Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബി.ജെ.പി-ആര്‍.എസ്.എസ്...

ബി.ജെ.പി-ആര്‍.എസ്.എസ് ബന്ധം

text_fields
bookmark_border
ബി.ജെ.പി-ആര്‍.എസ്.എസ് ബന്ധം
cancel

ആര്‍.എസ്.എസ്-ബി.ജെ.പി ബാന്ധവത്തെക്കുറിച്ച് ആര്‍ക്കെങ്കിലും സന്ദേഹത്തിന്‍െറ കണികയെങ്കിലുമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതും അവസാനിപ്പിച്ചിരിക്കുന്നു. പ്രധാന വകുപ്പുകള്‍ കൈകാര്യംചെയ്യുന്ന മന്ത്രിമാരെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനു മുന്നിലത്തെിച്ച് അതത് മന്ത്രാലയങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചാണ് അദ്ദേഹം ഇത് നിര്‍വഹിച്ചത്. വിഷയാവതരണം സമ്പൂര്‍ണമായി വാര്‍ത്താ ചാനലുകളില്‍ സംപ്രേഷണത്തിന് അവസരം നല്‍കി തനിക്കിതില്‍ ആശങ്കകളില്ളെന്നും പ്രധാനമന്ത്രി  നിലപാട് വ്യക്തമാക്കി. ആര്‍.എസ്.എസിന്‍െറ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പിയില്‍ ചേരുംമുമ്പ് അതിന്‍െറ മുഴുസമയ പ്രചാരക് ആയിരുന്നല്ളോ മോദി.
ബി.ജെ.പിയുടെ ആദ്യ അവതാരമായിരുന്ന ജനസംഘം ജനതാപാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍.എസ്.എസുമായി ബന്ധം വിച്ഛേദിക്കുമെന്ന് വാക്ക് നല്‍കിയിരുന്നു. സഖ്യത്തില്‍ നില്‍ക്കാന്‍ അനുവദിക്കണമെന്നു മാത്രമായിരുന്നു ജയപ്രകാശ് നാരായണനു (ജെ.പി) മുന്നില്‍ അവര്‍ വെച്ച നിബന്ധന. ഒന്നും സംഭവിച്ചില്ളെന്നു മാത്രമല്ല, ജയപ്രകാശ് നാരായണന് നല്‍കിയ വാക്ക് അവര്‍ ലംഘിക്കുകയും ചെയ്തു. പിന്നീട്  ജെ.പി തന്നെ ഇക്കാര്യം ഏറെ ദു$ഖത്തോടെ സമ്മതിക്കുകയും ചെയ്തു. ഇത് തീര്‍ച്ചയായും ശരിയാണെന്നു വെച്ചാല്‍ പോലും മതേതര പ്രതിച്ഛായ ആര്‍ജിക്കാന്‍ ജനസംഘത്തിന് ഈകൂട്ടുകെട്ടു വഴി സാധ്യമായി. ജെ.പിയുടെ അബദ്ധത്തിന് രാജ്യമാണ് വിലകൊടുത്തത്. അന്നത്തെ ജനസംഘം ഇന്നത്തെ ബി.ജെ.പിയായി മാറുകയും ലോക്സഭയില്‍ കേവല ഭൂരിപക്ഷം നേടിയെടുക്കുംവരെ വളരുകയും ചെയ്തു. മോദിയുടെ നിലപാട് കോണ്‍ഗ്രസിന് ഗുണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍, കുടുംബവാഴ്ചയോടുള്ള പരിധിവിട്ട വിധേയത്വവും  മകന്‍ രാഹുല്‍ ഗാന്ധി പിന്‍ഗാമിയാകണമെന്ന് സോണിയ പിടിവാശിയും ഈ ആനുകൂല്യം കെടുത്തിക്കളഞ്ഞു. എന്നും ഒപ്പമുണ്ടായിരുന്ന മുസ്ലിം വോട്ടുബാങ്ക് പോലും അതോടെ അവര്‍ക്ക് നഷ്ടമായി. പ്രാദേശിക കക്ഷികളെ പിന്തുണക്കുകയോ, മൊത്തം മുസ്ലിം നേതൃത്വത്തിന്‍െറയും പ്രതിനിധിയായി സ്വയം ചമയുന്ന ഉവൈസിയെ പിന്തുണക്കുകയോ ആണ് അവരിപ്പോള്‍. വിഭജനത്തിന് മുമ്പ് മുസ്ലിം ലീഗിനൊപ്പം നിന്നവര്‍ ചെയ്ത അതേ രീതി.
പഴയ സങ്കുചിത രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകാന്‍ മുസ്ലിംകള്‍ക്ക് താല്‍പര്യമില്ല. സാംസ്കാരിക സംഘടനയായി വേഷമണിഞ്ഞ് ബി.ജെ.പിയെ നയിക്കാന്‍ ആര്‍.എസ്.എസ് തീരുമാനമെടുത്ത സ്ഥിതിക്ക് മുസ്ലിംകള്‍ക്ക് മുന്നില്‍ പോംവഴികളുമില്ല. ബി.ജെ.പിക്ക് ജയിക്കാന്‍ സംഘ് തന്നെ കനിയണമെന്നതിനാല്‍ സ്വന്തമായി രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാകാത്തത് ആര്‍.എസ്.എസിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാകില്ല.
ഇതൊക്കെയാണെങ്കിലും, പ്രധാനമന്ത്രി നേരിട്ടുചെന്നു കാണുകയും മന്ത്രിമാരെ അണിനിരത്തുകയും ചെയ്തതിനു പിറകെ ടെലിവിഷന്‍ ചാനലുകളില്‍ ആര്‍.എസ്.എസ് മേധാവി ഭാഗവത് യഥാര്‍ഥ ‘ബോസ്’ ആരെന്ന് വ്യക്തമാക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. പ്രചാരണ ഘട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മോദി ഉറപ്പുനല്‍കിയത് ചരിത്രം എന്തായിരുന്നാലും ഇനിയങ്ങോട്ട് ‘സബ് കാ സാത്, സബ് കാ വികാസ്’ ആയിരിക്കും പാര്‍ട്ടിയുടെ മന്ത്രമെന്നാണ്. മുസ്ലിംകളുടെ മികച്ച രക്ഷകന്‍ താന്‍ മാത്രമായിരിക്കുമെന്നുവരെ ചില അവസരങ്ങളില്‍ അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് മേല്‍നോട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കുന്നതും സുപ്രധാന തസ്തികകളില്‍ സ്വന്തം ആളുകളെ തിരുകിക്കയറ്റുന്നതും നാം കണ്ടുകഴിഞ്ഞു. വളരെ പതിയെ, എന്നാല്‍, തുടര്‍ച്ചയായി ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുകയാണ് മോദിയെന്നു വ്യക്തം. ഭരണകാര്യങ്ങളില്‍ മുസ്ലിംകള്‍ പിന്തള്ളപ്പെടുന്നു. കേന്ദ്ര സര്‍ക്കാറില്‍ ഒരാള്‍ മാത്രമാണ് മുസ്ലിം അംഗമായുള്ളത്. അങ്ങനെ അല്ളെങ്കില്‍പോലും മൃദു ഹിന്ദുത്വമാണ് വാഴുന്നതെന്ന തോന്നല്‍ സര്‍ക്കാറിന് അകത്തും പുറത്തും വന്നുകഴിഞ്ഞു.
ആര്‍.എസ്.എസിന്‍െറ ഹിന്ദു രാഷ്ട്രം ഉടനൊന്നും നടപ്പാകുമെന്ന് തോന്നുന്നില്ല. പക്ഷേ, മോദിക്ക് ഇനിയും മൂന്നര വര്‍ഷമുണ്ട്. ആര്‍.എസ്.എസ് ആസ്ഥാനത്ത് രൂപം നല്‍കിയ പദ്ധതി പ്രകാരമാണ് മോദി പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു. ബി.ജെ.പിക്കോ അതിന്‍െറ വിദ്യാര്‍ഥി വിഭാഗമായ അഖില്‍ ഭാരതീയ വിദ്യാര്‍ഥി പരിഷത്തിനോ ആര്‍.എസ്.എസില്‍ കവിഞ്ഞ സ്വതന്ത്ര ചിന്തകളുമില്ല. നാഗ്പൂരില്‍ അന്തിമ രൂപം നല്‍കിയ തിരക്കഥപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നേയുള്ളൂ.
ഇതു മറ്റുനിലക്കാണ് പലപ്പോഴും പുറത്തുവരുന്നത്. മാട്ടിറച്ചി നിരോധമായോ വേഷവിധാനങ്ങള്‍ അടിച്ചേല്‍പിക്കലായോ സ്കൂളുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയോ അസംബ്ളികളില്‍ പ്രത്യേക പ്രഭാത പ്രാര്‍ഥനകളായോ ഒക്കെയാണ് ഇവ രംഗത്തത്തെുന്നത്. ഡല്‍ഹിയിലെ നെഹ്റു മ്യൂസിയം അഴിച്ചുപണിതത് ഇതിന്‍െറ ഭാഗമായിരുന്നു. ബ്രിട്ടീഷുകാരുമായി പോരാട്ടം നടക്കുമ്പോള്‍ ചിത്രത്തിലെവിടെയുമില്ലാതിരുന്ന ആര്‍.എസ്.എസ് സ്വാതന്ത്ര്യ പോരാട്ടത്തിന്‍െറ വക്താക്കളായി സ്വയം എഴുന്നള്ളുന്നതും പുതിയ കാഴ്ച.
ആധുനിക ഭാരത ശില്‍പിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ പേരുപോലും വ്യവസ്ഥാപിതമായി തുടച്ചുനീക്കാന്‍ ശ്രമം നടക്കുകയാണ്. നെഹ്റുവിന്‍െറയും ഇന്ദിരയുടെയും പേരിലുള്ള തപാല്‍ സ്റ്റാമ്പ് എടുത്തുകളയുന്നത് ഒരു ഉദാഹരണം മാത്രം. നമുക്ക് സ്വാതന്ത്ര്യം നല്‍കിയ നേതാക്കളെ തമസ്കരിക്കാനായി പാഠപുസ്തകങ്ങള്‍ മാറ്റുകയും ചരിത്രം തിരുത്തിയെഴുതുകയുമാണ്. സ്വാതന്ത്ര്യ സമരത്തെതന്നെ ചെറുതായി കാണിക്കുന്നത് ശരിയല്ല. വരുംതലമുറകളോട് ചെയ്യുന്ന അന്യായമാകും അത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story