Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരളത്തെ...

കേരളത്തെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം

text_fields
bookmark_border
kn balagopal
cancel
camera_alt

കെ.എൻ. ബാലഗോപാൽ

കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതത്തിലും വായ്പ അനുമതിയിലും വലിയ വെട്ടിക്കുറവുണ്ടാകുന്നു. കേന്ദ്ര സർക്കാറിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ്‌ സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കുന്നത്‌

സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട സാമ്പത്തിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് കേരളത്തിലെ എൽ.ഡി.എഫ്‌ സർക്കാർ ചൂണ്ടിക്കാട്ടുമ്പോൾ ബി.ജെ.പിയുടെ കൂടെ നിന്ന് പരിഹസിക്കുന്ന നിലപാടാണ്‌ കോൺഗ്രസും യു.ഡി.എഫും സ്വീകരിച്ചുപോന്നത്‌. അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നതിൽ ഭരണപരമായ പ്രശ്‌നങ്ങൾ മാത്രമല്ല, രാഷ്‌ട്രീയ കാരണങ്ങളാണ്‌ പ്രധാനമെന്ന കേരളത്തിന്റെ ആക്ഷേപം ശരിവെക്കുന്നതാണ്‌ ഇപ്പോൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പരാതികൾ.

സാമ്പത്തികാവകാശങ്ങൾ സംരക്ഷിക്കണമെന്നും അർഹതപ്പെട്ട ധനവിഭവങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്‌ കേരളം പലതവണ കേന്ദ്രത്തിന്‌ കത്തെഴുതി. ബന്ധപ്പെട്ടവരെയെല്ലാം നേരിൽകണ്ട്‌ പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തി. ഇതെല്ലാം പ്രതികാരബുദ്ധിയോടെ അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ്‌ സുപ്രീംകോടതിയെ സമീപിക്കാനും കേന്ദ്ര സർക്കാറിനെതിരായ പ്രതിഷേധം സമരരൂപത്തിൽ ഡൽഹിയിൽ പ്രകടിപ്പിക്കാനും കേരളം തീരുമാനിച്ചത്‌.

നമ്മൾ ഉന്നയിക്കുന്ന വിഷയങ്ങൾക്ക്‌ ആധികാരികത പകരുന്നതാണ്‌ നിതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ. സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ഫണ്ട്‌ വെട്ടിക്കുറക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്നാണ്‌ അദ്ദേഹം തുറന്നുപറഞ്ഞത്‌.

കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതത്തിലും വായ്പ അനുമതിയിലും വലിയ വെട്ടിക്കുറവുണ്ടാകുന്നു. കേന്ദ്ര സർക്കാറിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ്‌ സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കുന്നത്‌. ഡൽഹിയിൽ ഈ മാസം എട്ടിന്‌ കേരളം നടത്തുന്ന സമരത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്‌.

വിഭവവിഭജനത്തിൽ കേരളം നേരിടുന്ന കടുത്ത വിവേചനത്തിന്റെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ പതിനഞ്ചാം ധന കമീഷന്റെ ശിപാർശകൾ പരിശോധിച്ചാൽ മതിയാകും. നികുതി വിഹിതത്തിന്റെ 17.939 ശതമാനം ഉത്തർപ്രദേശിന്‌ ലഭിക്കുന്നു. ബിഹാറിന്‌ 10.058 ശതമാനവും മധ്യപ്രദേശിന്‌ 7.85 ശതമാനവും മഹാരാഷ്‌ട്രക്ക്‌ 6.317 ശതമാനവും ഗുജറാത്തിന്‌ 3.478 ശതമാനവും ലഭിക്കുന്നു. കേരളത്തിനാകട്ടെ 1.925 ശതമാനവും.

ഈ കുറവ്‌ തുറന്നുകാട്ടുമ്പോൾ, കേരളത്തിന്‌ റവന്യൂ കമ്മി ഗ്രാന്റ് അനുവദിച്ചിട്ടുണ്ടെന്നും ഉയർന്ന വിഹിതം ലഭിച്ച സംസ്ഥാനങ്ങൾക്ക്‌ ഈ ഗ്രാന്റ് ഇല്ലെന്നുമാണ്‌ മറുപടി. കേരളത്തിന്‌ അനുവദിച്ച ആകെ റവന്യൂ കമ്മി ഗ്രാന്റ് 37,814 കോടി രൂപയാണ്‌. പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ദുരന്ത നിവാരണം, തദ്ദേശ സ്ഥാപനങ്ങൾവഴി നടത്തുന്ന ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവക്കായി പ്രത്യേക മേഖല ഗ്രാന്റായി 14,899 കോടി രൂപയും അനുവദിച്ചു.

ഇതിൽ ഈ വർഷത്തെ വിഹിതവും നിഷേധിക്കപ്പെടുകയാണ്‌. എന്നാൽ, 17.939 ശതമാനം നികുതി വിഹിതം ലഭിക്കുന്ന ഉത്തർപ്രദേശിന്‌ അനുവദിച്ച പ്രത്യേക മേഖല ഗ്രാന്റ് 83,995 കോടി രൂപ. മഹാരാഷ്ട്രക്ക്‌ കിട്ടിയത്‌ 61,904 കോടി. പത്തു ശതമാനത്തിലേറെ നികുതി വിഹിതം കിട്ടിയ ബിഹാറിനും 46,624 കോടിയുണ്ട്‌. മധ്യപ്രദേശിനും കിട്ടി 40,766 കോടി. വലിയ വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്‌ മൂന്നര ശതമാനം നികുതി വിഹിതവും 30,549 കോടിയുടെ പ്രത്യേക മേഖല ഗ്രാന്റുകളും കിട്ടി.

മൂലധന നിക്ഷേപത്തിനായുള്ള പ്രത്യേക ദീർഘകാല വായ്പ പദ്ധതിയിലും കേരളത്തോടുള്ള കടുത്ത വിവേചനം പ്രകടമാണ്‌. സംസ്ഥാനങ്ങൾക്ക്‌ ലക്ഷം കോടി രൂപയുടെ ദീർഘകാല പലിശരഹിത വായ്‌പ പദ്ധതി കഴിഞ്ഞദിവസത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. നടപ്പു സാമ്പത്തിക വർഷം പ്രഖ്യാപിച്ച്‌ നടപ്പാക്കിയ ഇതേ പദ്ധതിയിൽ കേരളത്തിന്‌ ഒരു രൂപപോലും അനുവദിച്ചില്ല. കഴിഞ്ഞ ഡിസംബർ 13 വരെ 98,156 കോടി രൂപ കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്‌തു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അടുത്ത ഘട്ടം, കെ-ഫോൺ വഴി എല്ലാ കുടുംബത്തിനും ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കൽ അടക്കം ഈ വർഷം നാലായിരത്തിലേറെ കോടി രൂപയുടെ പദ്ധതി കേരളം സമർപ്പിച്ചിരുന്നു. 3000 കോടി രൂപ ലഭിക്കേണ്ടതിൽ, ആദ്യഘട്ട അലോട്ട്‌മെന്റിൽ സംസ്ഥാനത്തിന്‌ 1908 കോടി അനുവദിക്കുന്നതായി അറിയിച്ചു.

പിന്നീട്‌, മറ്റു ചില കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ബ്രാൻഡിങ്‌ മാനദണ്ഡം പാലിച്ചില്ലെന്ന പേരിൽ, അനുവദിച്ച വായ്‌പയും നിഷേധിച്ചു. ഇതേ പദ്ധതിയിൽ ഉത്തർപ്രദേശിന്‌ അനുവദിച്ചത്‌ 18,936 കോടി രൂപയാണ്‌. ബിഹാറിന്‌ 9932 കോടിയും മധ്യപ്രദേശിന്‌ 8134 കോടിയും മഹാരാഷ്ട്രക്ക്‌ 6745 കോടിയും രാജസ്ഥാന്‌ 6026 കോടിയും ലഭിച്ചു. ഈ സംസ്ഥാനങ്ങളുടെ ഭരണനേതൃത്വം ആർക്കാണെന്നത്‌ എല്ലാവർക്കും അറിയാവുന്നതുമാണ്‌.

സാമ്പത്തിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ കേരളം സമർപ്പിച്ച ഹരജി സുപ്രീംകോടതിയിൽ പരിഗണിക്കവേ, കേരളത്തിനു മാത്രമേ പരാതിയുള്ളൂവെന്നാണ്‌ കേന്ദ്ര സർക്കാറിനായി ഹാജരായ അറ്റോർണി ജനറൽ പറഞ്ഞത്‌. ഇപ്പോൾ അത്തരം സംശയങ്ങൾ മാറിക്കാണുമെന്നാണ്‌ പ്രതീക്ഷ.

കേരളത്തിലെ ജനങ്ങൾക്ക്‌ അവകാശപ്പെട്ട അധികാരങ്ങളും സമ്പത്തും ഉറപ്പാക്കാനുള്ള പോരാട്ടത്തിന്റെ ചുവടായാണ് ഫെബ്രുവരി എട്ടിന്‌ കേരള മന്ത്രിസഭയും എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ ഡൽഹിയിൽ സമരം നടത്താൻ നിശ്ചയിച്ചത്‌. അതിലേക്ക്‌ സംസ്ഥാനത്തെ പ്രതിപക്ഷത്തെയും, ഒപ്പം ഇന്ത്യ മുന്നണിയുടെ ദേശീയ നേതാക്കളെയും കക്ഷികളുടെ പ്രതിനിധികളെയും ക്ഷണിച്ചു.

തൊട്ടുപിന്നാലെ, സംസ്ഥാനത്തിനെതിരായ കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുമെന്ന്‌ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു. തെലങ്കാന, ഡൽഹി സർക്കാറുകളും കേന്ദ്ര സർക്കാറിനെതിരെ പ്രത്യക്ഷ സമരപാതയിലാണ്‌. ഇതിനിടയിലാണ്‌ ശനിയാഴ്‌ച കർണാടകയിൽനിന്ന്‌ പ്രധാന പ്രഖ്യാപനമുണ്ടായത്‌.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.എൽ.എമാരും എം.എൽ.സിമാരും ഏഴാം തീയതി ഡൽഹിയിൽ സമരം നടത്തുകയാണ്. വിഷയം കേരളം ഉന്നയിക്കുന്നതുപോലെ ‘കേന്ദ്രത്തിന്റെ വിവേചനവും പ്രതികാര മനോഭാവവും’. കർണാടകയിലെ പ്രതിപക്ഷത്തോട് സമരത്തിൽ പങ്കെടുക്കാനും സിദ്ധരാമയ്യ അഭ്യർഥിച്ചിട്ടുണ്ട്‌.

ഈ വർഷം കേന്ദ്രാവിഷ്‌കൃത പദ്ധതി ചെലവുകളുമായി ബന്ധപ്പെട്ട്‌ കേരളത്തിന്‌ നിഷേധിക്കപ്പെടുന്നത്‌ 7,490 കോടി രൂപയാണ്‌. യു.ജി.സി ശമ്പള പരിഷ്‍കരണ വിഹിതം-750 കോടി, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ്-1,921 കോടി, നെല്ല് സംഭരണം ഉൾപ്പെടെ ഭക്ഷ്യസുരക്ഷ പദ്ധതിക്കുള്ള വിഹിതം-1,100 കോടി, ദുരിതാശ്വസങ്ങൾക്കുള്ള വിഹിതം-139 കോടി, സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട്-69 കോടി, ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് സ്പെഷ്യൽ അസിസ്റ്റൻസ് (ക്യാപക്സ്)-3,000 കോടി, ജി.എസ്.ടി നഷ്ടപരിഹാരം-511 കോടി.

കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുവാദത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വർഷമുണ്ടായ കുറവ് 57,400 കോടി രൂപയാണ്‌. റവന്യൂ കമ്മി ഗ്രാന്റിൽ 8400 കോടി കുറഞ്ഞു. ജി.എസ്‌.ടി നഷ്ടപരിഹാരം നിർത്തലാക്കിയതുമൂലമുള്ള കുറവ് 12,000 കോടിയാണ്‌.

നികുതി വിഹിതം 3.58 ശതമാനത്തിൽനിന്ന്‌ 1.925 ശതമാനമായി കുറച്ചതിലൂടെ ഉണ്ടാകുന്ന നഷ്ടം 18,000 കോടിയും. പബ്ലിക്‌ അക്കൗണ്ടിലെ നീക്കിയിരിപ്പ്‌, കിഫ്‌ബി, സാമൂഹിക സുരക്ഷ പെൻഷൻ കമ്പനി എന്നിവ സമാഹരിച്ച പണം തുടങ്ങിയവയുടെ പേരിൽ വായ്‌പാനുമതിയിൽ 19,000 കോടിയിൽപരം രൂപ വെട്ടിക്കുറച്ചു. 2022-23ൽ ജി.എസ്‌.ഡി.പിയുടെ 2.5 ശതമാനമാണ്‌ കടമെടുക്കാൻ അനുവദിച്ചത്‌.

ഈ വർഷം അതിലും കുറയും. അർഹതപ്പെട്ട വായ്‌പ എടുക്കാൻ അനുവദിക്കണമെന്നതാണ്‌ കേരളത്തിന്റെ പ്രധാന ആവശ്യം. ഒപ്പം, ഒരു ശതമാനം അധിക കടം അനുവദിക്കണമെന്നതും പരിഗണിക്കപ്പെടുന്നില്ല. കേരളത്തെ തകർക്കാനായുള്ള മനഃപൂർവ ഇടപെടലായേ ഇതിനെ കാണാനാകൂ.

രാഷ്‌ട്രീയ വിരോധംമൂലം കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം നടത്തുന്നത് കേരള ജനതക്കെതിരെയാണ്‌. അതുകൊണ്ടുതന്നെ നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ നാം ഒരുമിച്ചു നിന്ന് പൊരുതേണ്ട സന്ദർഭമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi GovernmentPoliticsKerala News
News Summary - Center is trying to destroy Kerala
Next Story