Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൗരയോഗം

പൗരയോഗം

text_fields
bookmark_border
പൗരയോഗം
cancel

‘ഭഗ്വാ മേം ലോക് കല്യാൺ’. കുറച്ചുനാൾ മുമ്പ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഹാഷ്  ടാഗാണിത്. ‘കാഷായ വേഷത്തിലൂടെ പൊതുജന നന്മ’ എന്ന് സാമാന്യമായി െമാഴിമാറ്റാം. സാമൂഹ ികപ്രവർത്തനം തൊഴിലായി അധഃപതിച്ച ഇക്കാലത്ത് ഇത്തരം പ്രഖ്യാപനങ്ങൾക്ക് വലിയ പ്രസ ക്തിയുണ്ട്. സന്യാസവഴിയിലെ ഇൗ രാഷ്ട്രീയജീവിതം എത്രകണ്ട് പ്രായോഗികമാണെന്നുചോ ദിച്ചാൽ, രാഷ്ട്രീയയോഗികൾക്ക് അത് സാധ്യമാണ് എന്നുതന്നെ ഉത്തരം.
യോഗ അഭ്യസിക്കു കയും അതിെൻറ തത്ത്വങ്ങൾ ജീവിതത്തിൽ കൃത്യമായി പാലിക്കുകയും ചെയ്യുന്ന ധ്യാനനിരതനാ യ സന്യാസി; അതാണ് യോഗി. ഇൗ ഹാഷ് ടാഗിനുടമയും ഒരു യോഗി തന്നെ. പേക്ഷ, അത് സാക്ഷാൽ യോഗി ആദിത്യനാഥാണെന്നറിയുേമ്പാൾ ‘യോഗി’യെ സംബന്ധിച്ച മേൽ നിർവചനങ്ങളൊക്കെയും തകിടം മറിയും. സംശയമുള്ളവർ ആ ഹാഷ് ടാഗിനടിയിൽ കുറിച്ച വരികളിലൂടെയൊന്ന് കേണ്ണാടിച് ചാൽ മതി. അതിങ്ങനെയായിരുന്നു: ‘പൊതുജന സേവനത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തര പരിശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതാരോ, അവർ ശിക്ഷിക്കപ്പെടും’.

പൗരത്വപ്രക്ഷോഭകർക്കുനേരെ യോഗിയുടെ പൊലീസ് വെടിയുതിർത്തതിനെ വിമർശിച്ച പ്രിയങ്ക ഗാന്ധിക്കുള്ള മറുപടിയാണിത്. ഇനിയും ഇവിടെ കിടന്ന് ഒച്ചവെച്ചാൽ അടിവീഴുമെന്നാണ് ഭീഷണി. അങ്ങനെ പറയാനും പിന്നീടത് ചെയ്യാനും ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് അധികാരമുണ്ടോ എന്ന ചോദ്യമൊന്നും യോഗിയുടെ കാര്യത്തിൽ പ്രസക്തമേയല്ല. കാരണം, യോഗിക്ക് തേൻറതാതായ വഴികളും നിയമവുമാണ്. കണ്ടിേല്ല, പ്രധാനമന്ത്രിയുടെ ലോക്ഡൗൺ നിർദേശം മറികടന്ന് അയോധ്യയിൽ രാമനവമി പരിപാടിയിൽ പെങ്കടുത്തത്? എന്നുവെച്ച് എല്ലാവർക്കും ഇത് അനുവദിച്ചുതരാനാകില്ല. അതുകൊണ്ടാണ്, ലോക്ഡൗൺ ലംഘിച്ച് ആശുപത്രിയിൽ പ്രശ്നമുണ്ടാക്കിയ തബ്ലീഗ് പ്രവർത്തകർക്കെതിരെ ദേശസുരക്ഷ നിയമപ്രകാരം കേസെടുത്തത്. തീർന്നില്ല, ഇതൊക്കെ ചോദ്യംചെയ്ത മാധ്യമപ്രവർത്തകനെതിരെയും രജിസ്റ്റർ ചെയ്തു മറ്റൊരു കേസ്. ഇതാണ് യോഗിയുടെ യു.പി.

സ്വന്തമായി നിയമപുസ്തകമുള്ളയാളാണ് യോഗി. ഇൗ ‘യോഗി ശാസ്ത്ര’ത്തിന് വിരുദ്ധമായി ആരെന്ത് പറഞ്ഞാലും ചുട്ട മറുപടി ഉടൻ കിട്ടും. സ്വന്തം പാർട്ടിക്കാരാണെങ്കിലും അതിനു മാറ്റമില്ല. ബി.ജെ.പി ഹിന്ദുത്വ അജണ്ടയിൽനിന്ന് അടവുനയത്തിെൻറ ഭാഗമായിട്ടാണെങ്കിൽപോലും അൽപം പിന്നാക്കംപോയാൽ ഉടൻ കലാപക്കൊടി ഉയർത്തും. വർഷങ്ങൾക്കുമുമ്പ്, പശുരാഷ്ട്രീയത്തിൽ കാവിപ്പാർട്ടി ചെറിയൊരു വിട്ടുവീഴ്ചക്കു തയാറാകുന്നുവെന്ന് മനസ്സിലാക്കിയപ്പോഴാണ് സ്വന്തംനിലയിൽ ‘ഹിന്ദു യുവവാഹിനി’യുണ്ടാക്കിയത്. അന്ന് എം.പിയായിരുന്നുവെന്നോർക്കണം. ആ സംഘടനയാണ് കിഴക്കൻ യു.പിയിലും മറ്റും കുപ്രസിദ്ധമായ ഗോരക്ഷകഗുണ്ട ആക്രമണങ്ങൾക്ക് ചുക്കാൻപിടിച്ചത്.

2007ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പുസമയത്ത് ബി.ജെ.പിക്കെതിരെ 70 സ്ഥാനാർഥികളെ നിർത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം വേറെയുമുണ്ട്. അന്ന് നേതൃത്വം കാലു പിടിച്ചില്ലെന്നേയുള്ളൂ. സ്വന്തം പാർട്ടിക്കുള്ളിൽ ഇതാണ് സ്ഥിതിയെങ്കിൽ പ്രതിയോഗികളുടെ കാര്യമൊന്ന് ആലോചിച്ചുനോക്കൂ. പ്രിയങ്കയൊക്കെ എത്രയോ ഭാഗ്യവതിയെന്ന് പറയേണ്ടിവരും. കാൽനൂറ്റാണ്ടിലധികമായി കാഷായ വേഷത്തിലാണെങ്കിലും നാവിൽനിന്ന് വരുന്ന വാക്കുകൾക്ക് ആ മാന്യതയില്ല. ജനാധിപത്യത്തിെൻറ ശ്രീകോവിലിൽപോലും വിഷപൂജക്ക് നാവ് നീട്ടുന്നതായിരുന്നു സ്ഥിരം കാഴ്ച. ഹിന്ദുത്വയുടെ പരീക്ഷണ ഭൂമികയായ യു.പിയുടെ മുഖ്യമന്ത്രിയായശേഷം ആ വിഷവാക്കുകൾക്ക് ജീവൻവെക്കുകയാണ്.

ഡൽഹിയിൽ ‘ഗോലി മാരോ’ എന്നത് ആഹ്വാനമായിരുന്നുവെങ്കിൽ യോഗിയുടെ പൊലീസ് അത് ശരിക്കും കാണിച്ചുകൊടുത്തു. ഇപ്പോൾ കോവിഡ് മഹാമാരി രാജ്യത്തെ വരിഞ്ഞുമുറുക്കുേമ്പാഴും ടിയാൻ അതിനുള്ള പരിഹാരം സ്വന്തം നിയമപുസ്തകത്തിലാണ് കണ്ടെത്തുന്നത്. അതുകൊണ്ടാണ്, കോവിഡിന് ഗോമൂത്ര ചികിത്സ വളരെ എളുപ്പത്തിൽ നിർദേശിക്കാനാകുന്നത്. ഗോമൂത്രത്തിെൻറയും ചാണകത്തിെൻറയും ബ്രാൻഡിങ്ങിലാണേല്ലാ കുറച്ചുകാലമായി ശ്രദ്ധ.

അയോധ്യയിലെ രാമക്ഷേത്രം, അവിെടത്തന്നെ ശ്രീരാമെൻറ ഗമണ്ടനൊരു പ്രതിമ എന്നിവയുടെ നിർമാണംതന്നെയാണ് കോവിഡ് കാലത്തും മുൻഗണന. അതങ്ങനെയേ വരൂ. കാരണം, തെൻറ രാഷ്ട്രീയപ്രവേശനത്തിെൻറ പ്രചോദനംതന്നെ അതായിരുന്നുവേല്ലാ. 90കളുടെ തുടക്കത്തിൽ, രാമക്ഷേത്ര പ്രക്ഷോഭത്തിൽ പെങ്കടുക്കാൻ വീടുവിട്ടിറങ്ങിയതാണ്. അന്ന് വയസ്സ് 21. എത്തിപ്പെട്ടത് ഗോരഖ്പുരിലെ ഗോരക്ഷനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ മഹന്ത് അവൈദ്യനാഥിെൻറ അടുത്ത്. 1949ൽ, രാമവിഗ്രഹം ബാബരി മസ്ജിദിനുള്ളിൽ പ്രതിഷ്ഠിച്ച സാക്ഷാൽ ദിഗ് വിജയ്നാഥിെൻറ ശിഷ്യനാണ് മഹന്ത് അവൈദ്യനാഥ്. അന്നുമുതലേ ഗോരക്ഷനാഥ് ക്ഷേത്രം കേന്ദ്രീകരിച്ചാണ് രാമക്ഷേത്ര പ്രക്ഷോഭങ്ങളത്രയും. അതുവരെയും അജയ് സിങ് ബിഷ്ട് എന്നായിരുന്നു നാമധേയം. 1994ൽ മഹന്ത് അവൈദ്യനാഥിൽനിന്ന് സന്യാസം സ്വീകരിച്ചതോടെ യോഗി ആദിത്യനാഥായി. ശേഷം, തലമുണ്ഡനം ചെയ്ത് കാഷായ വസ്ത്രമണിഞ്ഞു. 2014ൽ പ്രിയഗുരുവിെൻറ മരണത്തെ തുടർന്ന് ക്ഷേത്രത്തിെൻറ മുഖ്യപുരോഹിതനുമായി. കാളിദാസ് മാർഗിലെ ഒൗദ്യോഗിക വസതിയിലിരിക്കുേമ്പാഴും മഹന്ത് പദവി കൈവിട്ടിട്ടില്ല.

1972 ജൂൺ അഞ്ചിന് ഇപ്പോൾ ഉത്തരാഖണ്ഡിലായ പഴയ യു.പിയിലെ ഗഢ്വാൾ ജില്ലയിൽ പാഞ്ചൂർ ഗ്രാമത്തിലാണ് ജനനം. ഫോറസ്റ്റ് റേഞ്ചറായിരുന്ന ആനന്ദ് സിങ് ബിഷ്ടിെൻറയും സാവിത്രി ദേവിയുടെയും ഏഴു മക്കളിൽ രണ്ടാമൻ. ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി ഗഢ്വാൾ യൂനിവേഴ്സിറ്റിയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദംനേടി. ശേഷമാണ് ഹിന്ദുത്വരാഷ്ട്രീയത്തിെൻറ വഴിയിലേക്കു നീങ്ങിയത്.

ഗുരുവര്യൻ അവൈദ്യനാഥിന് പരമ്പരാഗതമായി പാർട്ടി വിട്ടുനൽകിയിരുന്ന പാർലമെൻറ് സീറ്റായിരുന്നു ഗോരഖ്പുർ. ഹിന്ദുമഹാസഭയുടെയും ബി.ജെ.പിയുടെയും ടിക്കറ്റിൽ നാലുതവണ ജയിച്ചുകയറിയ അവൈദ്യനാഥ് സപ്തതിക്കുശേഷം ‘അധികാരം’ ആദിത്യനാഥിന് വിട്ടുനൽകിയതോടെ 1998ൽ ആദ്യമായി പാർലമെൻറിലെത്തി. അന്ന് 26 വയസ്സാണ്. 99, 2004, 2009, 2014 വർഷങ്ങളിലും വിജയം ആവർത്തിച്ചു. ഇക്കാലയളവിനുള്ളിൽ പാർലമെൻറിനകത്തും പുറത്തും നടത്തിയ വിദ്വേഷപ്രസംഗങ്ങൾക്ക് കൈയും കണക്കുമില്ല. ഷാറൂഖ് ഖാനെ ഹാഫിസ് സഇൗദിനോടുപമിച്ചതും വനിത സംവരണ ബിൽ പാർലമെൻറിൽ പാസാക്കിയപ്പോൾ അതിനെതിരെ ഉറഞ്ഞുതുള്ളിയതുമൊക്കെ ഇക്കൂട്ടത്തിലെ ഏറ്റവും ലഘുവായതും പുറത്തുപറയാവുന്നതും. എത്രയോ തവണ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ പാകിസ്താനിലേക്കയച്ചിട്ടുണ്ട്. ‘യോഗ അഭ്യസിക്കാത്തവർ ഹിന്ദുസ്താൻ വിട്ടുപോെട്ട’ എന്ന ആഹ്വാനമാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേത്. കലാപം, കൊലപാതകശ്രമം തുടങ്ങിയ വകയിലൊക്കെ ചില കേസുകളുണ്ട്. യോഗിയുടെ നിയമപുസ്തകത്തിൽ ഇതൊന്നും കുറ്റങ്ങളല്ല, ധർമമാണ്. അതിനാൽ, ‘ഭഗ്വാ മേം ലോക് കല്യാൺ’ എന്ന ഒറ്റ പ്രഖ്യാപനത്തിൽ എല്ലാം എരിഞ്ഞുതീരും. അതാണ് യോഗി. ജനങ്ങളുടെ യോഗം എന്നല്ലാതെ എന്തുപറയാൻ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam articlesMadkyamam articlesUttar PradeshYogi Adityanath
News Summary - Article About Yogi Adithyanath -Opinion
Next Story