വെറുപ്പിെൻറ സ്ഫോടനങ്ങൾ
text_fieldsഈ ഇൗസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന എട്ട് ആത്്മഹത്യ ഭീകരരുടെ പൊട്ടിത്തെറിയിൽ 350 ൽ പരം പേർ ഇതിനകം മരിച്ചുകഴിഞ്ഞു. പടിഞ്ഞാറും കിഴക്കുമായി കിടക്കുന്ന മൂന്നു ൈക്രസ്തവദേവാലയങ്ങളിലാണ് അക്രമമുണ്ടായത്. പ്രത്യക്ഷത്തിൽ ശ്രീലങ്കയിൽ ഏഴു ശതമാനം വരുന്ന ൈക്രസ്തവർക്കെതിരെയും വിദേശികൾക്കെതിരെയുമായിരുന്നു ആക്രമണം. ഇതിെൻറ ഉത്തരവാദിത്തം ശ്രീലങ്കൻ സർക്കാർ അവിടെത്തന്നെയുള്ള ഒരു തീവ്രവാദി ഇസ്ലാമിക സംഘടനയുടെ പേരിൽ ചുമത്തിയെങ്കിലും ഇത്ര ഭീകരമായി നടത്തിയ ആക്രമണത്തിൽ വിദേശ തീവ്രവാദിസംഘത്തിെൻറ കൈ വ്യക്തമായിരുന്നു. അക്രമത്തിെൻറ രണ്ടാംദിനം ഇസ്ലാമിക് സ്റ്റേറ്റ് അതിെൻറ ഉത്തരവാദിത്തമേറ്റു.
പൊട്ടിത്തെറിച്ച തീവ്രവാദികൾ എല്ലാവരും തദ്ദേശീയരാണ്. അവരുടെ നിരാശയും കോപവും വെറുപ്പും സംഘടിതമായ സ്ഫോടനങ്ങളായി മാറുകയായിരുന്നു. ഇത്തരം ഭീകരാക്രമണത്തിെൻറ ഒരു ആഭ്യന്തരയുദ്ധം കഴിഞ്ഞിട്ടു പത്തു വർഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അന്ന് ആ ഭീകരത വംശീയ വെറുപ്പിെൻറയും സംഘർഷത്തിെൻറയും ഫലമായിരുന്നെങ്കിൽ ഇപ്പോൾ നടന്നതിെൻറ പിന്നിൽ മതമൗലികവാദത്തിെൻറ തീവ്രവാദം നിലനിൽക്കുന്നു. മനുഷ്യബോംബുകൾ വെറുപ്പിെൻറയും നിരാശയുടെയും കോപത്തിെൻറയും മനുഷ്യരാണ്. ശ്രീലങ്കയുടെ ചരിത്രത്തിൽ മനുഷ്യബോംബുകൾ പുതിയതല്ല. അവിടെ 88 മനുഷ്യബോംബുകളുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുപോലുള്ള തമിഴ്വംശ പ്രതിസന്ധിയിലാണ്, പ്രഭാകരെൻറ ‘പുലി’കളുടെ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
ഇസ്ലാമിക മൗലികവാദം ലോകസമാധാനത്തിനു ഭീഷണിയാണ്. അറബിസമൂഹത്തിൽ പടർന്നു വളർന്ന ഈ തീവ്രവാദത്തിെൻറ വേരുകൾ, ഏതു മൗലികവാദത്തിലുമെന്നപോലെ സംസ്കാരത്തിൽ കത്തിജ്വലിക്കുന്നതു കോപത്തിെൻറ, നിരാശയുടെ സ്ഫോടനങ്ങളാണ്. ഈ അപകടകരമായ വികാരങ്ങൾ പഴയ ചരിത്രസ്മരണകൾ ഉണ്ടാക്കി ഉൗതി വീർപ്പിക്കുന്നതാകാം. ഇസ്ലാമിക തീവ്രവാദത്തെ അതേ നാണയത്തിലല്ല നേരിടേണ്ടത്. സമാധാനപ്രിയരും ധർമബോധത്തിെൻറ ഉത്തമ ഉദാഹരണങ്ങളുമായ മുസ്ലിംകൾ നമ്മോടൊത്തു വസിക്കുന്ന അയൽക്കാരാണ് എന്ന് ആരും മറക്കരുത്. സങ്കീർണ പ്രതിസന്ധിയിൽ വെറുപ്പ് പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം. അപകർഷ ബോധം സൃഷ്ടിക്കപ്പെടുന്നതാകാം. എമിൽ ഡുർക്ഹൈ എഴുതിയിട്ടുള്ളതുപോലെ കടുത്ത നിരാശയും തങ്ങൾക്കു നീതി ലഭിക്കില്ല എന്ന ഉറപ്പും ചിലർക്കു നഷ്ടമാകുന്ന മരണഭയവും സൃഷ്ടിക്കുന്ന താരബോധവും ജീവത്യാഗത്തിെൻറ േപ്രരണയാകും. കീഴടക്കാൻ പറ്റാത്ത വിധിക്കെതിരെ ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചു മരിക്കാൻ ചിലർ സന്നദ്ധരാകുന്നു. ഇത്തരം നിരാശരെ ഉപയോഗിച്ചു രാഷ്ട്രീയ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവർ വ്യവസ്ഥിതികളോട് ഏറ്റുമുട്ടുന്നു. അതിൽ ഇരകളാകുന്നത് നിഷ്കളങ്കരായ സാധാരണ മനുഷ്യരാണ്. മരിക്കാൻ തീരുമാനിച്ചവനു കൊല്ലാൻ തീരുമാനിക്കേണ്ടതില്ല എന്നു വരുന്നു. മരിക്കാൻ തീരുമാനിക്കുന്ന ഇത്തരക്കാരുടെ പൊട്ടിത്തെറിയിൽ നിന്നു സമൂഹത്തെ സുരക്ഷിതമാക്കുക ദുഷ്കരമാണ്. കാരണം, മനുഷ്യെൻറ പരസ്പരധാരണയും വിശ്വാസവും പൂർണമായി നീക്കപ്പെട്ട സമൂഹം ജയിലിനേക്കാൾ ഒട്ടും മെച്ചമല്ല.
സന്തോഷ് ശിവൻ സവിധാനം ചെയ്ത് 1998ൽ കൈറോ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ഹ്രസ്വചിത്രമാണ് ‘തീവ്രവാദി’. അത് ആത്്മഹത്യാബോംബായി മാറിയ 19 വയസ്സുകാരിയുടെ കഥയാണ്. പൊട്ടിത്തെറിച്ചു കൊല്ലേണ്ടവെൻറ കഴുത്തിൽ പൂമാല ചാർത്തി കുനിഞ്ഞു പാദം സ്പർശിക്കുമ്പോൾ ബട്ടണമർത്തി പൊട്ടിത്തെറിക്കേണ്ടവൾ ആ നിമിഷത്തിൽ മറിച്ചു തീരുമാനമെടുക്കുന്നു. ജീവിതത്തിൽ ആദ്യമായി അവൾ മറ്റുള്ളവരെ അനുസരിക്കുന്നതിനു പകരം സ്വന്തമായ തീരുമാനമെടുക്കുന്നു. ഫിലിം ഇവിടെ അവസാനിക്കുന്നു. ഈ ഫിലിമിനെക്കുറിച്ച് എഴുതിയ സമീക്ഷയിൽ വായിക്കുന്നു: ‘‘ഈ ഫിലിം കാണുമ്പോഴൊക്കെ എനിക്കു വലിയ സങ്കടമാണ്. കാരണം, സ്വയം ഇല്ലാതാകുന്നതിനെ വിജയമായി കാണത്തക്കവിധം മനുഷ്യെൻറ ഭാവന ഇത്ര ചുരുങ്ങിപ്പോകുന്നല്ലോ.’’
ഈ സങ്കടം മാറുന്നത് ഒരു നവോത്ഥാനത്തിലാണ്. കാൻറ് അതിെൻറ മുദ്രാവാക്യമെഴുതി: ‘‘ചിന്തിക്കാൻ ധൈര്യപ്പെടുക.’’ അതിനർഥം കാലിക്കൂട്ടത്തിെൻറ പിമ്പേ നടക്കുന്നവരാകാതെ സ്വയം തീരുമാനിക്കുക എന്നതാണ്. ജീവിതത്തിെൻറ സൗന്ദര്യവും നന്മയും കാണാൻ കഴിയുന്നതാണ് ധാർമികമായ പ്രബുദ്ധത. അതു വെറുപ്പിെൻറയും വൈരത്തിെൻറയും സംസ്കാരത്തിെൻറ പൈശാചികതയിൽ നിന്നു പുറത്തു കടക്കാൻ സാധിക്കുന്ന സ്വയാവബോധമാണ്. അതു ധാർമികാവബോധത്തിേൻറതാണ്. ധാർമികതയാകട്ടെ, ജീവിതത്തിെൻറ നന്മയിലും സൗന്ദര്യത്തിലുമുള്ള താൽപര്യവുമാണ്.
മതങ്ങൾ പരാജയപ്പെടുന്നത് മതത്തിെൻറ അടിസ്ഥാനം ‘ഉന്മാദ’മായി മാറുന്നതു മുതലാണ്. മതം തീവ്രവാദത്തിലേക്കു കൂപ്പുകുത്തുന്നത് അത് ഉന്മാദമാകുമ്പോഴാണ്. മൃഗബലി, മനുഷ്യബലി എന്നിവയിൽ അഭിരമിക്കുകയും ഉന്മാദം കൊള്ളുകയും ചെയ്യുന്നതു കണ്ടിട്ടില്ലേ? അമ്പലവും പള്ളിയും തകർക്കുന്നതിലും ഈ ഉന്മാദം പ്രകടമാകാം. കൊലയിലും മദ്യ–മദിരോത്സവം എന്നിവയിലും ഉന്മാദിക്കുകയും അതു മതാത്്മകമാക്കുകയും ചെയ്യുമ്പോൾ മതം പൈശാചികമാകും. എന്നാൽ, മതത്തിെൻറ മൗലികഭാവവും സത്തയും അതിെൻറ ധർമമാണ്. അത് അപരനോടു കാണിക്കുന്ന കടമയും ആദരവും ഉത്തരവാദിത്തവുമാണ്. ദൈവാരാധനയെ മനുഷ്യസേവനത്തിൽനിന്നു മാറ്റി പ്രതിഷ്ഠിക്കുമ്പോൾ മതം വഴിതെറ്റുന്നു. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും നിരാശയും പ്രചരിപ്പിക്കുന്നവർ ഈ പൈശാചികതയുടെ ഭക്തരാണ്. അവർ ഉണ്ടാക്കുന്ന നിഷേധസംസ്കാരത്തിൽ മാത്രമേ ആത്്മഹത്യഭീകരർ വളർന്നുണ്ടാകൂ. നമ്മുടെ സംസ്കാരത്തിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുണ്ടാകുന്നു എന്നതു ഭീതികരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.