ഒരു കാലഘട്ടത്തിെൻറ ധൈര്യം
text_fieldsസി. കേശവനൊരു കാലഘട്ടത്തിെൻറ ധീരതയും മലയാളനാടിെൻറ മനഃസാക്ഷിയുമാണ്. ശ്രീനാരായണ ഗുരുവിെൻറയും ഗാന്ധിജിയുടെയും മാർക്സിെൻറയും സാമൂഹിക ദർശനവും ഡോ. പി. പൽപ്പുവിെൻറ സമരോന്മുഖതയും യുക്തിഭഭ്ര ജീവിത വീക്ഷണവും ചേർന്ന ഒരസാധാരണ വ്യക്തിത്വത്തിനുടമയാണ് ചരിത്രപുരുഷനായ സി. കേശവൻ. മാതൃകാപരമെന്ന് ഇന്ന് പ്രത്യേകിച്ചും ഉയർത്തിപ്പിടിക്കാവുന്ന മറ്റു പല സവിശേഷതകളുമുള്ള ആ രാഷ്്ട്രീയാചാര്യെൻറ നൂറ്റിയിരുപത്തേഴാം ജന്മദിനമാണിന്ന്.
നീതി നടപ്പാക്കാനുള്ള ധീരമായ സാമൂഹിക പരിവർത്തനപ്രവർത്തനം തന്നെയാണ് രാഷ്ട്രീയപ്രവർത്തനമെന്ന് ഉറച്ചുവിശ്വസിക്കുകയും അതിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവെക്കുകയുംചെയ്ത മഹാനായ മനുഷ്യസ്നേഹിയും സമത്വവാദിയും ഉൽപതിഷ്ണുവുമായിരുന്നു അദ്ദേഹം. അങ്ങനെയുള്ളവരെയാണ് ആദരപൂർവം രാഷ്ട്രീയക്കാരെന്ന് പണ്ട് സമൂഹം അഭിസംബോധന ചെയ്തിരുന്നതെന്ന് നാം മറന്നുപോയിരിക്കുന്നു. ജാതി^മത^സാമുദായിക^സങ്കുചിത ചിന്ത പ്രചരിപ്പിച്ചും മറ്റു ദുർബല മനോവികാരം ചൂഷണം ചെയ്തും ആളുകളെ മറയാക്കി സ്വന്തം കാര്യം നേടുന്ന അഴിമതിയും അക്രമവും നിറഞ്ഞ ഏർപ്പാടിനെയാണിന്ന് പലരും രാഷട്രീയം എന്നു പറയുന്നത്. േകാടതിക്കുപോലും അങ്ങനെ തോന്നി. അതുകൊണ്ടാണല്ലോ കലാലയ രാഷ്ട്രീയം നിരോധിച്ചത്. അരാഷ്ട്രീയത്തെ രാഷ്ട്രീയമെന്ന് കരുതുന്ന അഭ്യസ്തവിദ്യരുള്ള നാടായിരിക്കുന്നു നമ്മുടേത്. രാഷ്്ട്രീയം എന്നും സമഷ്ടി മാത്രമാണെന്നും അത് വ്യക്തിയല്ലെന്നും കമ്യൂണിസ്റ്റ് നേതാക്കളെപ്പോലെ സാഹിസികമായി ജീവിച്ചുകാണിച്ച രാഷ്ട്രീയാചാര്യനായ സി. കേശവെൻറ ജീവചരിത്രം എല്ലാവരും പഠിക്കണം. അരാഷ്ട്രീയക്കാരെ രാഷ്ട്രീയവത്കരിക്കാനത് സഹായിച്ചേക്കും.
അവർണജാതികളെ സർക്കാർതല തൊഴിലുകൾക്ക് പരിഗണിക്കില്ലെന്ന അനുവദനീയ സമ്പ്രദായത്തിനെതിരെ ഇൗഴവരെ മാത്രമല്ല, മുസൽമാന്മാരെയും ക്രൈസ്തവരെയും സംഘടിപ്പിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്നു സി. കേശവൻ. ജാതിവിരുദ്ധ നവോത്ഥാന പ്രസ്ഥാനത്തിലും പിന്നീട് ജാത്യാധിഷ്ഠിത സ്വാഭിമാന പ്രസ്ഥാനത്തിലും പിന്നാക്ക ജനവിഭാഗങ്ങളുടെ മോചനപ്രസ്ഥാനത്തിലും അദ്ദേഹം പ്രവർത്തിച്ചു. സ്വാതന്ത്ര്യസമര സേനാനി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്നീ നിലകളിലൊക്കെ സ്തുത്യർഹ സേവനം നിർവഹിച്ച സി. കേശവൻ, മഹാനായ ഏത് ജനകീയ സംഘാടകനും സമസ്കന്ധനാണ്. ജനകീയ സഹകരണം വഴി കൗമുദി എന്ന പത്രം നടത്തി അഭിപ്രായസ്വാതന്ത്ര്യത്തിെൻറ പ്രാധാന്യം വിളംബരം ചെയ്തതിനുശേഷം ശിക്ഷ ഏറ്റുവാങ്ങിയ ജനാധിപത്യവാദി, തിരുവിതാംകൂർ കോൺഗ്രസിെൻറ പ്രമുഖനായ സാരഥി, ഉത്തരവാദ ഭരണപ്രസ്ഥാന നേതാവ്, നിവർത്തനപ്രസ്ഥാനത്തിെൻറ ശിൽപി എന്നിങ്ങനെ ചരിത്ര വിഖ്യാതനായ അദ്ദേഹത്തെ, പട്ടംതാണു പിള്ളക്കും ടി.എം. വർഗീസിനുമൊപ്പം തലമുതിർന്ന രാഷ്ട്രീയ നേതാവായി ചരിത്രം രേഖപ്പെടുത്തുന്നു.
1932കാലത്ത് സി. കേശവെൻറ നേതൃത്വത്തിലരങ്ങേറിയ തിരുവിതാംകൂറിലെ ഒരു സംഘടിത പ്രക്ഷോഭമായിരുന്നേല്ലാ നിവർത്തന പ്രക്ഷോഭം. വൈക്കം സത്യഗ്രഹത്തിനുശേഷം കേരളത്തിലുണ്ടായ വലിയൊരു മുന്നേറ്റമായിരുന്നു അത്. വേണ്ടതിലധികം യോഗ്യതകളുണ്ടായിട്ടും ജാതിവിവേചനത്തിലൂടെ പിന്നാക്ക ജനവിഭാഗങ്ങളെ സർക്കാർതല ജോലികളിൽനിന്നകറ്റി നിർത്തുന്ന അനീതിക്കെതിരെ അദ്ദേഹം കോഴഞ്ചേരിയിൽവെച്ച് അധികാരത്തെ നീതിയുടെ ഗർജനം കേൾപ്പിച്ചു. ജാതി വിവേചനം വഴി അവർണരെ അവഗണിക്കുകയും സവർണ ധനികരെ മാത്രം പരിഗണിച്ച് ജനപ്രതിനിധികളാക്കുകയും ചെയ്യുന്നതിനെതിരെ ഇൗഴവരെ മാത്രമല്ല, എല്ലാ ക്രൈസ്തവരെയും മുസ്ലിംകളെയും അദ്ദേഹം സംഘടിപ്പിച്ചു. നിവർത്തന പ്രസ്ഥാനക്കാെരാരുമിച്ച് ഒരു സംയുക്ത പാർട്ടി കോൺഗ്രസ് രൂപവത്കരിച്ചതും 1937ലെ പ്രാദേശിക സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോെട്ടടുപ്പ് ബഹിഷ്കരിച്ചുകൊണ്ട് അനീതികൾക്കെതിരെ പ്രതിഷേധിക്കാനദ്ദേഹം ജനങ്ങളോടാഹ്വാനം ചെയ്തതും അത് ഫലം കണ്ടതും ചരിത്രപ്രസിദ്ധമാണ്.
സി.പി. രാമസ്വാമിയുടെ ജാതിവിവേചനപരവും ജനാധിപത്യവിരുദ്ധവുമായ ഭരണ പരിഷ്കാരങ്ങൾക്കെതിരെ അദ്ദേഹം പടവാളിളക്കി. സ്വേച്ഛാധിപത്യത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ച ജനകീയ യോദ്ധാവെന്ന നിലയിലിന്ന് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലദ്ദേഹം ലബ്ധപ്രതിഷ്ഠനാണ്. സാമൂഹികനീതിയുടെയും അവകാശബോധത്തിെൻറയും ലോകവീക്ഷണത്തിെൻറയും കാര്യത്തിലെന്നും എ.െഎ.സി.സിയുടെ സമീക്ഷക്കപ്പുറത്തായിരുന്നു സി. കേശവെൻറ രാഷ്ട്രീയം. ജാതിവിവേചനംപോലുള്ള സാമൂഹികാസമത്വത്തെ ദേശീയതലത്തിൽതന്നെ പരിഗണിക്കേണ്ടതാണെന്ന് അദ്ദേഹം വാദിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങളെ പ്രാദേശികമായി പരിഗണിക്കുന്ന രീതിയെ അദ്ദേഹം നിശിതമായി ചോദ്യം ചെയ്തു.
സി. കേശവെൻറ 127ാം ജന്മദിനത്തിൽ ഒന്നു മാത്രമേ അരാഷ്്ട്രീയത പത്തിവിടർത്തിയാടുന്ന ആനുകാലിക സമൂഹത്തെ ഒാർമിപ്പിക്കാനുള്ളൂ; സി. കേശവെൻറ രാഷ്ട്രീയ ജീവിതം. അത് മനസ്സിലാവാഹിച്ചുകൊണ്ട് രാഷ്ട്രീയം തിരിച്ചുപിടിക്കുക, വിമർശോന്മുഖത്വം വീണ്ടെടുക്കുക, സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജനനിരപേക്ഷതക്കുംവേണ്ടി പൊരുതുക. നമുക്ക് രാഷ്ട്രീയവത്കരണത്തിന് പ്രതിജ്ഞാബദ്ധരാവാനുളള സന്ദർഭമായി ആ പുണ്യദിനത്തെ കാണാം. രാഷ്ട്രീയത്തിെൻറ എല്ലാ കോണുകളിൽനിന്നും ഉറവകൊള്ളുന്ന ആഗോള സാേങ്കതിക സൈനിക സാമ്രാജ്യത്വത്തിനെതിെര സംഘടിക്കാനത് കൂടിയേതീരൂ. അതിലണിചേരാത്ത അരാഷ്ട്രീയപ്പരിഷകളെ കാത്തിരിക്കുന്നത് അടിമത്തമാണെന്നോർക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.