Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമണ്ഡലിെൻറ...

മണ്ഡലിെൻറ മുപ്പതു വർഷം

text_fields
bookmark_border
മണ്ഡലിെൻറ മുപ്പതു വർഷം
cancel

30 വർഷം മുമ്പാണ് അന്നത്തെ പ്രധാനമന്ത്രി വി.പി. സിങ്, ഒരു നിശ്ശബ്ദ വിപ്ലവത്തിന് നാന്ദിയെന്നു പ്രഖ്യാപിച്ച് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത്. ഉയർന്ന ജാതിക്കാരുടെ ചെലവിൽ സാധാരണക്കാർക്ക് ചില തലങ്ങളിൽ രാഷ്ട്രീയ അധികാരവും സാമൂഹിക പരിവർത്തനവും കൊണ്ടുവന്ന രാഷ്ട്രീയ പ്രക്രിയക്ക് അത് തുടക്കം കുറിച്ചു.

പൊതുമേഖലയിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണമെന്ന ഗുണപരമായ വിവേചനത്തിലധിഷ്ഠിതമായ മണ്ഡൽ കാലം പ്രാഥമികമായി രാഷ്ട്രീയമായിരുന്നു. പൊതുമേഖലയിലെ തൊഴിൽ അവസരങ്ങൾ കുറയുമെന്നു കണ്ട ഉയർന്ന ജാതിക്കാർ ഇതിനെതിരെ സടകുടഞ്ഞെഴുന്നേറ്റു. ഈ ചെറുത്തുനിൽപ് താഴ്ന്ന ജാതിക്കാരിൽ സൃഷ്ടിച്ച രോഷം അവരെ ഐക്യപ്പെടുത്തുന്നതിലും നിർണായകമായി. ഒ.ബി.സി വിഭാഗത്തിൽ വലിയ ശതമാനം ഉയർന്ന ജാതിക്കാരായ പ്രമാണിക്കാർക്ക് വോട്ടുനൽകാതായി. പകരം സ്വന്തം പശ്ചാത്തലം പേറുന്നവരെ പാർലമെൻറിലെത്തിക്കുകയെന്ന നയത്തിലേക്ക് മാറി.

ഹിന്ദി ബെൽറ്റിൽ, 1984ൽ ഒ.ബി.സി എം.പിമാർ 11 ശതമാനം മാത്രമായിരുന്നത് 1990കളിൽ 20 ശതമാനമായി ഉയർന്നു. മറുവശത്ത്, നേരത്തെ ഉയർന്ന ജാതിക്കാർ 47 ശതമാനം തെരഞ്ഞെടുക്കപ്പെട്ടിടത്ത് 40 ശതമാനത്തിനു താഴെയായി ചുരുങ്ങി. 2004 ആകുേമ്പാഴേക്ക് ലോക്സഭയിൽ ഉയർന്ന ജാതിക്കാരുടെ പങ്കാളിത്തം 33 ശതമാനത്തിലേക്ക് പിന്നെയും താണു. ഇൗ പരിവർത്തനത്തിനു പിന്നിൽ തീർച്ചയായും ജനതാദളായിരുന്നു ചാലകശക്തി. പിന്നീട്, യു.പിയിൽ സമാജ്വാദി പാർട്ടിയും ബിഹാറിൽ രാഷ്ട്രീയ ജനതാദളും ഉൾപ്പെടെ അവയോടു ചേർന്നുനിന്ന പ്രാദേശിക കക്ഷികളും.

ജനതാദൾ 1990കളിൽ ശിഥിലമായെങ്കിലും, ആ കക്ഷി തുടക്കമിട്ട ജനാധിപത്യവത്കരണ ബലതന്ത്രത്തെ അത് ബാധിച്ചേയില്ല. ഇനിയും ഉന്നതജാതി മേധാവിത്വത്തെ ജയിപ്പിച്ചെടുക്കാൻ പഴയ ആശ്രിത സംവിധാനങ്ങൾ മതിയാകില്ലെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ് ഉൾപ്പെടെ കക്ഷികൾ നിരവധി ഒ.ബി.സി സ്ഥാനാർഥികൾക്ക് അവസരം നൽകി. മാത്രമല്ല, ഈ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് തുടക്കമിട്ട പൊതുപദ്ധതികൾ അവരുടെ സ്വന്തം കക്ഷികൾക്കൊപ്പം നിന്ന് കോൺഗ്രസും നടപ്പാക്കിത്തുടങ്ങി. 2004ൽ അധികാരത്തിൽ തിരിച്ചുവന്ന കോൺഗ്രസ് ഇതിെൻറ ഭാഗമായി സർക്കാർ യൂനിവേഴ്സിറ്റികളിൽ 27 ശതമാനം സംവരണം ഒ.ബി.സി വിഭാഗങ്ങൾക്ക് നടപ്പാക്കി. രണ്ടാം മണ്ഡലെന്ന് പേരുവീണ ഈ തീരുമാനം പിന്നെയും ഉയർന്ന ജാതിക്കാരെ പ്രകോപിപ്പിച്ചു. ഈ സാഹചര്യത്തിൽ, മണ്ടൽ കാലത്തുനിന്ന് രാഷ്ട്രീയമായും സാമൂഹികമായും ഇനിയും ബാക്കിയുള്ളത് എന്തൊക്കെയാണ്?

ഈ നിശ്ശബ്ദ വിപ്ലവം, മുന്നണിയിൽ ബി.ജെ.പി നിലയുറപ്പിച്ച ഉയർന്ന ജാതിക്കാരുടെ ഒരു ബദൽ വിപ്ലവം പകരം കൊണ്ടുവന്നു. ഹിന്ദു ഐക്യത്തിെൻറയും ഇസ്ലാമിക വെല്ലുവിളിക്കെതിരായ പോരാട്ടത്തിെൻറയും പേരിലുള്ള ബി.ജെ.പിയുടെ ഹിന്ദുത്വ ദേശീയതക്ക് ജാതി സ്വത്വങ്ങളെ അതിജയിക്കാൻ ശേഷിയുണ്ടായിരുന്നു. ഈ തിരിച്ചടിയുടെ അനുരണനമായി,  2014ൽ നരേന്ദ്ര മോദിയുടെ ദേശീയ ഹിന്ദുത്വം ചില ഒ.ബി.സി വിഭാഗങ്ങളുടെ പിന്തുണയിൽ അധികാരമേറി. ശുദ്ധ സംഘ്പരിവാറുകാരനായിരുന്ന മോദി ഒ.ബി.സിക്കാരനുമായിരുന്നു. സ്വയം നേതൃപദവികളിലെത്തിയ ചായക്കച്ചവടക്കാരനെന്ന് തന്നെ കുറിച്ച് പരിചയപ്പെടുത്തിയ മോദി മധ്യവർഗ വിഭാഗങ്ങളുടെ സംവരണ സ്വപ്നങ്ങൾക്ക് കൃത്യമായ ബദലായിരുന്നു. ബി.ജെ.പിയെ ആദ്യമായി വൻ തെരഞ്ഞെടുപ്പ് ജയം തൊടാൻ സഹായിച്ച അദ്ദേഹം ഒ.ബി.സിക്കാരുടെ ചെലവിൽ ഉന്നത ജാതിക്കാർക്ക് ലോക്സഭയിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ അവസരമൊരുക്കി. 2014ൽ ഉന്നത ജാതിക്കാരായ എം.പിമാർ, 1980കളിലേതിന് സമാനമായി 44.5 ശതമാനമായി ഉയർന്നു. ഒ.ബി.സി വിഭാഗത്തിലെ എം.പിമാർ 20 ശതമാനമായും കുറഞ്ഞു. അശോക യൂനിവേഴ്സിറ്റിയും സി.എൻ.ആർ.എസും ചേർന്ന് രൂപംനൽകിയ എസ്.പി.എൻ.പി.ഇ.ആറിേൻറതായിരുന്നു കണക്കുകൾ.

സാധാരണക്കാരനിൽ സാധാരണക്കാരനെന്ന പഴയ പശ്ചാത്തലവും ഹിന്ദുത്വയും മാത്രമായിരുന്നില്ല മോദിയിലേക്ക് ആളുകളെ ആകർഷിച്ചത്. ജാതി രാഷ്ട്രീയത്തെ വികസനത്തിൽ അദ്ദേഹം മുക്കി. മണ്ഡൽ സംവരണം വഴി പുതിയ ജീവിത നിലവാരം വെട്ടിപ്പിടിച്ച ഒ.ബി.സി വിഭാഗങ്ങളുടെ വളർച്ചയിൽ 2000ങ്ങളിലുണ്ടായ നവ മധ്യ വർഗത്തിെൻറ രക്ഷകനായും അദ്ദേഹം സ്വയം അവതരിച്ചു. യുവ ഒ.ബി.സിക്കാർ തൊഴിൽ തേടി പട്ടണങ്ങളിലേക്ക് ചേക്കേറുന്നുണ്ടായിരുന്നു. ഇത്തരം തൊഴിലുകൾ ഒട്ടും സ്ഥിരതയില്ലാത്തതും വേതനം വളരെ കുറഞ്ഞതുമായിട്ടും, തങ്ങൾ ഇട്ടേച്ചുപോന്ന ഗ്രാമങ്ങളെ അവർ അന്നമൂട്ടി. വർഗാധിഷ്ഠിതമായിരുന്നു മോദിയുടെ ഈ നവ മധ്യവർഗ വായ്ത്താരികൾ. പക്ഷേ, അത് സോഷ്യലിസമായിരുന്നില്ല. കൂടുതൽ സമത്വവും പുനർവിതരണവും തേടുന്നതിനുപകരം അർഹത മാത്രമാണ് സാമൂഹിക നീതിയുടെ മാനദണ്ഡമെന്ന് അത് മുന്നോട്ടുവെച്ചു.

സംവരണ രാഷ്ട്രീയത്തിന് അങ്ങനെ മോദി അവസാന ആണിയുമടിക്കുേമ്പാൾ മണ്ഡൽ സംഭവിച്ചിട്ട് കാലമേറെ കഴിഞ്ഞിരുന്നു. രണ്ടു തലങ്ങളിൽ ഒ.ബി.സി നയങ്ങളുടെ വിജയത്തിെൻറ ഇരയായിരുന്നു ഈ ഒ.ബി.സി രാഷ്ട്രീയം. ഒന്നാമത്, കേന്ദ്രവും സംസ്ഥാനങ്ങളും 27 ശതമാനം സംവരണം പ്രഖ്യാപിക്കുകയും ഒപ്പം, മൊത്തം സംവരണം 49 ശതമാനത്തിൽ കൂടരുതെന്ന് നീതിപീഠം നിലപാടെടുക്കുകയും ചെയ്തതോടെ ഇനി മുന്നോട്ടുപോകില്ലെന്ന ഘട്ടമെത്തിയിരുന്നു. 'എനിക്ക് വോട്ടുചെയ്യു, കൂടുതൽ സംവരണം തരാം' എന്ന് ഒ.ബി.സി വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന കക്ഷികൾക്ക് ഇനിയും പറയാൻ കഴിയാത്ത അവസ്ഥ.

രണ്ടാമത്, ഒ.ബി.സിയിലെ ചില ജാതികൾ സംവരണം കൊണ്ട് കൂടുതൽ ഗുണം കൊയ്തു. യാദവർ ഇതിൽ മുൻനിരയിലാണ്. ദേശീയ മനുഷ്യ വികസന സർവേ കണക്കുകൾ പരിശോധിച്ചാൽ മറ്റേതു വിഭാഗങ്ങളെക്കാളും ഇവർ സംവരണം സ്വന്തമാക്കിയതായി കാണാം. 2011-12ൽ 14.5 ശതമാനം യാദവർ ശമ്പളക്കാരായിരുന്നു. കുർമികൾ 5.8 ശതമാനവും െതളികൾ 5.7 ശതമാനം, കുശവ- 6.7 ശതമാനം, ലോധുകൾ- 3.5 ശതമാനം എന്നിങ്ങനെയും.

എസ്.പി, ആർ.ജെ.ഡി കക്ഷികളുടെ ഭരണകാലത്ത് യു.പിയുടെയും ബിഹാറിെൻറയും യാദവവത്കരണം ഒ.ബി.സിയിലെ ഇതര വിഭാഗങ്ങളെ ശത്രുപക്ഷത്ത് നിർത്തി. ചില ജാതികൾ അകറ്റിനിർത്തപ്പെട്ടതോടെ യാദവർക്ക് അവരുടെ വോട്ട് വീഴാതായി. ബിഹാറിൽ കുർമികൾ നിതീഷ് കുമാറിനൊപ്പം നിന്നതോടെ 1994ൽ സ്വതന്ത്ര പാർട്ടി രൂപമെടുത്തു. യു.പിയിൽ യാദവരല്ലാത്ത സ്ഥാനാർഥികളെ നിർത്തി ഇതര വിഭാഗങ്ങളെ ഒന്നിപ്പിക്കുകയെന്ന അജണ്ട നടപ്പാക്കാനും ബി.ജെ.പി മടിച്ചില്ല. 2019ൽ അതുവഴി പാവപ്പെട്ട ഒ.ബി.സി വിഭാഗങ്ങളിലേറെയും വോട്ടു ചെയ്തത് ബി.ജെ.പിക്കായിരുന്നു- 59 ശതമാനത്തിലേറെ. 33.5 ശതമാനം മാത്രമായിരുന്നു ബി.എസ്.പി- എസ്.പി സഖ്യത്തിനൊപ്പം നിന്നത്.

സമ്പന്ന- മധ്യവർഗ ഒ.ബി.സി വിഭാഗങ്ങൾ കൂടുതലായി ബി.എസ്.പി-എസ്.പി സഖ്യത്തിന് വോട്ടുചെയ്തത് ജാതി രാഷ്ട്രീയത്തിലെ പുതിയ സൂചനകൾ കൃത്യമായി സംവേദനം ചെയ്യുന്നുണ്ട്. എസ്.പി ഒരു യാദവ കക്ഷിയായി തുടരുന്നു. യാദവർ ഇതര ഒ.ബി.സി വിഭാഗങ്ങളായ ഗഡാരിയ, കുശവ, തെളി, ലോധി വിഭാഗങ്ങളെക്കാൾ സമ്പന്നരും. യു.പിയിൽ ദലിതർ അഭിമുഖീകരിക്കുന്നതും സമാനമായ പ്രശ്നം. എസ്.സി വിഭാഗത്തിലെ ജാദവർ നേടിയ സാമ്പത്തിക- സാമൂഹിക പുരോഗതി ഇതര വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്നു. അതുകൊണ്ട് ജാദവരല്ലാത്ത എസ്.സി വിഭാഗങ്ങൾ വോട്ടുചെയ്യുന്നത് ബി.ജെ.പിക്ക്. ഹിന്ദുത്വ ശക്തികളെ പിന്തുണക്കുകവഴി സ്വയം സംസ്കൃതനാകാനും അതുവഴി ഉന്നത ഹിന്ദുപൈതൃകത്തിെൻറ ഭാഗമാകാെമന്നും അവർ കണക്കുകൂട്ടുന്നു.

എന്നുവെച്ചാൽ, മണ്ഡൽ രാഷ്ട്രീയത്തിെൻറ കാലം കഴിഞ്ഞിരിക്കുന്നു. ഒ.ബി.സി വിഭാഗങ്ങൾക്ക് അനുവദിച്ച സംവരണ േേക്വാട്ട നികത്തപ്പെട്ടില്ലെന്നത് പ്രശ്നമാകില്ല. 2015ൽ ഒ.ബി.സി വിഭാഗങ്ങൾ ക്ലാസ് എ തൊഴിലുകളിൽ 12 ശതമാനം മാത്രമാണ് പ്രാതിനിധ്യം. ബി. വിഭാഗത്തിൽ 12.5ഉം സിയിൽ 19 ശതമാനവും. എന്നുവെച്ചാൽ, 1990ൽ അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടതിനെക്കാൾ 10 ശതമാനത്തോളം കുറവുമായി മൊത്തം 18 ശതമാനം മാത്രം. ഒ.ബി.സി വിഭാഗങ്ങൾ ശരിക്കും സമരം ചെയ്തുവാങ്ങേണ്ട കുറവ് തന്നെയല്ലേ ഇത്.

കടപ്പാട്: ദ ഇന്ത്യൻ എക്സ്പ്രസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mandal CommissionVP Sing
News Summary - 30 Years On, Mandal Commission
Next Story