Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബി.ജെ.പി ചുരുങ്ങി,...

ബി.ജെ.പി ചുരുങ്ങി, ഇന്ത്യയുടെ മൂന്നിലൊന്നിലേക്ക്

text_fields
bookmark_border
ബി.ജെ.പി ചുരുങ്ങി, ഇന്ത്യയുടെ മൂന്നിലൊന്നിലേക്ക്
cancel

ഒന്നിനു പിറകെ ഒന്നായി തെരഞ്ഞെടുപ്പിലൂടെയും കൂറുമാറ്റത്തിലൂടെയും സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചെടുത്ത് കേവല ം ഒന്നര വർഷം മുമ്പ് ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും കാവിയണിയിച്ച ബി.ജെ.പി ഝാർഖണ്ഡിലെ പരാജയത്തോടെ രാജ്യത്തിെൻറ മൂന്നിലൊന്ന് ഭൂപ്രദേശത്തേക്കു ചുരുങ്ങി. രാജ്യസഭയിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം തികക്കാമെന്ന ബി.ജെ.പിയുെട മോഹങ്ങൾക്കുള്ള തിരിച്ചടികൂടിയാണ് ഝാർഖണ്ഡിലെ തോൽവി.

ഭരണവിരുദ്ധത മറികടക്കാൻ മോദിയെയും അമിത് ഷായെയും മാത്രം പ്രചാരകരായി മുന്നിൽ നിർത്തിയിട്ടും ഇരുവരും സംസ്ഥാനത്തിെൻറ കാതലായ വിഷയങ്ങളിൽനിന്ന് കശ്മീരിലേക്കും രാമക്ഷേത്രത്തിലേക്കും ഒടുവിൽ പൗരത്വ ഭേദഗതി നിയമത്തിലേക്കും ചർച്ച വഴിതിരിച്ചുവിട്ടിട്ടും ജനം ബി.ജെ.പിയെ തള്ളി. ബി.ജെ.പിയുടെ 37ഉം സഖ്യകക്ഷിയായ ഓൾ ഝാർഖണ്ഡ് സ്റ്റുഡൻറ്സ് യൂനിയെൻറ അഞ്ചും ചേർത്ത് കഷ്ടിച്ച് കേവല ഭൂരിപക്ഷമൊപ്പിച്ച് 2014ൽ ഭരണം പിടിച്ച ബി.ജെ.പിക്ക് അന്ന് തുണച്ച ഗോത്രവർഗക്കാർതന്നെയാണ് തിരിച്ചടി നൽകിയത്. ബി.ജെ.പി സർക്കാറിനോടുള്ള വിരോധത്തിൽ ഗോത്രമേഖലയിലെ 53 ശതമാനം വോട്ടും അവർെക്കതിരെ കോൺഗ്രസ്-ഝാർഖണ്ഡ് മുക്തിമോർച്ച-രാഷ്ട്രീയ ജനതാദൾ സഖ്യത്തിൽ വീണു.

മധ്യപ്രദേശും ഛത്തിസ്ഗഢും രാജസ്ഥാനും പൊതുതെരഞ്ഞെടുപ്പിനു മുേമ്പ നഷ്ടപ്പെട്ട ബി.ജെ.പിക്ക് മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളും പിന്നീട് തിരിച്ചടി നൽകി. മൂന്നു പതിറ്റാണ്ടുകാലത്തെ സഖ്യം വിട്ടാണ് ശിവസേന സ്വന്തം മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി എൻ.സി.പിയെയും കോൺഗ്രസിനെയും കൂട്ടി സഖ്യമുണ്ടാക്കിയത്. ഹരിയാനയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും കഷ്ടിച്ച് ഭരണം നിലനിർത്താനായ ബി.ജെ.പി മഹാരാഷ്ട്രയിൽ കിട്ടിയ ഭരണം മുഖ്യമന്ത്രിപദത്തിനുവേണ്ടി ബലികഴിച്ചതിനു പിറകെയാണ് ഝാർഖണ്ഡിലെ പരാജയം. പൊതു തെരഞ്ഞെടുപ്പ് തൂത്തുവാരിയ ബി.ജെ.പിയെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നൊന്നായി കൈവിടുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഝാർഖണ്ഡിനോട് അതിർത്തി പങ്കിടുന്ന ബിഹാറിലും പശ്ചിമ ബംഗാളിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ആധിയേറ്റുന്ന തോൽവിയാണിത്.

ആറു മാസം മുമ്പ് 303 സീറ്റുമായി ലോക്സഭ തൂത്തുവാരി സ്വന്തം പ്രകടനപത്രികയിലെ ഹിന്ദുത്വ അജണ്ടകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനിടയിലാണ് ഹിന്ദി ഹൃദയഭൂമിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽതന്നെ ബി.ജെ.പി അടിതെറ്റിവീണത്. 2017ൽ രാജ്യത്തിെൻറ 71 ശതമാനവും പാർട്ടി അടക്കിവാണിടത്തുനിന്നാണ് ഇൗ വീഴ്ച. ആർ.എസ്.എസിെൻറ ഹിന്ദുത്വ അജണ്ടയായ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികക്കുമെതിരെ രാജ്യമാകെ കത്തിപ്പടരുന്ന സമരത്തിനിടയിൽ ഏറ്റ ഇൗ പരാജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും ഏറ്റ വ്യക്തിപരമായ തിരിച്ചടികൂടിയായി.

അയോധ്യയിലെ രാമക്ഷേത്രനിർമാണത്തിനായി സുപ്രീംകോടതി അനുകൂലവിധി നൽകിയതും ബി.െജ.പിയെ തുണച്ചില്ല. ആ വിധിയുമായി ഝാർഖണ്ഡിലേക്ക് ചെന്ന അമിത് ഷാ നാലു മാസത്തിനകം മഹാ രാമക്ഷേത്രം പണിയാമെന്ന് പ്രഖ്യാപിച്ചതും വോട്ടായി മാറിയില്ല.

പ്രതിപക്ഷത്തെ സർക്കാർവിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ മുൻ ബി.ജെ.പി മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ ജെ.വി.എസിന് ആളും അർഥവും നൽകി ആർ.എസ്.എസ് സഹായിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂരിപക്ഷം തികഞ്ഞില്ലെങ്കിൽ ബാബുലാൽ മറാണ്ടി ജയിച്ചശേഷം ബി.ജെ.പിയുെട മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. ആർ.എസ്.എസുമായി അദ്ദേഹത്തിനുള്ള ബന്ധം അത്രക്കും ഉൗഷ്മളമായിരുന്നു. ഇന്നലെ ഫലം വ്യക്തമാകുംമുമ്പ് രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുവില്ല എന്ന ഒരു പ്രസ്താവനയും മറാണ്ടി നടത്തി.

ഝാർഖണ്ഡിൽ അഞ്ചു വർഷം തികച്ച ആദ്യ മുഖ്യമന്ത്രികൂടിയാണ് രഘുബർ ദാസ്. 70കളിൽ െറയിൽ സ്റ്റീൽ പ്ലാൻറിലെ തൊഴിലാളിമാത്രമായിരുന്ന രഘുബർ ദാസിനെ എം.എൽ.എയാക്കിയത് എൽ.കെ. അദ്വാനിയാണെങ്കിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കൂടിച്ചേർന്നാണ്. മുഖ്യമന്ത്രിപദമേറ്റെടുക്കുേമ്പാൾ ഒരു തൊഴിലാളിക്കുപോലും മുഖ്യമന്ത്രിയാകാൻ കഴിയുന്ന പാർട്ടിയാണ് ഇതെന്ന് പറഞ്ഞ രഘുബർ ദാസ് തുടർന്നങ്ങോട്ട് നേരന്ദ്ര മോദിയും അമിത് ഷായും ദേശീയതലത്തിൽ കാഴ്ചവെച്ച ഏകാധിപത്യപ്രവണതകളിലേക്ക് ഝാർഖണ്ഡിൽ പാർട്ടിയെ കൊണ്ടുപോകുന്നതാണ് കണ്ടത്.

രഘുബർ ദാസിെൻറ പിതാവ് ചമൻ റാമും തൊഴിലാളിയായിരുന്നു. എന്നാൽ, ആ നില മറന്ന് ഭരണം മുന്നോട്ടുകൊണ്ടുപോയ ഗോത്രവർഗക്കാരനല്ലാത്ത മുഖ്യമന്ത്രി ആദിവാസികളെ അവരുടെ ഭൂമിയിൽനിന്ന് പുറന്തള്ളുന്നതിനുള്ള നിരവധി നിയമങ്ങൾ ചുെട്ടടുത്തു. ക്രമസമാധാനനില തകർന്ന് ആൾക്കൂട്ടക്കൊലയിൽ രാജ്യത്തുതന്നെ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായി ഝാർഖണ്ഡ് മാറി. ഇതിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് ജെ.എം.എം സഖ്യത്തിന് അനുകൂലമായി ഭവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsBJPjharkhand election
News Summary - BJP Down in Jharghand-India News
Next Story