ചേർത്തുപിടിച്ചവൾ
text_fields‘‘അവർ ഞങ്ങൾതന്നെയാകുന്നു’’ -ഒരു മാലാഖയുടെ വചനമായി രുന്നു അത്. ജസീന്ത ആർഡേൻ എന്നാണ് ആ ‘കറുത്ത മാലാഖ’യെ ഇപ് പോൾ ഭൂമിലോകത്തുള്ളവർ വിളിക്കുന്നത്. മാലാഖമാരുടെ ച ിറകിനടിയിൽ ഒളിഞ്ഞുകിടക്കുന്നത് മഹത്തായ തത്ത്വച ിന്തകളാണെന്നാണല്ലോ പറയാറ്. ജസീന്തയുടെതും അപ്രകാ രം ഒന്നുതന്നെയായിരുന്നു. സ്നേഹത്തിെൻറയും വിശ്വമാനവ ികതയുടെയും മഹത്തായ തത്ത്വചിന്തകളാണ് അവരും ചിറകിനടിയിൽ ഒളിപ്പിച്ചിരുന്നത്. ശുഭ്രവേഷ-നാട്യങ്ങളുടെ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു ജനത ഉന്മാദത്തിലേക്കും പിന്നെ ഉന്മൂലനത്തിലേക്കും നീങ്ങിയ സന്ദർഭത്തിൽ, തെൻറ ചിറകിനടിയിൽനിന്ന് തിരഞ്ഞുപിടിച്ച് ആ വചനങ്ങൾ ഭൂമിയിലേക്കയക്കുകയായിരുന്നു അവർ. ആ ശബ്ദം ഭൂമിയിൽ അലയടിക്കുേമ്പാൾ ജസീന്തക്കൊപ്പം ഇൗ ലോകവും അറിയാതെ വിതുമ്പി. ശേഷം അവർ പരസ്പരം ‘സലാം’ ചൊല്ലി സമാധാനം നേർന്നു. പിന്നീടവർ, പ്രതീക്ഷയറ്റ് കണ്ണീരിൽ കുതിർന്ന ആ കുടുംബങ്ങളുടെ അടുത്തേക്ക് പോയി. അവരെ ചേർത്തുപിടിച്ചു. അപ്പോൾ എല്ലാവർക്കും ഒരേ മനസ്സ്. ‘അവരും’ ‘ഞങ്ങളും’ എന്നതിൽനിന്ന് എല്ലാവർക്കും ‘നമ്മൾ’ എന്ന ഒരൊറ്റ വികാരം മാത്രം. വേഷവും ആരാധനയും പ്രാർഥനകളുമെല്ലാം ഒന്നായിമാറിയ ആ നിമിഷങ്ങളിൽ ഇൗ ലോകം ഉറക്കെ വിളിച്ചുപറഞ്ഞു: ഭൂമിയിൽ നേതാക്കൾ മരിച്ചുപോയിട്ടില്ല; സമാധാനം അസ്തമിച്ചിട്ടുമില്ല.
ന്യൂസിലൻഡ് ൈക്രസ്റ്റ് ചർച്ച് നഗരത്തിലെ മസ്ജിദുന്നൂറിലും ലിൻവുഡിലും ജുമുഅ നമസ്കരിക്കാനെത്തിയവർക്കുനേരെ, െതാപ്പിയിൽ കാമറ ഘടിപ്പിച്ച് ആക്രമണത്തിെൻറ ലൈവ് ടെലികാസ്റ്റിങ് നടത്തി 50 പേരെ കൊന്നൊടുക്കിയതിനെ ‘കൂട്ടക്കുരുതി’, ‘തോക്കുധാരിയുടെ/മനോരോഗിയുടെ ആക്രമണം’ എന്നിവയിലേത് വിശേഷിപ്പിക്കണമെന്ന് മാധ്യമ വിശാരദന്മാർ തലപുകഞ്ഞപ്പോൾ, ജസീന്ത എന്ന പ്രധാനമന്ത്രിക്ക് സംശയമേതുമുണ്ടായില്ല: സംഭവം ഭീകരാക്രമണം തന്നെ; യൂറോപിലെ നവനാസികളെപ്പോലെ തീവ്രവലതുപക്ഷ നിലപാടുള്ളവർ നടത്തിയ ആസൂത്രിതമായ ഭീകരാക്രമണം. ഇരകളിൽ അധികവും കുടിയേറ്റക്കാരാണ്. അവരുടെ നാടുകൂടിയാണ് ന്യൂസിലൻഡ്. അതിനാൽ, ഇൗ ക്രൂരതകാണിച്ചവരും വെള്ള വംശീയതയുമാണ് ഇൗ രാജ്യത്തിെൻറ അതിർത്തി കടക്കേണ്ടത്. മാധ്യമങ്ങളെയും ഭരണവർഗത്തെയും ഒരുപോലെ തിരുത്തിയ ഇൗ വാക്കുകളോടെയാണ് ജസീന്ത ഒരു മാലാഖയായി ഉയർത്തപ്പെട്ടത്. മനുഷ്യൻ മാലാഖയോളം ഉയരുേമ്പാൾ, നിലപാടുകൾ കൂടുതൽ ശക്തിയോടെ തിരുവചനങ്ങളായി പുറപ്പെടും.
അതാണ് തൊട്ടടുത്ത ദിവസങ്ങളിൽ കണ്ടത്. ആക്രമിയുടെ പേരു പറഞ്ഞ്, അയാൾക്ക് ഹീറോ പരിവേഷം നൽകാൻ അവർ തയാറായില്ല. അയാളെ മറവിയുടെ ആഴങ്ങളിലേക്ക് പറഞ്ഞയച്ചു. പകരം, ആക്രമിയുടെ തോക്ക് തട്ടിമാറ്റാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് മരിച്ച നഇൗം റാഷിദ് എന്ന പാകിസ്താനിയുടെയും ഭീകരനെ പ്രതിരോധിക്കാൻ ശ്രമിച്ച് രക്തസാക്ഷിത്വം വരിച്ച അഫ്ഗാനിൽനിന്നുള്ള അബ്ദുൽ അസീസിെൻറയുമൊക്കെ പേരുകൾ നിരന്തരം ഉച്ചരിച്ച് സ്മരണയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു. 2001ലെ ഭീകരാക്രമണത്തിനുശേഷം പ്രസിഡൻറ് ബുഷ് ഇരകളെ സാന്ത്വനിപ്പിക്കുകയായിരുന്നില്ല; മറിച്ച്, കൂട്ടുരാജ്യങ്ങളുമായി ചേർന്ന് യുദ്ധ പ്രഖ്യാപനം നടത്തുകയായിരുന്നുവല്ലോ. ചരിത്രം എപ്പോഴും യുദ്ധമാണ് ഭീകരാക്രമണങ്ങൾക്ക് പ്രതിവിധിയായി നിശ്ചയിക്കാറുള്ളത്. സമാധാനത്തിെൻറയും െഎക്യദാർഢ്യത്തിെൻറയും പരിചകൊണ്ട് ഭീകരതയെ നേരിടാമെന്ന് ജസീന്ത ലോകത്തെ പഠിപ്പിക്കുേമ്പാൾ, അത് ഇപ്പോൾ ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവരിലെ ‘മാതൃത്വം’കൊണ്ടാണെന്ന് ആരാധകർ പറയും. പക്ഷേ, അതിനു മുമ്പും ജസീന്തയെ നയിച്ച നിലപാടുകൾ െഎക്യപ്പെടലിെൻറ രാഷ്ട്രീയംതന്നെയായിരുന്നു.
അഭയാർഥികൾ മുതൽ ലൈംഗിക ന്യൂനപക്ഷങ്ങൾ വരെയുള്ള അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നു എക്കാലത്തും അവർ. പൊതുവിൽ ലോക രാജ്യങ്ങളും നേതാക്കളും അഭയാർഥികേളാട് മുഖംതിരിച്ചുനിൽക്കുേമ്പാൾ, ജസീന്ത ഇപ്പോഴത്തേതുപോലെ അവിടെയും അവരുടെ മുഖമായി മാറി. പ്രതിവർഷം, 30,000 വരെ അഭയാർഥികളെ ന്യൂസിലൻഡിൽ പ്രവേശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അതിൽകൂടുതൽ അഭയാർഥികളെ താമസിപ്പിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല; പക്ഷേ, രാജ്യത്തെ സൗകര്യങ്ങളും മറ്റും പരിഗണിച്ചാണ് ഇൗ നിജപ്പെടുത്തൽ. റോഹിങ്ക്യകൾക്കുവേണ്ടിയും സംസാരിച്ചു. റോഹിങ്ക്യൻ വിരുദ്ധ നിലപാടിെൻറ പേരിൽ ഒാങ് സാൻ സൂചിയെ കണക്കിന് വിമർശിച്ചിട്ടുമുണ്ട്. ഇറാഖ് അധിനിവേശം തെറ്റായിപ്പോയി എന്ന് ടോണി ബ്ലെയറുടെ മുഖത്തുനോക്കി പറഞ്ഞ ആൾ സൂചിയെ വിമർശിക്കുന്നതിൽ എന്തെങ്കിലും അത്ഭുതമുണ്ടോ? പണ്ട് ബ്ലെയറുടെ ഉപദേശകയായി പ്രവർത്തിച്ചിരുന്നു. പക്ഷേ, അെന്നാന്നും നേരിൽ കണ്ടിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞ് ന്യൂസിലൻഡിലെ ഒരു ടെലിവിഷൻ പരിപാടിയിൽ വെച്ചാണ് അവർ ആദ്യമായി പരസ്പരം കണ്ടതും ഏറ്റുമുട്ടിയതും. ചൈനയിലെ ഉയിഗൂർ മുസ്ലിംകൾക്കുവേണ്ടിയും ഗസ്സയിലെ പീഡിത ജനതക്കുവേണ്ടിയും യു.എന്നിലടക്കം ശബ്ദിച്ച ചരിത്രവുമുണ്ട്. ആണവമുക്ത ലോകമാണ് സ്വപ്നം. ആഗോള താപനത്തിെൻറയും കാലാവസ്ഥ വ്യതിയാനത്തിെൻറയും കെടുതികളെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകുകയും അതിനായി സ്വന്തം രാജ്യത്ത് നയപരിപാടികൾക്ക് രൂപം നൽകുകയും ചെയ്ത അപൂർവം ഭരണാധികാരികളിൽ ഒരാളാണ്.
1980 ജൂലൈ 26ന് ഹാമിൽട്ടണിൽ ജനനം. െപാലീസ് ഉദ്യോഗസ്ഥനായിരുന്ന റോസ് ആർഡേെൻറയും കാറ്ററിങ് േജാലി ചെയ്തിരുന്ന ലോറലിെൻയും മകൾ. രാഷ്ട്രമീമാംസയിൽ ബിരുദം. ലേബർ പാർട്ടിയുമായി അനുഭാവം പുലർത്തുന്ന കുടുംബമായിരുന്നു അവരുടേത്. പിതൃസഹോദരി മേരി ആർഡേൻ പാർട്ടിയുടെ പ്രാദേശിക നേതാവുമായിരുന്നു. അവരാണ് ജസീന്തയെ സജീവ രാഷ്ട്രീയത്തിലെത്തിച്ചത്. 1999ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ഹാരി ഡ്യൂങ്ഹോവനുവേണ്ടി പ്രചാരണം നടത്തിയാണ് തുടക്കം. ഡ്യൂങ്ഹോവൻ അനായാസം ജയിച്ചതോടെ, ജസീന്തയും താരമായി. പാർട്ടി നേതൃത്വത്തിലേക്കുള്ള ചുവടുവെപ്പ് വളരെ പെെട്ടന്നായിരുന്നു.
ആദ്യം പ്രതിരോധ മന്ത്രി ഫിൽ ഗോഫിയുടെയും പിന്നീട് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിെൻറയും ഒാഫിസിൽ ‘ഗവേഷക’യായി പ്രവർത്തിച്ചു. 2008 മുതൽ പാർട്ടിയുടെ നോമിനിയായി (ലിസ്റ്റ് എം.പി) പാർലമെൻറിലുണ്ടായിരുന്നു. അതിനിടയിൽ, രണ്ടുമൂന്ന് തവണ ജനപ്രതിനിധിയായി അവിടെയെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2017ലെ പൊതുതെരഞ്ഞെടുപ്പിൽ പക്ഷേ, ജനം അനുകൂല വിധിയെഴുതിയപ്പോൾ പാർട്ടി നേതാവായിത്തന്നെ മുൻസീറ്റിലിരുത്തി; പ്രധാനമന്ത്രിയുമായി. രാജ്യത്തിെൻറ 150 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി. ഭരണം ഏറ്റെടുത്ത് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് താൻ ഗർഭിണിയാണെന്ന് അവർ ലോകത്തെ അറിയിച്ചത്. 2018 ജൂൺ 21ന് നവെ അറോഹ (സ്നേഹപ്രഭ എന്നർഥം) എന്ന പെൺകുഞ്ഞിന് ജന്മം നൽകി. അത് മറ്റൊരു ചരിത്രമായി. അധികാരത്തിലിരിക്കെ പ്രസവിച്ച രണ്ടാമത്തെ ഭരണാധികാരി. ആ കൈക്കുഞ്ഞുമായാണ് യു.എന്നിെലാക്കെ പോയി പ്രസംഗിച്ചത്. ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോർഡ് ആണ് ജീവിത പങ്കാളി. കടുത്ത വിശ്വാസിയായിരുന്നു ഒരുകാലത്ത്. സ്വവർഗ രതിയിലടക്കം ചർച്ചിെൻറ നിലപാടിൽ വിയോജിച്ച് ആ വിശ്വാസമൊക്കെ പിന്നെപ്പിന്നെ മാഞ്ഞുപോയി. ആജ്ഞേയവാദിയായ ഫെമിനിസ്റ്റ് എന്നാണ് ഇപ്പോൾ സ്വയം വിശേഷിപ്പിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.