കോവിഡിെൻറ ഭരണാധികാര പ്രയോഗങ്ങൾ
text_fieldsആദ്യം പാത്രം കൊട്ടൽ; പിന്നെ നോട്ടു നിരോധനംപോലെ ഒരു അടച്ചുപൂട്ടൽ; ഇപ്പോൾ വൈദ്യുതി വിളക്കുകളണച്ച് ദീപം തെളിയിക്കൽ; ഇനി അടുത്ത ‘ഔദ്യോഗിക തമാശ’യെന്ത് എന്ന് ഭാരതവാസ ികൾ സാകൂതം ഉറ്റുനോക്കുകയാണ്. ലോകമാസകലം ഭീതിയിൽ വിറങ്ങലിച്ചുനിൽക്കുേമ്പാൾ, രോഗ പ്രതിരോധം ഊർജിതപ്പെടുത്താൻ നമ്മുടെ സർക്കാർ എന്തു ചെയ്യുന്നുവെന്നറിയാനുള്ള ജന ങ്ങളുടെ അവകാശത്തിനും ഉത്കണ്ഠക്കുമുള്ള ഉത്തരങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മ ോദിയുടെ ഈ കോവിഡ് തമാശകൾ.
മരണത്തിെൻറ കുളമ്പടിശബ്ദം കേൾക്കാതിരിക്കാൻ കാതു പൊത്തിപ്പിടിച്ചിരിക്കേണ്ട ഗതികേടിലകപ്പെട്ട ഇന്ത്യയിലെ 130 കോടി മനുഷ്യജീവിതങ്ങൾ, ര ാജ്യംഭരിക്കുന്ന പ്രധാനമന്ത്രിയിൽനിന്ന് കേൾക്കാനാഗ്രഹിക്കുന്നത് ഇത്തരം ‘കൊടു ം തമാശ’കളല്ല! രാജ്യത്തിെൻറ നാനാഭാഗത്തും കോവിഡിെൻറ ദ്രുതഗതിയിലുള്ള പകർച്ചയാണ് കാ ണുന്നത്. അതിനെ പിടിച്ചുകെട്ടാൻ എന്തു മാർഗങ്ങളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന സ്ഥിതിവിവരങ്ങൾ നൽകി, ജനഹൃദയങ്ങളെ ചൂഴ്ന്നുനിൽക്കുന്ന മരണഭയത്തിന് അൽപമെങ്കിലും അറുതിവരുത്താനാണ് ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ ശ്രമിക്കേണ്ടത്.
ഓരോ സംസ്ഥാനത്തും പ്രവർത്തനസജ്ജമായ പരിശോധനകേന്ദ്രങ്ങൾ, പരിശോധിക്കപ്പെടുന്നവരുടെ പ്രതിശീർഷ കണക്കുകൾ, രോഗം സ്ഥിരീകരിക്കപ്പെട്ടവർ, ഭേദമായവർ, ആശുപത്രിസൗകര്യങ്ങൾ, സുരക്ഷ കിറ്റുകളുടെ ലഭ്യത എന്നിങ്ങനെയുള്ള വിവരങ്ങൾ രാജ്യത്തിെൻറ പ്രധാനമന്ത്രിയെന്ന നിലയിൽ ജനങ്ങളെ ബോധ്യപ്പെടുത്തുകയും അവരെ ജാഗ്രത്താക്കുകയും ഒപ്പം ആത്മവിശ്വാസം പകർന്നുനൽകുകയും ചെയ്യണം. ഭീകരരെ ചെറുക്കാൻ രാജ്യത്തിെൻറ ശേഷിയെക്കുറിച്ചു പറയുന്നതിനെക്കാൾ ശക്തിയായി കോവിഡിനെ ചെറുക്കാനുള്ള സർക്കാറിെൻറ പ്രതിജ്ഞാബദ്ധതയും പ്രതിരോധശേഷിയും ജനങ്ങളിൽ മതിപ്പുണ്ടാക്കണം.
കോവിഡിനെതിരെ രാജ്യം നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങളും അതിെൻറ നിജസ്ഥിതിയും രാജ്യവും ലോകവും അറിയണം. കോവിഡിനെ നേരിടാൻ വേണ്ടത്ര വെൻറിലേറ്ററുകളും സുരക്ഷാമാസ്കുകളുമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ലോകത്തിനു മുന്നിൽ തുറന്നുപറഞ്ഞു. രാഷ്ട്രീയവൈരം മറന്ന് റഷ്യയും ചൈനയുമെല്ലാം അടിയന്തരപ്രാധാന്യത്തോടെ അതേറ്റെടുക്കുകയും അവർക്ക് കഴിയുന്ന സഹായമെത്തിക്കുകയും ചെയ്തു. ഇത് കോമഡി കാലമല്ല, കോവിഡ് കാലമാണ് എന്നെങ്കിലും പ്രധാനമന്ത്രി ഓർക്കേണ്ടതായിരുന്നു.
കോവിഡിെൻറ സാമൂഹികവ്യാപനം സൃഷ്ടിച്ചേക്കാവുന്ന യുദ്ധസമാന സാഹചര്യം നേരിടാൻ നമ്മുടെ ആരോഗ്യരംഗം സജ്ജമാണോ? പട്ടിണിയുടെയും പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങളുടെയും ഫലമായി പ്രതിദിനം ഏഴായിരത്തോളം പാവപ്പെട്ടവർ ‘കൊല്ലപ്പെടുന്ന’ രാജ്യത്ത് കോവിഡ് വ്യാപിച്ചാൽ എന്തായിരിക്കും അവസ്ഥ? ഈ മരണങ്ങൾ പട്ടിണികാരണമാണോ കൊറോണ വൈറസ് കാരണമാണോ എന്നുപോലും തിരിച്ചറിയപ്പെടാൻ പോകുന്നില്ല. ഭരണകൂടത്തിെൻറ കണ്ണെത്താതെ കിടക്കുന്ന ലക്ഷോപലക്ഷം ഗ്രാമങ്ങളുണ്ട് ഇന്ത്യയിൽ. ജാതി മേൽക്കോയ്മ കൊടികുത്തിവാഴുന്ന ഇത്തരം ഗ്രാമങ്ങളിൽ കോവിെഡന്നല്ല ഒരു രോഗത്തെയും പ്രതിരോധിക്കാൻ സംവിധാനങ്ങളില്ല എന്ന വസ്തുത ഒമ്പതു മിനിറ്റുനേരം വിളക്കണച്ചതുകൊണ്ട് തമസ്കരിക്കാനാവില്ല.
നിലവിലുള്ള കോവിഡ്ടെസ്റ്റ് സംവിധാനങ്ങൾതന്നെ തീർത്തും അപര്യാപ്തമാണ്. ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്) കണക്കനുസരിച്ച് മാർച്ച് 20വരെയുള്ള കാലത്ത് ഇന്ത്യയിൽ കോവിഡ് ടെസ്റ്റിന് വിധേയരായവരുടെ എണ്ണം 14,441 ആണ്. അതിെൻറ പത്തു ശതമാനത്തിലധികം രോഗബാധിതരെന്ന് കണ്ടെത്തി. രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലാണ്. ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് നടക്കുന്നത് കേരളത്തിലാണ് എന്നതാവാം അതിനു കാരണം. ഒരു മാസത്തിനുള്ളിൽ ഏതാണ്ട് ലക്ഷത്തി അറുപത്തിനാലായിരം പേർ കേരളത്തിൽ നിരീക്ഷണത്തിലാണ്.
200ൽ ഒരാൾ എന്ന തോതിൽ കേരളത്തിൽ ടെസ്റ്റിന് വിധേയരായപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ ടെസ്റ്റിന് വിധേയരായവരുടെ പ്രതിശീർഷ എണ്ണം നന്നെ കുറവാണ്. അഖിലേന്ത്യാടിസ്ഥാനത്തിൽ 126 സർക്കാർ ലാബുകളും 51 സ്വകാര്യ ലാബുകളുമാണ് കോവിഡ് ടെസ്റ്റ് നടത്താനുള്ളത്. അതാവട്ടെ, നഗരങ്ങളിൽ ഒതുങ്ങിനിൽക്കുന്നു. ഒരാളുടെ രോഗം സ്ഥിരീകരിക്കപ്പെടുന്നതിനുമുമ്പ് നിരവധി ആളുകൾ മരണത്തിന് വിധേയരാകാവുന്ന ഒരു സാഹചര്യമാണ് ആരോഗ്യരംഗത്തെ പരിശോധന സംവിധാനങ്ങളുടെ പരിമിതി കാരണം ഉണ്ടാകാൻ പോകുന്നത്. കോവിഡിെൻറ സാമൂഹികവ്യാപനം എന്ന ഭീഷണി നിലനിൽക്കുകയും അതിനെ നേരിടാനാവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത മുഴച്ചുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പാത്രം കൊട്ടാനും വൈദ്യുതി വിളക്കുകളണച്ച് ദീപം തെളിയിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെടുന്നതിനെ വെറും ഒരു കോവിഡ് കോമഡിയായി കണ്ടു മറക്കാനൊക്കുമോ? വാസ്തവത്തിൽ ഇതൊരു തമാശ മാത്രമാണെന്ന് വിചാരിക്കുേമ്പാൾ നാം സ്വയം വിഡ്ഢികളാവുകയാണ്.
ഭരണകൂടത്തിെൻറ ഏറ്റവും മാരകമായ സൂക്ഷ്മാധികാര പ്രയോഗങ്ങളാണ് ഇത്തരം തമാശകളിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ യുക്തിബോധത്തെയും ചിന്താശേഷിയെയും ഭരണകൂടത്തിെൻറ ഇച്ഛകൾക്ക് വിധേയമാക്കാനും രൂപമാറ്റം വരുത്താനും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാനുമുള്ള ഭരണപരിപാടിയാണ് ഇതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത്. ഈവക അഭ്യാസങ്ങളിലൂടെ ജനങ്ങളുടെ സ്വഭാവം, ചിന്താഗതി, നിലപാടുകൾ തുടങ്ങിയ സൂക്ഷ്മാംശങ്ങൾ നിരീക്ഷിക്കാനും അതനുസരിച്ച് ജനങ്ങളെ തരംതിരിക്കാനും ഭരണകൂടത്തിനു സാധിക്കും.
പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് ദീപം തെളിയിച്ചവരുടെയും തെളിയിക്കാത്തവരുടെയും സ്ഥിതിവിവരങ്ങൾ ശേഖരിക്കുകയും ഭരണനടപടികളിൽ അവ എപ്രകാരം സ്വീകരിക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യണമെന്നു നിശ്ചയിക്കുകയും ചെയ്യാനുള്ള ആധുനിക ഭരണകൂട വിദ്യകളുടെ ആവർത്തനം തന്നെയാണിത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, യുക്തിബോധത്തിെൻറയും വ്യക്തിസ്വാതന്ത്ര്യത്തിെൻറയും വിളക്കുകൾ എന്നന്നേക്കുമായി തല്ലിക്കെടുത്താനുള്ള ഒരു ബൃഹദ്പദ്ധതിയാണ് ഈ തമാശകളിലൂടെ വെളിച്ചത്തു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.