വിമാനത്താവളങ്ങൾ പൊതുമേഖലയിൽ നിലനിൽക്കെട്ട
text_fieldsഇന്ത്യയിലെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ വലി യ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കോടിക്കണക്കിന് രൂപ ഉപയോഗിച്ചാണ് വിമാന ത്താവളങ്ങൾ വികസിപ്പിച്ചിട്ടുള്ളത്. ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാനും ഭൗതിക സാഹ ചര്യമൊരുക്കാനും സംസ്ഥാന സർക്കാർ വൻതുകയാണ് ചെലവഴിച്ചിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളെ വളർത്തിയതിനുപിന്നിൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും മാനേജ് മെൻറിെൻറയും യോജിച്ച ഇടപെടലുണ്ട്. എന്നാൽ, സംസ്ഥാനങ്ങളുമായോ ജീവനക്കാരുമായേ ാ വ്യോമമേഖലയിലെ വിദഗ്ധരുമായോ കൂടിയാലോചിക്കാതെയാണ് സ്വകാര്യവത്കരണം നട പ്പാക്കുന്നത്.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനുള്ള ആഗോള ടെൻഡർ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 2019 ഫെബ്രുവരി 19ന് മുമ്പ് അപേക്ഷിക്കാവുന്നതാണ്. തിരുവനന്തപുരം, മംഗളൂരു, ജയ്പൂർ, ഗുവാഹതി, അഹ്മദാബാദ്, ലഖ്നോ തുടങ്ങിയ വിമാനത്താവളങ്ങളാണ് വിൽക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏതാണ്ട് 126 എയർപോർട്ടുകളിലും ഇതിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. ജീവനക്കാരുടെ െഎക്യപ്രസ്ഥാനമായ എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയെൻറ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. എല്ലാ രാഷ്ട്രീയ നിലപാടുള്ളവരും ഇൗ സമരത്തിൽ പങ്കാളികളാണ്. കേന്ദ്രസർക്കാർ അനുകൂല പ്രസ്ഥാനമായ ബി.എം.എസിെൻറ കീഴിലെ ജീവനക്കാരും സ്വകാര്യവത്കരണത്തിനെതിരെ പ്രതികരിച്ചുകഴിഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തെ പൊതുമേഖലയിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭമാണ് നടന്നുവരുന്നത്. ഡിസംബർ 10ന് ഇടതുപക്ഷ ജനാധിപത്യമുന്നണി കരിദിനമാചരിച്ചു. എയർപോർട്ടിന് മുന്നിൽ സമരം സംഘടിപ്പിച്ചു. ജീവനക്കാരുടെ പ്രസ്ഥാനം നിരാഹാരസമരം നടത്തി. സ്വകാര്യവത്കരണത്തിനെതിരെ ജനപ്രതിനിധികളും ജീവനക്കാരും തൊഴിലാളികളും ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഇത് നൽകുന്നത്. സ്വതന്ത്ര ഇന്ത്യയിൽ അന്താരാഷ്ട്രപദവി ലഭിച്ച ആദ്യ വിമാനത്താവളമാണിത്. ലാഭകരമായി പ്രവർത്തിക്കുന്നതും പ്രതിവർഷം അഞ്ചുലക്ഷത്തിനടുത്ത് യാത്രികർ വന്നുപോകുന്നതുമായ വിമാനത്താവളമാണ്. 2017ൽ മാത്രം 170 കോടിയാണ് ലാഭം. ഭൂമിശാസ്ത്രപരമായും കാലാവസ്ഥാ സംബന്ധവുമായും ഏറ്റവും അനുയോജ്യമായ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ അപകടരഹിത വിമാനത്താവളം എന്ന ഖ്യാതി ഇവിടെയുണ്ട്.
വിമാനത്താവളത്തിനായി സംസ്ഥാനം ഏറ്റെടുത്ത് നൽകിയത് 635 ഏക്കർ ഭൂമിയാണ്. പുതുതായി 18 ഏക്കർ ഏറ്റെടുത്ത് നൽകാനുള്ള നടപടി പുരോഗമിക്കുന്നു. എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ 300 കോടി രൂപ ചെലവഴിച്ചാണ് പുതിയ ടെർമിനൽ നിർമിച്ചത്. അനുബന്ധ പാതകൾക്കും ടാക്സി, റൺവേ ഉൾപ്പെടെയുള്ള ആവശ്യത്തിനുമായി 128 കോടി രൂപ ചെലവഴിച്ചു. ഇനി പുതുതായി നിർമിക്കുന്ന ടെർമിനലിന് 600 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ഏഴുവർഷത്തെ നിർമാണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി 1500 കോടി ചെലവഴിച്ചു. പൊതുപണം പൊതുമേഖലാ സ്ഥാപനത്തിനായി വിനിയോഗിച്ചതിെൻറ പ്രയോജനം രാജ്യത്തിന് ലഭിക്കണം. എന്നാൽ, ഇൗ സൗകര്യങ്ങളെല്ലാം സ്വകാര്യ കുത്തക കമ്പനികളുടെ കൈയിൽ ഏൽപിക്കാനാണ് സർക്കാർ ശ്രമം. സർക്കാർ ധനസഹായം ലഭിക്കാതെതന്നെ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ കൈവരിച്ച വികസനം അഭിമാനകരമാണ്. പ്രതിവർഷം 30 ശതമാനം ലാഭവിഹിതം സർക്കാറിന് നൽകുന്നുമുണ്ട്. 653.08 ഏക്കർ വിസ്തീർണമുള്ള അതിവിപുലമായ ഒരു വിമാനത്താവളമാണ് തിരുവനന്തപുരത്തുള്ളത്.
വിമാനത്താവളങ്ങളെ സംബന്ധിച്ച കംട്രോളർ- ഒാഡിറ്റർ ജനറൽ ഒാഫ് ഇന്ത്യയുടെ റിപ്പോർട്ട് (2011) ഏറെ പ്രസക്തമാണ്. ഡൽഹി, ബോംബെ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ച കരാർ മൂലം 100 കോടി രൂപ എയർപോർട്ട് അതോറിറ്റിക്ക് നഷ്ടം വന്നു. ബംഗളൂരു വിമാനത്താവളം സ്വകാര്യവത്കരിച്ചതോടെ 300 കോടി ആവർത്തനനഷ്ടം വന്നതായും റിപ്പോർട്ടിലുണ്ട്. യഥാർഥത്തിൽ സ്വകാര്യവത്കരണം സ്ഥാപനത്തെ തകർക്കുമെന്ന് ഇൗ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. യൂസർ ഫീസ് ഉൾപ്പെടെയുള്ള ഗണ്യമായ ചാർജ് വർധനവുകൾ യാത്രക്കാരെ ദുരിതത്തിലാഴ്ത്തും. തൊഴിലിനായി ഗൾഫ് നാടുകളിലേക്കും മറ്റും യാത്രചെയ്യുന്ന സാധാരണക്കാരും ഇടത്തരക്കാരുമാണ് തിരുവനന്തപുരം വഴിയുള്ള പ്രധാന സഞ്ചാരികൾ. ഇവരുടെ മേൽ അധികഭാരം പതിക്കും. തൊഴിലാളികൾ എന്ന നിലയിൽ 20,000ത്തിലധികം പേർ പ്രത്യക്ഷവും പരോക്ഷവുമായി വിമാനത്താവളത്തെ ആശ്രയിക്കുന്നുണ്ട്. സ്ഥിര ജീവനക്കാർക്കും പലവിധ പ്രയാസങ്ങളുണ്ടാക്കും. സ്വകാര്യവത്കരണം പുതിയ നിയമനങ്ങളെ ബാധിക്കും. സാമൂഹികനീതി ഇല്ലാതാവും.
വ്യോമഗതാഗതരംഗത്തെ രണ്ട് അന്താരാഷ്ട്ര സംഘടനകളുടെ നിലപാട് ശ്രദ്ധിക്കേണ്ടതാണ്. ഇൻറർനാഷനൽ എയർട്രാവൽ അസോസിയേഷനും ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഒാർഗനൈസേഷനും സ്വകാര്യവത്കരണത്തിന് എതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യോമപാതക്ക് നേർതാഴെയാണ് തിരുവനന്തപുരം വിമാനത്താവളം എന്നതുതന്നെ സ്ഥലത്തിെൻറ പ്രാധാന്യം വിളിച്ചോതുന്നു. സ്ഥിരം ഫ്ലൈറ്റുകൾക്കുപുറമെ ദീർഘദൂര വിമാനങ്ങൾ റീഫ്യൂവലിങ്ങിനായി ഉപയോഗിക്കുന്നത് മികച്ച വരുമാനമാർഗം കൂടിയാണ്. പ്രളയസമയത്ത് വ്യോമമാർഗത്തിലൂടെയുള്ള ദുരിതാശ്വാസ പ്രവർത്തനത്തിെൻറ കേന്ദ്രമായി ഇവിടം മാറിയത് ആരും മറന്നുകാണില്ല.
തിരുവനന്തപുരത്തെ യാത്രകരുടെ എണ്ണത്തിൽ 100 ശതമാനം വർധനവാണ് കഴിഞ്ഞ ആറുവർഷത്തെ കണക്കുകളിലൂടെ ബോധ്യപ്പെടുന്നത്. സ്വകാര്യവത്കരണത്തിലൂടെ സ്ഥാപനത്തിെൻറ നടത്തിപ്പ്, മേൽനോട്ടം, വികസനം എന്നിവയാണ് സ്വകാര്യ കമ്പനികൾക്ക് നൽകുക. സ്വകാര്യവത്കരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ രംഗത്തുവന്നത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാർ വിമാനത്താവളം ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുത്തില്ല. അതുകൊണ്ടുതന്നെ ആഗോള ടെൻഡറിൽ പെങ്കടുക്കാനായി സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു. ആഗോള ടെൻഡറിലേക്ക് കടക്കുന്നുവെങ്കിൽ മറ്റുള്ളവയെ ഒഴിവാക്കി സംസ്ഥാന സർക്കാർ എസ്.പി.വിക്ക് പരിഗണന നൽകണമെന്നാണ് ആവശ്യം.
(ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.