മാന്ത്രികൻ
text_fields‘അറ്റമില്ലാത്ത ആത്മവിശ്വാസത്തിെൻറ പര്യായം’ എന്നാണ് മഹാനായ ഗോയ്ഥെ മാജിക്കിനെ വിശേഷിപ്പിച്ചത്. ആത്മവിശ്വാസം എന്ന ഒരൊറ്റ മൂലധനത്തിലൂടെ, അസാധ്യമെന്ന് സാമാന്യജനം കരുതുന്ന എന്തിനെയും കൈപ്പിടിയിലൊതുക്കുന്ന കലയാണത്. ഇതേ മൂലധനത്തിൽ ഒാടിക്കൊണ്ടിരിക്കുന്ന മറ്റൊരു കല കൂടിയുണ്ട്: ‘സാധ്യതകളുടെ കല’ എന്ന് പ്ലാറ്റോ വിശേഷിപ്പിച്ച രാഷ്ട്രീയകല. ഇൗ രണ്ട് കലകളിലും അഗ്രഗണ്യനാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ആദ്യത്തേത് ജന്മസിദ്ധമായി കിട്ടിയത്. രണ്ടാമത്തേത് ആദ്യ കലയുടെ പിൻബലത്തിൽ ആർജിച്ചെടുത്തതും. ചെറുപ്പകാലത്ത് നടത്തിയ തെരുവുജാലവിദ്യയുടെ കൈവഴക്കം മാത്രമല്ല, ഇന്ദ്രജാലത്തിെൻറ ഗോയ്ഥെ ഫിലോസഫിയുടെ ആഴവും പരപ്പും മനസ്സിലാക്കിയതോടെ രാഷ്ട്രീയത്തിൽ പലതവണ ഇന്ദ്രജാലം തീർത്ത ആളാണ്. അതിനാൽ, രാഷ്ട്രീയ പ്രവർത്തന മണ്ഡലത്തിലെപ്പോഴും ശുക്രദശയാണ്. വല്ലപ്പോഴും വിഘ്നങ്ങൾ ദർശിച്ചാൽ പഴയ മാന്ത്രികവടിയുപയോഗിച്ച് തരണംചെയ്യും. നാലര പതിറ്റാണ്ടായുള്ള ഇൗ ശീലം ആർക്കും മാറ്റാനാകില്ല. ഇപ്പോഴിതാ, സചിൻ പൈലറ്റ് തീർത്ത പൂട്ടും മാന്ത്രികവടിയാൽ ഭേദിച്ചിരിക്കുന്നു. മുഖ്യമന്ത്രിപദത്തിനായുള്ള സചിെൻറ കൊട്ടാരവിപ്ലവം െപാളിഞ്ഞതോടെ, ‘അയോഗ്യത’യുടെ പുതിയ നാടകങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സചിൻ അതിജീവനത്തിനായി കോടതി കയറിയിറങ്ങുേമ്പാൾ, മുഖ്യമന്ത്രിക്കസേര ഭദ്രമാക്കാൻ പുതിയ ജാലവിദ്യകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗെഹ്ലോട്ട്.
രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിൽ പിന്നെ എന്താകുമായിരുന്നുവെന്ന ചോദ്യം എത്രയോ തവണ നേരിട്ടിട്ടുണ്ട്. പിതാവിനെപ്പോലെ മാന്ത്രികവേഷത്തിൽ ഇൗ രാജ്യം മുഴുവൻ കറങ്ങുമായിരുന്നുവെന്നാണ് അപ്പോെഴാക്കെയും മറുപടി. ഒരർഥത്തിൽ, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ലല്ലോ. ആവശ്യം വരുേമ്പാഴെല്ലാം ആ വേഷം എടുത്തണിഞ്ഞ് കാണികളിൽ അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ്, രാജസ്ഥാനിൽ സചിനും സംഘവും ഒഴുക്കിയ വിയർപ്പിൽ പാർട്ടി ജയിച്ചു കയറിയപ്പോൾ ആരെങ്കിലും വിചാരിേച്ചാ ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകുമെന്ന്. സചിനെ കോപൈലറ്റ് ആക്കി മൂലക്കിരുത്തിയുള്ള ആ കേന്ദ്ര ഫോർമുല ഗെഹ്ലോട്ടിെൻറ ഇന്ദ്രജാലമായിരുന്നില്ലേ? പണ്ട് രാജീവ് ഗാന്ധിയുടെ കീഴിൽ പണിയെടുക്കുന്ന കാലത്ത് കുഞ്ഞു രാഹുലിനും പ്രിയങ്കക്കും ഗെഹ്ലോട്ട് ചില ചെപ്പടിവിദ്യകളൊക്കെ കാണിച്ചുകൊടുക്കുമായിരുന്നുവത്രെ. സോണിയയും അത് കണ്ടാസ്വദിക്കും. ആ മൂന്നുേപരുമാണ് ഇപ്പോൾ പാർട്ടിയുടെ അമരത്തുള്ളത്. 80കൾ തൊട്ട് നെഹ്റു കുടുംബത്തിനായി ഗെഹ്ലോട്ട് കാഴ്ചവെക്കുന്ന സ്പെഷൽ ഷോ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് അണിയറ വർത്തമാനം. അതുകൊണ്ടാണ് സ്വന്തക്കാരനായ സചിനെ തഴഞ്ഞ്, രാഹുലും കെ.സിയും ഗെഹ്ലോട്ടിന്മുഖ്യമന്ത്രി പദത്തിൽ മൂന്നാമൂഴം സമ്മാനിച്ചത്. അധികാരം ലഭിച്ചാൽ പിന്നെ എന്തുചെയ്യണമെന്ന് ഗെഹ്ലോട്ടിന് നന്നായിട്ടറിയാം. അതുകൊണ്ട്, സത്യപ്രതിജ്ഞയുടെ ഒന്നാം നാൾ െതാട്ട് സചിനെ ഒതുക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ട് വർഷം ഇൗ അവഗണന തുടർന്നപ്പോഴാണ് സചിൻ പൊട്ടിത്തെറിച്ചത്. പേക്ഷ, അതിനെയും മറ്റൊരു മാജിക്കുകൊണ്ട് തോൽപിച്ചുകളഞ്ഞു ഗെഹ്ലോട്ട്. സചിനൊപ്പം നിൽക്കുമെന്ന് വാഗ്ദാനം ചെയ്ത ഒരു ഡസൻ പേരെയെങ്കിലും ഗെഹ്ലോട്ട് സ്വന്തം പോക്കറ്റിലാക്കി. അതോടെ, സർക്കാറിനെ മറിച്ചിടാനുള്ള പദ്ധതി പൊളിഞ്ഞു. സചിെൻറ പി.സി.സി പണിയും തെറിച്ചു. ഇതോടെ, സചിെനാപ്പം കൂറുമാറിയവർ വെട്ടിലായി. അയോഗ്യത പേടിച്ച് കോടതിയിൽ അഭയം പ്രാപിച്ചിരിക്കുകയാണവർ.
കോടതിയുടെ വിധി എന്തുതന്നെയായാലും, പാർട്ടി അണികളുടെയും കേന്ദ്ര നേതൃത്വത്തിെൻറയും പിന്തുണ ആർജിക്കാൻ ഗെഹ്ലോട്ടിന് കഴിഞ്ഞു. പാർട്ടിയിലെ അധികാരമോഹികളായ ‘കടൽക്കിഴവൻ’മാരുടെ ഗണത്തിലും അദ്ദേഹമിപ്പോഴില്ല. പണ്ടേ ഇങ്ങനെയാണ്. രാഷ്ട്രീയാധികാരങ്ങളുടെ ചളിക്കുണ്ടിൽ എത്രതന്നെ വീണുപോയാലും, കൈയിലുള്ള മാന്ത്രികവടി ഒന്നു ചുഴറ്റുന്നതോടെ എല്ലാം കെട്ടടങ്ങും. അധികാരമോഹത്തിെൻറ ദുർഗന്ധങ്ങളുടെ കഥ പിന്നെയില്ല. പ്രതിയോഗികളിൽനിന്ന് ദേശത്തെയും പാർട്ടിയെയും രക്ഷപ്പെടുത്തിയ ആദർശധീരെൻറ പരിവേഷമായിരിക്കും പിന്നെയുണ്ടാവുക. പറഞ്ഞുവരുേമ്പാൾ, രാജസ്ഥാനിലെ എ.കെ. ആൻറണിയാണ് ഗെഹ്ലോട്ട്. ആദർശധീരൻ മാത്രമല്ല, ലളിത ജീവിതം നയിക്കുന്നയാളുമാണ്. രാജസ്ഥാനിലെ ഗാന്ധി എന്നുവെര വിശേഷിപ്പിച്ചവരുണ്ട്. അധികാരത്തിലൊഴികെ, മിക്ക കാര്യങ്ങളിലും ഗാന്ധിയൻ ശീലങ്ങളും തത്ത്വങ്ങളുമാണ്. ശുദ്ധ വെജിറ്റേറിയൻ, തികഞ്ഞ മദ്യവിരോധി, ആർഭാടജീവിതത്തിനെതിരായ നിരന്തരമായ സമരം തുടങ്ങിയ ഗാന്ധിയൻ മുഖമുദ്രകൾ ഗെഹ്ലോട്ടിലും ദർശിക്കാം. കോൺഗ്രസ് പ്രസ്ഥാനത്തിനായി ഇന്ദിര കണ്ടെടുത്ത മാണിക്യമാണ് ഗെഹ്ലോട്ട് എന്നൊരു വിശേഷണം വേറെയുമുണ്ട്. സംഗതി ശരിയാണ്. 70കളിലാണത്. കൃത്യമായി പറഞ്ഞാൽ, ബംഗ്ലാദേശ് വിഭജന കാലത്തെ, പശ്ചിമ ബംഗാളിലേക്കുള്ള കൂട്ടപ്പലായനത്തിെൻറ നാളുകൾ. അന്ന് അഭയാർഥികൾക്കുവേണ്ടി കൊൽക്കത്തയിലും മറ്റും ഒാടിനടന്ന് പ്രവർത്തിക്കുന്ന ആ ചെറുപ്പക്കാരനെ കണ്ട് ഇന്ദിര ശരിക്കും അത്ഭുതം കൂറി. ഗെഹ്ലോട്ടിന് അന്ന് പ്രായം 20. ഇന്ദിരയുടെ ക്ഷണമനുസരിച്ച് പാർട്ടിയിലെത്തി. അവിടെ ‘സഞ്ജയ് ബ്രിഗേഡി’ൽ നല്ലൊരു കസേരയും നൽകി. അടിയന്തരാവസ്ഥയുടെ കെട്ട നാളുകളിൽ സഞ്ജയ്ക്കൊപ്പമായിരുന്നു. സഞ്ജയിെൻറ മരണശേഷം, രാജീവിനൊപ്പമായി. അപ്പോഴും ഇന്ദിരയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി പാർട്ടിയിലും ഭരണത്തിലും പിടിമുറുക്കിക്കൊണ്ടേയിരുന്നു.
അടിയന്തരാവസ്ഥക്കുശേഷം നടന്ന പ്രഥമ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിക്കാനിറങ്ങിയത്. ശാരദാപുര നിയമസഭാ മണ്ഡലത്തിൽ ജനതാപാർട്ടി നേതാവിനോട് തോൽക്കാനായിരുന്നു യോഗം. സാക്ഷാൽ ഇന്ദിരയടക്കം തോറ്റുപോയ ഇലക്ഷനിൽ ഗെഹ്ലോട്ടിെൻറ മാന്ത്രികവിദ്യ ഫലിച്ചില്ലെന്നും പറയാം. ’80ലെ തെരഞ്ഞെടുപ്പ് തിരിച്ചുവരവുകളുടെ കാലമായിരുന്നല്ലോ. അരലക്ഷത്തിെൻറ ഭൂരിപക്ഷത്തിൽ ഗെഹ്ലോട്ട് േജാധ്പൂരിൽനിന്ന് പാർലമെൻറിലെത്തി. ’84ൽ, വീണ്ടും പാർലമെൻറിൽ. ഒപ്പം കേന്ദ്രസഹമന്ത്രി സ്ഥാനവും. മന്ത്രിപദം കിട്ടിയപ്പോഴും ലാളിത്യം വിട്ടില്ല. സത്യപ്രതിജ്ഞ ചെയ്യാൻ രാഷ്ട്രപതി ഭവനിലെത്തിയത് ഒാേട്ടാറിക്ഷയിലാണ്. പേക്ഷ, ഇൗ ലാളിത്യമൊന്നും ’89ൽ തുണച്ചില്ല. അക്കൊല്ലം ജോധ്പൂരിൽ ജനം കൈവിട്ടു. രണ്ടുവർഷത്തിനുശേഷം തിരിച്ചെത്തി. കുറച്ചുകാലം നരസിംഹ റാവു മന്ത്രിസഭയിലും പ്രവർത്തിച്ചു. ’99 വരെ പാർലമെൻറിലുണ്ടായിരുന്നു. ഇതിനിടെ, 10 വർഷം രാജസ്ഥാൻ പി.സി.സി അധ്യക്ഷെൻറ കസേരയിലും ഇരുന്നു. ’99ൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറായിരിക്കുേമ്പാഴാണ്, പാർലമെൻററി തട്ടകവും രാജസ്ഥാനിലേക്ക് മാറ്റിയത്. അവിടെ കാത്തിരിപ്പുണ്ടായിരുന്നത് മുഖ്യമന്ത്രി കസേരയായിരുന്നുവല്ലോ. നാലു വർഷത്തിനുശേഷം, സ്ഥാനം പ്രതിപക്ഷത്തായി. 2008ൽ വീണ്ടും മുഖ്യമന്ത്രിപദത്തിൽ. 2013ൽ വീണ്ടും പ്രതിപക്ഷത്ത്. അക്കൊല്ലം എ.െഎ.സി.സി ജനറൽ സെക്രട്ടറിയുമായി. അന്ന് തുടങ്ങിയ ചരടുവലിയാണ് 2018ലെ സ്ഥാനാരോഹണത്തിലെത്തിച്ചത്. അത് ഏതെങ്കിലും യുവതുർക്കിക്ക് അടിയറ വെക്കാനുള്ളതല്ല.
മുഖ്യമന്ത്രിക്കസേരയിലിരുന്ന് സപ്തതി ആഘോഷിക്കണമെന്നാണ് മോഹം. അതിന് ഇനി ഒരു വർഷംകൂടി കാത്തിരിക്കണം. അതുവരെയും സചിനെയും അമിത് ഷായെയും ഒരുപോലെ പ്രതിരോധിച്ചേ മതിയാകൂ. കഷ്ടപ്പെട്ട് പഠിച്ച് അഡ്മിഷൻ വാങ്ങിയ എം.ബി.ബി.എസ് പുല്ലുപോലെ വലിച്ചെറിഞ്ഞാണ് ഇൗ പണി തുടങ്ങിയത്. അതിങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കാനാവില്ല. മകൻ വൈഭവിന് തന്നെപ്പോലെ മാന്ത്രികസിദ്ധിയില്ലെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അക്കാര്യം പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. അതിനാൽ, തുടർന്നും മാന്ത്രികവേഷത്തിൽ കെട്ടിയാടാൻതന്നെയാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.