Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right'തമസോ മാ...

'തമസോ മാ ജ്യോതിർഗമയാ': ട്രംപിൽനിന്ന് ബൈഡനിലേക്ക് അധികാരം കൈമാറുേമ്പാൾ...

text_fields
bookmark_border
America wakes up to a new dawn as Trump nightmare draws to close
cancel

പ്രസിഡൻറ് ജോ ബൈഡനും വൈസ് പ്രസിഡൻറ് കമല ഹാരിസും ഇന്ന്, ജനുവരി 20ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുേമ്പാൾ ലോകജനത മുഴുവനും ബൃഹദാരണ്യകോപനിഷത്തിലെ 'തമസോ മാ ജോതിർഗമയ' എന്ന മന്ത്രം ഉരുവിടേണ്ടതാണ്. അത്രമാത്രം അന്ധകാരത്തിലാണ് ഇന്ന് അമേരിക്ക.

ഓരോ തവണ പുതിയ പ്രസിഡൻറും വൈസ് പ്രസിഡൻറും അധികാരത്തിൽ വരുേമ്പാൾ ലോകത്തിലെ ഏറ്റവും പുരാതനമായ ജനാധിപത്യ രാഷ്ട്രത്തിെൻറ വിജയത്തിൽ സന്തോഷിക്കുകയും അത് ആഘോഷിക്കുകയും ഈശ്വരനോട് നന്ദിപറയുകയും ചെയ്യാറുണ്ട്. എന്നാൽ, ഇത്തവണ ചരിത്രത്തിലാദ്യമായി ആശങ്കയും ആകാംക്ഷയുമാണ് ലോകം മുഴുവൻ.

സത്യപ്രതിജ്ഞ സമാധാനപരമായി നടക്കുമോ എന്നുതന്നെ സംശയമുയർത്തുന്ന സംഭവങ്ങളാണ് അമേരിക്കയിൽ അരങ്ങേറിയത്. ട്രംപിൽനിന്ന് ബൈഡനിലേക്ക് അധികാരം കൈമാറുേമ്പാൾ ആശ്വാസത്തിെൻറ ദീർഘശ്വാസമായിരിക്കും ലോകം മുഴുവൻ മുഴങ്ങിക്കേൾക്കുക. 2020ൽ കൊറോണയുടെ ഫലമായുണ്ടായ ജീവനാശവും സാമ്പത്തികത്തകർച്ചക്കും ഉപരി പ്രസിഡൻറിെൻറ ഭ്രാന്തൻപ്രഖ്യാപനങ്ങളും പ്രവൃത്തികളും അമേരിക്കയെ തകർത്തു. തെരഞ്ഞെടുപ്പ്ഫലം അംഗീകരിക്കാത്ത ട്രംപ് കഴിഞ്ഞ രണ്ടുമാസമായി കലാപം നടത്തുകയായിരുന്നു. അതിെൻറ പരകോടിയായിരുന്നു അമേരിക്കൻ പാർലമെൻറിെൻറ ആസ്ഥാനമായ കാപിറ്റൽ ഹില്ലിൽ ജനുവരി ആറിന് കണ്ടത്.

ഇത്തരം അപമാനകരമായ സംഭവങ്ങൾ 'ബനാനാ റിപബ്ലിക്കു'കളിൽപോലും ഉണ്ടായിട്ടില്ല. അമേരിക്കയിൽ പലപ്പോഴും രാഷ്ട്രീയവും വംശീയവുമായ അക്രമങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അധികാരത്തിലിരിക്കെ പ്രസിഡൻറ് ഒരു ലഹളക്ക് ആഹ്വാനം ചെയ്യുന്നത് ഇതാദ്യമാണ്. അതിെൻറ ആഴത്തിലുള്ള മുറിവുകളുണങ്ങാൻ അമേരിക്കക്കാർ ഒറ്റക്കെട്ടായി ശ്രമിച്ചാലും കാലതാമസമുണ്ടാകും.

ജനുവരി ആറിെൻറ കലാപം ട്രംപിനെ പിന്തുണച്ചവരും മറ്റുള്ളവരുമായുള്ള വിടവ് കുറെ കുറച്ചു. 73 ദശലക്ഷം വോട്ടുകൾ നേടിയ ട്രംപിെൻറ അംഗീകാരം 20 ശതമാനത്തിൽ കുറഞ്ഞു. ബൈഡെൻറ അംഗീകാരം 60 ശതമാനത്തിൽ കൂടി. എന്നിട്ടും റിപബ്ലിക്കൻ പാർട്ടി പരാജയം അംഗീകരിക്കുന്നില്ല. ബൈഡന് ചെയ്യാനുള്ള കാര്യങ്ങളുടെ ഗുരുതരസ്വഭാവം കണക്കാക്കി അമേരിക്കക്കാരെല്ലാം ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യം, സാമ്പത്തികസ്ഥിതി, വംശീയപ്രശ്നങ്ങൾ, കാലാവസ്ഥപ്രശ്നം വിദേശ ബന്ധങ്ങൾ ഇവയെല്ലാം ഒരേസമയം കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു ബൈഡന്.

ബൈഡെൻറ ഏറ്റവും വലിയ ശക്തി നീണ്ടകാലത്തെ ഭരണപരിചയമാണ്. എട്ടു വർഷം ഒബാമയുടെ വൈസ് പ്രസിഡൻറായി അദ്ദേഹം കൈകാര്യം ചെയ്യാത്ത പ്രശ്നങ്ങളില്ല. സെനറ്റിലും കോൺഗ്രസിലും ഡെമോക്രാറ്റിക് പാർട്ടിക്കുള്ള ഭൂരിപക്ഷവും സഹായകരമാണ്. അതുകൊണ്ട് അധികാരത്തിൽ വന്നാലുടനെ ചെയ്യേണ്ട പലതിനും അദ്ദേഹം തയാറായിക്കഴിഞ്ഞു. 1.9 ട്രില്യൺ ഡോളറിെൻറ പാക്കേജ് കോൺഗ്രസ് അംഗീകരിച്ചാൽ ഉടൻ പ്രശ്നപരിഹാരനടപടികൾ തുടങ്ങും.

അമേരിക്കയിലെ ഏറ്റവും വലിയ മാറ്റം സ്ഥിരതയും ദീർഘദൃഷ്ടിയും ദൃഢനിശ്ചയവുമുള്ള പ്രസിഡൻറിനെ ലഭിച്ചിരിക്കുന്നു എന്നതാണ്. 1460 ദിവസംകൊണ്ട് ട്രംപ് 30,529 കള്ളം പറഞ്ഞുവെന്നാണ് 'ന്യൂയോർക് ടൈംസ്' രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ്മരണം നാലു ലക്ഷമെത്തി. പ്രതിരോധകുത്തിവെപ്പ് വലിയ വെല്ലുവിളിയാണ്. അതിനാൽ ബൈഡെൻറ ശ്രദ്ധ പ്രധാനമായും പതിയുക മഹാമാരിയിൽ തന്നെയാകും. അതുപോലെ പ്രധാനമാണ് കലാപങ്ങൾ തടഞ്ഞ് ജനങ്ങളുടെ ഭയം മാറ്റുകയെന്നത്. അതുകൊണ്ടാണ് 'നമ്മുടെ ജനാധിപത്യം മാതൃകരാജ്യം സൃഷ്ടിക്കണം' എന്ന മുദ്രാവാക്യം ബൈഡൻ സത്യപ്രതിജ്ഞക്ക് ഉപയോഗിക്കുന്നത്.

വിദേശനയത്തിൽ ബൈഡെൻറ മുന്നിലെ ഏറ്റവും വലിയ പ്രശ്നം ചൈന തന്നെ. ട്രംപിെൻറ അവസാനകാലത്ത് തായ്വാൻ, തിബത്ത് വിഷയങ്ങളിൽ ചെയ്ത പ്രസ്താവനകളിൽനിന്ന് പിറകോട്ടുപോകേണ്ടിവരും. ചൈനയോട് ഒരു ഏറ്റുമുട്ടലിന് അദ്ദേഹം തയാറാവില്ല. ചൈനയുടെ പുതിയ അവകാശസ്ഥാപനപരമായ നയവും വ്യാപാരയുദ്ധ പ്രവണതയും സാങ്കേതികവിദ്യയിലെ പ്രാവീണ്യവും പരിസ്ഥിതിനയവുമെല്ലാം അമേരിക്കക്ക് വെല്ലുവിളിയാണ്. ചൈനയും യൂറോപ്യൻ രാജ്യങ്ങളുമായുള്ള പുതിയ കരാറിെൻറ വെളിച്ചത്തിൽ അമേരിക്കക്ക് യൂറോപ്യൻ രാജ്യങ്ങളെയും അനുനയിപ്പിക്കേണ്ടിയിരിക്കുന്നു.

ഇറാനാണ് മറ്റൊരു തലവേദന. ട്രംപിെൻറ ഉത്സാഹംകൊണ്ടാണ് അറബ് രാജ്യങ്ങൾ ഇസ്രായേലിനെ അംഗീകരിച്ചത്. അതിനാൽ ഇറാനുമായുണ്ടാക്കുന്ന പുതിയ ആണവകരാറിൽ സൗദി അറേബ്യക്കും യു.എ.ഇക്കും പങ്കെടുക്കേണ്ടിവരും. ഇറാൻ പ്രകോപനപരമായ പല നയങ്ങളും സ്വീകരിച്ചെങ്കിലും അവരുടെ പ്രധാനപ്രശ്നം സാമ്പത്തികം തന്നെ. അമേരിക്ക ഉപരോധം മാറ്റുമെങ്കിൽ പഴയതുപോലെ കരാറിന് അവർ തയാറാകും. എന്നാൽ, ഇറാനും ചൈനയുമായുള്ള പുതിയ ബന്ധം മറ്റൊരു വിനയാണ്. ഇറാൻ ഈയിടെ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം ബൈഡനുള്ള മുന്നറിയിപ്പാണ്.

അഫ്ഗാനിസ്താനിൽനിന്ന് അമേരിക്കൻ സൈന്യങ്ങളെ പിൻവലിക്കാനുള്ള ശ്രമത്തിലായിരുന്നു ട്രംപ് ഇതുവരെ. പക്ഷേ, താലിബാെൻറ കടുംപിടിത്തം കാരണം നടന്നില്ല. ഇക്കാര്യത്തിൽ പാകിസ്താെൻറ ആവശ്യം അമേരിക്കക്കുള്ളതുകൊണ്ട് പാകിസ്താനെ മുഴുവനായി തള്ളിപ്പറയാൻ ട്രംപിന് കഴിഞ്ഞില്ല. എങ്കിലും അമേരിക്ക-പാകിസ്താൻ ബന്ധങ്ങൾ വളരെ നല്ലതല്ല. ഇപ്പോൾ പാകിസ്താൻ ചൈനയെയാണ് ബലമായി കരുതുന്നത്. അതുകൊണ്ട് ബൈഡന് പാകിസ്താനോട് പണ്ട് ഉണ്ടായിരുന്ന അടുപ്പം ഇനി തുടരാനിടയില്ല.

ട്രംപ്-മോദി ബന്ധങ്ങൾ വളരെ ശക്തമായിരുന്നു എന്ന പ്രചാരണം ശരിയല്ല. തന്ത്രംകൊണ്ട് ട്രംപിനെ മെരുക്കുകയായിരുന്നു മോദി. ട്രംപിെൻറ ബലഹീനതകൾ കണക്കിലെടുത്തു അദ്ദേഹത്തെ പ്രീതിപ്പെടുത്താനാണ് 'ഹൗഡി മോദി'യും 'നമസ്തേ ട്രംപു'മൊക്കെ സംഘടിപ്പിക്കപ്പെട്ടത്. ചൈന ഇന്ത്യൻ അതിർത്തിയിൽ ആക്രമണം നടത്തിയപ്പോഴാണ് ട്രംപിെൻറ പിന്തുണ ഇന്ത്യക്ക് പ്രധാനമായതും ഇന്ത്യയും അമേരിക്കയും സൈനികസഹകരണം വർധിപ്പിച്ചതും.

ബൈഡനും ചൈനയുടെ കാര്യത്തിൽ ഇന്ത്യയുടെ സഹായം ആവശ്യമാണ്. അതിലുപരിയായി ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയിൽ ബൈഡൻ ഇന്ത്യയെ വിലമതിക്കുന്നു. ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ ബൈഡെൻറ കാലത്ത് വികസിക്കാനിടയുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ ബൈഡൻ ഇന്ത്യയുടെ അതിർത്തി ഭീഷണികളെ ചെറുക്കാൻ അമേരിക്ക സഹായിക്കും എന്ന് പ്രഖ്യാപിച്ചു. അത് ചൈനയെമാത്രം ഉേദ്ദശിച്ചല്ല. പാകിസ്താെൻറ ഭീകരവാദം ഇന്ത്യക്ക് ഭീഷണിയാണെന്ന് മനസ്സിലാക്കിതന്നെയാണ്.

ചൈനീസ് ആക്രമണശേഷം ശക്തമായ അമേരിക്ക-ഇന്ത്യ ബന്ധം ബൈഡൻ തുടരുമെന്ന് മാത്രമല്ല അദ്ദേഹത്തിെൻറ 'മിഡിൽക്ലാസ്' വിദേശനയത്തിൽ ഇന്ത്യക്ക് ഒരു സ്ഥാനവും ഉണ്ടായിരിക്കും. വ്യാപാരക്കരാർ ഉണ്ടായില്ലെങ്കിലും അക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും ബൈഡൻ ശ്രമിക്കും. ഇന്തോ-പസിഫിക്കിലേക്ക് ആദ്യമായി ഒരു പ്രതിനിധിയെ അമേരിക്ക നിയമിച്ചുകഴിഞ്ഞു. അമേരിക്കയും ഇന്ത്യയും ജപ്പാനും ആസ്ട്രേലിയയുമായുള്ള ചതുർശക്തി ബന്ധങ്ങൾ ശക്തമാക്കാനാണ് ബൈഡൻ തീരുമാനിച്ചിരിക്കുന്നത്.

കമല ഹാരിസിെൻറയും മറ്റ് 20 ഇന്ത്യൻ വംശജരുടെയും സാന്നിധ്യം ബൈഡൻ ഭരണകൂടത്തിനും ഇന്ത്യക്കും ഒരു മുതൽക്കൂട്ടുതന്നെ. അവരെല്ലാം അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായിരിക്കും ശ്രമിക്കുകയെങ്കിലും ഇന്ത്യൻബന്ധം പലതരത്തിലും ഇന്ത്യക്ക് പ്രയോജനപ്പെടും. മറ്റ് അമേരിക്കക്കാർക്കില്ലാത്ത ഉൾക്കാഴ്ച അവർക്ക് ഉണ്ടായിരിക്കും.

ഇന്ത്യക്ക് പ്രധാനമായ എച്ച്1 ബി വിസയുടെ കാര്യത്തിൽ സഹായകരമായ നീക്കത്തിന് ബൈഡൻ തീരുമാനിച്ചിരിക്കുന്നു. ട്രംപ് റദ്ദാക്കിയ വിസകൾ ഉടൻ നൽകിത്തുടങ്ങും. പ്രതിഭാധനരായ ഇന്ത്യൻ വിദ്യാർഥികൾക്ക് അമേരിക്കയിൽ പ്രവർത്തിക്കാനും ഗ്രീൻകാർഡും അമേരിക്കൻ പൗരത്വവും നൽകാനും ബൈഡന് താൽപര്യമുണ്ട്. ഇത് ഒരു വലിയ മാറ്റമായിരിക്കും.

ഭീകരവാദികളെയും കലാപകാരികളെയും കൈകാര്യം ചെയ്യുേമ്പാഴും മനുഷ്യാവകാശധ്വംസനം ഉണ്ടായിക്കൂടാ എന്നതാണ് ഡെമോക്രാറ്റുകളുടെ നയവും ബൈഡെൻറയും കമലയുടെയും അഭിപ്രായവും. അധികാരത്തിൽ വരുന്നതിനുമുമ്പ് അവർ കശ്മീരിലെ സ്ഥിതിഗതികളെപ്പറ്റി പറഞ്ഞ അഭിപ്രായങ്ങൾ ഇന്ത്യക്കെതിരായിരുന്നു. കശ്മീരികൾ ഒറ്റക്കല്ല, ആവശ്യമെങ്കിൽ അക്കാര്യത്തിൽ ഇടപെടുമെന്നും കമല ഒരിക്കൽ പറഞ്ഞു.

അധികാരത്തിൽ വന്നാൽ ഇത്തരം പരസ്യപ്രസ്താവനകൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. എന്നാലും മനുഷ്യാവകാശ ധ്വംസനമെന്ന് അവർ വിശ്വസിക്കുന്ന സംഭവങ്ങളുണ്ടായാൽ രഹസ്യമായെങ്കിലും ഇടപെടാൻ സാധ്യതയുണ്ട്. ഡൽഹിയിലെ കലാപം നടന്നപ്പോഴും ഒന്നും പറയാതെ മടങ്ങിപ്പോയ ട്രംപിനെപ്പോലെ ആയിരിക്കുകയില്ല ബൈഡൻ. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ആഹ്വാനം നൽകാൻ തയാറായെന്നും വരാം. അങ്ങനെയുള്ള സംഭവങ്ങൾ ചർച്ചചെയ്യാനും പരിഹാരം തേടാനും ഇന്ത്യയും ശ്രമിക്കേണ്ടതാണ്.

ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ പാർട്ടികൾക്കും വ്യക്തികൾക്കും അതീതമായതിനാൽ സൗഹൃദം വർധിക്കുകയേയുള്ളൂ. ആണവ കരാറിനുശേഷം ഉഭയകക്ഷി പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല എന്നു പറയാം. വ്യാപാര കാര്യങ്ങളിലും ധാരണകളുണ്ടാകാൻ സാധ്യതയുണ്ട്. അമേരിക്കയും ഇന്ത്യയും ശുഭാപ്തിവിശ്വാസത്തോടെയാണ് 2021ലേക്ക് പ്രവേശിക്കുന്നത്.

കോവിഡ്19 കാരണം ഇരു രാജ്യങ്ങളും ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു. എന്നാലും ചൈനയെപ്പോലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അന്യോന്യം സഹകരിക്കാൻ ധാരാളം സാധ്യതകളുണ്ട്. അമേരിക്ക പാർട്ടിപ്രശ്നങ്ങൾ മറന്ന് ഐക്യനാടുകളായിതന്നെ തുടർന്നാൽ ഇന്ത്യ-അമേരിക്കൻ ബന്ധങ്ങൾ ഇരു കൂട്ടർക്കും സഹായകരമായിതന്നെ വികസിക്കും എന്ന് തീർച്ചയാണ്.

(അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenDonald Trump
News Summary - America wakes up to a new dawn as Trump nightmare draws to close
Next Story