Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാഴായി 1000 ദിനങ്ങൾ

പാഴായി 1000 ദിനങ്ങൾ

text_fields
bookmark_border
Ramesh-Chennithala
cancel

കാസര്‍കോട്ട് സി.പി.എമ്മുകാര്‍ വെട്ടിക്കൊന്ന രണ്ടു യുവാക്കളുടെ രക്തത്തിനു മുന്നിലിര ുന്നാണ് സര്‍ക്കാറിെൻറ ആയിരം ദിവസത്തെ വിലയിരുത്തുന്ന ഈ കുറിപ്പ് എഴുതുന്നത്. ഇത്ര ബീ ഭത്സമായി വെട്ടി നുറുക്കിക്കൊല്ലാന്‍മാത്രം എന്തു തെറ്റാണ് അവര്‍ ചെയ്തത്? കൃത്യം ഒരു വര ്‍ഷം മുമ്പാണ് മട്ടന്നൂരില്‍ ശുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസിെൻറ മറ്റൊരു ചെറുപ്പക്കാരന െ സി.പി.എമ്മുകാര്‍ ഇതേ പോലെ വെട്ടിനുറുക്കി കൊന്നത്; ഇതുപോലെ ഒരു നിസ്സാര കാര്യത്തിന്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ 29 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. എല്ലാത്തിലും ഒരറ്റത്ത് സി.പി.എം ആണ്. സര്‍ക്കാര്‍ ആയിരം ദിവസം ആഘോഷിക്കുമ്പോള്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിെൻറ കൈകളില്‍ ചോര മണക്കുന്നു.

2016 ഒക്ടോബര്‍ 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ചു നിയമസഭയില്‍ നടത്തിയ ഒരു പ്രഭാഷണമുണ്ട്. ആ പ്രസംഗം ഹിംസക്ക് പകരം മനുഷ്യസ്‌നേഹത്തിെൻറ മാഹാത്മ്യം ഉദ്‌ഘോഷിക്കുന്നതായിരുന്നു. പക്ഷേ, കള്ളത്തരമായിരുന്നു അത്. അതിനു ശേഷം അദ്ദേഹത്തിെൻറ പാര്‍ട്ടിക്കാര്‍ സംസ്ഥാനത്ത് എത്ര പേരെ വെട്ടിക്കൊന്നു? അദ്ദേഹത്തിെൻറ സര്‍ക്കാറും പാര്‍ട്ടിക്കാരും കൊലയാളികള്‍ക്ക് എന്തുമാത്രം പ്രോത്സാഹനം നല്‍കി? കൊലയാളികള്‍ക്ക് വീരപരിവേഷം നല്‍കി. അവര്‍ക്ക് ജയിലറകളില്‍ എല്ലാ സുഖസൗകര്യങ്ങളും ഒരുക്കി. അവര്‍ക്ക് ചട്ടങ്ങളെല്ലാം ലംഘിച്ച് നിരന്തരം പരോള്‍ നല്‍കി. നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രഭവകേന്ദ്രം സി.പി.എം ആയി മാറിയിരിക്കുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരും എം.എല്‍.എമാരും വരെ കൊലക്കേസുകളില്‍ പ്രതികളാവുന്നു.

ഈ കൊലപാതക പരമ്പര ഒഴിച്ചാല്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന് എടുത്തുകാണിക്കാന്‍ എന്തു നേട്ടമാണുള്ളത്? ഏതെങ്കിലും ഒരു പദ്ധതി ആവിഷ്‌കരിച്ചു പൂര്‍ത്തിയാക്കിയതായി സര്‍ക്കാറിന് അവകാശെപ്പടാനുണ്ടോ? നടക്കാത്ത പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ഏര്‍പ്പാടാക്കി ബജറ്റ് പ്രസംഗത്തെ മാറ്റി. പുതിയ പദ്ധതികളൊന്നും ആവിഷ്‌കരിക്കാന്‍ കഴിയാത്ത ഇടതു സര്‍ക്കാര്‍ യു.ഡി.എഫ് കാലത്ത് മിക്കവാറും പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ഞെളിയുകയും ചെയ്യുന്നു. ഈ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, കൊല്ലം ബൈപ്പാസ് തുടങ്ങിയവ യു.ഡി.എഫ് പൂര്‍ത്തിയാക്കിയ പദ്ധതികളാണ്.

യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് ചെറുതും വലുതുമായി സര്‍വ്തല സ്പര്‍ശികളായ വികസന പദ്ധതികളുടെ പണി അതിവേഗം കുതിച്ചു പായുകയായിരുന്നു. അതെല്ലാം നിന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ കഥമാത്രം എടുക്കുക. അഴിമതി ഇല്ലാതെ സമയബന്ധിതമായി അവയുടെ പണി പൂര്‍ത്തിയാക്കാന്‍ സന്നദ്ധനായി വന്ന ഇ. ശ്രീധരന്‍ എന്ന രാജ്യം ആദരിക്കുന്ന എന്‍ജിനീയറിങ് പ്രതിഭയെ ഓടിച്ചുവിടാന്‍ എന്തു ഉത്സാഹമാണ് ഈ സര്‍ക്കാര്‍ കാണിച്ചത്? എന്നിട്ട് സ്വയം ആ പണി നടത്തുമെന്ന് പ്രഖ്യാപിച്ചു. നടന്നോ? വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ ഡിസംബറില്‍ കമീഷന്‍ ചെയ്യേണ്ടതാണ്. ഇപ്പോഴും പണി എങ്ങും എത്തിയിട്ടില്ല. സര്‍ക്കാര്‍ ഒരു താൽപര്യവും കാണിക്കുന്നില്ല.

രണ്ടു മഹാദുരന്തങ്ങൾ ഈ കാലയളവിലുണ്ടായി. 2017 നവംബര്‍ 30ന് കേരള തീരത്തെ തകര്‍ത്തെറിഞ്ഞ ഓഖി ചുഴലിക്കാറ്റും, 2018 ആഗസ്റ്റ് 15, 16, 17 തീയതികളില്‍ കേരളത്തിെൻറ അടിത്തറ ഇളക്കിയ മഹാപ്രളയവും. ദുരന്തത്തിെൻറ വരവറിയിച്ച സന്ദേശങ്ങള്‍ അവഗണിച്ചതും ബുദ്ധിശൂന്യമായി പെരുമാറിയതും ദുരന്തങ്ങള്‍ക്ക് കാരണമായി. അവയില്‍നിന്ന് സംസ്ഥാനത്തെ കൈപിടിച്ചു കയറ്റുന്നതിലും ദയനീയ വീഴ്ചയാണ് സംഭവിച്ചത്. വാഗ്ദാനങ്ങള്‍ പാലിക്കപ്പടാത്തതിനാല്‍ ഇക്കഴിഞ്ഞ ജനുവരി 26 ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ഓഖി ഇരകള്‍ക്ക് വിധവ മതില്‍ തീര്‍ക്കേണ്ടി വന്നു. ദുരിതാശ്വാസത്തിന് കേന്ദ്രം നല്‍കിയ ഫണ്ട് ചെലവാക്കാത്തതിനാല്‍ 143 കോടി രൂപ അവര്‍ തിരിച്ചെടുക്കുന്ന ദുര്‍ഗതി ഉണ്ടായി. ഇതാണ് സര്‍ക്കാറിെൻറ കാര്യക്ഷമത.

മഹാപ്രളയാനന്തരം കേരളത്തെ പഴയ അവസ്ഥയിലേക്ക് മടക്കിക്കൊണ്ടു വരുമെന്നല്ല, പുതിയ കേരളം സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പക്ഷേ, അതിെൻറ രൂപരേഖ പോലും തയാറാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ വൃത്തിയാക്കാന്‍ 10,000 രൂപ ൈകയോടെ കൊടുക്കുമെന്ന് പറഞ്ഞതുപോലും എല്ലാവര്‍ക്കും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. വീടുവെക്കാനും തൊഴിലിനും കച്ചവടത്തിനും വായ്പ എന്നൊക്കെ വാഗ്ദാനം ചൊരിഞ്ഞെങ്കിലും നടന്നില്ല. വീടെല്ലാം പൊളിഞ്ഞ് ഒരു സഹായവും കിട്ടാതെ ഒടുവില്‍ വൃക്ക വില്‍ക്കാന്‍ തയാറായ ഇടുക്കിയിലെ ദമ്പതികളുടെ കഥയാണ് ഈ സര്‍ക്കാറിെൻറ ദുരിതാശ്വാസ പ്രവര്‍ത്തനത്തിെൻറ നേര്‍ചിത്രം.

ശബരിമല യുവതീ പ്രവേശന പ്രശ്‌നം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അമ്പരപ്പിക്കുന്നതാണ്. സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിെൻറ സാമൂഹിക പ്രത്യാഘാതം തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്ത് അന്തരീക്ഷം ലാഘവപ്പെടുത്തേണ്ട കടമയാണ് ഭരണകൂടത്തിനുണ്ടായിരുന്നത്. പക്ഷേ, ഇവിടെ സര്‍ക്കാര്‍തന്നെ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തു കൊടുത്തു. ആ സുവർണാവസരം പാഴാക്കാതെ സംഘ്പരിവാര്‍ ശക്തികള്‍ മുതലെടുത്തു. നാട്ടില്‍ വർഗീയ ചേരിതിരിവിനും വിദ്വേഷം വളര്‍ത്തുന്നതിനും മാത്രമേ സര്‍ക്കാര്‍ നിലപാട് സഹായിച്ചുള്ളൂ.

സർക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്ത് ട്രഷറികളില്‍ കടുത്ത നിയന്ത്രണം നിലനില്‍ക്കുന്നു. ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറുന്നില്ല. കരാറുകാർക്ക് 1200 കോടി രൂപ കുടിശ്ശികയാണിപ്പോള്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്നു. പൊതു കടം കുതിച്ചുയരുന്നു. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോള്‍ പൊതുകടം ഒരു ലക്ഷം കോടിയായിരുന്നത് ആയിരം ദിവസം കൊണ്ട് ഈ സര്‍ക്കാര്‍ ഒന്നര ലക്ഷം കോടിയാക്കി. 43708 കോടി രൂപയാണ് ഈ സര്‍ക്കാര്‍ കടം വാങ്ങിക്കൂട്ടിയത്. ധൂര്‍ത്തും അരാജകത്വവും അഴിമതിയും പിടിപ്പുകേടുമാണ് സാമ്പത്തികനിലയെ താറുമാറാക്കിയത്. 24,000 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.

കേരളത്തെ സംബന്ധിച്ച് യഥാർഥ പ്രതിസന്ധി വരാന്‍ കിടക്കുന്നതേയുള്ളൂ. കിഫ്ബി എന്ന ആകാശ കുസുമത്തിന്മേലാണ് ഈ സര്‍ക്കാര്‍ വികസന സ്വപ്‌നങ്ങളെല്ലാം പടുത്തുയര്‍ത്തുന്നത്. 42,000 കോടിയുടെ പദ്ധതികളാണ് കിഫ്ബി വഴി ഇതിനകം അനുവദിച്ചിട്ടുള്ളത്. പക്ഷേ, കിഫ്ബിയിലുള്ളത് വെറും 6,000 കോടി മാത്രവും. ബാക്കി തുക എവിടെനിന്ന് സമാഹരിക്കുമെന്ന കാര്യത്തില്‍ ഒരു രൂപവുമില്ല. പ്രവാസി ചിട്ടി വഴി 5,000 കോടി സ്വരൂപിക്കുമെന്നാണ് പ്രഖ്യാപിച്ചതും നടന്നില്ല. അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് സര്‍ക്കാര്‍. പരമരഹസ്യമായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിക്കാനുള്ള നീക്കം ൈകയോടെ പിടിക്കപ്പെട്ടതുകൊണ്ട് മാത്രം പൊളിഞ്ഞു പോയി. കോടികളുടെ അഴിമതിയാണ് ഇതിലൂടെ ലക്ഷ്യം െവച്ചിരുന്നത്.

ക്രമസമാധാനനില മുമ്പില്ലാത്തവിധം തകര്‍ന്നു. ഗുണ്ടവിളയാട്ടവും കവര്‍ച്ചയും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി മാറി. പൊലീസ് അതിക്രമം അതിരു വിട്ടു. പൊലീസ് കസ്റ്റഡിയില്‍ മരിച്ചവര്‍ 12 പേരാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാറാണിത്. ഒരു നേട്ടവും എടുത്തു കാണിക്കാനില്ല. ഈ സര്‍ക്കാര്‍ നാടിന് ഭാരമായി മാറുകയും ചെയ്തിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaarticlemalayalam news1000 days of government
News Summary - 1000 Days of Govenment Make Waste - Article
Next Story