കാൽ നൂറ്റാണ്ടു കാലത്തെ പോരാട്ടം
text_fieldsവലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻററിൽ അഡീഷനൽ ഡയറക്ടറായിരിക്കെയാണ് ചാരക്കേസിെൻറ കരിനിഴൽ പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണെൻറ മേൽ വീണത്. ക്രയോജനിക് സിസ്റ്റം പ്രോജക്ടിെൻറ പ്രോജക്ട് ഡയറക്ടർകൂടിയായിരുന്നു അന്ന് അദ്ദേഹം. മാലദ്വീപ് സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർക്ക് ക്രയോജനിക് റോക്കറ്റ് സാങ്കേതികവിദ്യ ചോർത്തിക്കൊടുക്കാൻ ശ്രമിെച്ചന്ന ആരോപണത്തെ അടിസ്ഥാനമാക്കിയുള്ള ചാരക്കേസിലാണ് നമ്പി നാരായണൻ അറസ്റ്റിലായത്.
തുടർന്ന് സി.ബി.െഎയും ദേശീയ മനുഷ്യാവകാശ കമീഷനും കോടതിയും നമ്പി നാരായണെൻറ നിരപരാധിത്വം ശരിവെക്കുകയാണുണ്ടായത്. കാൽ നൂറ്റാണ്ടായി തെൻറ മേൽ ഇല്ലാത്ത കുറ്റമാരോപിച്ചവർക്കെതിരെ നിയമ പോരാട്ടത്തിലാണ് നമ്പി നാരായണൻ.
- 1994 ഒക്ടോബർ 20: സംസ്ഥാന സ്പെഷൽ ബ്രാഞ്ച് മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നു. സ്പെഷൽ ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ സ്മാർട്ട് വിജയെൻറ നേതൃത്വത്തിൽ മറിയം റഷീദയെ ചോദ്യംചെയ്യുന്നു.
- 1994 നവംബർ 15: ഡി.െഎ.ജി സിബി മാത്യൂസിെൻറ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച്അന്വേഷണം ഏറ്റെടുത്തു. മറിയം റഷീദ, ഫൗസിയ ഹസൻ, െഎ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻമാരായ ഡോ. ഡി. ശശികുമാർ, ഡോ. നമ്പി നാരായണൻ, വ്യവസായ പ്രമുഖരായ കെ. ചന്ദ്രശേഖരൻ, എസ്.കെ. ശർമ എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തു.
- 1994 നവംബർ 30 : നമ്പി നാരായണനെ അറസ്റ്റ് ചെയ്തു
- 1994 ഡിസംബർ മൂന്ന്: ൈക്രംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ വഴി മുട്ടിയപ്പോൾ, അന്നത്തെ ഡി.ജി.പി ടി.വി. മധുസൂദനെൻറ ആവശ്യപ്രകാരം അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറി. സി.ബി.െഎയുടെ െഎ.ജി റാങ്കിലുള്ള എം.എൻ. ശർമ, ഡി.െഎ.ജി റാങ്കിലുള്ള കെ.എം. നായർ എന്നിവരുടെ േനതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചു.
- നമ്പിനാരായണൻ പൊലീസ് കസ്റ്റഡിയിൽ
- 1996 മേയ് രണ്ട്: കേസ് അടിസ്ഥാനരഹിതമാണെന്ന സി.ബി.െഎ റിപ്പോർട്ടിനെ തുടർന്ന് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ആറ് പ്രതികളെയും കുറ്റമുക്തരാക്കി.
- 1996 ജൂലൈ ആറ്: ചാരക്കേസിൽ സംസ്ഥാന സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേകാന്വേഷണ സംഘത്തെ നിയമിച്ചതിെനതിരെ നമ്പി നാരായണന് ഹൈകോടതിയെ സമീപിച്ചു. എന്നാൽ, പ്രത്യേക സംഘത്തെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി. നമ്പി നാരായണെൻറ ഹര്‍ജി തള്ളി. തുടർന്ന് ഹൈകോടതി വിധിെക്കതിരെ നമ്പി നാരായണന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി.
- 1998 ഏപ്രിൽ 29: കേസ് പുനരന്വേഷിക്കാനുള്ള കേരള സർക്കാറിെൻറ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഒാരോരുത്തർക്കും ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു.
- 2001 നവംബർ 15: ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നമ്പി നാരായണനു നൽകാൻ ദേശീയ മനുഷ്യാവകാശ കമീഷന് കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. തുക രണ്ടു മാസത്തിനകം നൽകണമെന്നും നിർദേശം നൽകി.
- 2012 സെപ്റ്റംബർ ഏഴ്: ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ട 10 ലക്ഷം രൂപ നഷ്ടപരിഹാരം മൂന്ന് മാസത്തിനകം നൽകാൻ സംസ്ഥാന സർക്കാറിനോട് ഹൈകോടതി ഉത്തരവിട്ടു.
- 2014 ഒക്ടോബർ 20: പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന അന്നത്തെ ഡി.െഎ.ജി സിബി മാത്യൂസ്, ഡിവൈ.എസ്.പി കെ.കെ. ജോഷ്വ, സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ്. വിജയൻ എന്നീ ഉദ്യോഗസ്ഥരെ കുറ്റമുക്തരാക്കിയ നടപടി സർക്കാർ പുനഃപരിശോധിക്കണമെന്ന് ഹൈകോടതി സിംഗ്ൾബെഞ്ച് ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള ഉത്തരവിട്ടു.
- അറസ്റ്റിലായ ഫൗസിയ ഹസൻ
- 2014 ഡിസംബർ രണ്ട്: ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ സിബി മാത്യൂസ് ഹൈകോടതിയിൽ അപ്പീൽ നൽകി.
- 2015 മാർച്ച് നാല്: സിബി മാത്യൂസ് നൽകിയ അപ്പീൽ അനുവദിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന സർക്കാർ നിലപാട് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു.
- 2015 ജൂൺ: ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചു.
- 2018 ജൂലൈ 10: നമ്പി നാരായണന് നീതി ഉറപ്പുവരുത്തണമെന്നും നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നമ്പി നാരായണെൻറ ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി െബഞ്ച് വിധിപറയാനായി മാറ്റുന്നു.
- 2018 സെപ്റ്റംബർ 14: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. കുറ്റക്കാർക്കെതിരെ നടപടി ശിപാർശചെയ്യാൻ മുന്‍ ജഡ്ജി ഡി.കെ. ജയിന് അധ്യക്ഷനായ സമിതിയെ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.