ഏപ്രിൽ 18 രണ്ടാംഘട്ടം; അജണ്ട തിരിച്ചിടാൻ ശ്രമം
text_fieldsമൂന്നു ദിവസങ്ങൾക്കപ്പുറം രണ്ടാംഘട്ട പോളിങ്ങിലേക്ക് രാജ്യം നീങ്ങുേ മ്പാൾ പ്രചാരണ വിഷയങ്ങളിലും പാർട്ടികളുടെ തന്ത്രങ്ങളിലും വലിയ മാ റ്റമാണ് ദൃശ്യമാകുന്നത്. കോടതിയിൽനിന്ന് പ്രഹരവും തെരഞ്ഞെടുപ് പ് കമീഷനിൽനിന്ന് ശാസനയും ഏറ്റുവാങ്ങിയ പ്രധാനമന്ത്രിയും കേന്ദ്ര സ ർക്കാറും പ്രതിച്ഛായക്ഷതം നികത്താനുള്ള തീവ്രശ്രമത്തിലാണ്. ഇവയി ൽ കയറിപ്പിടിച്ച് ഗതിവേഗം ആർജിക്കാനുള്ള നീക്കത്തിലാണ് പ്രതിപക് ഷത്തിെൻറ പ്രചരണയന്ത്രം. ദേശരക്ഷയും ബാലാകോട്ടും പുൽവാമയും തിളച്ച ുനിന്ന ആദ്യഘട്ടത്തിനൊടുവിൽ യഥാർഥ പ്രശ്നങ്ങളിലേക്ക് മടങ്ങു മെന്ന ഘട്ടമെത്തിയിരുന്നു. എന്നാൽ, ആ ഒഴുക്കിന് അണകെട്ടാനുള്ള നീക് കങ്ങളുെട ഭാഗമാണ് ബി.ജെ.പി നേതാക്കളുടെ വർഗീയ, വിദ്വേഷ പ്രസ്താവനകൾ. നരേന്ദ്രമോദിയും അമിത്ഷായും മുതൽ യോഗി ആദിത്യനാഥ് വരെ കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പരാമർശങ്ങൾ ഇതിെൻറ ഭാഗമാണ്.
രാജ്യത്ത് ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന ബി.ജെ.പി അധ്യക്ഷൻ അമിത്ഷായുടെ പ്രകോപനപരമായ ട്വീറ്റ് ഇതിനകംതന്നെ ചർച്ചയായി കഴിഞ്ഞു. ദേശീയ പൗരത്വപ്പട്ടിക എങ്ങനെയും നടപ്പാക്കുമെന്നും ബുദ്ധമതക്കാർ, ഹിന്ദുക്കൾ, സിഖുകാർ എന്നിവർ ഒഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കുമെന്നുമായിരുന്നു ഷായുടെ ട്വീറ്റ്. തെരഞ്ഞെടുപ്പിെൻറ ശേഷിക്കുന്ന ഘട്ടങ്ങളെ സ്വാധീനിക്കുകയെന്ന പ്രത്യക്ഷ ലക്ഷ്യത്തോടെ നടത്തിയ ഇൗ നീക്കം ഏതുതരത്തിൽ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ന്യൂനപക്ഷ സംഘടനകളും മതേതരസമൂഹവും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതിെൻറ ചുവടുപിടിച്ചുള്ള വിദ്വേഷ പ്രസംഗമായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിേൻറതും. ഇൗ ലോക്സഭ തെരഞ്ഞെടുപ്പ് ‘അലി’യും ‘ബജ്റംഗ്ബലി’യും തമ്മിലുള്ള പോരാട്ടമെന്നാണ് അദ്ദേഹം മീറത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. ഇസ്ലാമിലെ നാലാം ഖലീഫ അലിയെയും ഹനുമാനെയുമാണ് പ്രാസമൊപ്പിച്ച് യോഗി കളത്തിലേക്ക് കൊണ്ടുവന്നത്. വർഗീയത കുത്തിപ്പൊക്കി പോളിങ്ങിൽ നേട്ടം കൊയ്യുകയെന്നതല്ലാതെ മറ്റ് ലക്ഷ്യങ്ങളൊന്നും ഇൗ പരാമർശത്തിനില്ല. തനിക്ക് വോട്ടുചെയ്തില്ലെങ്കിൽ മുസ്ലിംകളെ പിന്നെ കണ്ടോളാമെന്ന മേനക ഗാന്ധിയുടെ പ്രകോപന പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി തുടങ്ങിയിട്ടുണ്ട്.
സൈന്യത്തെ പ്രചാരണത്തിൽ ദുരുപയോഗിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഇവയെക്കാളുമൊക്കെ രാഷ്ട്രീയാഘാതം ഉണ്ടാക്കുന്നതായി. പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ വ്യോമസേന പൈലറ്റുമാര്‍ക്കുമുള്ള ബഹുമതിയായായിരിക്കണം നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത് എന്നാണ് മോദി പറഞ്ഞത്. പൂർണമായും രാഷ്ട്രീയവത്കരിക്കപ്പെെട്ടന്ന ആക്ഷേപത്തിന് ഇരയായ തെരെഞ്ഞടുപ്പ് കമീഷനുപോലും ഇൗ വിഷയത്തിൽ മോദിക്കെതിരെ പ്രതികരിക്കേണ്ടിവന്നു.
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും കർണാടകയിലും മതവികാരം ഇളക്കുകയെന്ന ഉദ്ദേശത്തോടെ ശബരിമല വിഷയം ആളിക്കത്തിക്കാനും ഇവിടങ്ങളിൽ നടത്തിയ പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി ശ്രമിച്ചു. ശബരിമലയുടെ പ്രശ്നം പറയുേമ്പാൾ മുസ്ലിം ലീഗിനെ കൂടി പരാമർശിച്ച് വിഷയത്തിന് വർഗീയ ചുവ നൽകാനും പ്രധാനമന്ത്രി തയാറായി.
യുവതി പ്രവേശനത്തിൽ വിശ്വാസികൾക്കൊപ്പം നിലകൊണ്ട ലീഗിെൻറ നടപടിയെ വിസ്മരിച്ചാണ് തെൻറ രാഷ്ട്രീയത്തിെൻറ പാകത്തിനൊപ്പിച്ച് മോദി നിലപാട് മുറിച്ചെടുത്തത്. അവിടെ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായ ലീഗിനെ വിഷമിപ്പിക്കുക എന്നതിലുപരി, വർഗീയതക്ക് വേരോട്ടവും സംഘ് രാഷ്ട്രീയത്തിന് അടിത്തറയും കിട്ടാത്ത തമിഴ്നാടിനെ ദുസ്വാധീനിക്കാനായിരുന്നു ഇൗ പ്രസ്താവനയെന്ന് വ്യക്തം.
യഥാർഥ പ്രശ്നങ്ങളെ പിന്നിലേക്ക് തള്ളാനുള്ള ആസൂത്രിത, സംഘടിത നീക്കത്തിെൻറ ഭാഗമാണ് ഇൗ പ്രസ്താവനകളെന്ന് മനസിലാക്കാൻ വിഷമമില്ല. റഫാൽ വിഷയത്തിൽ സുപ്രിംകോടതിയിൽനിന്ന് തിരിച്ചടി നേരിട്ടതിനും ഫ്രഞ്ച് പത്രത്തിെൻറ വെളിപ്പെടുത്തലിനും അധികം വൈകാതെയാണ് ഇൗ നീക്കങ്ങൾ ഉണ്ടായത്. അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രാൻസിൽ നികുതി ഇളവ് ലഭിച്ചതിനെ റഫാൽ ഇടപാടുമായി ബന്ധപ്പെടുത്തി സംശയത്തിെൻറ നനിഴലിലാക്കി ‘ലെ മോണ്ടെ’ വാർത്ത പ്രസിദ്ധീകരിച്ച അന്ന് വൈകിട്ടാണ് മോദിയുടെ ശബരിമല പ്രസ്താവന ഉണ്ടായത്. ശബരിമലയിലേക്കും പൗരത്വ രജിസ്റ്ററിേലക്കും ബാലാേകാട്ടിലേക്കും പ്രചാരണത്തെ വലിച്ചിഴക്കാനുള്ള ഇൗ നീക്കങ്ങളോട് പ്രതിപക്ഷം എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വരും ഘട്ടങ്ങളുടെ ഫലം.
ഏപ്രിൽ 18ന് 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ പോളിങ് നടക്കുന്നത്. ഒരു സംസ്ഥാനമെന്ന നിലയിൽ തമിഴ്നാട് മൊത്തമായിതന്നെ അന്ന് ബൂത്തിലെത്തും. സംസ്ഥാനത്തെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും.
കർണാടകയാണ് രണ്ടാമത് -14 സീറ്റുകൾ. അസം (5), ബിഹാർ (5), ഛത്തിസ്ഗഢ് (3), ജമ്മു കശ്മീർ (2), മഹാരാഷ്ട്ര (10), മണിപ്പൂർ (1), ഒഡിഷ (5), ത്രിപുര (1), യു.പി (8), പശ്ചിമ ബംഗാൾ (3) സംസ്ഥാനങ്ങളിലും ഭാഗികമായി പോളിങ് നടക്കും. കനപ്പെട്ട മത്സരം നടക്കുന്ന ഒട്ടനവധി മണ്ഡലങ്ങളും രണ്ടാംഘട്ടത്തിലുണ്ട്. കർണാടകയിലെ മാണ്ഡ്യയിൽ കോൺഗ്രസ് നേതാവ് അംബരീഷിെൻറ ഭാര്യയും ചലച്ചിത്രതാരവുമായ സുമലത ബി.ജെ.പിയുടെ സഹായത്തോടെ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് നേരിടുന്നത്.
മൈസൂരുവിൽ ബി.ജെ.പിയുടെ സിറ്റിങ് എം.പി പ്രതാപ് സിംഹയും കോൺഗ്രസിെൻറ സി.എച്ച് വിജയശങ്കറുമാണ് ഏറ്റുമുട്ടുന്നത്. കരുണാനിധിയുടെ മകൾ കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടി, ചിദംബരത്തിെൻറ മകൻ കാർത്തിയുടെ ശിവഗംഗ, ഡി.എം.കെയുടെ ദയാനിധി മാരൻ ജനവിധി തേടുന്ന ചെെന്നെ സെൻട്രൽ, മുൻ കേന്ദ്രമന്ത്രി എ. രാജയുടെ നിലഗിരി, കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ കരുത്തനുമായ പൊൻരാധാകൃഷ്ണെൻറ കന്യാകുമാരി എന്നിവയും രണ്ടാംഘട്ടത്തിൽ ബൂത്തിലെത്തും. യു.പിയിലെ അലീഗഢിൽ ബി.ജെ.പിയുടെ സതീഷ് കുമാർ ഗൗതമും ബി.എസ്.പിയുടെ അജിത് ബലിയാനും തമ്മിലാണ് കൊമ്പുകോർക്കുന്നത്. ചലച്ചിത്രതാരം ഹേമമാലിനിയുടെ മഥുരയും അന്നുതന്നെ വിധിയെഴുതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.