Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിരാമമല്ല ഇത്...

വിരാമമല്ല ഇത് ‘ഹിന്ദുത്വ’യുടെ പുതുവരവ്

text_fields
bookmark_border
advani-modi-ratha-yathra
cancel
camera_alt?????????? ?????????? ????????

അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി വന്നയുടൻ സമൂഹ മാധ്യമങ്ങളിൽ ഇൻസ്റ്റൻറ് കമൻറുകൾ പാറിനടന്നു: എല് ലാ മുട്ടും നീങ്ങി ഇനി മുന്നോട്ടുപോകാനുള്ള സമയമായി, വിവാദത്തിനൊക്കെ വിരാമമായി, ദേശീയ സാന്ത്വനമായി, അങ്ങനെയ ങ്ങനെ...നമ്മളെല്ലാവരും ഏകകണ്ഠമായ കോടതിവിധി അംഗീകരിച്ച് കഴിഞ്ഞതൊക്കെ പിറകിലേക്ക് വലിച്ചെറിയണം. ലിബറലുകള െന്നു പറയപ്പെടുന്നവരാണ് ഇൗ വാദവുമായി മുന്നിൽ ചാടിയിറങ്ങിയത്. രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രതികരണങ്ങളി ൽ ‘സംയമനം’ പുലർത്തി.

കോൺഗ്രസ് ഒരുപടി മുന്നോട്ടുപോയി വിധിയെ സ്വാഗതംചെയ്തു, സമാധാനത്തിന് അഭ്യർഥിച്ചു കൊണ്ട്. ഭാരതീയ ജനത പാർട്ടിയുടെ ഒൗദ്യോഗികശബ്ദവും സാന്ത്വനമയം. പാർട്ടി ഭക്തർ ഇത്തിരി വിജയഭേരി മുഴക്കി. എന ്നാൽ, സാക്ഷാൽ പ്രധാനമന്ത്രി കോടതിയുടെ വിവേകത്തെ അഭിനന്ദിക്കുകയും ‘സമവായ സംസ്കാരം’, ‘നാനാത്വത്തിൽ ഏകത്വം’ ത ുടങ്ങിയ പദാവലികളുപയോഗിച്ച് വായ്ത്താരിയുടെ വീര്യം കുറച്ചു. ഇത് അപരനഷ്ടത്തിൽ സന്തോഷിക്കേണ്ട നിമിഷമല്ല, ഒന്നിച്ചുനീങ്ങേണ്ട സന്ദർഭമാണ് എന്ന് ഇടത്, വലത്, മധ്യരാഷ്ട്രീയക്കാരെല്ലാവരും ചേർന്ന് ഒരു പൊതുധാരണയിലെത്തിയതുപോലെ. അതൊരു ദേശീയ സാങ്കൽപിക ആശ്ലേഷംതന്നെയായിരുന്നു. ഉൗഷ്മള ഹൃദയത്തോടെയായിരുന്നു എല്ലാം.

എന്നാൽ, ഇതിെൻറ നേർ മറുപുറം ഒന്ന് ആലോചിച്ചുനോക്കാം. ഹിന്ദു ഗ്രൂപ്പുകളുടെ വാദം ന്യായീകരണമർഹിക്കുന്നില്ലെന്നു പറഞ്ഞ് ഭൂമി മൊത്തമായി മുസ്ലിംകൾക്കു തിരിച്ചുനൽകാൻ ജഡ്ജിമാർ വിധി പുറപ്പെടുവിക്കുന്നു. അല്ലെങ്കിൽ അലഹബാദ് ഹൈകോടതിയുടെ വിധി കീഴ്വഴക്കമാക്കി ഭൂമി മൂന്നിലൊന്ന്, മൂന്നിൽ രണ്ട് എന്നിങ്ങനെ രണ്ടു ഭാഗത്തേക്ക് വീതിച്ചുനൽകി പള്ളിയും ക്ഷേത്രവും നിർമിച്ചുനൽകാൻ വിധിക്കുന്നു. ഇക്കാണുന്ന വിശാലത അപ്പോഴുണ്ടാകുമായിരുന്നോ? ഇൗ ഭക്തിപ്രകടനവും അനുരഞ്ജന ആവേശവുമൊക്കെ അപ്പോൾ കാണുമായിരുന്നോ? ബി.ജെ.പിയുടെ, എന്നല്ല, ഏതെങ്കിലുമൊരു പാർട്ടി വിധി സ്വാഗതംചെയ്യാനും വിവേകത്തിെൻറ പേരിൽ ജഡ്ജിമാരെ അനുമോദിക്കാനും ചങ്കൂറ്റം കാട്ടുമായിരുന്നോ? ഇൗ വിധിയെ തുടർന്ന് മുംബൈയിൽ പലയിടത്തും ഇൻറർനെറ്റ് തടസ്സപ്പെടുത്തലും കനത്ത പൊലീസ് ബന്തവസ്സുമൊക്കെയുണ്ടായിരുന്നു. ബാബരി ധ്വംസനത്തെ തുടർന്നുണ്ടായ കലാപങ്ങൾ ഇന്നും വേദനിപ്പിക്കുന്ന ഒരു നഗരമാണ് മുംബൈ. വിധി ‘മറുഭാഗത്ത്’ ആയിരുന്നെങ്കിൽ സ്റ്റേറ്റിെൻറ പ്രതികരണം എന്തായിരിക്കുമെന്ന് ഉൗഹിച്ചുനോക്കൂ. കേസിെൻറ വിധി ഇപ്പോൾ ‘ഹിന്ദുക്കളെ’ തൃപ്തിപ്പെടുത്തുന്നതാണ്. അതുകൊണ്ട് അവർ ഹൃദയവിശാലത കാട്ടുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല.

ഇത് വെറുമൊരു ഉൗഹമല്ല. നിർഭാഗ്യവശാൽ ഇന്ത്യയിൽ നിലനിൽക്കുന്ന പരുക്കൻ യാഥാർഥ്യമാണിത്. ‘ദേശീയ അനുരഞ്ജനം’ അല്ലെങ്കിൽ അടഞ്ഞ തീർപ്പ് ഒക്കെ സംഭവിക്കുന്നത് ഭൂരിപക്ഷത്തിെൻറ ആവശ്യങ്ങൾ തൃപ്തികരമായി അംഗീകരിക്കപ്പെടുേമ്പാൾ മാത്രമാണ്. രണ്ടാംകിട, മൂന്നാംകിട പൗരത്വത്തോട് ഭൂരിപക്ഷസമുദായം കാണിക്കുന്ന ഒൗദാര്യത്തിെൻറ സൂചനയാണത്. പൗരത്വത്തിലെ അധീശത്വം ക്രൂരമായി പഠിപ്പിച്ച ശേഷം, ദശലക്ഷക്കണക്കിനാളുകളെ പൗരത്വരഹിതരായി മാറ്റിക്കളഞ്ഞ ശേഷം ഭൂരിപക്ഷം കൈയയച്ചുതരുന്ന സമ്മാനം. ഇല്ലേ, നിങ്ങൾക്ക് അഞ്ചേക്കർ കിട്ടിയില്ലേ? കോടതി മസ്ജിദ് ധ്വംസനത്തെ നിയമവിരുദ്ധമെന്നു വിളിച്ചില്ലേ? കുറ്റവാളികൾക്കെതിരെ ക്രിമിനൽ കേസ് നടന്നുവരുന്നില്ലേ? പിന്നെയെന്തിന് പരാതി?

എല്ലാം ‘അവസാനിപ്പിക്കാനുള്ള’ സാത്വികനിർദേശങ്ങളുടെ അന്തരീക്ഷത്തിൽ ചിലതൊക്കെ നഷ്ടപ്പെടുന്നുണ്ട്. എൽ.കെ. അദ്വാനിയുടെ രഥയാത്രയിൽ ജീവിതം നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ആഴത്തിലുള്ള വേദന എന്തെന്ന് അറിയാതെ പോകുന്നുണ്ട്. ആ രക്തയാത്ര തുടക്കമിട്ട സംഭവപരമ്പരകളാണ് നമ്മെ ഇൗ നിലയിലെത്തിച്ചത്. ഇനിയും അതിന് ഒരു അറ്റവുമായിട്ടില്ല. ഇന്നു കളത്തിനു പുറത്ത് മാർഗദർശകനായി ഒതുക്കപ്പെട്ട അന്നത്തെ യോദ്ധാവായ അദ്വാനി ഒരു പള്ളി പൊളിക്കുകയല്ല ചെയ്തത്. ആധുനിക ഇന്ത്യ നിലകൊണ്ട പടുകൂറ്റൻ എടുപ്പാണ് അദ്ദേഹം തകർത്തുകളഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തിനൊന്നും നേടാനായില്ല. എന്നാൽ ശിഷ്യൻ, അദ്ദേഹത്തെ തട്ടിക്കളഞ്ഞ്, എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടി മുന്നേറി. മരവിച്ച കാരിരുമ്പിൻ കരുത്തിൽ നരേന്ദ്ര മോദി ഇന്ത്യയെ എന്നെന്നേക്കുമായി മാറ്റിക്കളയാനുള്ള ശ്രമത്തിലാണ്. ദശലക്ഷക്കണക്കിനാളുകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയും അദ്ദേഹത്തിനുണ്ട്.

തൽക്കാലം പഴയ അനുഭവങ്ങളൊക്കെ മറന്ന് നമുക്ക് അദ്ദേഹത്തെ മുഖവിലക്കെടുക്കാം. രാജ്യത്തെ സാമ്പത്തികസ്ഥിതി മുഖ്യശ്രദ്ധയായിരുന്ന 2014ലെ പൊതുതെരഞ്ഞെടുപ്പു കാലത്ത് കണ്ടപോലെ, ആദ്യം ഹൈ റോഡിൽ കയറി, പിന്നെ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ അരോചകമായ വായ്ത്താരിയൊക്കെ വിട്ട് നേർക്കുത്തനെ തിരിഞ്ഞുനടക്കുന്നതാണ് അദ്ദേഹത്തിെൻറ രീതി. ഇനിയും തെരഞ്ഞെടുപ്പുകൾ ഏറെ വരാനുണ്ട്. ഇൗ ‘സമവായ സംസ്കാരം’ അദ്ദേഹം അപ്പോഴും നിലനിർത്തുമോ അതോ, തിരിഞ്ഞുനടക്കുമോ എന്നു നോക്കാം. പക്ഷേ, അതിനിനിയും സമയമുണ്ട്.

ആർ.എസ്.എസ് തലവൻ വിധിയിൽ സംതൃപ്തി പ്രകടിപ്പിച്ചു. ആരുടെയും ജയമോ പരാജയമോ അല്ലെന്നു പറയുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്ത്, കാശി, മഥുര പള്ളികൾ കൂടി തകർക്കണം എന്നു വാദിച്ചിരുന്ന ഭൂതകാലത്തിൽനിന്നു വ്യത്യസ്തമായി അതൊക്കെ പഴയത് എന്നു പറയുന്നു. ഇൗ അഭിപ്രായപ്രകടനങ്ങളെല്ലാം പ്രോത്സാഹജനകമാണ്. എന്നിട്ടും സന്ദേഹമല്ല, ആധിതന്നെ അവശേഷിക്കുന്നു. ഇൗ സംഘടനകൾക്ക് വ്യക്തമായ അജണ്ടയുണ്ട്. ആ ലക്ഷ്യം നേടാനുള്ള കരുത്തും ശക്തിയുമുണ്ട്. തങ്ങൾ ലക്ഷ്യമിട്ട ഒരു ഇന്ത്യയിലേക്ക് വ്യവസ്ഥാപിതമായി, വേണമെങ്കിൽ നിർദാക്ഷിണ്യംതന്നെ, നീങ്ങുകയാണവർ. ദേശീയ പൗരത്വപ്പട്ടിക, പൗരത്വ ഭേദഗതി ബിൽ, ഏക സിവിൽകോഡ് എന്നിങ്ങനെ ആ ലക്ഷ്യത്തിലേക്ക് കുറെയേറെ ചുവടുകളുണ്ട്. ഭരണഘടനാപരമായ വകുപ്പുകൾ ആർ.എസ്.എസിനും ബി.ജെ.പിക്കും അത്ര പഥ്യമല്ല. അതിലെ മതേതരത്വമാണ് അവർക്ക് ഏറ്റവും വെറുപ്പുളവാക്കുന്നത്. അതുകൊണ്ട് അയോധ്യ കേസ് പോലുള്ള ചിലതിൽ അവരുടെ നീക്കങ്ങൾ പതിറ്റാണ്ടുകൾ നീണ്ടെങ്കിലും മറ്റുള്ളവയിൽ ക്ഷിപ്രവേഗത്തിലായിരിക്കും മാറ്റങ്ങൾ.

വിധിത്തീർപ്പ് മാത്രമല്ല, അനുരഞ്ജനവും പ്രായശ്ചിത്തവുംകൂടി വരുേമ്പാഴാണ് ശരിയായ സാന്ത്വനമുണ്ടാകുന്നത്. വിജയാഘോഷം ഒഴിവായത് എല്ലാം പര്യവസാനിച്ചതിെൻറ സൂചനയല്ല. ഇത് നടപടിക്രമത്തിലുള്ള ഒരു അടക്കം, ശ്വാസമെടുക്കാനുള്ള അൽപസമയം മാത്രമാണ്. ഇതിെൻറയൊക്കെ മുഴുവൻ പ്രത്യാഘാതങ്ങളുമെന്തെന്ന് രാജ്യം മനസ്സിലാക്കിയെടുക്കാൻ ശ്രമിക്കുകയാണ്. ന്യൂനപക്ഷങ്ങൾ ഇൗ വിധിയെ അവരുടെ സ്വന്തം മനസ്സിലിട്ട് വിശകലനം ചെയ്യും. അങ്ങനെ എക്കാലവും തങ്ങളുടെ സ്വന്തമെന്ന് വിളിച്ചുകൊണ്ടിരുന്ന നാട്ടിൽ തങ്ങളുടെ മാറുന്ന പദവിയുടെ നാനാർഥങ്ങൾ അവർ മനസ്സിലാക്കാൻ ശ്രമിക്കും. ഇത് മുസ്ലിംകൾക്കു മാത്രം ബാധകമല്ല. ഏതാനും ചില ചർച്ചുകളുടെ മേലും കണ്ണുവെച്ച് അത് തകർത്തു താഴെയിടാൻ ആർക്കെങ്കിലും എന്തിന് കൈയറപ്പ് തോന്നണം? ഇല്ല, ഇത് അവസാനമല്ല. നീണ്ടുപോകുന്ന ഒരു പാതയിലെ സുപ്രധാനമായൊരു വഴിത്തിരിവാണ്. ഹിന്ദുത്വ പദ്ധതി ഇവിടെനിന്ന് വീണ്ടും നവോന്മേഷത്തോടെ പുതുക്കത്തിൽ ഇറങ്ങുകയാണ്.
(‘ദ വയർ’ സ്ഥാപക പത്രാധിപരായ ലേഖകൻ എഴുതിയത്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleBabari Masjid Land Disputeayodha case
News Summary - Babari Masjid Land Dispute Case -Malayalam Article
Next Story