ദി കിങ്
text_fields
വോട്ടുയന്ത്രം നിഷ്പക്ഷമാവണമെന്ന നിബന്ധനയൊന്നേയുള്ളൂ, പിന്നെ രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുക ഇവിടത്തെ പ്രാദേശിക രാഷ്ട്രീയ കക്ഷികളായിരിക്കും. ഭരണത്തും പ്രതിപക്ഷത്തുമിരിക്കുന്ന ‘ദേശീയ’ പാർട്ടികെളക്കാൾ വോട്ടുവിഹിതമുണ്ട് ഇൗ പ്രാദേശികർക്ക്. പുതിയ നൂറ്റാണ്ടിലേക്ക് കാലെടുത്തുവെച്ചശേഷം, വെച്ചടി കയറ്റമാണ് ഇക്കൂട്ടർക്ക്. ഒാരോ സംസ്ഥാനവും ഒാരോ പാർട്ടികൾക്കായി വീതംവെച്ചുകൊടുത്ത പ്രതീതിയേല്ല. തമിഴ്നാടും ആന്ധ്രയും ബംഗാളും ബിഹാറുെമാക്കെ നോക്കൂ. പേക്ഷ, ഒറ്റപ്പെട്ട തുരുത്തുകളായിരുന്നു ഇത്രയുംകാലം ഇവയൊക്കെ. സ്വന്തം താൽപര്യങ്ങൾക്കപ്പുറം ദേശീയ രാഷ്്ട്രീയത്തിലൊന്നും കൈവെച്ചിട്ടില്ല. മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തരത്തിനൊത്ത് പ്രസ്താവനയൊക്കെ ഇറക്കുമെങ്കിലും താഴെ ഇറങ്ങിവന്ന് ബദൽ മാർഗങ്ങൾ അന്വേഷിക്കാനൊന്നും മെനക്കെട്ടിരുന്നില്ല. കന്നട ദേശത്തെ ഒരൊറ്റ തെരഞ്ഞെടുപ്പ് ഇതൊക്കെ മാറ്റിമറിച്ചുവെന്ന് പറഞ്ഞാൽ മതിയേല്ലാ. േമയ് 23ന് ബംഗളൂരുവിലെ വിധാൻസൗധയുടെ അങ്കണത്തിൽ ഒറ്റക്കെട്ടായി രാജ്യത്തെ അഭിസംബോധന ചെയ്തവരെ കണ്ടിേല്ല. സോണിയ ഗാന്ധിയിൽ തുടങ്ങി പിണറായി വിജയനിലൂടെ മമത ബാനർജിയിലേക്കും ചന്ദ്രബാബു നായിഡുവിലേക്കുംവരെ ആ കണ്ണി വികസിച്ചിരിക്കുന്നു. പൊതുശത്രുവിനെ നേരിടാൻ ആശയ, അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് െഎക്യപ്പെടാൻ അങ്ങനെയൊരു വേദിയൊരുക്കിയ ‘കുമാരണ്ണയെ’ കിങ്മേക്കർ എന്ന് വിശേഷിപ്പിച്ചാൽ തീരെ കുറഞ്ഞുപോകും. അദ്ദേഹം അവകാശപ്പെട്ടതുപോലെ ‘ദി കിങ്’ എന്നുതന്നെ വകവെച്ചുകൊടുക്കണം.
തെന്നിന്ത്യയിൽ ഗവർണറുടെ സഹായത്തോടെ താമര വിരിയിക്കാനുള്ള അമിത് ഷാ-മോദി തന്ത്രം പൊളിച്ച് കൈയിൽ കൊടുത്തശേഷമാണ് ഹരിധനഹള്ളി ദേവഗൗഡ കുമാരസ്വാമി എന്ന എച്ച്.ഡി.കെ ഒരു വ്യാഴവട്ടക്കാലത്തിനുശേഷം വീണ്ടും മുഖ്യമന്ത്രിക്കസേരയിലെത്തിയിരിക്കുന്നത്. പഴയ ശത്രു സിദ്ധരാമയ്യയുമായി ചേർന്ന് യെദിയൂരപ്പയെ മൂലക്കിരുത്തിയത്, ലോക്സഭ തെരഞ്ഞെടുപ്പ് ഇങ്ങടുത്തിരിക്കെ ബി.ജെ.പിക്ക് വലിയ ക്ഷീണം തന്നെയാണ്. അതിനുപുറമെ, സത്യപ്രതിജ്ഞക്ക് സകല മോദിവിരുദ്ധെരയും ക്ഷണിച്ച് പ്രതിപക്ഷ െഎക്യത്തിെൻറ വാഹകനുമായി. അങ്ങനെ നോക്കുേമ്പാൾ കുമാരസ്വാമി വലിെയാരു ഫാഷിസ്റ്റ്വിരുദ്ധ സമരം തന്നെയാണ് നയിച്ചത്. പേക്ഷ, നാട്ടുകാർ ചോദിക്കുന്നത് ഇൗ കൂട്ടുകെട്ട് എത്രകാലം നിലനിൽക്കുമെന്നാണ്. നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പൂർവാശ്രമത്തിൽ കുമാരണ്ണന് ചെറുതല്ലാത്ത കൈപ്പിഴകളൊക്കെ സംഭവിച്ചിട്ടുണ്ട്. 2004ലെ കർണാടക അസംബ്ലി തെരഞ്ഞെടുപ്പ് ഒാർമയിേല്ല. അന്നും ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയായിരുന്നു. പേക്ഷ, കോൺഗ്രസുമായി ജെ.ഡി.എസ് സഖ്യമുണ്ടാക്കി; കോൺഗ്രസിലെ ധരംസിങ്ങിനെ മുഖ്യമന്ത്രിയായി വാഴിച്ചു. വലിയ കുഴപ്പങ്ങളില്ലാതെ സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് കുമാരസ്വാമി ഇടപെട്ട് പാലം വലിച്ചത്. ധരംസിങ് താഴെ വീണു. ബി.ജെ.പി പിന്തുണയോടെ എച്ച്.ഡി.കെ മുഖ്യമന്ത്രിയുമായി. ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് ആദ്യമായി അധികാര പങ്കാളിത്തം ലഭിച്ചത് ആ നീക്കത്തിലൂടെയായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വന്തമായി അധികാരത്തിൽവരുകയും ചെയ്തു. ഇതിനിടെ, പാർട്ടിയിൽനിന്ന് സിദ്ധരാമയ്യയെ പുകച്ചു ചാടിച്ചത് മറ്റൊരു കഥ. ആ കുമാരസ്വാമി വീണ്ടും മുഖ്യമന്ത്രിയാകുേമ്പാൾ ചില്ലറ ആശങ്കകളൊക്കെ ബാക്കിയാവുക സ്വാഭാവികം മാത്രം. ഏതായാലും, കോൺഗ്രസുമായുള്ള കൂട്ട് ലോക്സഭ തെരഞ്ഞെടുപ്പുവരെയെങ്കിലും നീണ്ടാൽ മതിയായിരുന്നുവെന്നാണ് പലരുടെയും പ്രാർഥന. അങ്ങനെയെങ്കിൽ വിധാൻസൗധിൽ രൂപംകൊണ്ട പുതു പ്രതിപക്ഷത്തിെൻറ ആത്മവിശ്വാസം കുറച്ചൊന്നുമല്ല വർധിക്കുക.
സിനിമയായിരുന്നു ആദ്യ തട്ടകം. വിതരണക്കാരനായിട്ടായിരുന്നു തുടക്കം. സഹോദരങ്ങൾക്കൊപ്പം ഹാസൻ ജില്ലയിലെ ഹോളെനരസിപൂരിൽ ചെന്നാംബിക എന്നപേരിൽ തിയറ്റർ സ്ഥാപിച്ചു. പതിയെ നിർമാണരംഗത്തേക്ക് കടന്നു. കുമാരണ്ണൻ മുതൽമുടക്കിയ ചന്ദ്രചകോരിയും സൂര്യവംശവുമൊക്കെ ബോക്സ് ഒാഫിസ് ഹിറ്റുകളാണ്. ചന്ദ്രചകോരി ഒരു വർഷം മുഴുവനായി ഒാടിയ പടമാണ്. സിനിമകൾ ക്ലച്ചുപിടിച്ചതോടെ സിനിമസംഘടനകളിലേക്കും കാലെടുത്തുവെച്ചു. അന്യഭാഷ സിനിമകൾ കന്നഡ സിനിമകൾക്കൊപ്പം സംസ്ഥാനത്ത് റിലീസ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചെയ്ത വിജയ സമരമൊക്കെ സംഘടന പ്രവർത്തനകാലത്തെ നാഴികക്കല്ലുകളാണ്. ഇങ്ങനെ സിനിമയും കച്ചവടവുമൊക്കെയായി നടക്കുേമ്പാഴാണ് ഇതിലും നല്ല ഭാഗ്യക്കച്ചവടം രാഷ്ട്രീയമാണെന്ന് പിതാവ് ദേവഗൗഡ പഠിപ്പിച്ചത്. അതോടെ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. 94ൽ, ദേവഗൗഡക്ക് മുഖ്യമന്ത്രി പദം നേടിക്കൊടുത്ത തെരഞ്ഞെടുപ്പിൽ, അണിയറയിൽ ഇൗ മകനുമുണ്ടായിരുന്നു. 96ൽ ആദ്യമായി കനകപുര ലോക്സഭ മണ്ഡലത്തിൽനിന്ന് വിജയിച്ചു. ലോക്സഭയിലെത്തുേമ്പാൾ, പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്നത് പിതാവ്. പേക്ഷ, പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ തോൽവി രുചിച്ചു. 2004ൽ രാമനഗരത്തുനിന്ന് വിജയിച്ച് കർണാടക നിയമസഭയിലെത്തി. അന്ന് േജ്യഷ്ഠൻ രേവണ്ണയും നിയമസഭയിലെത്തിയിരുന്നു. മന്ത്രിസ്ഥാനം രേവണ്ണക്കാണ് ലഭിച്ചത്; കുമാരസ്വാമിക്ക് പാർട്ടി വർക്കിങ് പ്രസിഡൻറ് സ്ഥാനവും. അവിടെയിരുന്നാണ് പാർട്ടിയെ പിളർത്തിയതും മുഖ്യമന്ത്രിയായതുെമല്ലാം. ഇതിനിടെ ചില അഴിമതിക്കേസുകളിലെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. കന്നട രാഷ്ട്രീയത്തെ പലവുരു വിവാദത്തിലാഴ്ത്തിയ ഖനന അഴിമതിക്കഥകളിൽ കുമാരണ്ണയുടെ പേര് ഉയർന്നുവന്നിട്ടുണ്ട്. ഒൗദ്യോഗിക പദവികൾ ദുരുപയോഗംചെയ്ത മറ്റുചില കേസുകളിലും കോടതി കയറിയിട്ടുണ്ട്.
1959 ഡിസംബർ 16ന് ഹരിധനഹള്ളിയിൽ ജനനം. മാതാവ് ചെന്നമ്മ. ബംഗളൂരുവിലായിരുന്നു വിദ്യാഭ്യാസം മുഴുവൻ. ബിരുദധാരി. അനിതയാണ് ഭാര്യ. മകൻ നിഖിൽ ഗൗഡ ഏതാനും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ കന്നട നടി രാധിക കുമാരസ്വാമി ഇദ്ദേഹത്തിെൻറ രണ്ടാം ഭാര്യയാണെന്നൊരു സംസാരമുണ്ട്. 2010ൽ രാധികതന്നെയാണ് ആദ്യം ഇക്കാര്യം വെളിപ്പെടുത്തിയത്. 2006ലായിരുന്നുവത്രെ ഇവരുടെ വിവാഹം. ഇൗ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഹിന്ദു മാരേജ് ആക്ട് പ്രകാരം കുമാരസ്വാമിക്ക് രണ്ടാം വിവാഹം പാടില്ല. കുറ്റം തെളിഞ്ഞാൽ ഏഴു വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം. അതിെൻറ പേരിൽ ഹൈകോടതിയിൽ ഒരു കേസുണ്ടായിരുന്നു. പേക്ഷ, തെളിവില്ലെന്ന് പറഞ്ഞ് കോടതി കേസ് തള്ളി. ആ കേസ് പൊടിതട്ടിയെടുക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ടെന്നാണ് അണിയറ സംസാരം. കുമാരസ്വാമിയല്ല, അവരുടെ ലക്ഷ്യമെന്ന് വ്യക്തം. കുമാരസ്വാമി തുടങ്ങിവെച്ച മോദിവിരുദ്ധ സമരമാണ് അവർ ഭയക്കുന്നത്. ആ സമരനായകൻ എന്തൊക്കെ കുറവുകളുണ്ടെങ്കിലും ‘ദി കിങ്’ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.