Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകുട്ടിക്കാലം ഓണക്കാലം

കുട്ടിക്കാലം ഓണക്കാലം

text_fields
bookmark_border
കുട്ടിക്കാലം ഓണക്കാലം
cancel
camera_alt?????? ????????????? ?.??. ?????

കാലവർഷം പെയ്യാൻ തുളുമ്പിനിന്ന സന്ധ്യയിൽ കൂട്ടുകാരികളായി, ചേച്ചിയും അനിയത്തിയു മായി തങ്ങൾക്കേറ്റവും പ്രിയപ്പെട്ട ഒാണഒാർമകൾ പങ്കുെവക്കുകയാണ് എഴുത്തുകാരിയും ഒ.വി. വിജയെൻറ സഹോദരിയുമായ ഒ.വി. ഉഷയും, എഴുത്തുകാരിയും രണ്ടര പതിറ്റാണ്ട് ഒ.വി. വിജ യെൻറ ആത്മസുഹൃത്തുമായ ആനന്ദി രാമചന്ദ്രനും. പ്രകൃതിയുടെ ചാരുത നിറഞ്ഞു നിന്ന ബാല് യകാല ഒാണദിനങ്ങളായിരുന്നു ആ സംഭാഷണത്തിൽ നിറയെ. ഏകാന്തതയിൽ ഒാണഭംഗി ആസ്വദിച്ച ഉ ഷയും ചുറ്റിനും കൂട്ടുകാരും കളികളുമായി ആഘോഷിച്ചുതിമിർത്ത ആനന്ദിയും ‘മാധ്യമ’ത്തി ന് വേണ്ടി ഒാണസല്ലാപത്തിന് ഒന്നിച്ചപ്പോൾ...

ഒ.വി. ഉഷ: എല്ലാ ഉത്സവങ്ങളും കുട്ടിക്കാലത് തിെൻറ ഉത്സവങ്ങളാണല്ലോ... ഏറ്റവും രസകരമായി എല്ലാം ആഘോഷിക്കുന്നത് കുട്ടിക്കാലത്താണ്. ഒാണവും ഒട്ടും വ്യത്യ സ്തമല്ല.

ആനന്ദി രാമചന്ദ്രൻ: അതുമാത്രമല്ല, നമ്മുടെ കുട്ടിക്കാലത്ത് ഇൗ കമ്പ്യൂട്ടർ ഒന്നും ഇല്ലല് ലോ...നമ്മുടെയൊക്കെ ആനന്ദം ഇതൊക്കെ തന്നെയായിരുന്നു.

ഒ.വി. ഉഷ: അതെ, ശ്രദ്ധ തിരിക്കുന്ന ഒന്നും ഇല്ലാ രുന്നു. ഞാനൊക്കെ കുട്ടിയായിരുന്നപ്പോ യുദ്ധമൊക്കെ കഴിഞ്ഞ് ഭക്ഷണക്ഷാമമുള്ള സമയമായിരുന്നു.

ആനന ്ദി രാമചന്ദ്രൻ: എെൻറ കുട്ടിക്കാലം അതിനും കുറച്ച് മുമ്പായിരുന്നു. എന്നാലും പൊതുവെ അത്തരത്തിലൊരു കാലം ഒാർമയിലുണ്ട്.

ഒ.വി. ഉഷ: അന്ന് കേരളത്തിൽ അരി ആഹാരം കുറവായിരുന്നു. ക്ഷാമംതന്നെ കാരണം. കപ്പ പോലുള്ള കിഴങ്ങുവർഗങ്ങളായിരുന്നു പ്രധാന ഭക്ഷണം. ഉള്ളവർക്ക് പക്ഷേ എന്നും മുന്തിയ ഇനം ഭക്ഷണം ലഭിച്ചിരുന്നു. ഞങ്ങളുടേത്  ഇടത്തരം കുടുംബമായിരുന്നു. ഒാണം ആയിരുന്നു അന്ന് ആ ചിട്ടകളിൽ ഒക്കെ വ്യത്യസ്തത കൊണ്ടുവന്നത്.

ആനന്ദ ി രാമചന്ദ്രൻ: എെൻറ കുട്ടിക്കാലം തിരുവനന്തപുരത്തെ നെടുമങ്ങാട് ആയിരുന്നു. ഒാണം എന്നുപറഞ്ഞാലേ രസമായിരുന്നു. ഉൗഞ്ഞാലിടും. തുമ്പി തുള്ളും. പിന്നെ അന്നത്തെ സമൂഹം താഴ്ന്ന ജാതിക്കാരായി മുദ്രകുത്തി മാറ്റിനിർത്തിയിരുന്ന വിഭാഗക്കാരിൽനിന്നുള്ള കളിക്കൂട്ടുകാരുമൊത്തുള്ള കളിചിരികൾ... അങ്ങനെ കുറെ രസമുള്ള ദിവസങ്ങളായിരുന്നു ഒാണം. ഇപ്പോഴെത്തപ്പോലെ അല്ല. ഇപ്പോൾ ഒാണം റൂമിലിരുന്ന് ടി.വി കാണുന്നതായി മാറി.

ഒ.വി. ഉഷ: ഇപ്പോഴത്തെ കുട്ടികൾക്ക് ഒാടിനടന്ന് പൂവ് ശേഖരിക്കുന്നതിലൊന്നും താൽപര്യമില്ല. കൂടുതൽ നഗരവത്കരണം വന്നില്ലേ.

ആനന്ദി രാമചന്ദ്രൻ: അതെ. കുട്ടിക്കാല ഒാണത്തെക്കുറിച്ച് എെൻറ കുട്ടികളോട് പറയുേമ്പാൾ തന്നെ അവർ പറയും ‘ഹോ എന്ത് ബോറാ’ എന്ന്. പക്ഷേ, എനിക്ക് അന്നത്തെ കളിയും മറ്റുമൊക്കെ വലിയ സന്തോഷംതരുന്നതാണ്. ഒാലയിൽ പന്തുണ്ടാക്കി കളിക്കുന്നതും വീടുകൾ തോറും ഒാടിനടക്കുന്നതും.

ഒ.വി. ഉഷ: പക്ഷേ, എനിക്ക് അങ്ങനെ ഒരു ബാല്യകാല ഒാർമയില്ല. എനിക്കൊപ്പം കളിക്കാൻ കൂട്ടുകാരില്ലായിരുന്നു. ചേട്ടനും(ഒ.വി. വിജയൻ) ചേച്ചിയും ഒക്കെ അപ്പോഴേക്കും മുതിർന്നിരുന്നു. ഒാണക്കാലത്തുപോലും ഒപ്പം കളിക്കാൻ കുട്ടികൾ ഇല്ലായിരുന്നു. ചുറ്റുപാടിൽ നടക്കുന്നത് നോക്കിയിരുന്ന് സമയം ചെലവിടുന്ന കുട്ടിയായിരുന്നതിനാൽ ആ കാലമൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു.

ആനന്ദി രാമചന്ദ്രൻ: പിന്നെ പൂക്കളമിടില്ലായിരുന്നോ. അവിടെയുമിവിടെയുമൊക്കെ പോയി പൂവ് മോഷ്ടിക്കുക പോലുള്ള കാര്യങ്ങളൊക്കെ വലിയ കൗതുകമായിരുന്നു. ഇപ്പോഴത്തെപ്പോലെ പൂക്കള മത്സരമൊന്നും ഇല്ലായിരുന്നു. കുട്ടിയായിരിക്കുേമ്പാൾ എനിക്ക് കഥകളും സംഭവങ്ങളും മെനഞ്ഞെടുക്കുന്ന സ്വഭാവമുണ്ടായിരുന്നു. അങ്ങനെ ഇരിക്കുേമ്പാൾ എനിക്ക് ഒരു തോന്നൽ. ഒാണത്തപ്പൻ മരിച്ചു. ഞാനും ചേട്ടനും കൂട്ടുകാരുമെല്ലാം കൂടിച്ചേർന്ന് ‘മരിച്ച’ ഒാണത്തപ്പനെ ഒരു കുഴിയിൽ മൂടി. പിന്നെ എടുക്കാൻ മറന്നുപോയി. അത് മരമാണെന്ന് ഓർക്കണം. അടുത്ത ഒാണമായപ്പോഴേക്കും അച്ഛൻ ഒാണത്തപ്പെന തപ്പാൻ തുടങ്ങി. ചേട്ടനൊക്കെ പേടിച്ചിരിപ്പായി. എന്താ അച്ഛനോട് പറയുക. ഒടുവിൽ ഞാൻ തന്നെ അച്ഛനോട് പറഞ്ഞു. അച്ഛാ ഒാണത്തപ്പൻ മരിച്ചുപോയി; ഞങ്ങൾ കുഴിച്ചിട്ടു എന്ന്. അച്ഛൻ പറഞ്ഞതനുസരിച്ച് കുഴിയിൽനിന്ന് ഒാണത്തപ്പനെ പുറത്തെടുത്തേപ്പാഴേക്കും ചിതലെടുത്ത്  നശിച്ചിരുന്നു. ഞാൻ കരുതി അച്ഛൻ അടിക്കുമെന്ന്. പക്ഷേ, അച്ഛൻ ചിരിക്കുകയാണ് ചെയ്തത്. ഏഴ് വയസ്സുള്ളപ്പോൾ ഒാണത്തപ്പനെ ഇങ്ങനെ െകാന്നത് എനിക്ക് നല്ല ഒാർമയുണ്ട്.

ഒ.വി. ഉഷ: ഒാണക്കാലത്തായിരുന്നു പണ്ട് വിശേഷ പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നത്. ശർക്കര വരട്ടിയും കായവറുത്തതും ആയിരുന്നു പ്രധാനം. ഇതൊക്കെ വീട്ടിൽതന്നെയായിരുന്നു ഉണ്ടാക്കുന്നത്. ഇന്ന് പിന്നെ എല്ലാം എല്ലാകാലത്തും കിട്ടുന്ന കാലമാണല്ലോ....

ആനന്ദി രാമചന്ദ്രൻ: ഒാണക്കോടി കിട്ടുന്നതൊക്കെ അന്ന് വലിയ കാര്യമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ ഒാണക്കോടിക്ക് ഒന്നും വലിയ വില കൊടുക്കാറില്ല.

ഒ.വി. ഉഷ: അതെ. ഇപ്പോൾ അവരെ സംബന്ധിച്ച് ഒാണക്കോടിക്ക് വലിയ അർഥങ്ങളില്ല. എന്നാൽ, നമ്മുടെ ചെറുപ്പകാലം മിതത്വത്തിെൻറ കാലമായിരുന്നു. സമ്പത്തുള്ളവരിൽ പോലും ആ മിതത്വം കണ്ടിരുന്നു.

ആനന്ദി രാമചന്ദ്രൻ: അതെ, എെൻറ അച്ഛൻ അന്ന് ഇൗ നാട്ടിലെ വലിയ സമ്പന്നനായിരുന്നു. എന്നിട്ടുപോലും എനിക്ക് അധികം ഉടുപ്പുകളൊന്നും ഉണ്ടായിരുന്നില്ല. നാേലാ അഞ്ചോ എണ്ണം മാത്രം. അക്കാലെത്ത ഒാണത്തിെൻറ മറ്റൊരു മറക്കാനാകാത്ത അനുഭവവുമുണ്ട്. അന്നൊക്കെ ജോലിക്കാരായി വരുന്നവർക്ക് കുഴികുത്തി കഞ്ഞികൊടുത്തിരുന്ന ഏർപ്പാടായിരുന്നു. എന്നാൽ, ഒാണത്തിന് അവർക്ക് എല്ലാവർക്കും സദ്യ കൊടുക്കും. അതൊക്കെ വലിയ സന്തോഷമായിരുന്നു. ഒരുപക്ഷേ, ഉഷ പറഞ്ഞപോലെ ആഡംബരങ്ങളൊന്നുമില്ലാത്ത നാളുകൾ ആയിരുന്നതുെകാണ്ടാകാം.

ഒ.വി. ഉഷ: അതെ, അന്നൊക്കെ ഒാണംവരുന്നു എന്നത് വലിയ സംഭവം തന്നെയായിരുന്നു. സാധാരണ ഭക്ഷണം മാത്രമുള്ള ദിവസങ്ങൾക്കിടയിൽ ഒരുപാട് വിഭവമൊന്നും ഇല്ലെങ്കിലും വ്യത്യസ്തമായ സദ്യ കിട്ടുന്ന കാലമായിരുന്നു അത്.

ആനന്ദി രാമചന്ദ്രൻ: പിന്നെ എവിടെയും പോകാൻ ഉള്ള സ്വാതന്ത്ര്യം അന്നുണ്ടായിരുന്നു. ഇപ്പോഴത്തെ കുട്ടികളെ നമ്മൾ വിടില്ലേല്ലാ... അന്ന് വേറെ വീടുകളിലാകും ഉൗഞ്ഞാൽ കെട്ടുന്നതും തുമ്പി തുള്ളുന്നതും ഒക്കെ. കുട്ടിയും കോലും ഗോലികളിയും കൊത്തൻകല്ലും പാണ്ടികളിയും ഒളിച്ചുകളിയും ഒക്കെയായി ആഘോഷിച്ചുനടന്ന കുട്ടിക്കാലത്തിന് വിരുന്നായിരുന്നു ഒാണത്തിലെ ഒത്തുചേരലുകൾ. നിങ്ങളുടെ നാട്ടിൽ ഇൗ കളികളൊക്കെ ഉണ്ടായിരുന്നോ?

ഒ.വി. ഉഷ: ഗോലികളിയും കൊത്തൻകല്ലുമൊക്കെ ഉണ്ടായിരുന്നു... പക്ഷേ, ഞാൻ അങ്ങനെ കുട്ടികൾക്കൊപ്പം കൂട്ടുകൂടി സജീവമായി ഒാടിനടന്ന കുട്ടി അല്ലായിരുന്നു. ചേച്ചി ഒരുപാട് കളിച്ചുനടന്നിട്ടുണ്ടല്ലേ.. പക്ഷേ എനിക്ക് അങ്ങനെ കൂട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒാണം എന്ന ആശയമായിരുന്നു എനിക്ക് ഹരം. പൂക്കളമിടലും മാതോവരെ ഒരുക്കലും ഒക്കെ പ്രിയപ്പെട്ടതായിരുന്നു. മറ്റു രസകരമായ അനുഭവങ്ങൾ ഇല്ലായിരുന്നു. പിന്നെ അന്ന് ബന്ധുവീടുകളിലൊന്നും പോക്കുംവരവുമൊന്നും വലുതായിട്ടില്ലായിരുന്നു. യാത്രാസൗകര്യം കുറവായിരുന്നു എന്നതാണ് കാരണം.

ആനന്ദി രാമചന്ദ്രൻ: പക്ഷേ, ഇവിടെ ബസ് ഒക്കെ ഒാടിയിരുന്നു. ഇൗ നാട്ടിൽ ആവിയിൽ ഒാടുന്ന ബസ് പോലും കണ്ട ഒാർമയുണ്ട്. ഒാണത്തിന് ഇവിടെ ബന്ധുക്കളും ഒക്കെ ധാരാളം വന്നിരുന്നു. നല്ല രസമായിരുന്നു ശരിക്കും ആ കാലം.

ഒ.വി. ഉഷ: ചേട്ടെൻറയും ചേച്ചിയുടെയും ഒക്കെ കുട്ടിക്കാലം എേൻറതിൽനിന്ന് വ്യത്യസ്തമായിരുന്നു. അവർ അച്ഛെൻറ ജോലികാരണം ക്യാമ്പിലായിരുന്നു കഴിഞ്ഞത്. അവിടെ അവർക്ക് ആഘോഷിക്കാനും ഒത്തുകൂടാനും ഒക്കെ ധാരാളം അവസരം കിട്ടിയിരിക്കണം. അച്ഛൻ വിരമിച്ചശേഷമാണ് ഞാൻ ജനിച്ചത്. അപ്പോഴേക്കും വേറെ ഒരിടത്തേക്ക് ഞങ്ങൾ മാറി. അവിടെയും പ്രാദേശികമായ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും ഞങ്ങളെ പെങ്കടുപ്പിക്കാൻ അമ്മക്ക് താൽപര്യമില്ലായിരുന്നു. പക്ഷേ, ഒറ്റക്കായിരുന്നെങ്കിലും ഞാൻ സന്തുഷ്ടയായിരുന്നു. ഒാണം വരുന്നു എന്ന ആശയം മാത്രം മതിയായിരുന്നു എനിക്ക് സന്തോഷിക്കാൻ.

ആനന്ദി രാമചന്ദ്രൻ: അന്നത്തെ ഒാണക്കാലത്തെക്കുറിച്ച മറ്റൊരു ഒാർമയാണ് ജോലിക്കാർ വാഴക്കുലയും തേങ്ങയും പച്ചക്കറികളുമൊക്കെ കൊണ്ടുവരുന്നതും അച്ഛൻ അവർക്ക് ഒാണക്കോടി കൊടുക്കുന്നതുമൊക്കെ.

ഒ.വി. ഉഷ: ഞങ്ങളുടെ വീട്ടിൽ അങ്ങനെ ഒന്നും ഇല്ലായിരുന്നു. തികച്ചും സാധാരണ ചുറ്റുപാട്. എന്നാലും ഉള്ളവനും ഇല്ലാത്തവനും ഒാണം എന്നുപറഞ്ഞാൽ ആവേശവും വികാരവുമെല്ലാം ഒരുപോലെയായിരുന്നു. അത് ഇപ്പോഴായാലും. കേരളം തന്നെ ശരിക്കുമൊരു പൂക്കളമാകുന്ന നാളുകളാണ് ഒാണം. വെറുതെവിട്ടിരുന്നെങ്കിൽ ഇൗ നാട് ഏറ്റവും സന്തോഷിക്കുന്നതും സമൃദ്ധമാകുന്നതും ഇൗ കാലത്താണെന്ന് കാണാം. പ്രകൃതിയിലും ആ സൗന്ദര്യം നിറയും. പ്രത്യേകം തിളക്കമുള്ള വെയിലും നിലാവുമെല്ലാം കാണാനാകുന്ന സമയം. ചേട്ടനൊപ്പം ഡൽഹിയിൽ പോയതിൽ പിന്നെ ഒാണമേ എനിക്കില്ലായിരുന്നു. പിന്നീട് പത്തുപതിനെട്ട് വർഷങ്ങൾക്ക് ശേഷം കരുണാകര ഗുരുവിെൻറ ആശ്രമത്തിൽ എത്തിയശേഷമാണ് ഒാണവും തിരിച്ചുവന്നത്.

ആനന്ദി രാമചന്ദ്രൻ: ഗൾഫിൽനിന്ന് തിരിച്ചുവന്നശേഷമാണ് എനിക്ക് ഒാണം വലിയ കാര്യമല്ലാതായി മാറിയത്. ഷാർജയിൽ ഒാണാഘോഷത്തിന് വലുതായി പോയിെട്ടാന്നുമില്ല. ഫാക്ടറിയിലെ ജോലിക്കാരുമൊത്തുള്ള ആഘോഷമായിരുന്നു ഞങ്ങൾക്ക് പ്രിയം. പല നാട്ടിൽനിന്നുള്ള ആളുകൾ ഒത്തുചേരുന്ന വേള.

ഓർമകളിലെ ഓണമിണ്ടലിന് തൽക്കാലം വിരാമമിട്ട് ഇരുവരും ചൂടുചായയിലേക്ക് ഊളിയിടാൻ അകത്തേക്ക് നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ov ushaOnam 2019anandi ramachandran
News Summary - anandi ramachandran and ov usha talks about onam-madhyamam onam
Next Story