Obituary
ചാലക്കുടി: ആര്യങ്കാല കിടങ്ങയത്ത് പരേതനായ കാവലന്റെ ഭാര്യ ദേവകി (87) നിര്യാതയായി. മക്കൾ: രവി (റിട്ട. കൊച്ചിൻ ഷിപ്യാർഡ്), ഇന്ദിര, അജി, ഷീജ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഹരിഹരൻ, സരസു, സതീശൻ, ജയന്തി, പരേതയായ ഗീത.
ഗുരുവായൂർ: ഇരിങ്ങപ്പുറം അരീക്കര മുകുന്ദൻ (72) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: മുകേഷ് ലാൽ (ടി.സി.വി തൃശൂർ ബ്യൂറോ ചീഫ്), ധന്യ, പരേതനായ ധനേഷ് (കണ്ണൻ). മരുമക്കൾ: മനീഷ (മാധ്യമ പ്രവർത്തക), രമേഷ് (ചെന്നൈ, ബിസിനസ്).
പന്നിത്തടം: എയ്യാൽ ചുങ്കത്തുപറമ്പിൽ വീട്ടിൽ ശങ്കരൻ (89) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുനിൽ, അനിൽ, കാർത്തു, ഗീത, സുധ, സുജാത. മരുമക്കൾ: പ്രഭാകരൻ, കുട്ടൻ, പ്രേമൻ, കുഞ്ഞുമോൻ, സജിത, ജിഷ.
പുത്തൻചിറ: മാണിയംകാവ് പുളിയിലക്കുന്ന് പാറക്കുളം വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ജമീല (55) നിര്യാതയായി. മക്കൾ: ഷാഹിദ, ഷാഹിദ്. മരുമക്കൾ: അമീർ, ഷൈനി.
ചേലക്കര: കല്‍ത്തൊട്ടി പൊന്നുവീട്ടില്‍ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ രവീന്ദ്രനാഥന്‍ (79) നിര്യാതനായി. ഭാര്യ: പരേതയായ മനക്കോട്ട് രാധാദേവി. മക്കള്‍: രാമദാസ്, കൃഷ്ണദാസ്.
മുളങ്കുന്നത്തുകാവ്: കോഞ്ചേരി റോഡ് ഞെള്ളേരി രാമന്റെ മകൻ രഘു (73) നിര്യാതനായി. ഭാര്യ: കമലം. മകൾ: മനീഷ. മരുമകൻ: പ്രമോദ്.
എരുമപ്പെട്ടി: കുണ്ടന്നൂർ മുരിങ്ങത്തേരി വീട്ടിൽ ജോർജിന്റെ ഭാര്യ റോസി (73) നിര്യാതയായി. റിട്ട. പോസ്റ്റ്മിസ്ട്രസ് ആയിരുന്നു. മക്കൾ: ഡാർളി (അധ്യാപിക, ദീപ്തി സ്കൂൾ, തലോർ), ഷെർളി (അംഗൻവാടി അധ്യാപിക), ഷിജോ (ബിസിനസ്). മരുമക്കൾ: ആന്റോ (റിട്ട. ജെ.എസ്, സെന്റ് തോമസ് കോളജ്), ജോസഫ് (ബിസിനസ്), വിനി (അധ്യാപിക, സെന്റ് ജോസഫ്സ് യു.പി സ്കൂൾ, കുണ്ടന്നൂർ). സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കുണ്ടന്നൂർ കർമലമാത പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: കടങ്ങോട് മനപ്പടി മനപ്പറമ്പിൽ വീട്ടിൽ വേലായുധന്റെ ഭാര്യ തങ്കമണി (70) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.
വടക്കാഞ്ചേരി: കുമരനെല്ലൂർ കൊടയ്ക്കാടത്ത് വീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ കെ.എ. മനോജ് (49) നിര്യാതനായി. മാതാവ്: തങ്ക. ഭാര്യ: മിനി. മകൾ: ആര്യ. സഹോദരങ്ങൾ: മധു, മഹേഷ് (സി.പി.ഐ വടക്കാഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ), സിന്ധു സുധാകരൻ, പ്രീത ജയൻ.
വടക്കാഞ്ചേരി: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ പുന്നംപറമ്പ് കുറ്റിക്കാടൻ വീട്ടിൽ കെ.ടി. ജോണി (67) കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞുവീണ ഇയാളെ ആദ്യം സ്വകാര്യ ആശുപത്രിയിലും, പിന്നീട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ ലൂസി. മക്കൾ: ജിനീഷ്, അനീഷ്. മരുമക്കൾ: ജോസ്മി, ബിൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മച്ചാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
കൊടുങ്ങല്ലൂർ: ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടയിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. വടക്കേക്കാട് കല്ലുങ്ങൽ പൊന്നാമ്പത്തയിൽ ഹംസയുടെ മകൻ ഫദൽ (20) ആണ് മരിച്ചത്. ശ്രീനാരായണപുരം സെന്ററിന് സമീപം ശ്രീകൃഷ്ണ ക്ഷേത്രം കുളത്തിൽ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ വിദ്യാർഥിയായ ഫദലും സഹപാഠികളായ അഞ്ചുപേരുമാണ് ശ്രീകൃഷ്ണ ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയത്. ഇതിൽ മൂന്നുപേർ പടിഞ്ഞാറേ കരയിൽ നിന്ന് കിഴക്കേ കരയിലേക്ക് നീന്തുന്നതിനിടെ ഫദൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഒച്ചവെച്ചതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മതിലകം പൊലീസും കൊടുങ്ങല്ലൂർ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്റെ ആഘാതത്തെ തുടർന്ന് കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്മാബി കോളജിലെ രണ്ടാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥിയാണ് ഫദൽ. കോളജിനടുത്ത് താമസിച്ച് പഠിക്കുകയായിരുന്നു. ഉച്ചക്കുശേഷം ക്ലാസ് കഴിഞ്ഞ ശേഷമാണ് വിദ്യാർഥി സംഘം നീന്തി കുളിക്കാൻ കുളത്തിലെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ.
മറ്റത്തൂര്‍: കോടാലിയുടെ അഭിമാനമായിരുന്ന പുല്ലാങ്കുഴല്‍ കലാകാരന് പ്രസാദ് (41) ഓര്‍മയായി. ഗാനമേളകളിലും സാംസ്കാരിക സദസ്സുകളിലും ഇനി പ്രസാദിന്റെ വേണുഗാനം ഉയരില്ല. കോടാലി ആളൂരുത്താന്‍ വീട്ടില്‍ പരേതനായ വേലായുധന്റെ മകനാണ്. ബാൻഡ് മേളം ട്രൂപ്പില്‍ സംഗീതോപകരണങ്ങള്‍ വായിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാരംഗത്തേക്ക് വന്നത്. ഓടക്കുഴല്‍ വാദനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന അദ്ദേഹം പിന്നീട് ഗാനമേള ട്രൂപ്പുകളില്‍ അംഗമായി. മികച്ച ഗായകനുമായിരുന്നു. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് പ്രസാദിന് ഏറെക്കാലം ഗാനമേളകള്‍ക്ക് പോകാന്‍ കഴിഞ്ഞില്ല. ഫാ. ഡേവിസ് ചിറമ്മലിന്റെ സഹായത്തോടെ കണ്ടെത്തിയ സുമനസ്സുള്ളയാള് ഏതാനും വര്‍ഷം മുമ്പ് വൃക്കദാനം ചെയ്യുകയും വൃക്കമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. നിര്‍ധന കുടുംബാംഗമായ പ്രസാദ് പിന്നീട് ലോട്ടറി വിറ്റും ഗാനമേള ട്രൂപ്പുകളില്‍ പാടാനും ഓടക്കുഴല്‍ വായിക്കാനും പോയുമാണ് ഉപജീവനം നടത്തിയിരുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടില്‍ കുഴഞ്ഞുവീണാണ് മരണം. മാതാവ്: ദേവകി. സഹോദരന്: ഭാസി. സംസ്കാരം ബുധനാഴ്ച.