Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുന്നേറി 1000 ദിനങ്ങൾ

മുന്നേറി 1000 ദിനങ്ങൾ

text_fields
bookmark_border
മുന്നേറി 1000 ദിനങ്ങൾ
cancel

2016 മേയ് 25ന് അധികാരത്തിലേറിയ ഇടതുമുന്നണി സർക്കാർ 1,000 ദിവസം പൂർത്തിയാക്കിയിരിക്കു ന്നു. അഞ്ചുവർഷംകൊണ്ട് നടപ്പാക്കേണ്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മിക്കവാറും രണ്ട േമുക്കാൽ വർഷംകൊണ്ട് നടപ്പാക്കാൻ സാധിച്ചു എന്നതാണ് ഈ ഘട്ടത്തിൽ സന്തോഷംപകരുന്ന ത്. സർക്കാർ നവകേരള നിർമാണഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് മൂന്നാം വാർഷികമെത്തു ന്നത്.

പ്രകടനപത്രികയിൽ പ്രധാനമായും അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാം ഏകദേ ശം പൂർത്തിയാക്കാൻ 1,000 ദിവസം കൊണ്ട് കഴിഞ്ഞു. അടിസ്ഥാനസൗകര്യ മേഖലക്കാണ് മുൻതൂക്കം ന ൽകിയത്. ഹൈവേ വികസനം, മലയോരപാത, തീരദേശപാത, ഗെയ്ൽ പൈപ്പ് ലൈൻ, എൽ.എൻ.ജി ടെർമിനൽ, കൊച ്ചി മെേട്രാ, വാട്ടർ മെേട്രാ, നാഷനൽ വാട്ടർ വേ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുട ങ്ങിയവയൊക്കെ ഏറ്റെടുത്തു നടപ്പാക്കാൻ ശ്രദ്ധിച്ചു.
അതിനൊപ്പം കേരളത്തിെൻറ മുഖ ച്ഛായ മാറ്റാനുതകുന്ന നാലു മിഷനുകൾ –ആർദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ നയം – വിജയകരമായി നടപ്പാക്കി. ആരോഗ്യമേഖലയിലെ ഇടപെടലുകൾ നിപ വൈറസ്പോലുള്ളവയെ ഫലപ്രദമായി അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കി. സ്പെഷാലിറ്റി സൗകര്യങ്ങൾ ജില്ലാ–താലൂക്ക് ആശുപത്രികളിൽവരെ ലഭ്യമാക്കി. രണ്ടുവർഷം കൊണ്ട് മൂന്നേകാൽ ലക്ഷം കുട്ടികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതുതായി ചേരുന്നവിധം വിദ്യാഭ്യാസ മേഖലയെ നവീകരിച്ചു. പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ സ്വയം പര്യാപ്തതയിലേക്ക് അടുക്കുന്ന സ്ഥിതിയും ഉണ്ടായി. സംസ്ഥാനത്തെയാകെ വെളിയിട വിസർജനമുക്തമാക്കാനും 100 ശതമാനം വൈദ്യുതീകരണം സാധ്യമാക്കാനും കഴിഞ്ഞു.

നമ്മുടെ ചെറുപ്പക്കാർക്ക് തൊഴിലുകൾ കേരളത്തിൽതന്നെ ഉണ്ടാക്കാനായി ഐ.ടി മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഐ.ടി പാർക്കുകളിലെ വിസ്തീർണം ഒരുകോടി ചതുരശ്ര അടിയായി ഉയർത്താൻ ലക്ഷ്യമിട്ടതിെൻറ പകുതിയോളം പൂർത്തിയാക്കി. നിസാൻ, ഫുജിസ്റ്റ്സു തുടങ്ങിയ കമ്പനികൾ കേരളത്തിൽ വന്നു. സ്റ്റാർട്ടപ്പുകൾക്ക് പ്രയോജനപ്രദമായ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനം കേരളത്തിൽ യാഥാർഥ്യമാവുന്നു എന്നത് ഈ മേഖലയിലെ കുതിച്ചുചാട്ടത്തിെൻറ ഉദാഹരണമാണ്.

ഒറ്റവർഷം കൊണ്ടുതന്നെ കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒട്ടേറെ എണ്ണത്തെ ലാഭത്തിലാക്കി. കയർ, കൈത്തറി, ഖാദി, കശുവണ്ടി തുടങ്ങിയ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ചു. പ്രതിമാസം 1200 രൂപ എന്ന ഉയർന്നനിരക്കിൽ സാമൂഹികക്ഷേമ പെൻഷനുകൾ വിതരണംചെയ്യാൻ ശ്രദ്ധിച്ചു. സ്ത്രീകൾക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതോടൊപ്പം അവരുടെ സുരക്ഷ മുൻനിർത്തി പിങ്ക് പേട്രാളും ഷീ–ലോഡ്ജും യാഥാർഥ്യമാക്കി. ട്രാൻസ്ജൻഡറുകൾക്കായി പ്രത്യേക നയം നടപ്പാക്കി. അംഗപരിമിത സൗഹൃദമാക്കി പൊതുഇടങ്ങളെ മാറ്റാനും ദലിത് വിഭാഗങ്ങളുൾപ്പെടെയുള്ള പിന്നാക്കക്കാരെ ദേവസ്വം ബോർഡ് അമ്പലങ്ങളിൽ ശാന്തിക്കാരായി നിയമിക്കാനും കഴിഞ്ഞു. ഒരു ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകി.

കസനത്തിെൻറ ഗുണങ്ങൾ എല്ലാവർക്കും സമാധാനപരമായി അനുഭവിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. കഴിഞ്ഞവർഷം പദ്ധതിനിർവഹണത്തിന് നീക്കിവെച്ചിരുന്ന തുകയുടെ 90 ശതമാനവും വിനിയോഗിക്കപ്പെട്ടു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണെന്ന് പലയാവർത്തി ദേശീയ–അന്തർദേശീയ മാധ്യമങ്ങൾ വിലയിരുത്തി. നാലു വർഷത്തിനിടയിൽ കേന്ദ്രത്തിലെ തൊഴിലുകൾ കുറഞ്ഞു എന്നവാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. കേരളത്തിലാകട്ടെ, ഈ സർക്കാർ ഒരു ലക്ഷത്തോളം പേർക്കാണ് പി.എസ്.സി വഴി നിയമനം നൽകിയത്. 20,000ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ചു. പ്രത്യേക റിക്രൂട്ട്മെൻറ് നടത്തി സംവരണ വിഭാഗങ്ങളിൽപെട്ടവരുടെ തൊഴിൽ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള ഇടപെടലുകളും നടത്തി. ആയുർവേദ ചികിത്സക്കും മറ്റുമായി നിരവധിയാളുകളാണ് വിദേശത്തുനിന്ന് വരുന്നത്. മറ്റൊരു വലിയ സാധ്യതയാണ് ടൂറിസം. നമ്മുടെ നാടൻകലകളും വിഭവങ്ങളും മറ്റും അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ടതാണ്. തനതു സാധ്യതകളെ സുസ്ഥിരമാർഗങ്ങളിലൂടെ പ്രയോജനപ്പെടുത്തി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

സൗരോർജം പോലെ പാരമ്പര്യേതര ഉൗർജത്തിെൻറ സാധ്യതകൾ പ്രയോജനപ്പെടുത്തി പരിസ്ഥിതിസൗഹൃദ വികസനമാതൃകകൾ അവലംബിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനരംഗത്ത് കേരളം പുതിയ ചുവടുവെപ്പു നടത്തും. സംസ്ഥാനത്തിെൻറ സ്വന്തം കമ്പ്യൂട്ടർ വിപണിയിലെത്തുകയാണ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ലൈഫ് സയൻസസ് പാർക്ക് എന്നിവ പുതിയ സാധ്യതകൾ തുറക്കുന്നു.

കേരളത്തിൽ ഏറ്റവുമധികം സാധ്യതയുള്ള കാർഷിക ഉൽപന്നങ്ങളുടെയും സമുദ്ര ഉൽപന്നങ്ങളുടെയും മേഖലകളിൽ ഉൗന്നിയാൽ മാത്രമേ നമുക്കാവശ്യമായ തൊഴിലവസരങ്ങൾ തദ്ദേശീയമായി ലഭ്യമാക്കാൻ കഴിയുകയുള്ളൂ. അതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ഇത്തരം വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലോകകേരളസഭ സ്ഥാപിക്കുകയും അവരുടെ നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്താവുന്ന ഡയ്സ്പോറ ബോണ്ടുകളും കെ.എസ്.എഫ്.ഇ ചിട്ടികളും ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

സമാനതകളില്ലാത്ത ഇത്തരം പ്രവർത്തനങ്ങളുടെയിടയിൽ പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളിൽ തളരാതെ കേരളസമൂഹത്തിന് ഒറ്റക്കെട്ടായി നിൽക്കാനും കഴിഞ്ഞു എന്നതാണ് കഴിഞ്ഞ 1000 ദിനങ്ങളിലെ ഏറ്റവും വലിയ നേട്ടം. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണ് കേരളം അതിജീവിച്ചത്. അതേത്തുടർന്നുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിെൻറ പുനർനിർമാണം എന്ന അതിബൃഹത്തായ കടമ പൂർണതോതിൽ പൂർത്തിയാക്കാൻ രണ്ടുമുതൽ മൂന്നുവർഷം വരെ വേണ്ടിവരും.

ഒത്തൊരുമയോടെ മുന്നേറിക്കൊണ്ടിരുന്ന ഈ ഘട്ടത്തിൽ നമ്മുടെ ഒരുമയെ തകർക്കാനും മതനിരപേക്ഷതയെ വെല്ലുവിളിക്കാനും 18ാം നൂറ്റാണ്ടിെൻറ ദുരാചാരങ്ങളുടെ അന്ധകാരത്തിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനും ആസൂത്രിതശ്രമങ്ങൾ നടന്നു. എന്നാൽ, കേരളജനത അത്തരം ശ്രമങ്ങളെ തള്ളിക്കളഞ്ഞു. ആ പ്രക്രിയക്ക് ചാലകശക്തിയായിനിന്ന് നവോത്ഥാനത്തിെൻറ പുതുതുടർച്ചകൾ സാധ്യമാക്കാൻ കഴിഞ്ഞു. അഞ്ചുവർഷംകൊണ്ട് ഒരു സർക്കാറിന് സാധാരണ ചെയ്യാൻ കഴിയുന്നതിലുമപ്പുറമാണ് 1000 ദിവസംകൊണ്ട് ഈ സർക്കാർ ചെയ്തത്. അതിനു സഹായകരമായത് കേരളജനതയുടെ ഒത്തൊരുമയാണ്. സുസ്ഥിര വികസനത്തിനുവേണ്ടി ഒറ്റക്കെട്ടായി നിൽക്കാൻ, നമ്മുടെ നാടിനും വരുംതലമുറകൾക്കും പ്രയോജനപ്രദമാകുന്നവയെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ തുടർന്നുള്ള നാളുകളിലും കഴിയണം.പ്രതികൂലഘടകങ്ങൾക്ക് കടപുഴക്കാൻ വിട്ടുകൊടുക്കാതെ കേരളത്തിെൻറ താൽപര്യങ്ങളെ, ഒരു തിരിനാളത്തെ കൈക്കുമ്പിളിലെന്നപോലെ കാത്തുരക്ഷിക്കുകയായിരുന്നു എൽ.ഡി.എഫ് സർക്കാർ. ഈ വഴിെയ നാട് ഇനിയും മുന്നോട്ടുപോകും. പുതിയ കേരളത്തെ പടുത്തുയർത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlepinarayimalayalam news1000 days of government
News Summary - 1000 Days of Government - Artcle
Next Story