പൗരത്വ കവർച്ച: നാസി ജർമനിയിൽനിന്ന് പഠിക്കാനുള്ളത്
text_fieldsപൗരത്വഭേദഗതി ബിൽ പാർലെമൻറ് പാസാക്കിയതോടെ, പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന ലോകത്തെ നന്നേക്കുറഞ്ഞ-ഒരു പക്ഷേ, ഒരേയൊരു-രാജ്യമായിത്തീർന്നിരിക്കുന്നു. ഇത് മൂന്ന് അയൽരാജ്യങ്ങളിലെ അഭയാർഥികൾക്കു മാത്രം ബാധകമായ നിയമമാണ്. എന്നാൽ, രാജ്യവ്യാപകമായി ദേശീയ പൗരത്വ പട്ടിക എന്നറിയപ്പെടുന്ന പൗരത്വനിർണയ പരിശോധന വൈകാതെ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻറിൽ പ്രസ്താവിച്ചു കഴിഞ്ഞു. എല്ലാം കൂടി ചേർത്തുവായിച്ചാൽ, ഇൗ അനുസ്യൂതമായ പ്രചാരണകോലാഹലങ്ങൾ രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അത്യപായകരമായ ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത് എന്നുകാണാം. നാസികൾ 1933ൽ ജർമനിയിൽ അധികാരമേറിയ ശേഷം ജൂതർക്ക് എന്തു സംഭവിച്ചു എന്ന് ഇൗ സന്ദർഭത്തിൽ ഒാർക്കുന്നത് കരണീയമായിരിക്കും. അതും ആരംഭിച്ചത് ജൂതർക്കെതിരെ വിവേചനം പുലർത്തുന്ന നിയമഭേദഗതികളിലൂടെയായിരുന്നു.
ഇന്ത്യ െതാള്ളായിരത്തി മുപ്പതുകളിലെയും നാൽപതുകളിലെയും ജർമനിയെ പോലെയല്ല എന്നതു ശരിതന്നെ. എന്നാൽ, നാസികളെ കൃത്യമായി ഉന്നംവെച്ച് ഒടുവിൽ ഉന്മൂലനത്തിനു വിധേയമാക്കിയത് ഒാർക്കാതിരിക്കാനാവില്ല. ആറു ദശലക്ഷം ജൂതരെയാണ് അന്ന് നാസികൾ ഉന്നമിട്ടത്. അതു തുടങ്ങിയത് നിയമഭേദഗതിയിലൂടെ, തുടർന്നുവന്ന തെരുവുയുദ്ധങ്ങളിലൂടെയായിരുന്നു.
നാസി ജർമനിയിൽ എന്തു സംഭവിച്ചു?
1920 ലാണ് ‘ആര്യ’ വംശത്തിൽനിന്നു ജൂതരെ വേർപെടുത്തി അവരുടെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ അവകാശങ്ങൾ അവസാനിപ്പിക്കുന്ന നാസി പാർട്ടിയുടെ ഇരുപത്തഞ്ചിന പരിപാടി അവതരിപ്പിച്ചത്. 1933ൽ അധികാരത്തിലെത്തിയതോടെ നാസികൾ ഇൗ ലക്ഷ്യം നേടുന്നതിനായി ജൂതരെ ഒറ്റപ്പെടുത്തുന്നതിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാൻ തുടങ്ങി. ദേശീയതലം മുതൽ പ്രവിശ്യാതലം വരെ വിവിധ മേഖലകളിലായി 2000 നിയമഭേദഗതികളാണ് കൊണ്ടുവന്നത്. ഇൗ സെമിറ്റിക് വിരുദ്ധ നിയമങ്ങളിൽ ചിലതാണ് താഴെ: (ബ്രിട്ടീഷ് ലൈബ്രറിയിൽനിന്നും മറ്റു സ്രോതസ്സുകളിൽനിന്നും സംഘടിപ്പിച്ചത്)
1933: ജൂതരെ സർക്കാർ സർവിസിൽനിന്നു നീക്കം ചെയ്യുന്ന, അഭിഭാഷകജോലി വിലക്കുന്ന, പൊതുവിദ്യാലയങ്ങളിൽ ജൂതവിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, തദ്ദേശീയരായിത്തീർന്ന ജൂതരുടെയും മറ്റു ‘അനഭിമതക്കാരുടെയും’ പൗരത്വം വിലക്കുന്ന, പത്രാധിപസ്ഥാനങ്ങളിൽനിന്ന് അവരെ മാറ്റുന്ന, അവർക്ക് മൃഗബലി നിരോധിക്കുന്ന പുതിയ നിയമങ്ങൾ വന്നുതുടങ്ങി.
1934: മെഡിക്കൽ, ഡെൻറൽ, ഫാർമസി, നിയമപരീക്ഷകളിൽനിന്ന് ജൂത വിദ്യാർഥികളെ വിലക്കി. സൈനികസേവനത്തിൽനിന്ന് അവരെ തഴഞ്ഞു.
1935: കുപ്രസിദ്ധമായ ന്യൂറംബർഗ് നിയമങ്ങൾ വരുന്നു. ജൂതർക്ക് പൗരത്വവും വോട്ടും വിലക്കുന്ന, ‘ജർമനോ, ജർമൻബന്ധമോ ഉള്ള രക്ത’ത്തിൽ പിറന്നവരുമായുള്ള വിവാഹവും ൈലംഗികബന്ധവും അവർക്ക് വിലക്കുന്ന നിയമങ്ങളായിരുന്നു അത്.
1935-1936: പാർക്കുകളിൽ, റസ്റ്റാറൻറുകളിൽ, സ്വിമ്മിങ് പൂളുകളിൽ ജൂതർക്ക് വിലക്ക്. ഇലക്ട്രിക്കൽ/ഒപ്റ്റിക്കൽ ഉപകരണങ്ങൾ, സൈക്കിളുകൾ, ടൈപ്റൈറ്ററുകൾ, റെക്കോഡുകൾ എന്നിവെയാന്നും അവർ ഉപയോഗിച്ചു കൂടാ. ജർമൻ സ്കൂളുകളിലും സർവകലാശാലകളിലുംനിന്ന് ജൂതവിദ്യാർഥികളെ നീക്കം ചെയ്തു. ജൂത അധ്യാപകർക്ക് ഗവ. സ്കൂളുകളിൽ തൊഴിൽനിരോധനം.
1938: ജൂതർക്ക് പ്രത്യേക െഎഡൻറിറ്റി കാർഡുകൾ. സിനിമ, തിയറ്റർ, സംഗീതനിശകൾ, പ്രദർശനങ്ങൾ, ബീച്ചുകൾ, അവധിക്കാല റിസോർട്ടുകൾ എന്നിവയിൽ പ്രവേശനനിരോധനം. പേരിെൻറ കൂടെ സാറ, ഇസ്രായേൽ എന്നു ചേർക്കാൻ നിർബന്ധം. ജൂത പാസ്പോർട്ടുകളിൽ തിരിച്ചറിയലിനായി ‘ജെ’ എന്ന ചുവന്ന അക്ഷരം സ്റ്റാമ്പ് ചെയ്തു.
ആ വർഷം നവംബർ ഒമ്പത് രാത്രി ഉടഞ്ഞ ചില്ലുകളുടെ രാവ് എന്നറിയപ്പെട്ടു. ദേശവ്യാപകമായി അന്ന് ജൂതർക്കെതിരെ അക്രമവിളയാട്ടം. സിനഗോഗുകൾ അഗ്നിക്കിരയായി. കടകൾ നശിപ്പിച്ചു.
1939: അനേകം ജൂതർ വീടുകളിൽനിന്നു കുടിയിറക്കപ്പെട്ടു. ജൂതരുടെ റേഡിയോകൾ അപഹരിക്കപ്പെട്ടു. എല്ലാവരും സ്വർണവും വെള്ളിയും രത്നങ്ങളും വിലപിടിച്ച വസ്തുക്കളും ഒരു നഷ്ടപരിഹാരവുമില്ലാതെ ഗവൺമെൻറിലേക്ക് കൈമാറാൻ ഉത്തരവ്. ജൂതപ്രദേശങ്ങളിൽ നിശാനിയമം.
1940: ജൂതരുടെ ടെലിഫോണുകൾ അപഹരിക്കപ്പെട്ടു. വസ്ത്രത്തിനുള്ള യുദ്ധകാല റേഷൻ നിർത്തി.
1941: ജൂതർക്ക് പബ്ലിക് ടെലിഫോൺ വിലക്ക്. നായ് വളർത്തൽ നിരോധിച്ചു. രാജ്യം വിട്ടുപോകുന്നതിനും നിരോധനം.
1942: തണുപ്പിനുള്ള ഫർ കോട്ടുകളും കമ്പിളി ഇനങ്ങളും നിരോധിച്ചു. മുട്ടയും പാലും വാങ്ങാൻ പാടില്ല.
നിയമഭേദഗതികളുടെ ഏതാനും സാംപിളുകൾ മാത്രമാണിത്. ജീവിതത്തിൽ ജൂതർ റോമക്കാർ, ലൈംഗികന്യൂനപക്ഷങ്ങൾ, തൊഴിലാളിയൂനിയൻ പ്രവർത്തകർ, കമ്യൂണിസ്റ്റുകൾ, സോഷ്യൽ ഡെമോക്രാറ്റുകൾ, കറുത്തവർ തുടങ്ങിയ ‘ആര്യ ഇതരരുടെ’ കൂടെ വ്യവസ്ഥാപിതമായി ഒറ്റപ്പെടുത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഭീകരമായ രീതിയിൽ കൊല്ലപ്പെടുകയും ചെയ്തു. ഇത്തരം നിയമങ്ങളാണ് അതിക്രമത്തിനു മുന്നോടിയായി ഉപയോഗിക്കപ്പെട്ടത്. നാസി ഗുണ്ടാപ്പട ഇൗ നയങ്ങൾ നടപ്പാക്കുകയും അതിന് ഫാഷിസ്റ്റ് അധികാരികളും അവരുടെ തലവൻ അഡോൾഫ് ഹിറ്റ്ലറും അനുമതി നൽകുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിെൻറ ആശയവേരുകൾ
നാസികൾ ചെയ്തതിനെയെല്ലാം ശ്ലാഘിച്ചവരാണ് ആർ.എസ്.എസ് എന്നോർക്കുക. സർ സംഘ് ചാലകും മുഖ്യാചാര്യനുമായ എം.എസ്. ഗോൾവൾക്കർ അദ്ദേഹത്തിെൻറ പ്രശസ്തമായ ‘ വി, അവർ േനഷൻഹുഡ് ഡിഫൈൻഡ്’ എന്ന കൃതിയിൽ അക്കാര്യം പറഞ്ഞിട്ടുണ്ട്.
സെമിറ്റിക് വംശത്തെ, അഥവാ ജൂതരെ, രാജ്യത്തുനിന്നു പിഴുതെറിഞ്ഞ് ജർമനി ലോകത്തെ ഞെട്ടിച്ചു. വംശാഭിജാത്യ ബോധമായിരുന്നു അവിടെ ഉയർന്നുനിന്നത്. ആഴത്തിൽ വേരോടിയ വൈജാത്യങ്ങളുള്ള വംശങ്ങളെയും സംസ്കൃതികളെയും എങ്ങനെ സ്വാംശീകരിച്ച് ഏകീകരിക്കാം എന്ന് ജർമനി കാണിച്ചു തന്നു. ഇതു നമുക്ക് ഹിന്ദുസ്താനിലേക്ക് പഠിക്കാനും പകർത്താനുമുള്ള പാഠമാണ് (പേജ് 87-88). ഗോൾവൾക്കർ ഹിന്ദു രാഷ്ട്രത്തെ നിർവചിക്കുന്നത് ഇങ്ങനെ: ദേശീയമായ, അഥവാ, ഹിന്ദു വംശ- മത-സംസ്കാര-ഭാഷ സവിശേഷതകൾ സ്വന്തമാക്കാത്തവർ യഥാർഥ ‘ദേശീയ’ജീവിതത്തിൽനിന്ന് പുറത്താകും (പേജ്-99). ‘വംശ- മത-സാംസ്കാരികവൈജാത്യങ്ങൾ’ നിലനിർത്തുന്ന അത്തരക്കാരെ വിദേശികളായി പരിഗണിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു (പേജ്-101).
തുടർന്ന് ആർ.എസ്.എസ് താത്ത്വികൻ സ്പഷ്ടമായി പ്രഖ്യാപിക്കുന്നു: ‘‘......ഹിന്ദുസ്താനിലെ വിദേശി വംശങ്ങൾ ഒന്നുകിൽ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദു മതത്തെ അവർ ആദരിക്കാൻ പഠിക്കണം. ഹിന്ദുവംശത്തിെൻറയും സംസ്കൃതിയുടെയും മഹത്ത്വവത്കരണത്തിനല്ലാതെ മറ്റൊന്നിനും അവർ പ്രോത്സാഹനം നൽകരുത്. ഹിന്ദുവംശത്തിൽ അലിഞ്ഞുചേരാൻ അവർ അവരുടെ വ്യത്യസ്ത അസ്തിത്വം ത്യജിക്കണം. അല്ലെങ്കിൽ ഹിന്ദുരാഷ്ട്രത്തിന് കീഴൊതുങ്ങി, ഒന്നും ചോദിക്കാതെ, ഒരു അവകാശത്തിനും അർഹതയില്ലാതെ, പൗരാവകാശത്തിൽ പോലും മുൻഗണനാർഹമായി യാതൊന്നുമില്ലാതെ അവർക്ക് ഇവിടെ ജീവിക്കാം’’ (പേജ്-105).
അവസാനത്തെ പ്രയോഗം ശ്രദ്ധിക്കുക. ഇതാണ് ഇേപ്പാൾ നിലവിെല മോദിസർക്കാർ കെട്ടിപ്പൊക്കി കൊണ്ടുവരുന്നത്. പൗരത്വഭേദഗതി നിയമം വലിയ ആപ്പിെൻറ ചെറിയൊരു അഗ്രം മാത്രമാണ്. ദേശീയ പൗരത്വ രജിസ്റ്റർ ആഴവും വ്യാപ്തിയുമുള്ള വിഭജനത്തിന് നിയമതലമൊരുക്കും. ഇന്ത്യ ഇത്തരമൊരു നിലയിൽ ഇതുവരെ എത്തിയിട്ടില്ല. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്നതുപോലെ, സർക്കാർ നീക്കത്തിനെതിരെ നാലുപാടുനിന്നും ശക്തമായ ചെറുത്തുനിൽപും പ്രതിഷേധവുമുയരുന്നുണ്ട്. എന്നാൽ ചരിത്രത്തിെൻറ പാഠങ്ങൾ നാം പഠിച്ചേ മതിയാകൂ. അല്ലെങ്കിൽ അത് ആവർത്തിക്കുന്നതിെൻറ പഴിക്കു നാം വിധേയരാകേണ്ടി വരും.
(മുതിർന്ന മാധ്യമപ്രവർത്തകനും കോളമിസ്റ്റുമാണ് ലേഖകൻ. കടപ്പാട്: ന്യൂസ് ക്ലിക്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.