Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅണ്ണാ ഡി.എം.കെയെ...

അണ്ണാ ഡി.എം.കെയെ ‘ഡാഡി’ക്ക് രക്ഷിക്കാനാവുമോ?

text_fields
bookmark_border
modi
cancel

തമിഴ്നാട്ടിൽ ഡി.എം.കെ-അണ്ണാ ഡി.എം.കെ മുന്നണികളിൽ സീറ്റ് വിഭജനം പൂർത്തിയായി. പുതു ച്ചേരി ഉൾപ്പെടെ 40 ലോക്സഭ സീറ്റുകളിലേക്കും 18 നിയമസഭ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 18ന് ഒറ്റഘട്ടത്തിലാണ് വോെട്ടടുപ്പ്. ഡി.എം.കെയും അണ്ണാ ഡി.എം.കെയും 20 സീറ്റുകളിൽ വീതം മത് സരിക്കും. ബാക്കി 20 സീറ്റുകൾ വീതം ഘടകകക്ഷികൾക്ക് നൽകി. സംസ്ഥാനത്ത് 5.91 കോടി വോട്ടർ മാരുണ്ട്. 2.99 കോടി സ്ത്രീകളാണ്.

അണ്ണാ ഡി.എം.കെ മുന്നണി: അണ്ണാ ഡി.എം.കെ- 20, പാട്ടാളി മക്കൾ ക ക്ഷി- ഏഴ്, ബി.ജെ.പി- അഞ്ച്, ഡി.എം.ഡി.കെ- നാല്, പുതിയ തമിഴകം- ഒന്ന്, പുതിയ നീതികക്ഷി- ഒന്ന്, എൻ. ആർ കോൺഗ്രസ്-ഒന്ന്, ജി.കെ. വാസെൻറ തമിഴ് മാനില കോൺഗ്രസിന് ഒരു സീറ്റ് നൽകിയേക്കു ം. ഡി.എം.കെ സഖ്യം: ഡി.എം.കെ- 20, കോൺഗ്രസ്- 10, സി.പി.എം, സി.പി.െഎ, വിടുതലൈ ശിറുത്തൈകൾ കക്ഷി രണ്ടു  വീതം, മുസ്ലിംലീഗ്, എം.ഡി.എം.കെ, ഇന്ത്യൻ ജനനായക കക്ഷി, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി ഒ ന്നു വീതം.
‘ഡാഡി’ക്ക് രക്ഷിക്കാനാവുമോ?

2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി തരംഗം അലയടിച്ചപ്പോഴും ജയലളിത 39 സീറ്റുകളിലും ഒറ്റക്ക് ജനവിധി തേടി 37ൽ വിജയിച്ചു. ജയലളിതയുടെ മരണവും പാർട്ടിയിലെ പിളർപ്പും അണ്ണാ ഡി.എം.കെയെ തളർത്തി. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിലൂടെ മോദി ഉൾപ്പെടെ എൻ.ഡി.എ നേതാക്കൾ പ്രചാരണത്തിനെത്തുേമ്പാൾ നേതൃരംഗത്തെ ശൂന്യത നികത്താനാവുമെന്നാണ് പ്രതീക്ഷ. അണ്ണാ ഡി.എം.കെക്ക് ഡാഡിയെ പോലെയാണ് മോദിയെന്ന തമിഴ്നാട് ക്ഷീരവികസന മന്ത്രി രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന ശ്രദ്ധിക്കെപ്പട്ടിരുന്നു. ‘അമ്മ’ നഷ്ടപ്പെട്ട പാർട്ടിയെ ഇനി മോദി നയിക്കുമെന്ന ബാലാജിയുടെ വാക്കുകൾ പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്. ജയലളിതയുടെ മരണവും ശശികലയുടെ ജയിൽവാസവും പാർട്ടിയെ ദുർബലമാക്കി. ഇൗ സാഹചര്യമാണ് ബി.ജെ.പി മുതലെടുത്തത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ‘നോട്ട’ക്കും താഴെയാണ് ബി.ജെ.പിയുടെ വോട്ട് ശതമാനം. പാട്ടാളി മക്കൾ കക്ഷി (പി.എം.കെ), വിജയ്കാന്തിെൻറ ഡി.എം.ഡി.കെ എന്നിവയെ മുന്നണിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് നേട്ടമായാണ് അണ്ണാ ഡി.എം.കെ കരുതുന്നത്.

18 നിയമസഭ ഉപതെരഞ്ഞെടുപ്പ് എടപ്പാടി സർക്കാറിന് നിർണായകം

18 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് അണ്ണാ ഡി.എം.കെക്ക് ജീവന്മരണ പോരാട്ടമാണ്. മേയ് 23ന് ഫലം വരുേമ്പാൾ തമിഴ്നാട് നിയമസഭയിലെ അംഗബലം 231 ആകും. ഇതിൽ കേവല ഭൂരിപക്ഷത്തിന് 116 എം.എൽ.എമാരുടെ പിന്തുണ വേണം. ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന് 97 അംഗങ്ങളുണ്ട്. അണ്ണാ ഡി.എം.കെക്ക് സ്പീക്കർ ഉൾപ്പെടെ 115 പേർ. 18 സീറ്റിൽ ഡി.എം.കെ സഖ്യം വിജയിച്ചാൽ അവരുടെ അംഗബലവും 115 ആവും. ഇൗ സമയത്ത് അമ്മ മക്കൾ മുന്നേറ്റ കഴകം പ്രസിഡൻറ് ടി.ടി.വി. ദിനകരെൻറ പിന്തുണയോടെ അണ്ണാ ഡി.എം.കെ സർക്കാറിനെ താഴെയിറക്കാം. അണ്ണാ ഡി.എം.കെ സിറ്റിങ് എം.എൽ.എമാരിൽ മൂന്നുപേർ ടി.ടി.വി. ദിനകരനൊപ്പമാണ്. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇരു ദ്രാവിഡ കക്ഷികളും ഘടകകക്ഷികൾക്ക് സീറ്റുകൾ നൽകിയില്ല. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെക്ക് നിർണായക വിജയം നേടാനായാൽ മൂന്നുവർഷം കൂടി എടപ്പാടി പളനിസാമി സർക്കാറിന് അധികാരത്തിൽ തുടരാം.

കമൽ ഹാസനും ടി.ടി.വി. ദിനകരനും

കമൽ ഹാസെൻറ ‘മക്കൾ നീതി മയ്യം, ടി.ടി.വി. ദിനകരെൻറ ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്നിവ ആദ്യമായാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കമൽ ഹാസൻ മത്സരിക്കുമെന്നു പ്രഖ്യാപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്. സ്റ്റൈൽമന്നൻ രജനീകാന്ത് ഇല്ലെന്ന് പറഞ്ഞു കഴിഞ്ഞു.

മുസ്ലിം സംഘടനകളെ തഴഞ്ഞു

ദ്രാവിഡ കക്ഷികൾ മുസ്ലിം രാഷ്ട്രീയ സംഘടനകളെ കൈെയാഴിഞ്ഞു. സംസ്ഥാനത്തെ പ്രധാന മുസ്ലിം സംഘടനകളെ മുന്നണിയിലുൾപ്പെടുത്തി സീറ്റുകൾ നൽകാൻ തയാറായില്ല. തമിഴകത്തിെൻറ ചില പോക്കറ്റുകളിൽ സ്വാധീനമുള്ള മുസ്ലിംലീഗിനെ ഡി.എം.കെ മുന്നണിയിലുൾപ്പെടുത്തിയതു മാത്രമാണ് ഇതിന് അപവാദം.

അണ്ണാ ഡി.എം.കെ-ബി.ജെ.പി മുന്നണിയോട് പേക്ഷ, പ്രധാന മുസ്ലിം രാഷ്ട്രീയ സംഘടനകൾ അകലംപാലിക്കുന്നു. സംസ്ഥാനത്തെ മൊത്തം വോട്ടർമാരിൽ ആറ് ശതമാനം മുസ്ലിംകളാണ്. തമിഴകമൊട്ടുക്കും മുസ്ലിം വോട്ടർമാരിൽ നിർണായക സ്വാധീനമുള്ള പ്രഫ. എം.എച്ച്. ജവഹറുല്ലയുടെ നേതൃത്വത്തിലുള്ള ‘മനിതനേയ മക്കൾ കക്ഷി’ (എം.എം.കെ) ഡി.എം.കെ മുന്നണിയെ പിന്തുണക്കും. എസ്.ഡി.പി.െഎ ടി.ടി.വി. ദിനകരനൊപ്പമാണ്. സാമൂഹിക മുസ്ലിം സംഘടനയായ ‘തമിഴ്നാട് തൗഹീദ് ജമാഅത്ത്’ ബി.ജെ.പി-അണ്ണാ ഡി.എം.കെ മുന്നണിക്കെതിരായ നിലപാട് സ്വീകരിക്കും.

സഖ്യത്തിന് വെല്ലുവിളികളേറെ

പാട്ടാളി മക്കൾ, ഡി.എം.ഡി.കെ തുടങ്ങിയ കക്ഷികൾ പൊടുന്നനെ എല്ലാം മറന്ന് ബി.ജെ.പിക്കും അണ്ണാ ഡി.എം.കെക്കും കീഴടങ്ങിയത് അണികൾക്കുപോലും ദഹിച്ചിട്ടില്ല.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ ചോർന്നേക്കുമെന്ന ആശങ്കയുള്ളതിനാലാണ് അണ്ണാ ഡി.എം.കെ പരമാവധി കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത്. വോട്ടർമാരിൽ ശക്തമായി നിലനിൽക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ വികാരത്തെ പണം വാരിവിതറി മറികടക്കാനാണ് നീക്കം. സ്ഥാനാർഥി നിർണയം അണ്ണാ ഡി.എം.കെക്ക് തലവേദനയാവും. 17 സിറ്റിങ് എം.പിമാർ ഇത്തവണ മാറിനിൽക്കേണ്ടിവരും. പാർട്ടിക്കകത്ത് ഇത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും. മറുപുറത്ത് ടി.ടി.വി. ദിനകരെൻറ സജീവ സാന്നിധ്യം അണ്ണാ ഡി.എം.കെയെ അലോസരപ്പെടുത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiaiadmk
News Summary - AIDADMK-MODI-ARTICLE
Next Story