Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതള്ള് വിപ്ലവം

തള്ള് വിപ്ലവം

text_fields
bookmark_border
തള്ള് വിപ്ലവം
cancel

കാളക്കൊമ്പുകൾക്കിടയിൽ തലവെച്ചുകൊടുത്ത് പൊല്ലാപ്പിലായവനെ ഒരുവിധം രക്ഷപ്പെടുത്തിയ നാട്ടുകാർ, ഒന്നാലോചിക്കാതെ ഭോഷത്വം കാണിച്ചതിനു കണക്കിനു ശകാരിച്ചപ്പോൾ ടിയാൻ മറുപടി പറഞ്ഞത്രേ: ഒന്നും രണ്ടുമല്ല, പലവട്ടം ആലോചിച്ചാണ് താൻ ഒരുെമ്പട്ടതെന്ന്. അങ്ങനെ, നാലല്ല, നാൽപതുവട്ടം ആലോചിച്ചുതന്നെയാണ് ബിപ്ലവ് കുമാർ ദേവ് എന്ന ശാഖയിൽ പത്താം ക്ലാസും ഗുസ്തിയും പൂർത്തീകരിച്ച ആർ.എസ്.എസുകാരനെ ത്രിപുരയിലേക്ക് നിയോഗിച്ചത്. ഡൽഹിയിൽ പണി തുടരണോ, ത്രിപുരയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട ഇടതുഭരണത്തിെൻറ ചെെങ്കാടി താഴ്ത്തി, പകരം കാവിക്കൊടി പറപ്പിക്കാൻ ഒരു കൈ നോക്കണോ എന്ന സംഘ് സഹകാര്യദർശി കൃഷ്ണഗോപാലിെൻറ ചോദ്യത്തിന് വടക്കുകിഴക്കിലെ പുതിയ ഗോദതന്നെയായിരുന്നു ബിപ്ലബിന് താൽപര്യം. അങ്ങനെ ഇങ്ക്വിലാബിൻ പേരുമായി അഗർതലയിൽ പറന്നിറങ്ങിയ കുമാർ ദേവ് രണ്ടുവർഷം സംസ്ഥാനത്ത് നിരങ്ങുകതന്നെയായിരുന്നുവെന്നു പറയുന്നത് സംഘ്വൃത്തത്തിലെ ഉന്നതർ തന്നെ. അതിനാൽ, മണിക് സർക്കാർ എന്ന വയോധികനുപകരം മോദി യൗവനം നിറഞ്ഞ ബിപ്ലബിനു മുഖ്യമന്ത്രിപദത്തിലേക്കു നറുക്കുവീഴാൻ താമസമുണ്ടായില്ല. എന്നാൽ, സ്ഥാനമേറ്റതിൽ പിന്നെ കണ്ടകശ്ശനിയാണ്, നേതാജി മോദിയെപ്പോലെത്തന്നെ. നിനവിൽ സരസ്വതിയാണ് താരമെങ്കിലും നാവിൽ കളിയാടുന്നത് ഗുളികൻ. ജിം പരിശീലകനായതുകൊണ്ട് കൈയിലിരിപ്പ് മോശമാവില്ല എന്ന ഉറപ്പിലായിരുന്നു പാർട്ടി. എന്നാൽ, കൈയിലിരിപ്പിലും കേമം തലക്കകത്ത് എന്നു തിരിച്ചറിയാൻ അധികം കഴിയേണ്ടിവന്നില്ല. ഭരണം ചലിച്ചുതുടങ്ങും മുേമ്പ മുഖ്യൻ ചിലച്ചുതുടങ്ങി. നാവിൽനിന്നുതിരുന്നത് ഒന്നിനൊന്ന് അബദ്ധ പഞ്ചാംഗം. സോഷ്യൽ മീഡിയയിലെ ട്രോളർമാർക്കും ട്വിറ്ററാറ്റി എന്ന ചിലയ്ക്കും കിളികൾക്കും നാൾക്കുനാൾ സമൃദ്ധമായ വിടുവായ് സദ്യ. ഒടുവിൽ പാർട്ടിയുടെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളൊക്കെ ബാധയൊഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. പാർട്ടിക്ക് വിജയം താലത്തിൽ നൽകിയ കിങ്മേക്കർ, ബി.ജെ.പിയുടെ ത്രിപുര ഇൻചാർജ് സുനിൽ ദേവ്ധർ മുഖ്യെൻറ തള്ളു സഹിക്കാനാകാതെ അഗർതലയിൽനിന്ന് മുങ്ങിയിരിക്കുകയാണ്. ഒടുവിൽ പ്രധാനമന്ത്രി ഡൽഹിയിലേക്കു വിളിപ്പിച്ച് ചെവിക്കുന്നിക്കുപിടിച്ചു തിരുത്തേണ്ടിടത്തെത്തി കാര്യങ്ങൾ.  

മുഖ്യമന്ത്രിയാണല്ലോ, എവിടെച്ചെന്നാലും പുതുതായി വല്ലതും പറഞ്ഞേ തീരൂ എന്നു നിർബന്ധം. തെൻറ ഭരണത്തിനുകീഴിൽ ചബിമുറ വിനോദസഞ്ചാരകേന്ദ്രത്തെ ആഫ്രിക്കയിലെ ആമസോൺ നദീതടമായി പരിവർത്തിപ്പിക്കുമെന്നായിരുന്നു ആദ്യ വെടി. ഭരണത്തിലെ ഒന്നാംക്ലാസുകാരെൻറ സഭാകമ്പം മൂലമുള്ള നാക്കുപിഴയാകാം എന്നു കരുതി നാട്ടുകാരും കേട്ടവരും. അങ്ങനെയല്ല, ആൾ കാര്യത്തിൽ തന്നെയാണെന്ന് പയ്യെപ്പയ്യെ വെളിവാകുകയായിരുന്നു. ‘ചാണക്യ നമ്മുടെ ബിഹാർ നാളന്ദയിലെ പുരാതന കലാശാലയിലെയും ഇേപ്പാൾ പാകിസ്താനിലായിപ്പോയ തക്ഷശില വാഴ്സിറ്റിയിലെയും പ്രഫസറായിരുന്നു, ചൈനീസ് സഞ്ചാരി ഹുയാങ്സാങ് മാധ്യമപ്രവർത്തകനായിരുന്നു, മഹാഭാരതകാലത്ത് ധൃതരാഷ്ട്രർക്കു മുന്നിൽ സഞ്ജയൻ യുദ്ധത്തിെൻറ റണ്ണിങ് കമൻററി നടത്തിയത് ഇൻറർനെറ്റ് ഉപയോഗത്തിെൻറ പ്രാക്തനരൂപമല്ലാതെ മറ്റെന്ത് തുടങ്ങിയ പൊതുവിജ്ഞാനം മാത്രമല്ല തിരുവായിൽനിന്നുതിർന്നത്. രാജ്യപുരോഗതിക്കായുള്ള തത്ത്വശാസ്ത്രങ്ങളും സാരോപദേശങ്ങളും കൂടെയുണ്ടായിരുന്നു. സർക്കാർ ജോലിയും തേടി പത്തുകൊല്ലം തെണ്ടുകയോ കാത്തിരിക്കുകയോ അല്ല ബുദ്ധിമാൻ വേണ്ടത്. പിന്നെയോ, ഒരു പാൻ കട വെക്കുക, അതുമല്ലെങ്കിൽ ഒരു പശുവിനെ വാങ്ങി പോറ്റുക, അങ്ങനെ നാലുകാശുണ്ടാക്കുന്നവനാണ് യോഗ്യൻ എന്നായിരുന്നു ഒരു സിദ്ധാന്തം, ഒരു നല്ല ഗൃഹസ്ഥനല്ലെങ്കിൽ സ്വന്തം കുടുംബത്തെ സന്തോഷിപ്പിക്കാനാവില്ല, പിന്നെ അയാൾ എങ്ങനെ നാടിനെ സന്തോഷിപ്പിക്കും, അയാൾക്ക് ഒരു നല്ല മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാൻ കഴിയില്ല എന്ന പ്രസ്താവം രണ്ടാമതൊന്നാലോചിച്ച പാർട്ടിക്കാർക്ക് എന്തോ ഏനക്കേട്. വെടി മോദിജിയുടെ നെഞ്ചിലേക്കായോ എന്നൊരു തോന്നൽ. വിശ്വസൗന്ദര്യം എന്നൊക്കെ പറഞ്ഞാൽ അതിന് ഇത്തിരി തെളിനിറമൊക്കെ വേണ്ടേ എന്നായി ദേവ്. അപ്പോൾ പിന്നെ െഎശ്വര്യ റായിക്കൊക്കെ അല്ലാതെ ഡയാന ഹെയ്ഡനെ പോലുള്ള അവർണയൊക്കെ ആകാമോ എന്നായി കുണ്ഠിതം. പിന്നീടാണ് സിവിൽ സർവിസിന് സിവിൽ എൻജിനീയർമാരാണ് യോഗ്യർ എന്ന വെളിപാടിറങ്ങുന്നത്. അതോടെ മോദിജിക്ക് വിളിച്ച് രണ്ടു ഗുണദോഷിക്കയല്ലാതെ വയ്യെന്നായി. 

നാൽപത്തേഴുകാരനായ ബിപ്ലബിെൻറ ജനനം ത്രിപുരയിലെ ഗോമതി ജില്ലയിലെ രാജ്ധർ നഗർ എന്ന കൊച്ചുഗ്രാമത്തിൽ. ബംഗ്ലാദേശ് കുടിയേറ്റക്കാരായിരുന്നു കുടുംബം. ത്രിപുര സർവകലാശാലയിൽനിന്ന് ബിരുദമെടുത്ത് ഡൽഹിയിലേക്ക് വണ്ടികയറിയതാണ്. പിന്നെ 15 കൊല്ലത്തോളം അവിടെ ആർ.എസ്.എസിെൻറ ജൂനിയർ കൈകാര്യകർത്താക്കളിലൊരാളായി നടന്നതാണ് ആകെ രാഷ്ട്രീയപരിചയം. പിന്നെ നേരെ ത്രിപുരയിലെത്തുന്നത് ബി.ജെ.പി സംസ്ഥാന ഘടകത്തിെൻറ നായകത്വം ഏറ്റെടുത്ത്. അതിൽ പിന്നെ കാര്യമായി നടത്തിയ രാഷ്ട്രീയപ്രവർത്തനം കോൺഗ്രസിനെ പിളർത്തുകയായിരുന്നു. അങ്ങനെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി. പ്രായാധിക്യമുള്ള മണിക്കിനെ നേരിടാൻ ജിമ്മിലെ ചുണക്കുട്ടൻ തന്നെയാകെട്ട, എന്നു പാർട്ടി. എല്ലാം തികഞ്ഞ ജയമൊത്തപ്പോൾ മുഖ്യമന്ത്രിപദത്തിലും. കക്ഷിരാഷ്ട്രീയവും ഭരണവുമൊക്കെ അ  തൊട്ട് തുടങ്ങിയിട്ടുവേണം എന്നു ചുരുക്കം. എന്നാൽ, അതിനു തക്ക ഭാവമൊന്നുമല്ല ടിയാനെന്ന് ദോഷൈകദൃക്കുകൾ. വിഡ്ഢിത്തം, വിവരക്കേട്, മുൻവിധി ^ഇതു മൂന്നും ഒത്തുചേർന്ന അത്യപൂർവ പ്രതിഭാസം എന്ന് രാഷ്ട്രീയ നിരീക്ഷകരും. കൂടെക്കിടന്നു രാപ്പനിയറിയുന്നതിനാലാവാം സംസ്ഥാനത്തെ ബി.ജെ.പിയുടെ കിങ്മേക്കറായ സുനിൽ ദേവ്ധറിന് ആളെ ആദ്യനാൾ തൊേട്ട പിടിച്ചില്ലെന്നാണ് ഇപ്പോൾ പാർട്ടിക്കാർ അടക്കം പറയുന്നത്.  അന്ന് ജിൻഷു ദേവ് ബർമനെ ഉപമുഖ്യമന്ത്രിയാക്കിയത് ഇൗ അസംതൃപ്തി പരിഹരിക്കാനാണ്. പാർട്ടിക്ക് പക്ഷേ, ചെറുപ്പക്കാരൻ മുഖ്യനെ അങ്ങനെയങ്ങ് മാറ്റാനാവില്ല. ആറ്റുനോറ്റിരുന്ന് നേടിയ വിജയമാണ്. 25 കൊല്ലത്തെ ഭരണംകൊണ്ടു പണിതീർത്ത എസ്റ്റാബ്ലിഷ്മെൻറ് അപ്പടി ഇപ്പോഴും ചുകപ്പിൽതന്നെ. 

അവരെ വെച്ച് ഭരണം മുന്നോട്ടുകൊണ്ടുപോകുകതന്നെ അത്യന്തം ശ്രമകരം. അതിനിടക്കാണ് ഇടതടവില്ലാതെ പുതുമുഖ്യെൻറ പൊയ്വെടികൾ. അതിന് ‘ട്രോളുന്നത്’ കമ്യൂണിസ്റ്റുകാരൊന്നുമല്ല, ബി.ജെ.പിക്കാർതന്നെയാണ്. അങ്ങനെ ഭരണം പിടിച്ചടക്കി മുന്നോട്ടുനീങ്ങിത്തുടങ്ങും മുേമ്പ, മുടന്തേണ്ട ഗതികേടിലാണ് ഭരണവും പാർട്ടിയും. എല്ലാമായിെട്ടന്ത്, മണിക്കിനെ പിടിച്ചുകെട്ടിയ ബിപ്ലബിന് മണികെട്ടാൻ ആരുണ്ട്! 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsTripura CMBiplap Kumar Deb
News Summary - Biplap Kumar - Article
Next Story