴിഞ്ഞ മാസങ്ങളിൽ ധനാനുമതി നൽകി. കെ.എസ്‌.ആർ.ടി.സിക്ക്‌ ഈ ആഴ്‌ചയിൽ അനുവദിച്ചത്‌ 100 കോടിയാണ്‌. രണ്ടരവർഷത്തിൽ ആകെ സഹായം 4833 കോടിയായി. ക്ഷേമ പെൻഷനായി ഈ സർക്കാർ ഇതുവരെ വകയിരുത്തിയത്‌ 23,350 കോടി രൂപയാണ്‌. ക്ഷേമ പെൻഷനായി 900 കോടിയും ഈ മാസം നീക്കിവെച്ചു. സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനം നവംബർ വരെ നൽകി.

വല്ലാത്ത ഞെരുക്കമുണ്ട്‌

സംസ്ഥാനത്ത്‌ ചെലവുകൾ വെട്ടിച്ചുരുക്കുകയല്ല, വർധിപ്പിക്കുകയാണ്‌. 2020-21ൽ സംസ്ഥാനത്തിന്റെ റവന്യൂചെലവ്‌ 1,19,930 കോടി രൂപയായിരുന്നു. 2021-22ൽ അത് 1,41,950 കോടിയായി. കഴിഞ്ഞവർഷം 1,43,129 കോടി രൂപയായിരുന്നു. ശമ്പള പരിഷ്‌കരണം അടക്കം നടപ്പാക്കിയത്‌ സർക്കാർ ചെലവ്‌ ഉയർത്തുകയാണ്‌. ഇത്തരത്തിൽ ചെലവ്‌ ഉയരുന്നതിനിടയിൽ കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ്‌ കേരളം നേരിടേണ്ടിവരുന്നത്‌.

ഈ വർഷം കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുവാദത്തിലും 57,400 കോടി രൂപ കുറയും. വായ്‌പാനുമതിയിൽ 19,000 കോടി നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 8400 കോടി കുറഞ്ഞു. ജി.എസ്‌.ടി നഷ്ടപരിഹാരം 12,000 കോടിയോളം ഇല്ലാതായി. നികുതി വിഹിതം 3.58 ശതമാനത്തിൽനിന്ന്‌ 1.925 ശതമാനമായി കുറച്ചതിലൂടെ 18,000 കോടിയാണ്‌ വരുമാനനഷ്ടം.

കേന്ദ്ര സർക്കാറിന്‌ നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ്‌ കേന്ദ്ര ധനകാര്യ കമീഷൻ തീർപ്പിന്റെ അടിസ്ഥാനത്തിൽ നികുതി വിഹിതമായി സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌. പതിനഞ്ചാം ധനകാര്യ കമീഷൻ തീർപ്പ്‌ അനുസരിച്ച്‌ നിലവിൽ കേന്ദ്രത്തിന്‌ ലഭിക്കുന്ന തുകയുടെ 41 ശതമാനമെ സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്നുള്ളൂ.

ഇതിന്റെ 1.925 ശതമാനമാണ്‌ കേരളത്തിന്‌ അനുവദിക്കുന്നത്‌. തൊഴിലുറപ്പ്‌ പദ്ധതി ഉൾപ്പെടെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലേക്കടക്കം ഗ്രാന്റുകൾ വെട്ടിക്കുറക്കുകയോ കുടിശ്ശിക വരുത്തുകയോ ചെയ്‌തിട്ടുമുണ്ട്‌.

ദേശീയപാത വികസനത്തിന്‌ ഭൂമിയുടെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന്‌ കേരളത്തോടുമാത്രം കേന്ദ്രം നിർബന്ധം പിടിച്ചു. കിഫ്‌ബി വഴി സമാഹരിച്ച 5580 കോടിയാണ്‌ കേന്ദ്രത്തിന്‌ കൈമാറിയത്‌. ഈ തുകയും സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ അവകാശത്തിൽനിന്ന്‌ വെട്ടിക്കുറക്കുകയായിരുന്നു കേന്ദ്രം.

കിഫ്‌ബിയും ക്ഷേമ പെൻഷൻ കമ്പനിയും സമാഹരിക്കുന്ന തുകയും, 2017 മുതൽ ട്രഷറി സേവിങ്‌സ്‌, പി.എഫ്‌ നിക്ഷേപം എന്നിങ്ങനെ പൊതുകണക്കിൽ വന്ന തുകയും നമ്മുടെ പൊതുകടമായി കണക്കാക്കുകയാണ്‌ കേന്ദ്രം. ഇത്തരം വായ്‌പകൾ സംസ്ഥാനത്തിന്റെ കടത്തിന്റെ ഭാഗമാക്കുമെന്ന്‌ ഇപ്പോൾ തീരുമാനിച്ചശേഷം, മുൻകാല പ്രാബല്യം നൽകി ഈ വർഷത്തെ കടമെടുപ്പ്‌ അവകാശത്തിൽനിന്ന്‌ കുറക്കുന്നത്‌ വിചിത്രമായ നടപടിയാണ്‌.

കടക്കെണി വാദം നിരർഥകം

ഇക്കാര്യങ്ങൾ തുറന്നുപറയുമ്പോൾ കേരളം വലിയ കടക്കെണിയിൽ എന്ന വാദം ഉയർത്താനാണ്‌ ചിലർ ശ്രമിക്കുന്നത്‌. കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്രം കടമെടുത്തത്‌ ജി.ഡി.പിയുടെ 6.8 ശതമാനം. സംസ്ഥാനത്തിന്‌ അനുവദിച്ചത്‌ 2.5 ശതമാനവും. കഴിഞ്ഞവർഷം കേരളത്തിന്റെ റവന്യൂകമ്മി 0.9 ശതമാനത്തിലെത്തി. ഒരു ശതമാനത്തിൽ താഴെ റവന്യൂ കമ്മി എത്തിക്കാനായത്‌ ചരിത്രനേട്ടമാണ്‌.

കടം എടുക്കുക എന്നത്‌ തെറ്റായ കാര്യമല്ല. വികസിത രാജ്യങ്ങൾക്ക്‌ ഉൾപ്പെടെ ആഭ്യന്തര വരുമാനത്തിന്റെ നല്ലൊരു പങ്ക്‌ കടമാണ്‌. ജി.ഡി.പിയുടെ 58 ശതമാനത്തോളം കടമുള്ള രാജ്യമാണ്‌ ഇന്ത്യ. കഴിഞ്ഞ മാർച്ചുവരെ കേന്ദ്ര സർക്കാറിന്റെ ആകെ കടം 157 ലക്ഷം കോടി രൂപയാണ്‌.

2020-21ൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദന(ജി.ഡി.പി)ത്തിന്റെ 90 ശതമാനമാണ്‌ സർക്കാറുകളുടെ കടം എന്ന്‌ റിസർവ്‌ ബാങ്ക്‌ വൃക്തമാക്കിയിട്ടുണ്ട്‌. ഇതിൽ 65 ശതമാനം കേന്ദ്ര സർക്കാർ കടമാണ്‌. കേന്ദ്ര സർക്കാർ പുറത്തുവിട്ട അവസാന കണക്കനുസരിച്ച്‌ തമിഴ്‌നാടിന്റെ കടം 7.54 ലക്ഷം കോടിയാണ്‌.

ഉത്തർപ്രദേശിന്റേത്‌ 7.10 ലക്ഷം കോടിയും. മഹാരാഷ്‌ട്രയുടെ കടം 6.80 ലക്ഷം കോടിയും, പശ്ചിമ ബംഗാളിന്റേത്‌ 6.08 കോടിയും. ഫെഡറൽ ധനവ്യവസ്ഥയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾ കേരളത്തെ വലിയ തോതിലാണ്‌ ബുദ്ധിമുട്ടിക്കുന്നത്‌.

പതിനഞ്ചാം ധനകമീഷൻ റിപ്പോർട്ട്‌ അനുസരിച്ച്‌ രാജ്യത്തെ ചെലവിന്റെ 62.4 ശതമാനം സംസ്ഥാനങ്ങളാണ്‌ നിർവഹിക്കുന്നത്. കേന്ദ്രത്തിന്റെ ബാധ്യത 37.6 ശതമാനം മാത്രം. എന്നാൽ, രാജ്യത്തെ വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രം കൈയാളുന്നു. സംസ്ഥാനങ്ങൾക്ക്‌ 37.8 ശതമാനം മാത്രം.

സംസ്ഥാന റവന്യൂ വരുമാനത്തിലെ കേന്ദ്ര വിഹിതം 2020-21ൽ 44 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 29 ശതമാനമായി. ഈ വർഷം സെപ്‌റ്റംബർ വരെ അക്കൗണ്ടന്റ്‌ ജനറലിന്റെ കണക്കിൽ, മൊത്തം ചെലവിന്റെ 18 ശതമാനം മാത്രമാണ്‌ കേന്ദ്ര വിഹിതം. ആകെ റവന്യൂ വരുമാനമായ 45,540 കോടി രൂപയിൽ 38,509 കോടിയും സംസ്ഥാനത്തിന്റെ തനതു സമാഹരണമാണ്. കേന്ദ്ര നികുതി വിഹിതമായി 5588 കോടിയും, ഗ്രാന്റായി 44.41 കോടി രൂപയുമാണ് ലഭിച്ചത്‌.

ചെലവ്‌ ചുരുക്കൽ നയമല്ല

ശമ്പളം, സർവിസ്‌ പെൻഷൻ ഉൾപ്പെടെ പ്രതിമാസ സർക്കാർ ബാധ്യത വലുതാണ്‌. വായ്‌പ തിരിച്ചടവ്‌ അടക്കം അവശ്യം ചെലവുകളുണ്ട്‌. ക്ഷേമ പെൻഷൻ ഉൾപ്പെടെ ക്ഷേമ, വികസനച്ചെലവുകൾ ഇതിനുപുറമെയാണ്‌. കേന്ദ്ര വിഹിതങ്ങൾ നിഷേധിക്കുന്നത്‌ മറ്റ്‌ പ്രവർത്തനങ്ങളെ ബാധിക്കും.

എന്നാൽ ചെലവ് ചുരുക്കലല്ല സംസ്ഥാന നയം. സൗജന്യങ്ങൾ പാടില്ലെന്ന കേന്ദ്ര നിലപാട്‌ സംസ്ഥാനം അംഗീകരിക്കുന്നില്ല. ക്ഷേമത്തിനൊപ്പം വികസനമെന്നതാണ്‌ നമ്മുടെ നിലപാട്‌. നികുതിപിരിവ്‌ ഊർജിതപ്പെടുത്തിയും അധികചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ദൃഢീകരണ പാതയിലാണ്‌ സംസ്ഥാനത്തിന്റെ ധനമാനേജ്മെന്റ്‌.

കഴിഞ്ഞ വർഷം മുൻവർഷത്തെ അപേക്ഷിച്ച്‌ ജി.എസ്‌.ടി വരുമാനം 23,000 കോടി വർധിപ്പിക്കാനായി. 2021-22ൽ തനത്‌ നികുതി വരുമാന വർധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 23.36 ശതമാനമായി വീണ്ടും ഉയർത്തി. ഈ വർഷവും തനത്‌ വരുമാന നിശ്ചയങ്ങൾ ലക്ഷ്യത്തിൽ എത്തുമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌.

സംസ്ഥാനത്തിന്‌ അർഹമായും ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറക്കുകയും, കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ വലിയ വെട്ടിക്കുറവ്‌ വരുത്തുകയും ചെയ്യുന്ന കേന്ദ്രസർക്കാർ വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സർക്കാർ ഗാരണ്ടി നൽകി വായ്‌പയെടുത്ത്‌ പൂർത്തീകരിക്കാനും അനുവദിക്കുന്നില്ല.

2017 മുതൽ പൊതുകണക്കിന്റെയും ബജറ്റിനുപുറത്തുള്ള കടത്തിന്റെയുമൊക്കെ പേരുപറഞ്ഞ്‌ 1.07 ലക്ഷം കോടി രൂപയുടെ കടമെടുപ്പ്‌ അവകാശമാണ്‌ നിഷേധിച്ചത്‌. ഇത്‌ സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യങ്ങൾക്കെതിരാണ്‌. നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളീയർ എന്ന നിലയിൽ നമുക്ക്‌ ഒന്നിച്ചുനിൽക്കാനാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central GovernmentEconomyIndia NewsKerala News
News Summary - Central government is carrying out extreme economic attack
Next Story