നിഷ്കാസിതൻ
text_fields‘ഇർഹാൽ, ഇർഹാൽ യാ ബശ്ശാർ!’ അറബ് വസന്തത്തിെൻറ ആദ്യനാളുകളിൽ ഡമസ്കസിെൻറ തെരു വീഥികളിൽനിന്നുയർന്നുകേട്ട മുദ്രാവാക്യം. പ്രസിഡൻറ് ബശ്ശാർ അൽഅസദിനോട് മഹത്ത ായ രാജ്യസേവനം മതിയാക്കി ‘ഇറങ്ങിപ്പോകൂ’ എന്ന സിറിയൻ ജനതയുടെ അന്ത്യശാസനം. പേക്ഷ, ശ പിക്കപ്പെട്ട ആ ജനതക്ക് പിന്നീട് എന്തുസംഭവിെച്ചന്ന് നാം കണ്ടു; സ്വന്തം രാജ്യത്തെതന ്നെ ഇടിച്ചുനിരത്തി അയാൾ തെൻറ സിംഹാസനം കാത്തു. അപ്പോഴും ‘ഇർഹാൽ’ എന്ന ശബ്ദം ദേശങ്ങൾക്കപ്പുറം പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ലിബിയയിലും തുനീഷ്യയിലും ഇൗജിപ്തിലുെമല്ലാം ഏകാധിപതികൾ കടപുഴകിയത്. പശ്ചിമേഷ്യയുടെയും ഉത്തരാഫ്രിക്കയുടെയും രാഷ്ട്രീയ ഭൂപടം അറബ് വസന്തത്തിലൂടെ മാറാൻ പോകുന്നുവെന്ന ധാരണ ശക്തമായിരിക്കെ, എല്ലാ കണ്ണുകളും ആ സമയം അൽജീരിയയിലേക്ക് തിരിഞ്ഞു. തുനീഷ്യയിലെ ബിൻ അലിയുടെയും ഇൗജിപ്തിലെ ഹുസ്നി മുബാറകിെൻറയും വിധിതന്നെയായിരിക്കും അബ്ദുൽ അസീസ് ബൂതഫ്ലീഖക്കുമെന്ന് അൽജീരിയക്കാരെപ്പോലെ, ലോകം മുഴുവൻ കരുതി. ഒളിപ്പോരും ആഭ്യന്തരയുദ്ധവും സൈനിക അട്ടിമറിയുമെല്ലാം എത്രയോ കണ്ടിട്ടുള്ള ആളാണ് ബൂതഫ്ലീഖ. ‘ഇർഹാലി’െൻറ ചെറുശബ്ദങ്ങളെപ്പോലും തുടക്കത്തിലേ അടിച്ചൊതുക്കി; പട്ടാള ബൂട്ടുകളും നയതന്ത്ര വൈദഗ്ധ്യവും ഒരുപോലെ സമ്മേളിച്ചപ്പോൾ അൽജീരിയയിെല അറബ് വസന്തത്തിന് കേവലം ഇടിമുഴക്കത്തിെൻറ ആയുസ്സു മാത്രമായി. എട്ടുവർഷങ്ങൾക്കിപ്പുറം, കാര്യങ്ങൾ ആകെ മാറിമറിഞ്ഞിരിക്കുന്നു. ഒന്നര മാസം നീണ്ട ജനങ്ങളുടെ പ്രക്ഷോഭത്തിനൊടുവിൽ സ്വന്തക്കാർതന്നെ ‘ഇർഹാൽ’ പറഞ്ഞതോടെ ആ വയോധികൻ കളമൊഴിഞ്ഞിരിക്കുകയാണ്. മഗ്രിബ് ദേശത്തെ ഏറ്റവും വലിയ രാജ്യത്ത് പ്രതീക്ഷയുടെയും ആശങ്കയുടെയും സമ്മിശ്ര വികാരമാണിപ്പോൾ പങ്കിട്ടുകൊണ്ടിരിക്കുന്നത്.
വിപ്ലവത്തിെൻറ രാഷ്ട്രീയ രാസസമവാക്യത്തെക്കുറിച്ച് ആചാര്യന്മാർ പണ്ടേ പറഞ്ഞിട്ടുള്ളതാണേല്ലാ. ഏതെങ്കിലുമൊരു ജനത ആഗ്രഹിച്ചതുകൊണ്ടോ തെരുവിലിറങ്ങിയാലോ വിപ്ലവം കുടയും ചൂടി വരുമെന്ന് വിചാരിക്കരുത്. ആദ്യം ‘വിപ്ലവ സാഹചര്യങ്ങളാ’ണ് രൂപപ്പെടേണ്ടത്. ഇനി അത്തരം ‘െറവലൂഷനറി സിറ്റുവേഷൻസ്’ രൂപപ്പെട്ടാലും ചിലപ്പോൾ വിപ്ലവം സാധ്യമാകണമെന്നുമില്ല. എന്നുപറഞ്ഞാൽ, സാഹചര്യങ്ങൾ ഒത്തുവന്നാൽപോലും വിപ്ലവം കേവലമൊരു സാധ്യതമാത്രമാണ്; ഭാഗ്യംകൂടി തുണക്കണമെന്നർഥം. ഇൗ സമവാക്യത്തോട് വിയോജിപ്പുള്ളതുകൊണ്ടാകാം, പഴുത്ത ആപ്പിൾ സ്വയം കൊഴിഞ്ഞുവീഴുന്നതിനെ വിപ്ലവമെന്ന് വിളിക്കാനാവില്ലെന്ന് ചെ ഗുവേര നിരീക്ഷിച്ചത്. അതായത്, എറിഞ്ഞുവീഴ്ത്തുന്നതുതന്നെയാണ് വിപ്ലവം. ബൂതഫ്ലീഖയുടെ കാര്യത്തിൽ ഇൗ രണ്ട് സിദ്ധാന്തങ്ങളും യോജിക്കും. നാലഞ്ച് വർഷമായി വീൽചെയറിൽ സഞ്ചരിക്കുന്ന ആ വയോധികനെ ‘പഴുത്ത ആപ്പിളി’നോട് ഉപമിച്ചാൽ തെറ്റുപറയാനാകില്ല. ജനങ്ങൾ എറിഞ്ഞുവീഴ്ത്തിയതേല്ല എന്നുചോദിച്ചാൽ അതിലും ചില ശരികളുണ്ട്. അതെന്തായാലും, അൽജീരിയക്കാർ പറയുന്നത് തങ്ങളുടെ ലക്ഷ്യം ബൂതഫ്ലീഖയിൽ ഒതുങ്ങുന്നില്ല എന്നാണ്. ‘സിസ്റ്റം ഡിഗേജ്!’ അതാണിപ്പോൾ അവരുടെ മുദ്രാവാക്യം. ‘ഇൗ ഭരണക്രമം നശിക്കെട്ട!’ എന്ന്. അഥവാ, ‘സന്ദേശം’ സിനിമയിൽ ശങ്കരാടി പറയുന്നതുപോലെ റാഡിക്കലായുള്ള ഒരു മാറ്റത്തിനുവേണ്ടിയാണ് അവർ തെരുവിലിറങ്ങിയിരിക്കുന്നത്. അതിെൻറ ആദ്യപടി മാത്രമാണ് ബൂതഫ്ലീഖയുടെ പടിയിറക്കം. അതിെൻറ പര്യവസാനം എന്തായാലും അൽജീരിയയുടെ പുതുയുഗം തന്നെയായിരിക്കും.
1950കളുടെ രണ്ടാം പാദം. ഫ്രഞ്ച് കോളനിയാണ് അക്കാലത്ത് അൽജീരിയ. സ്വാതന്ത്ര്യസമരത്തിെൻറ മുൻനിരയിലുള്ള നാഷനൽ ലിബറേഷൻ ഫ്രണ്ടിെൻറ സൈനിക വിഭാഗത്തിൽ കൗമാരക്കാരനായ ബൂതഫ്ലീഖയുമുണ്ടായിരുന്നു. മൊറോക്കോ അതിർത്തിയിലായിരുന്നു തുടക്കത്തിൽ പ്രവർത്തിച്ചത്. 1962ൽ രാജ്യം സ്വാതന്ത്ര്യത്തിെൻറ പുലരിയിലേക്ക് കടക്കുേമ്പാൾ, അതിനിടയിൽ സൈന്യം പിടിച്ചെടുത്ത ഒരു മേഖലയുടെ അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറിയായി മാറിയിട്ടുണ്ടായിരുന്നു ബൂതഫ്ലീഖ. 63ൽ, അഹ്മദ് ബിൻബെല്ലയുടെ ഗവൺമെൻറിൽ വിദേശമന്ത്രി സ്ഥാനം ലഭിച്ചു. രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ഹുവാരി ബൂമെദീെൻറ പട്ടാള അട്ടിമറിയിൽ ബിൻബെല്ല തെറിച്ചപ്പോഴും ബൂതഫ്ലീഖക്ക് കോട്ടമൊന്നും സംഭവിച്ചില്ല. 1979 വരെ ആ പദവിയിൽ തുടർന്നു. അത്രക്കുണ്ടായിരുന്നു പാർട്ടിയിലെയും പട്ടാളത്തിലേയും സ്വാധീനം. പേക്ഷ, ശാദുലി ബിൻ ജദീദ് വന്നതോടെ സ്ഥിതിയാകെ മാറി. നഷ്ടപ്രതാപത്തിെൻറ കാലമായിരുന്നു പിന്നീട്. അങ്ങനെയാണ് ആറു വർഷം പ്രവാസജീവിതം നയിച്ചത്. അതിനിടെ, ഇസ്ലാമിക വിപ്ലവത്തിന് ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് കോപ്പുകൂട്ടുകയും അതിന് ജനകീയ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാകുകയും ചെയ്തപ്പോൾ ശത്രുത മറന്ന് ശാദുലി അദ്ദേഹത്തെ നാട്ടിൽ തിരിച്ചെത്തിച്ചു.
പേക്ഷ, തെരഞ്ഞെടുപ്പിൽ സാൽവേഷൻ ഫ്രണ്ട് വിജയിക്കുകതന്നെ ചെയ്തു. ആ വിപ്ലവ വിജയത്തെ പട്ടാളം ചോരയിൽ അമർത്തി. പിന്നെ ആഭ്യന്തര കലഹങ്ങളുടെയും കൂട്ടക്കൊലകളുടെയും കാലമായിരുന്നു. 1999ൽ, പട്ടാളം വീണ്ടുെമാരു തെരഞ്ഞെടുപ്പ് നാടകം നടത്തി. ആ നാടകത്തിെൻറ ഗുണഭോക്താവ് ബൂതഫ്ലീഖയായിരുന്നു. അന്ന് വിജയിച്ച് കയറിയിരുന്നതാണ് പ്രസിഡൻറ് കസേരയിൽ. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2004, 09,14 വർഷങ്ങളിലൊക്കെ വിജയിച്ചു. തുടർച്ചയായി ഇങ്ങനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണഘടനതന്നെ തിരുത്തി. ആഭ്യന്തര കലാപം ഒതുക്കാൻ ചെയ്ത ചില സൂത്രപ്പണികളൊക്കെ വിജയിച്ചെങ്കിലും അഴിമതിയും സാമ്പത്തിക തകർച്ചയുെമല്ലാം ജനങ്ങളിൽ അപ്രീതിയുണ്ടാക്കി. നാലു വർഷം മുമ്പ് പക്ഷാഘാതം വന്ന് തളർന്ന് കിടപ്പിലായിരുന്നു. പിന്നീട് വല്ലപ്പോഴുമേ െപാതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. ഇൗ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബൂതഫ്ലീഖ ഉണ്ടാകില്ലെന്നാണ് ജനം കരുതിയത്. പേക്ഷ, കസേരയൊഴിഞ്ഞുള്ള ഒരുകളിക്കുമില്ലെന്ന് ടിയാൻ കട്ടായം പറഞ്ഞേതാടെ, ജനങ്ങൾക്ക് പിന്നെ തെരുവിൽ ഇറങ്ങാതെ രക്ഷയില്ലെന്നായി. ഒന്നര മാസത്തെ ആ പ്രക്ഷോഭം ഫലം കണ്ടു. അതുവരെയും ഒപ്പമുണ്ടായിരുന്ന സൈനിക തലവൻവരെ കൈവിട്ടതോടെ, നേരെ കോൺസ്റ്റിറ്റ്യൂഷനൽ കൗൺസിൽ തലവനെ പോയി കണ്ട് ഒറ്റവരി രാജിക്കത്ത് സമർപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പുവരെ മറ്റൊരാളെ നിയമിച്ചിട്ടുണ്ട്. സമ്പൂർണ ഭരണഘടന പരിഷ്കാരവും ഉറപ്പുനൽകിയിട്ടുണ്ട്. ആ പരിഷ്കാരത്തിനായുള്ള കാത്തിരിപ്പിലാണ് അൽജീരിയക്കാർ. അൽജീരിയയാണ് രാജ്യം. പട്ടാളബൂട്ടുകൾ പാർലമെൻറ് നിയന്ത്രിക്കുന്ന രാജ്യം. അതിനാൽ, അൽജീയേഴ്സ് തെരുവിലെ ജനകീയ വിപ്ലവത്തിെൻറ ഭാവി പ്രവചിക്കുക അസാധ്യം. ശുഭവാർത്തകൾക്കായി കാതോർത്തിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.