Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightപഴയിടം ഇരട്ടക്കൊല;...

പഴയിടം ഇരട്ടക്കൊല; അന്വേഷണം വഴിതെറ്റിക്കുന്നതിൽ മുന്നിൽനിന്നത് പ്രതി

text_fields
bookmark_border
പഴയിടം ഇരട്ടക്കൊലപാതകം
cancel
camera_alt

പഴയിടം ഇരട്ടക്കൊലപാതകം നടന്ന വീടിന്റെ ഇപ്പോഴത്തെ ദൃശ്യം

പൊൻകുന്നം: പഴയിടം ഇരട്ടക്കൊലപാതക കേസിൽ പ്രതി അരുൺ ശശി കുറ്റക്കാരനെന്ന് കോടതി വിധിച്ചപ്പോൾ ശിക്ഷയെന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് നാട് ഒന്നാകെ. 10 വർഷങ്ങൾക്കപ്പുറം 2013 ഓഗസ്റ്റ് 28ന് രാത്രിയാണ് മനഃസാക്ഷിയെ നടുക്കിയ കൊലപാതകം നടക്കുന്നത്. 29ന് രാവിലെ തീമ്പനാൽ വീട്ടിൽ വയോധിക ദമ്പതിമാരുടെ കൊലപാതക വാർത്ത കേട്ടാണ് പഴയിടം ഗ്രാമം ഉണർന്നത്. തങ്കമ്മയുടെ സഹോദരപുത്രനായ അരുൺ ശശിയെക്കുറിച്ച് ആർക്കും സംശയമുണ്ടായിരുന്നില്ല.

അന്ന് കൊലപാതകം നടന്ന വീട്ടിലും പരിസരത്തുമെല്ലാം തെളിവെടുപ്പിനും മറ്റും പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ മുന്നോട്ടുവന്നത് അരുൺ ശശിയായിരുന്നു. ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവുമായി മുന്നിൽനിന്നതും അരുൺ തന്നെ. പിന്നീട് ഒരുമാസത്തിന് ശേഷം കോട്ടയത്ത് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ അരുൺ ശശി പിടിയിലായതോടെയാണ് പഴയിടംം ഇരട്ടക്കൊലപാതക കേസിൽ വഴിത്തിരിവ് ഉണ്ടായത്.

അരുൺ ആദ്യം പലവഴികളിലൂടെ സംശയങ്ങളെല്ലാം ദമ്പതികളുടെ പെൺമക്കളുടെ ഭർത്താക്കന്മാരിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചു. അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചൊക്കെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിലും അയാൾ വിജയിച്ചു. ആദ്യം പൊലീസും ആ വഴി അന്വേഷണം നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡ് അന്വേഷണത്തിലും കാര്യമായ തെളിവൊന്നും കിട്ടാതിരുന്നതിനാൽ അരുണിനെ സംശയിച്ചതുമില്ല.

കൊലപാതകശേഷം മുറികളിലാകെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും വിതറി തെളിവുകൾ നശിപ്പിച്ചിരുന്നു. പൊലീസ് നായ് വീടിനുള്ളിൽനിന്ന് മണംപിടിച്ച് തൊട്ടടുത്ത കവലവരെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ദമ്പതികളുടെ മരണാനന്തര ചടങ്ങുകൾക്കുശേഷം പെൺമക്കൾ അവരുടെ നാടുകളിലേക്ക് മടങ്ങിയതോടെ തീമ്പനാൽ വീട്ടിൽ താമസക്കാരില്ല. 10 വർഷമായി പരിചരണമില്ലാതെ അടഞ്ഞുകിടക്കുന്ന വീട് പ്രദേശവാസികൾക്കെല്ലാം ഇപ്പോഴും പേടിസ്വപ്നമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamPazhayidom Murder case
News Summary - Pazhayidom murder case
Next Story