Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅനുഭവ സമ്പത്തിന്...

അനുഭവ സമ്പത്തിന് പകരം വെക്കാനില്ല

text_fields
bookmark_border
അനുഭവ സമ്പത്തിന് പകരം വെക്കാനില്ല
cancel

വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ അവസരങ്ങൾ തുറന്നുകൊടുക്കാനുള്ള കേന്ദ്രത്തെക്കുറിച്ച കൂടിയാലോചനയും ചർച്ചയുമാണ് ഡോ. കെ.എം. അബൂബക്കറുമായി ബന്ധപ്പെടാൻ സാഹചര്യമൊരുക്കിയത്. സിജി ( സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഒാഫ് ഇന്ത്യ) യുടെ ഉദയം അങ്ങനെയാണ്. ‘സിജി’ നിരവധി ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ സ്ഥാപനമാണ്. ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽനിന്ന് വിരമിച്ച ശേഷം അദ്ദേഹം അന്ന് ഫാറൂഖ് കോളജിലെ അൽഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. അത്തരമൊരു കേന്ദ്രത്തെക്കുറിച്ച ചിന്തകൾ പങ്കുവെച്ചപ്പോൾ വളരെ താൽപര്യത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തിെൻറ കൂടി പങ്കാളിത്തത്തോടെയാണ് ഇതുസംബന്ധിച്ച ഭരണഘടന രൂപപ്പെടുത്തുന്നത്. ’96ലാണ് സിജി യാഥാർഥ്യമാകുന്നത്. നേരത്തെതന്നെ സഹകരിച്ചു പ്രവർത്തിച്ച അദ്ദേഹം പിന്നീട് അതിെൻറ മുഴുസമയ പ്രവർത്തനത്തിൽ പങ്കുചേർന്നു.

22 വർഷത്തോളം സഹകരിച്ചു പ്രവർത്തിച്ച അനുഭവം എനിക്ക് അദ്ദേഹവുമായുണ്ട്. സിജി ശക്തിപ്പെടുത്തുന്നതിനും അതിന് ഫണ്ട് ശേഖരിക്കുന്നതിനും ഞങ്ങൾ ഒരുമിച്ച് പല സ്ഥലങ്ങളും സന്ദർശിച്ചു. സമൂഹത്തിെൻറ നാനാതുറകളിലുള്ളവരുമായി കൂടിയാലോചന നടത്തി. എല്ലാ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് സംരംഭത്തിന് ലഭിച്ചത്. അദ്ദേഹത്തിെൻറ കാഴ്ചപ്പാടുകളും സാമൂഹിക ബന്ധങ്ങളും സിജിയുടെ വളർച്ചക്ക് മുതൽക്കൂട്ടായി. അന്ന് പ്രവർത്തനങ്ങൾക്ക് നല്ലൊരു ടീമുണ്ടായിരുന്നു. പിന്നീട് സിജിയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. ജനശ്രദ്ധ ആകർഷിക്കുന്ന പല പരിപാടികളും ആവിഷ്കരിച്ചു. ദൈവ സഹായത്താൽ സിജിക്ക് ആസ്ഥാനമന്ദിരവും യാഥാർഥ്യമായി. സർക്കാറിെൻറയും വിവിധ എൻ.ജി.ഒകളുടെയും ഭാഗത്തുനിന്ന് നല്ല സഹകരണം ലഭിച്ചു. അദ്ദേഹത്തിെൻറ വ്യക്തിത്വവും ബന്ധങ്ങളും സിജിക്ക് പൊതു സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
കേരള ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഞങ്ങൾ ഒരുമിച്ച് ഹജ്ജ് നിർവഹിക്കാൻ പോയിരുന്നു. ആ യാത്രക്കിടയിൽ കരിയർ മേഖലയിലെ ഗതിവിഗതികളെക്കുറിച്ച ചിന്തകൾ ഞങ്ങൾ പങ്കുവെച്ചു.

ദീർഘമായ ചർച്ചകളാണ് ഇൗ യാത്രയിൽ നടന്നത്. ‘ബാർക്കി’െൻറ ഡയറക്ടറെയടക്കം ഒരുപാട് പ്രഗല്ഭരെ സിജിയിലേക്ക് ക്ഷണിച്ചുവരുത്താൻ കഴിഞ്ഞതും അദ്ദേഹത്തിെൻറ ബന്ധത്തിലൂടെയാണ്. വിദ്യാഭ്യാസ മേഖലയിൽ കേരളം നേരത്തെതന്നെ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാൽ, എല്ലാ മേഖലയിലും പുതുതലമുറ അത്യുന്നതങ്ങളിൽ എത്തണമെന്നതായിരുന്നു അബൂബക്കർ സാഹിബിെൻറ സ്വപ്നം.

സിജിയിലൂടെ സ്വദേശത്തും വിദേശത്തും ഒരുപാട് പ്രഗല്ഭരെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ നാട്ടിലും മറുനാട്ടിലുമുള്ള പല എൻ.ജി.ഒകളുടെയും തലപ്പത്ത് സിജിയിലൂടെ കരിയർ വികസിപ്പിച്ചവരാണ്. രണ്ടാഴ്ചമുമ്പ് സിജിയുടെ ജനറൽബോഡിയിൽ പെങ്കടുക്കാൻ എത്തിയപ്പോൾ എന്നെ കാണാനെത്തിയിരുന്നു. അദ്ദേഹത്തിെൻറ വിയോഗം വൻമ്പിച്ച നഷ്ടം തന്നെയാണ്. മേഖലയിൽ ഒരുപാട് അനുഭവ സമ്പത്തുള്ള അദ്ദേഹത്തിെൻറ വ്യക്തിത്വത്തിന് പകരംവെക്കാനില്ലാത്ത അവസ്ഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsKM AboobakarSIGI
News Summary - Aboobakar Experienced Man -Article
Next Story