Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപരിസ്ഥിതി...

പരിസ്ഥിതി സന്തുലനത്തിന് കാർബൺ ഡെബിറ്റ് കാർഡ് 

text_fields
bookmark_border
പരിസ്ഥിതി സന്തുലനത്തിന് കാർബൺ ഡെബിറ്റ് കാർഡ് 
cancel

കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക അസന്തുലിതാവസ്ഥ ഭേദമാക്കുന്നതിൽ പാരിസ് കരാറിൽ ലോകം വലിയ പ്രതീക്ഷ അർപ്പിച്ചിരുന്നു. പരിസ്ഥിതിമാന്ദ്യത്തിന് പ്രധാന കാരണമായ അന്തരീക്ഷത്തിലെ കാർബണിെൻറ ആധിക്യം ഭീമമായ തോതിൽ 2016ലും വർധിച്ചുവരുന്നത് ആശങ്കജനകമാണ്. 2015 ഡിസംബറിൽ കാർബണിെൻറ അളവ് 402.11 പി.പി.എം. ആയിരുന്നത് 2016 മേയ് മാസം 407.8 പി.പി.എമ്മും 2017 മാർച്ച് 31 ന് 410 പി.പി.എമ്മും ആയി വർധിച്ചത് സമാനതകളില്ലാത്ത പ്രതിഭാസമാണ്. 2015 കാലയളവിൽ ഒരു വർഷത്തിൽ തന്നെ 3.8 പി.പി.എം. വർധിച്ചതുകൊണ്ടുമാത്രം ആഗോള താപനനിരക്ക് 0.04 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.  ഒബാമക്ക് ശേഷം അധികാരമേറ്റ ഡോണൾഡ് ട്രംപ് തികച്ചും പരിസ്ഥിതിവിരുദ്ധ നിലപാടെടുക്കുകയും കാലാവസ്ഥ വ്യതിയാനം ഒരു സങ്കൽപം മാത്രമാണെന്നും അതു തട്ടിപ്പായി മാത്രമേ വിലയിരുത്താൻ പറ്റൂ എന്ന നിലപാടെടുത്തു. കാലാവസ്ഥക്കരാറിൽനിന്നും പിൻവാങ്ങുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു.

വ്യക്തികളോ അവർ തന്നെയുണ്ടാക്കുന്ന കൂട്ടുകമ്പനികളോ സർക്കാർ കമ്പനികളോ ഉൾപ്പെടെയുള്ള സ്വതന്ത്ര സ്ഥാപനങ്ങൾ ബഹിർഗമിക്കുന്ന കാർബൺ ആണ് പരിസ്ഥിതിനാശത്തിെൻറ പ്രധാന ഉറവിടം. ഇത്തരം സംഘങ്ങളും കമ്പനികളും പങ്കാളികളാവാതെ രാജ്യങ്ങൾ തമ്മിലുള്ള ഏകപക്ഷീയമായി ഉണ്ടാക്കുന്ന കരാറുകളാണ് അവസാനമായി രൂപംകൊണ്ട പാരിസ് കരാർ. മലിനീകരണത്തിന് കാരണമായവർതന്നെ അതിനെ ചെറുക്കുന്ന കരാറിെൻറ ഭാഗമായിത്തീരുകയാണ് വേണ്ടത്. 

ലോകത്തിലെ 40 ഉൗർജ ഉൽപാദന കമ്പനികളിൽ കൂടുതൽ കാർബൺ ബഹിർഗമിക്കുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനമാണ് നാഷനൽ തെർമൽ കോർപറേഷനുള്ളത്. രാജ്യത്തെ 27 പവർ പ്ലാൻറുകളിൽനിന്നായി 209.7  ലോകത്തിലെ 90 വ്യവസായങ്ങൾ ചേർന്നതാണ് കാർബൺ ബഹിർഗമനത്തിെൻറ മൂന്നിൽ രണ്ടു ഭാഗവും- 63 ശതമാനം- അന്തരീക്ഷത്തിലെത്തിക്കുന്നത്. ആരാംകൊ ബ്രിട്ടീഷ് പെേട്രാളിയം കമ്പനി, ഷെൽ നാഷനൽ ഇറാനിയൻ ഓയിൽ കമ്പനി,  ചെവ്റോൺ, എക്സൽ മൊബിൽ തുടങ്ങിയ കമ്പനികൾമാത്രം അഞ്ചിൽ ഒരു ഭാഗം കാർബൺ ബഹിർഗമനത്തിന് കാരണമായിട്ടുണ്ട്. എക്സൽ മൊബിൽ അറ്റോണി ജനറലുമായി ഗൂഢാലോചന നടത്തി പാരിസ് കരാറിനെ അട്ടിമറിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ഇത്തരം ഇൻഡിവിജ്വൽ വ്യവസായങ്ങളെ ഉൾക്കൊള്ളിക്കാതെ കരാറിനു പുറത്തു നിർത്തിയത് അവ നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കി. 78 മില്യൺ ടൺ കാർബൺ വ്യവസായം നടത്തുന്ന അമേരിക്കൻ ഇലക്ട്രിക് പവറും 108 മില്യൺ ടണ്ണോളം കാർബൺ പുറത്തുവിടുന്ന എ.ഇ.എസ്. കോർപറേഷനും കരാറിന് പുറത്താണ്. ഇന്ത്യയിലെ വൻ ഉൗർജ കമ്പനികൾ ഒന്നുംതന്നെ ആഗോള കരാറിെൻറ ഭാഗമായിട്ടില്ല. ഗതാഗത വ്യവസായം 28 ശതമാനത്തോളം കാർബൺ ബഹിർഗമിപ്പിക്കുന്നുണ്ട്. 

അന്താരാഷ്്ട്ര തലത്തിൽ ഇത്തരം കമ്പനികൾ നടത്തുന്ന കാർബൺ ബഹിർഗമനത്തിന് പരിധി നിർണയിക്കുകയാണ് വേണ്ടത്. ഇതിന് ഇൻറർനാഷനൽ കാർബൺ എമിഷൻ ലിമിറ്റിങ് എന്ന അന്താരാഷ്്ട്ര സംഘടന രൂപവത്കരിച്ച് അതിലൂടെ കരാറുകൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ ആഗോള ദൗത്യം പൂർണമായും നിറവേറ്റാൻ കഴിയൂ. 

കാറുകൾ, മറ്റു മോട്ടോർ വാഹനങ്ങൾ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നതിെൻറ ഫലമായി ഡൊമസ്റ്റിക് കാർബൺ എമിഷൻ 27 ശതമാനത്തോളം വർധിക്കുന്നുണ്ട് എന്നാണ് ഇ.പി.എ. കണക്കാക്കിയിട്ടുള്ളത്. ഇതു നിയന്ത്രിക്കണം. ഇതിനു വേണ്ടി ഇൻഡിവിജ്വൽ കാർബൺ ഡെബിറ്റ് ലിമിറ്റ് (െഎ.സി.ഡി.എൽ) കൊണ്ടുവന്ന് ഓരോ വ്യക്തിക്കും പരമാവധി ബഹിർഗമിപ്പിക്കാവുന്നതിെൻറ പരിധി തീരുമാനിക്കുന്ന സമ്പ്രദായം കാർബൺ ബഹിർഗമന നിയന്ത്രണത്തിെൻറ പ്രധാന ഭാഗമാണ്.  സ്വാഭാവികവും അനുവദനീയവുമായ കാർബൺ ബഹിർഗമന പരിധിക്കപ്പുറത്ത് ഉണ്ടാവുന്ന ബഹിർഗമനമാണ് ഐ.സി.ഡി.എല്ലിൽ വരുന്നത്. കാർബൺ ബഹിർഗമിക്കുന്ന ഏതൊരു വസ്തു വാങ്ങുമ്പോഴും എ.ടി.എം. കാർഡ് പോലെ ഡെബിറ്റ് ചെയ്യുന്ന സമ്പ്രദായമാണിത്. പണം ഉണ്ടെങ്കിൽ ആർക്കും എത്ര കാർ വാങ്ങാനും എത്ര ജീപ്പ് വാങ്ങാനും സൗകര്യമുണ്ട്. എന്നാൽ, ഈ സൗകര്യങ്ങൾ സമൂഹത്തിനും പരിസ്ഥിതിക്കും ദോഷം വരുത്താത്തതാണെങ്കിൽ നമുക്ക് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ, ഡീസൽ, പെേട്രാൾ തുടങ്ങിയവ കത്തിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് വന്നുപെടുന്ന കാർബൺ ഡയോക്സൈഡ് ശ്വസിക്കുന്ന സ്വന്തം രാജ്യത്തിലെ ജനങ്ങൾക്കു മാത്രമല്ല, ലോകമാസകലം പാരിസ്ഥിതിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിന് കാരണമാവുന്നു. ഓരോ തവണ ഇന്ധനം വാങ്ങുമ്പോഴും അതിൽനിന്ന് ഉൽസർജിക്കുന്ന കാർബണിെൻറ തോതനുസരിച്ച് കാർബൺ ഡെബിറ്റ് കാർഡിൽ ഡെബിറ്റ് ചെയ്യും. കാലിഫോർണിയ അടക്കമുള്ള രാജ്യങ്ങളിൽ ഇവ ഇപ്പോഴും നിലവിലുണ്ട്. സ്വകാര്യ ആവശ്യത്തിനുവേണ്ടി മരം മുറിച്ചുമാറ്റുമ്പോൾ അതുവഴി നമുക്ക് നഷ്ടപ്പെട്ടുപോയ കാർബൺ സംഭരണശേഷിക്കനുസരിച്ച് ഐ.സി.ഡി. കാർഡിൽ ഡെബിറ്റ് രേഖപ്പെടുത്തും. 25 വർഷം പഴക്കമുള്ള ഒരു മരം മുറിച്ചുമാറ്റുമ്പോൾ ഒരു വർഷം 480 ഐ.ബി.എസ്. കാർബൺ ഡയോക്സൈഡ് സംഭരണശേഷിയുള്ള മരമാണ് നഷ്ടപ്പെടുന്നത്.   

ഇന്ത്യയുടെ പബ്ലിക് യൂട്ടിലിറ്റി സർവീസുകളിൽ (62 എണ്ണം) 2013-ൽ മാത്രം 155 മില്യൺ ടൺ കാർബൺ പുറന്തള്ളുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു വർഷംകൊണ്ട് അതായത് 2016 ഡിസംബർ ആയപ്പോഴേക്ക് 165 മില്യൺ ടൺ കാർബണായി വർധിച്ചത് ആഗോള കരാർ ഇവരെയൊന്നും ബാധിക്കാത്തതുകൊണ്ടാണ്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുപ്രകാരം 1000 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് 0.82 ടൺ (മെഗാവാട്ട് ഹവർ) കാർബൺ പുറന്തള്ളപ്പെടുന്നുണ്ട്. ഇതിനു തൊട്ടുമുമ്പത്തെ വർഷത്തേതിനേക്കാൾ (2015 നെ അപേക്ഷിച്ച്) നാലു ശതമാനം കൂടുതലാണിത്. മുകളിൽ പറഞ്ഞതെല്ലാംതന്നെ വൈദ്യുത ഉൽപാദന വേളയിൽ മാത്രം നാം സ്വീകരിച്ചിട്ടുള്ള കാർബണാണ്. ഉപഭോഗവേളയിലും ഉൽപാദിപ്പിക്കപ്പെടുന്ന കാർബണും കൂടി കണക്കിലെടുത്താൽ മാത്രമേ യഥാർഥത്തിലുള്ള ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ഭൂമിക്ക് ഏൽക്കുന്ന ആഘാതം തിരിച്ചറിയാൻ കഴിയൂ. നമ്മുടെ കേരള ഇലക്ട്രിസിറ്റി ബോർഡ് വൻതോതിൽ ഹൈേഡ്രാ ഇലക്ട്രിക് േപ്രാജക്ടുകൾ ഉണ്ടാക്കുന്നതിനുവേണ്ടി കാടുകളും പുഴകളും നശിപ്പിക്കുന്നുണ്ട്. ഇലക്ട്രിസിറ്റി ബോർഡിന് പരമാവധി ഡെബിറ്റ് ചെയ്യാവുന്ന കാർബണിെൻറ അളവ് അന്താരാഷ്്ട്ര എമിഷിങ് ലിമിറ്റ് ഓർഗനൈസേഷൻ തിട്ടപ്പെടുത്തുകയാണെങ്കിൽ കൂടുതൽ കാർബൺ ഡെബിറ്റ് ചെയ്യും എന്നതുകൊണ്ടുതന്നെ പുതിയ ഹൈേഡ്രാ േപ്രാജക്ടുകൾക്ക് ഈന്നൽ നൽകില്ല. ഇത്തരം പബ്ലിക് യൂട്ടിലിറ്റി സർവിസ് തുടങ്ങുമ്പോൾ നശിപ്പിക്കപ്പെടുന്ന കാടുകൾ, പുഴകൾ, തോടുകൾ, കുന്നുകൾ പ്രസ്തുത രാജ്യത്തെ മാത്രമല്ല ലോകത്തിലെ പരിസ്ഥിതിയെത്തന്നെ തകിടം മറിക്കുന്നതിനാൽ ആഗോള പരിസ്ഥിതി സംഘടനകൾക്ക് ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നതിന് അവകാശമുണ്ടായിരിക്കണം 

പരിസ്ഥിതിവിരുദ്ധ പ്രവർത്തനം കാർബൺ ഡെബിറ്റ് ചെയ്യുമ്പോൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം കാർബൺ െക്രഡിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. കാർബൺ ഡെബിറ്റിനനുസരിച്ച് കാർബൺ െക്രഡിറ്റുമുണ്ടായിരിക്കുമ്പോൾ മൊത്തം കാർബൺ ആഘാതം ശൂന്യമായിരിക്കും. ഭൂട്ടാൻ ആളോഹരി കാർബൺ ബഹിർഗമനം ഏകദേശം ഇന്ത്യക്ക് തുല്യമാണ്. എന്നിട്ടുപോലും ഭൂട്ടാൻ കാർബൺ ന്യൂട്രൽ രാജ്യമായി മാറിയത് കാർബൺ ബഹിർഗമനത്തിനനുസരിച്ച് ജൈവവൈവിധ്യം രൂപപ്പെടുത്താൻ കഴിഞ്ഞു എന്നതുകൊണ്ട് മാത്രമാണ്. 

കാലാവസ്ഥക്കരാറിൽ വ്യക്തികളുടെയോ സംഘടനകളുടെയോ പ്രാതിനിധ്യം ഉറപ്പുവരുത്തിയാൽ നിലവിലുള്ള ആഗോള കാലാവസ്ഥക്കരാർ മാത്രം മതി പ്രകൃതിയെ സന്തുലിതാവസ്ഥയിലെത്തിക്കാൻ. കാർബൺ ഡെബിറ്റ് കാർഡ് സമ്പ്രദായം കൂടുതൽ മരങ്ങളെ വെച്ചുപിടിപ്പിക്കാൻ േപ്രരിപ്പിക്കും. ആവശ്യത്തിന് മുറിച്ചുമാറ്റപ്പെടുന്ന മരങ്ങൾക്കനുസരിച്ച് പുതിയ ജൈവവൈവിധ്യം ഉണ്ടാക്കുന്നത് നിയമപരമായ ബാധ്യതയായും മാറും. അങ്ങനെ ഇൗ സമ്പ്രദായം പരിസ്ഥിതി സന്തുലനം നിലനിർത്തുന്നതിൽ നിർണായക ഘടകമായിത്തീരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carbon debit card
News Summary - carbon debit card
Next Story