Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസുധാകരയോഗം

സുധാകരയോഗം

text_fields
bookmark_border
സുധാകരയോഗം
cancel

പ്രകൃതിനിർധാരണമെന്ന് കേട്ടിട്ടില്ലേ? ഡാർവിെൻറ പരിണാമവാദത്തിെൻറ അടിസ്ഥാന സിദ്ധാന്തമാണത്. ലളിതമായി പറഞ്ഞാൽ, പ്രകൃതിയിൽ അർഹതയുള്ളവയുടെ അതിജീവനത്തെക്കുറിച്ചാണ് ഇൗ തിയറി സംവദിക്കുന്നത് -സർവൈവൽ ഒാഫ് ദ ഫിറ്റസ്റ്റ്. ഏതാണ്ടിതൊക്കെത്തന്നെയാണ് നമ്മുടെ ജനാധിപത്യത്തിെൻറയും സ്വഭാവം. ജനാധിപത്യത്തിൽ ആത്യന്തികമായി ജനങ്ങളുടെ ഇച്ഛയാണ് പ്രതിഫലിക്കുന്നതെങ്കിലും, അവിടെയും ഇതുേപാലൊരു 'പ്രകൃതിനിർധാരണം' നടക്കുന്നുണ്ട്. അർഹതയുള്ളവർ അതിജീവിക്കുകയും ബാക്കിയുള്ളവർ ചരിത്രത്തിലേക്ക് മടങ്ങുകയും ചെയ്യും. ഇതിൽ രണ്ടാംവഴിയിലാണ് കോൺഗ്രസ് പ്രസ്ഥാനമിപ്പോൾ. അതിജീവിനത്തിന് ഒട്ടും അർഹമല്ലാത്ത വിധം പാർട്ടി ശുഷ്കമായിരിക്കുന്നു. സ്വർണക്കടത്തും ആഴക്കടലും സ്പ്രിൻക്ലറുമെല്ലാം ഉണ്ടായിട്ടും അത്യാവശ്യം ആൾബലമുള്ള കേരളത്തിൽപോലും അതിജീവനയോഗം പിണറായി വിജയനായിരുന്നുവേല്ലാ. ഇൗ ദുരവസ്ഥയിൽനിന്ന് കരകയറാൻ ഡാർവിൻതന്നെ വഴി പറഞ്ഞുതന്നിട്ടുണ്ട് -പ്രകൃതിനിർധാരണ തത്ത്വങ്ങൾ എന്നാണതറിയപ്പെടുന്നത്. അതിലൊന്ന് നിലനിൽപ്പിനായുള്ള സമരമാണ്. സംസ്ഥാന കോൺഗ്രസിനുവേണ്ടി അങ്ങനെയൊരു സമരം നയിക്കാനാണ് കെ. സുധാകരനോട് ഹൈകമാൻഡ് നിർദേശിച്ചിരിക്കുന്നത്. അതിജീവനത്തിെൻറ പാതയിൽ, ഇനിയങ്ങോട്ട് ഇൗ വടക്കൻ കരുത്തിലായിരിക്കും സംഘടനയുടെ പ്രയാണം.

സുധാകരൻ എന്ന വാക്കിന് ചന്ദ്രൻ എന്നും അർഥമുണ്ട്. പക്ഷെ, ചന്ദ്രൻ/സുധാകരൻ വിണ്ണിൽനിന്ന് മണ്ണിലെത്തുേമ്പാൾ കാര്യങ്ങളാകെ മാറും, വിശേഷിച്ചും കളം രാഷ്ട്രീയമാണെങ്കിൽ. രാഷ്ട്രീയത്തിലെ സുധാകരന്മാരിലെ കവികൾപോലും അത്രകണ്ട് കാൽപനികരല്ല. മനോഹരമായ കവിതപോലെയുമല്ല അവരുടെ ശരീരഭാഷ. അപ്പോൾപിന്നെ കവിതയുടെ അസ്ക്യതയില്ലാത്ത കെ.എസിെൻറ കാര്യം പറയാനുണ്ടോ? കഞ്ഞിമുക്കിത്തേച്ച ഖദർ ചുളിയാതെ നോക്കുന്ന പരമ്പരാഗത കോൺഗ്രസുകാരനേയല്ല; ആ ഖദർ ധാരികളുടെ ഭീരുത്വവുമില്ല. കണ്ണിന് കണ്ണ്, അടിക്ക് അടി എന്നതാണ് അടിസ്ഥാന പ്രത്യയശാസ്ത്രം. ആ പ്രത്യയശാസ്ത്രത്തിെൻറ പുറത്താണ് കണ്ണൂരിൽ സഖാക്കളോട് കൊണ്ടും കൊടുത്തും പാർട്ടിയിൽ ആളനക്കമുണ്ടാക്കിയത്. അന്ന് കണ്ണൂർ ഡി.സി.സിയുടെ പ്രസിഡൻറായിരുന്നു. '91ലെ സംഘടന തെരഞ്ഞെടുപ്പിൽ ആൻറണി, കരുണാകരൻ ഗ്രൂപ്പുകളെ തറപറ്റിച്ച് ഗ്രൂപ്പില്ലാ നേതാവായാണ് ആ കസേര പിടിച്ചത്. അതിൽപിന്നെയാണ് ജില്ലയിലെ സി.പി.എം അപ്രമാദിത്വം ചെറുതായെങ്കിലും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത്. അങ്ങനെ ഒന്നുമില്ലായ്മയിൽനിന്ന് പാർട്ടിയെ കണ്ണൂരിൽ ഒറ്റക്ക് ഉയർത്തിക്കൊണ്ടുവന്ന സുധാകരന് ആ ദൗത്യം കേരളത്തിൽ മുഴുക്കെ വിജയകരമാക്കാൻ സാധിക്കുമെന്ന് ഹൈകമാൻഡ് ധരിച്ചാൽ തെറ്റു പറയാനാകില്ല. അതുകൊണ്ടുകൂടിയാണ് ഇൗ നിയോഗം.

അല്ലെങ്കിലും പിണറായിയോടും സി.പി.എമ്മിനോടും ഏറ്റുമുട്ടാൻ കെ.എസിനെപ്പോലൊരാൾതന്നെ വേണം. മാസ് ഡയലോഗുകൾക്ക് മാസ് ഡയലോഗുകൾതന്നെയായിരിക്കണമല്ലൊ മറുപടി. എങ്ങാനും പാർട്ടിയോ മുഖ്യനോ മുഷ്ടി ചുരുട്ടുന്ന സാഹചര്യം വന്നാൽ സമാന പ്രതിരോധം തീർക്കാനും കോൺഗ്രസിലിപ്പോൾ സുധാകരനേയുള്ളൂ. അതുകൊണ്ടാകാം, സഖാക്കളിലും അൽപസ്വൽപം പിരിമുറുക്കം കാണുന്നത്. കെ.എസിനെ പ്രസിഡൻറാക്കി എന്നറിഞ്ഞപ്പോൾതന്നെ സഖാക്കൾ സൈബർ ലോകത്ത് പണി തുടങ്ങി. സുധാകരന് മോദിജിയോടും സംഘ്പരിവാറിനോടുമൊക്കെ മൃദുസമീപനമാണെന്നും കോൺഗ്രസിനെ ടിയാൻ ബി.ജെ.പിയുടെ ആലയിൽ കൊണ്ടുകെട്ടുമെന്നുമൊക്കെയാണ് വർത്തമാനം. ബി.ജെ.പിയല്ല, സി.പി.എമ്മാണ് കോൺഗ്രസിെൻറ മുഖ്യശത്രുവെന്ന് പലകുറി അദ്ദേഹം പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഇൗ കാമ്പയിൻ. താഴെ തട്ടിലെ പ്രവർത്തകർ മാത്രമല്ല, സാക്ഷാൽ രണ്ടാം മുണ്ടശ്ശേരി വരെയുണ്ട് അക്കൂട്ടത്തിൽ. ബേബി സഖാവിനെപ്പോലുള്ളവരൊക്കെ സഗൗരവം ഇങ്ങനെയൊരാശങ്ക പങ്കുവെച്ചതിനാൽ, മുൻ പ്രസ്താവന അൽപമൊന്ന് മയപ്പെടുത്തി: മുഖ്യശത്രു ബി.ജെ.പിതന്നെ; പക്ഷെ, അവർ കേരളത്തിൽ ദുർബലമാണല്ലൊ; അതിനാൽ, ഇവിടെ മുഖ്യശത്രു സി.പി.എം!

ഇൗ വക കോലാഹലങ്ങൾക്കൊന്നും ചെവികൊടുക്കാൻ തൽക്കാലം സമയമില്ലാത്തതുകൊണ്ടാണ് ബേബിക്കുള്ള മറുപടിയിൽ 'സുധാകര ശൈലി' അവലംബിക്കാത്തത്. സംഘടനയിൽ അടിയന്തരമായി ചെയ്തുതീർക്കേണ്ട നൂറുകൂട്ടം പണിയുണ്ട്. അതിെൻറ രൂപരേഖ ഇതിനകംതന്നെ അവതരിപ്പിച്ചു. പാർട്ടിയിൽ ഇനി ഗ്രൂപ്പില്ലാ കാലമാണ് വരാൻ പോകുന്നതെന്ന പ്രസ്താവനയാണ് ആ രൂപരേഖയുടെ രത്നച്ചുരുക്കം. നഷ്ടപ്പെട്ട ജനവിശ്വാസവും പ്രവർത്തകരുടെ കർമശേഷിയും തിരിച്ചുപിടിക്കാൻ സർവ ഗ്രൂപ്പുകളെയും ഇല്ലാതാക്കണം. അതൊരു ചെറിയ പണിയല്ല. ഗ്രൂപ്പിനതീതമായി പ്രവർത്തിച്ച് നേതാക്കളായവരിൽ പലരും പിന്നീട് സ്വയം ഗ്രൂപ് േനതാക്കളായതാണ് കോൺഗ്രസിെൻറ ചരിത്രം തന്നെയും. ആ ചരിത്രത്തിലാണ് കെ.എസ് ഇടപെടാൻ പോകുന്നത്. സംഘടനയെ സെമി കേഡർ ലെവലിൽ എത്തിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. കേൾക്കുേമ്പാൾ ട്രോളായി തോന്നാമെങ്കിലും, കണ്ണൂരിൽ കേഡർ പാർട്ടിയോട് ഏറ്റുമുട്ടി ഇവിടംവരെയെത്തിയ സുധാകരന് ഇതൊന്നും അസാധ്യമായിരിക്കില്ല. ഗ്രൂപ്പിനതീതമായി നേതാക്കളുടെയും അണികളുടെയും പിന്തുണയുണ്ടെങ്കിൽ ഒരു ജനാധിപത്യ പ്രസ്ഥാനത്തിൽ എന്താണ് സാധ്യമാകാത്തത്? പക്ഷെ, ഇതിനെല്ലാമപ്പുറം സുധാകരന് വെല്ലുവിളിയാവുക സ്വന്തം നാവായിരിക്കുമെന്നാണ് രാഷ്ട്രീയ പണ്ഡിറ്റുകളുടെ നിരീക്ഷണം. ആ നിരീക്ഷണത്തിൽ തെറ്റു പറയാനാകില്ല. നാവിൽ ഗുളികെൻറ അപഹാരം വേണ്ടുവോളമുള്ളയാളാണ്. ആ ശൈലിയിലേക്ക് കടന്നുകയറിയാൽ പിന്നെ ആളും തരവുമൊന്നും നോക്കില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻ മുതൽ െക.സി. വേണുഗോപാൽ വരെയുള്ളവർ ആ ശൈലിക്ക് ഇരയായി. പിണറായിക്കുനേരെ ഉതിർത്ത 'ചെത്തുകാരൻ' പ്രയോഗമൊക്കെ അന്തരീക്ഷത്തിൽതന്നെ കിടക്കുകയാണ്; ഒരു വരി തിരുത്തിയിട്ടില്ല.

വയസ്സിപ്പോൾ 72 പിന്നിട്ടു. കണ്ണൂർ ജില്ലയിലെ എടക്കാട്ടുനിന്ന് കെ.എസ്.യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ്. '69ൽ പാർട്ടി പിളർന്നപ്പോൾ സംഘടന കോൺഗ്രസിൽ ചേർന്നു. പാർട്ടിയുടെ വിദ്യാർഥി സംഘടനയുടെ താലൂക്ക് സെക്രട്ടറിയായാണ് ഒൗദ്യോഗിക തുടക്കം. പിന്നീട് കുറച്ചുകാലം ജനത പാർട്ടിയിൽ പ്രവർത്തിച്ചു. '80കളിൽ കോൺഗ്രസിൽ തിരിച്ചെത്തി. ഇതിനിടെ എടക്കാട്ടുനിന്ന് രണ്ടു തവണ മത്സരിച്ചു തോറ്റു. '87ൽ തലശ്ശേരിയിൽ കോടിയേരിയോട് തോറ്റെങ്കിലും ചെേങ്കാട്ടയിൽ ഭൂരിപക്ഷം കുറക്കാനായി. '91ലും എടക്കാട്ടുനിന്ന് പരാജയപ്പെട്ടുവെങ്കിലും കള്ളവോട്ടിെൻറ കണക്ക് കോടതിക്കു മുന്നിൽ നിരത്തി നിയമസഭയിലെത്തി. പക്ഷെ, സുപ്രീംകോടതി ആ വിധി റദ്ദാക്കിയതോടെ വീണ്ടും 'തോറ്റു'. 1996, 2001, 2006 വർഷങ്ങളിൽ കണ്ണൂരിൽനിന്ന് വിജയം. ആൻറണി സർക്കാറിൽ വനം മന്ത്രിയായിരുന്നു. അക്കാലത്താണ് മുത്തങ്ങ സംഭവമൊക്കെ. 2009ൽ രാജിവെച്ച് കണ്ണൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2014ൽ തോറ്റു, '19ൽ വിജയിച്ചു. ഇൗ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾകൂടിയാണ് കണ്ണൂരിലെ ചുവപ്പുകോട്ടകളെ ഇളക്കിയത്. അതുകൊണ്ടുതന്നെ പലതവണ കണ്ണൂർ രാഷ്ട്രീയത്തിെൻറ ചൂടറിഞ്ഞിട്ടുണ്ട്. മൂന്നു തവണ േബാംബാക്രമണങ്ങളെ നേരിട്ടിട്ടും ഉടലിന് ഉടവൊന്നും സംഭവിച്ചില്ല. തിരിച്ചും കൊടുത്തിട്ടുണ്ട്. പരസ്പരമുള്ള ആ പോരാട്ടങ്ങളിൽ ചോര കുറെ വീണു. നാൽപാടി വാസു വധേക്കസിലും ഇ.പി. ജയരാജനെ ആന്ധ്രയിൽ വധിക്കാൻ ശ്രമിച്ച കേസിലുമൊക്കെ പ്രതിചേർക്കപ്പെട്ടിരുന്നു. ആ വകയിൽ കുറെ കോടതിയിലും കയറിയിറങ്ങി. ഇങ്ങനെ കോടതിയെയും പാർട്ടി കോടതിയെയുെമാക്കെ അതിജീവിച്ചാണ് വടക്കിെൻറ ശബ്ദമായി മാറിയത്. പണ്ട് ബ്രണ്ണൻ കോളജ് ഫുട്ബാൾ ടീമിെൻറ ഫുൾബാക്കായിരുന്നുവത്രെ; ഇനിയങ്ങോട്ട് മുന്നേറ്റ നിരയിലിരുന്ന് പാർട്ടിയെ നയിക്കാനാണ് യോഗം -സുധാകര യോഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Sudhakaran
News Summary - article about K Sudhakaran
Next Story